ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 30, 2017

അയ്യപ്പൻപാട്ട്

ഭക്തര്‍ നടത്തുന്ന അനുഷ്ഠാനപരമായ ചടങ്ങ്. മണ്ഡലകാലത്ത് (വൃശ്ചികം ഒന്നു മുതല്‍) 41 ദിവസം ഇത് സര്‍വ്വസാധാരണമാണ്. വ്രതമെടുത്തു ശബരിമലയ്ക്കു പോകുന്നവര്‍ സ്വന്തം ഭവനത്തിലോ ക്ഷേത്ര സന്നിധിയിലോ വച്ച് പാട്ട് നടത്തുന്നു. എവിടെയായാലും പ്രത്യേക പന്തലുണ്ടാകും. ഗുരുസ്വാമിമാരാണ് മേല്‍നോട്ടം. അത്യുന്നതമായ സാംസ്‌കാരിക കൂട്ടായ്മയുടെയും ജാതീയ ഉച്ചനീചത്വം ഇല്ലാതാക്കുന്നതിന്റെയും ലോകത്തു നിലനില്‍ക്കുന്ന അത്യുജ്ജ്വലമായ വേദിയായി അറിയപ്പെടുന്നു.

അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, മാളികപ്പുറത്തമ്മ, വാവര് തുടങ്ങിയവരെ സങ്കല്‍പ്പിച്ച് പീഠമിട്ട് പൂജ നടത്തിയിരുന്നു. ഇന്നത്രയില്ലെങ്കിലും അത്രയും കൂട്ടായ്മയും ഇല്ലാതായി. ഇടക്കിടെ ശരണം വിളിയുണ്ടാകും. പൂജക്കുശേഷമാണ് പാട്ട്. ഉടുക്കാണ് പ്രധാന വാദ്യം. ഉടുക്കുകള്‍ കൂടുതലാവും. കൈമണിയും ഉപയോഗിക്കും. ഉടുക്കുകൊട്ടിപ്പാടുന്നതിനാല്‍ ഉടുക്കുപാട്ടെന്നും അറിയപ്പെട്ടു.

ദേവീദേവന്മാരെ (ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ എന്നിവരെ സ്തുതിച്ചുകൊണ്ട് വന്ദന ഗാനമാണാരംഭം. പിന്നീട് ശാസ്താവിന്റെ ജനനം, പാലാഴി മഥനം, ശൂര്‍പ്പണഖാസുരകഥ, ശൂരപന്മാസുരകഥ എന്നിവ പാടും. ജാതിഭേദമില്ലാതെ നടന്നിരുന്ന ഈ ചടങ്ങില്‍ നിന്ന് വിട്ടുപോയവര്‍ എല്ലാക്കാലത്തും ചോദ്യചിഹ്നമായി.

അയ്യപ്പന്‍ പാട്ടിന് വിളക്കു വച്ചുപാട്ട്, ശാസ്താംപാട്ട്, ദാഹംവെയ്പ് എന്നീ പേരുകളുമുണ്ട്. ശാസ്താംപാട്ടിനെ നമ്പ്യാര്‍പാട്ട് എന്ന് ഒരു ദിക്കിലും പറയാറുണ്ടെന്ന് പി. ഗോവിന്ദപിള്ള മലയാള ഭാഷാ ചരിത്രത്തില്‍ പറഞ്ഞുകാണുന്നു. നമ്പ്യാന്മാര്‍ കൂടുതല്‍ ഏര്‍പ്പെടുന്നതുകൊണ്ടാവാം ആ പേരുണ്ടായത്. എന്നാല്‍ നമ്പ്യാര്‍മാര്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ എന്നതും ശ്രദ്ധേയം.

ഇത് ആര്‍ഭാടപൂര്‍വം നടത്താന്‍ തുടങ്ങിയപ്പോള്‍ അയ്യപ്പന്‍വിളക്ക് എന്നായി. അത്തരം സന്ദര്‍ഭങ്ങളില്‍ അരങ്ങുകൊഴുപ്പിക്കാന്‍ കഥാഭിനയവുമുണ്ടാകും. അയ്യപ്പന്‍-വാവര് എന്നിവര്‍ കണ്ടുമുട്ടുന്നതും അവരുടെ യുദ്ധരംഗവും നര്‍ത്തനരൂപത്തില്‍ അവതരിപ്പിക്കും.

വെളിച്ചപ്പാടിന്റെ ഖണ്ഡനൃത്തവും അരുളപ്പാടും നാടകീയവും തീവ്രവവുമാണ്. അര്‍ദ്ധരാത്രിയാണിത് നടത്തുക.

രാത്രിയുടെ അന്ത്യയാമത്തില്‍ അഗ്നികുണ്ഡം ജ്വലിപ്പിച്ച് (ആഴി) ഭക്തര്‍ പ്രദക്ഷിണം വച്ച് ഉറഞ്ഞുതുള്ളിയും ഭ്രാന്തമായും ആഴിയില്‍ ചാടും. 18 വര്‍ഷം മല കയറിയാല്‍ ഒരു വൃക്ഷത്തൈ നടുക, ജന്തുസ്‌നേഹം പുലര്‍ത്താന്‍ ഒരു കിടാരിയെ നടയ്ക്ക് വക്കുക. എല്ലാം മനസ്സുകൊണ്ടും ഉപേക്ഷിച്ച് പമ്പാസരസ്സ് തടത്തില്‍ മുങ്ങിപ്പൊങ്ങി മൗനമായി യാത്ര ചോദിച്ചിറങ്ങുക. ജന്മജന്മാന്തരങ്ങളിലൂടെ യാത്ര.

(കരിങ്കുന്നം രാമചന്ദ്രന്‍ നായരുടെ ശബരിമല മൂര്‍ത്തി-ഭക്തന്‍-പരിസ്ഥിതി-ഒരു സമസ്യ എന്ന പുസ്തകത്തില്‍നിന്ന്)

ശുഭചിന്ത,




നിങ്ങള് ഗ്രഹിക്കുന്നതു മാത്രമേ നിങ്ങളറിയൂ. ബാക്കിയെല്ലാം സങ്കല്പ്പമാണ്. ഗ്രഹണശേഷി വര്ദ്ധിപ്പിക്കുന്ന ശാസ്ത്രമാണ് യോഗ.


Only what you perceive, you know – the rest is all imagination. Yoga is the science of enhancing perception.


മഹാശിവരാത്രി



ചേതനയുടെ ഏറ്റവും സൗന്ദര്യമുള്ള ഘടകമായശിവതത്വത്തിന് ജീവന്‍ നല്‍കുന്നതിന്റെ പ്രതീകമാണ്ശിവരാത്രി.


ശിവന്‍ ഒരു വ്യക്തിയോ രൂപമോ അല്ല. എല്ലാത്തിന്റേയും സത്തയായ ശാശ്വത തത്ത്വമാണ്. ആതില്‍ നിന്നാണ് എല്ലാം ജന്മംകൊള്ളുന്നത്; അതാണ് നിലനിര്‍ത്തുന്നത്; അതിലേയ്ക്കാണ്എല്ലാംവിലയം പ്രാപിക്കുന്നത്. ഒരേസമയം ഇത്രയ്ക്കധികം സൂക്ഷ്മവും, എന്നാല്‍ തൊട്ടറിയാന്‍ പറ്റുന്നതുമായ ഇതിനെ ഉള്‍ക്കൊള്ളുകയും, പ്രകാശിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


അതിവിശിഷ്ടവും, അളക്കാന്‍ കഴിയാത്തതുമായ ഈ തത്ത്വത്തെ ഏകദേശം അതിന്റെ പൂര്‍ണ്ണതയോടെത്തന്നെ പ്രകാശിപ്പിക്കുന്നത് പ്രപഞ്ചനര്‍ത്തകനായ നടരാജനാണ്. സൃഷ്ടിയുടെ ഭൗതികവും, ആത്മീയവുമായമേഖലകള്‍ ഇടകലര്‍ന്ന് സമ്മേളിക്കുന്ന ആകര്‍ഷകമായ പ്രതീകമാണ് നടരാജന്‍. നടരാജന്റെ 108 നൃത്തങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്നത് സുന്ദരമായ ആനന്ദതാണ്ഡവമാണ്. അതില്‍ പ്രകടമാകുന്ന സൗന്ദര്യവും മനോജ്ഞതയും ചാരുതയും മറ്റെങ്ങും കാണുകയില്ല.


പ്രപഞ്ചതാളത്തിന്റെ ഈ ആനന്ദനടനം ആസ്വദിക്കണമെങ്കില്‍ ശരീരം, മനസ്സ്, ബുദ്ധി, അഹം എന്നിവയെ അതിവര്‍ത്തിക്കണം.
അനാദിയും അനന്തവുമാണ് ശിവന്‍. നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ശിവന്റെ മുകളിലേക്ക് പിടിച്ചിരിക്കുന്ന വലതുകയ്യിലെ ഢമരുവിന് അനന്തതയുടെ ആകൃതിയാണ്. ശബ്ദത്തേയുംആകാശത്തേയും പ്രതിനിധാനം ചെയ്യുന്ന അത്, പ്രപഞ്ചത്തിന്റെ വികാസത്തേയും തകര്‍ച്ചയേയുംസൂചിപ്പിക്കുന്നു. അനശ്വരതയിലേക്കെത്തുന്നത് നശ്വരമായശബ്ദത്തിലൂടെയാണ്.
ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുകൈ പ്രപഞ്ചത്തിന്റെ ആദിമ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നു. ആനന്ദം ഊര്‍ജ്ജത്തെ നിലനിര്‍ത്തുമ്പോള്‍ സുഖഭോഗങ്ങള്‍ അതിനെ കുറയ്ക്കുകയാണ് ചെയ്യുക. അഭയമുദ്രയോടുകൂടി താഴേക്കു പിടിച്ചിരിക്കുന്ന വലതുകൈ സംരക്ഷണവും ക്രമനിബദ്ധതയും ഉറപ്പുവരുത്തുന്നു. പാദങ്ങളിലേയ്ക്കു ചൂണ്ടുന്ന മറ്റേകൈയാകട്ടെ, അനന്തമായ സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്.


ശിവന്റെ പാദങ്ങള്‍ക്കുകീഴിലുള്ള അപസ്മാര എന്ന അസുരന്‍ അജ്ഞതയെ പ്രതിനിധാനം ചെയ്യുന്നു. മാത്രമല്ല, ശരീരത്തിന്റെയും ജീവോര്‍ജ്ജത്തിന്റെയും മുകളിലുള്ള നിയന്ത്രണംവിട്ടുപോകുന്ന അപസ്മാരാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്.
അജ്ഞതയുടെ ബന്ധനത്തില്‍നിന്ന്‌മോചനം നേടാന്‍ മനുഷ്യചേതനയ്ക്കു കഴിയുമ്പോള്‍ അതിന് ശരീരത്തിന്റേയും മനസ്സിന്റേയും മുകളില്‍ ആധിപത്യംലഭിക്കുന്നു. അപ്പോഴാണ് ജീവിതത്തില്‍ ആനന്ദനടനം ആരംഭിക്കുന്നത്. പ്രപഞ്ചത്തില്‍ നടക്കുന്ന സൃഷ്ടിസംഹാരങ്ങളുടെ ചാക്രികതയാണ് ആനന്ദതാണ്ഡവം പ്രതിനിധാനം ചെയ്യുന്നത്. ഈ ലോകം വീണ്ടും വീണ്ടും ഉയരുകയും താഴുകയും ചെയ്യുന്ന ഊര്‍ജ്ജമല്ലാതെമറ്റൊന്നുമല്ല.


തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രം നടരാജന്റെ അതീന്ദ്രീയാവസ്ഥയുടെ മനോഹരമായ ആവിഷ്‌ക്കാരമാണ്. ഇവിടെ ‘ചിത്’ എന്നാല്‍ ചേതനയെന്നും, ‘അംബരം’ എന്നാല്‍ പ്രകാശമാനമായ ആകാശമെന്നുമാണ്അര്‍ത്ഥം. ശിവന്റെ അനന്തനൃത്തം സംഭവിച്ചത് ഭൂമിയിലല്ല. ആ നൃത്തം ശാശ്വതമായ തുടര്‍ച്ചയാണ്.അതിന് അവസാനമില്ല. ചിദംബരം ക്ഷേത്രത്തിലെ മേല്‍ക്കൂരയിലുള്ള 21600 സ്വര്‍ണ്ണ ഓടുകള്‍ ഒരു മനുഷ്യന്‍ ഒരു ദിവസം എത്ര ശ്വാസം എടുക്കും എന്നത് സൂചിപ്പിക്കുന്നു.


”സര്‍വ്വം ശിവമയം ജഗത്” – ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവന്‍ എന്ന് പുരാണങ്ങളില്‍ പറയുന്നു.


ഭൗതികതയില്‍നിന്ന് ഉയര്‍ന്ന് അനന്തവും നിഷ്‌കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തില്‍ മുങ്ങാന്‍ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായസമയമാണ് ശിവരാത്രി. ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്‍കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ്ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. 


നമ്മളില്‍ത്തന്നെയുള്ള ശിവതത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.

ആനക്കാര്യം




1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.


2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.


3. സാധാരണഗതിയില്‍ ആനകള്‍ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.


4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.



5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.


6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍‌നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.


7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.


8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.


9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.


10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.


11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.


12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.


13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?


14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അപൂര്‍‌വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.


15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിക്കുന്നതു മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.


 ഇക്കാര്യങ്ങളെല്ലാം പരമ പൂജ്യ ചിദാനന്ദപുരി സ്വാമികൾ എന്നും പറയാറുള്ളതാണ്. ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളത്തിനും കരിമരുന്ന് പ്രയോഗങ്ങൾക്കുമെതിരേ അദ്ദേഹം ശക്തിയുക്തം വാദിക്കാറുണ്ട്. അനാചാരങ്ങളെ ആചാരങ്ങളായി തെറ്റിദ്ധരിക്കുന്ന  നാം എന്നാണ് ഇതൊന്ന് മനസ്സിലാക്കുക. സർവ്വഭൂതമാത്മാനം സർവ്വഭൂതാനി ചാത്മനി, ഈ ഷതേ യോഗയുക്താത്മാ സർവ്വത്ര സമദർശിന: (സർവ്വഭൂതത്തിലും തന്നെയും, തന്നെ സർവ്വഭൂതത്തിലും കാണുന്ന യോഗയുക്താവ് സമദർശി ആവുന്നു)

കടപ്പാട് : Sri.Babu Paleri

Wednesday, November 29, 2017

അയ്യപ്പൻകാവുകളിൽ നിന്ന് കുടിയിറങ്ങിയ കളി

ഒരു കാലത്ത് വടക്കന്‍ മലബാറിലെ അയ്യപ്പന്‍കാവുകളിലും തേവര്‍ നടകളിലും അനുഷ്ഠിച്ചിരുന്ന കലാരൂപമായിരുന്നു പരിചമുട്ടുകളി. ആചാര്യനെ വന്ദിച്ചും ഭൂമി ദേവിയെ സ്തുതിച്ചും വിളക്കിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും ആടിക്കളിച്ചും ചുവടുകള്‍വെച്ചും നടത്തിയിരുന്ന കലാരൂപം. കാവുകളും കുളങ്ങളും നശിപ്പിച്ച സമൂഹം കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ നഷ്ടപ്പെട്ടത് കാവുകള്‍ മാത്രമല്ല,സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഒരു അനുഷ്ഠാനം കൂടിയായിരുന്നു. ഇന്ന് മലബാറിലെ അവശേഷിക്കുന്ന കാവുകളില്‍ പോലും പരിചമുട്ടുകളിയില്ല. ഉറക്കമിളച്ചിരുന്ന് കാണാന്‍ കാണികളുമില്ല. പാരമ്പര്യം ചിട്ടയോടെ നടത്താന്‍ ഗുരുക്കന്മാരുമില്ലാത്ത സ്ഥിതി. പരിചമുട്ടുകളി കാണാണമെങ്കില്‍ സ്‌കൂള്‍ കലോത്സവവേദികളില്‍ എത്തണം. അതും ഇരുപതുമിനിട്ടില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.


ഹിന്ദുപുരാണത്തിലെ അയ്യപ്പചരിതവും ഹരിഹരപുത്രോല്‍പത്തിയും ഇതിവൃത്തമായി അവതരിപ്പിച്ചിരുന്ന പരിചമുട്ടുകളിയില്‍ ഇന്ന് അവതരിപ്പിക്കുന്നത് ഗീവര്‍ഗ്ഗീസ് പുണ്യാളന്റേയും, തോമാശ്ലീഹയുടെയും കഥകള്‍. ഈ അനുഷ്ഠാന കലാരൂപം അന്യം നിന്നുപോകുന്ന സ്ഥിതിയിലായപ്പോള്‍ മുപ്പത്തിയഞ്ചുകൊല്ലം മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളില്‍ മത്സരയിനമാക്കി. എന്നാല്‍ മത്സരയിനമാക്കിയപ്പോഴും മത്സരാര്‍ത്ഥികള്‍ ഇല്ലാതെ ആദ്യവര്‍ഷം കടന്നുപോയി. അനുഷ്ഠാനത്തെ പൊതുവേദിയില്‍ മത്സരയിനമാക്കരുതെന്ന് ചിലരുടെ പിടിവാശിയും ഇതിനുകാരണമായി. എന്നാല്‍ എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ അനുഷ്ഠാനത്തിലെ ചില ഭാഗങ്ങള്‍മാത്രം അവതരിപ്പിച്ചു. പണ്ട് കാവുകളില്‍ അരങ്ങേറിയപ്പോള്‍ അനുഷ്ഠിച്ചിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകള്‍ ഗുരുക്കന്മാരേയും തട്ടകത്തിനേയും ഗണപതിയേയും വന്ദിച്ചാണ് സ്റ്റേജിലും നടത്തിയിരുന്നത്.



‘പച്ചനെല്ലിന്‍ പാലരികൊത്തി,
പറക്കുമ്പോള്‍ കിളിത്തത്തെ…
നിചൊന്നൊരു പുന്നാര പുരാണങ്ങള്‍
കളരികണ്ടേ താളം…’
തിത്തോം തിമൃതോം തക തക തിമൃത. ഇങ്ങനെ തുടങ്ങി
‘അയ്യാവിന്‍ പൊരുളരുളീടാം…
വാപുരന്റെ കടമകള്‍ ചൊല്ലാം,
അയ്യപ്പ തിന്തക തിന്തക ശരണമപ്പാ…’
കടുത്തായും വെളുത്തായും തോഴരായി തുണവന്നേ
കാട്ടുചോരക്കൂട്ടത്തെ തുരത്തിയാ മൂന്നുപേരും
ഉദയനെ കാലപുരിക്കെത്തിച്ചു മണികണ്ഠന്‍…


ഇത്തരത്തിലായിരുന്നു പാട്ടുകള്‍. കൂടെ കളരി അഭ്യാസങ്ങളോടെയുമായിരുന്നു പരിചമുട്ടുകളി കാവുകളില്‍ അരങ്ങേറിയിരുന്നത്. (ഇതില്‍ പറയുന്ന വാപുരന്‍ വനവാസി യുവാവാണ്. ഇദ്ദേഹത്തെയാണ് പിന്നീട് മതേതരന്മാര്‍ വാവരുസ്വാമിയാക്കിയത്. കറുത്തന്‍ എന്നപേര് കൊച്ചുകടുത്തസ്വാമിയും വെളുത്തന്‍ ചിരപ്പന്‍ ചിറയില്‍ കളരി അഭ്യസിക്കാന്‍ എത്തിയ അയ്യപ്പന്റെ ചങ്ങാതിയായി മാറിയ ധീവരസമുദായത്തിലെ വെളുത്തയുമാണ.് ഇതാണ് ഇപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനായി ചിലര്‍ പ്രചരിപ്പിക്കുന്നത്). പരമ്പരാഗത ആശാന്‍മാരുടെ അഭാവത്താല്‍ പരിചമുട്ടുകളി വിസ്മൃതിയിലാകാന്‍ തുടങ്ങിയപ്പോള്‍ പുരോഗമന ചിന്താഗതികളുള്ള ചിലര്‍ ഇതിന്റെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തി ഒരു പരിവര്‍ത്തനത്തിനുള്ള ശ്രമം ആരംഭിച്ചു. 


ലത്തീന്‍ സമുദായത്തിന്റെ ചരിത്രവും കഥകളും ഏടുകളായി കോര്‍ത്തിണക്കി. പണ്ട് കാവുകളില്‍ നടത്തിയപ്പോള്‍ ഉണ്ടായിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകളില്‍ മാറ്റം വരുത്തി,
കാവുകളില്‍ അവതരിപ്പിച്ചപ്പോള്‍ ആചാര്യവന്ദനം, ഭൂമി വന്ദനം, ഗണപതി സ്തുതി എന്നിവയ്ക്ക് പകരം ഗുരുക്കന്മാരേയും തട്ടകത്തിനേയും വന്ദിച്ചശേഷം ഗീവര്‍ഗ്ഗീസ് പുണ്യാളനേയും മലയാറ്റൂര്‍ തോമ ശ്ലീഹയേയും സ്തുതിച്ചു. കാവുകളില്‍ അനുഷ്ഠിച്ച ഗുരുവന്ദനവും ഭൂമിയെ നമസ്‌ക്കരിക്കുന്നതിനുപകരം തട്ടകത്തെ (സ്റ്റേജ്) നമസ്‌ക്കരിക്കുന്നതുമായ ചില രീതികള്‍ നിലനിര്‍ത്തി ചൊല്‍ക്കെട്ടുകള്‍ അപ്പാടെ മാറ്റുകയായിരുന്നു.


‘മാറാനരുള്‍പ്പെറ്റ മലയാറ്റൂര്‍ തിന്തക തകൃത തെയ്യ്
നായാടന്മാരവര്‍ വേടന്മാരായി ചെന്നപ്പോള്‍ തിന്തക തകൃത തെയ്യ്
(പോരുനായ്) നായി ചെന്നപ്പോള്‍ കുരിശിന്‍ തിന്തക തികൃത തെയ്യ്…’ എന്ന് മലയാറ്റൂര്‍ തോമശ്ലീഹയുടെ കഥകള്‍ പറഞ്ഞ ചൊല്‍ക്കെട്ടുകളാക്കി മാറ്റി. കൂടാതെ ‘പുണ്യവാന്‍ ഇസഹാക്കിന്‍ ഉണ്ടായി രണ്ടുമക്കള്‍…’ തുടങ്ങി ഗീവര്‍ഗ്ഗീസ് കഥകളുമൊക്കെ പരിചമുട്ടുകളിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

കാവുകളില്‍ നിന്ന് ഇറങ്ങിയ ഈ അനുഷ്ഠാനം മത്സരവേദികളില്‍ അരങ്ങുതകര്‍ക്കുമ്പോഴും തിരികെ കാവുകളിലേക്കെങ്കിലും ഒരു മടക്കയാത്ര നടത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന സത്യം വിസ്മരിച്ചുകൂടാ.

വരും വര്‍ഷങ്ങളില്‍ പുള്ളോന്‍പാട്ട് കലോത്സവ മത്സരയിനങ്ങളിലേക്ക് കൊണ്ടുവരാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നല്ല കാര്യമാണെങ്കിലും പരിചമുട്ട് കളിയുടെ ദുരവസ്ഥ പുള്ളോന്‍ പാട്ടിനുണ്ടാകരുതെയെന്ന പ്രാര്‍ത്ഥനമാത്രം ബാക്കി.

ശുഭചിന്ത,





പ്രതിബദ്ധതയുള്ള വ്യക്തിക്കു പരാജയമേയില്ലമാര്ഗമദ്ധ്യേ പഠിക്കാന് പാഠങ്ങള് മാത്രം.

For a committed person, there is no such thing as failure – just lessons to be learnt on the way.


വിരാട് പുരുഷനായ വാസ്തുപുരുഷന്‍



ബാലേട്ടാ നാളെ എന്റെ വീടിന്റെ കുറ്റിയടിയാണ്, നാളെ പത്തു മണിക്ക് ആശാരിയും കുറച്ചു വേണ്ടപ്പെട്ട ആളുകളും വരും, ബാലേട്ടനും എത്തണട്ടോ..


മൂസേ, എനിക്കൊരു സംശയമുണ്ട്‌. കുറേ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്...


എന്താ ബാലേട്ടാ കേൾക്കട്ടെ...


അത് പിന്നെ മൂസേ, ഞങ്ങൾ ഹൈന്ദവരുടെ ഐതിഹ്യങ്ങളിൽ ഒരു കഥയുണ്ട്.ത്രേതായുഗത്തില്‍ സര്‍വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാ ഭൂതമാണ് വാസ്തുപരുഷന്‍. അന്ധകാരന്‍ എന്ന രാക്ഷസനുമായി ഉണ്ടായ യുദ്ധത്തിനിടെ പരമശിവന്‍റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്ന് വീണ വിയപ്പ് തുള്ളിയില്‍നിന്നാണ് വാസ്തുപുരുഷന്‍റെ ഉത്ഭവം വാസ്തു പുരുഷനെ കൊണ്ട് ആളുകൾക്ക് ശല്യമായപ്പോൾ ബ്രഹ്മാവ്‌ വാസ്തു പുരുഷനെ ഭൂമിയിലേക്ക്‌ എടുത്തെറിഞ്ഞു, അപ്പോൾ അദ്ദേഹത്തിനു ബ്രഹ്മാവ്‌ ഒരു വാക്ക് കൊടുത്തിരുന്നു...വാസ്തു പുരുഷാ നീ നശിച്ചാലും നിന്നെ ഭൂമിയിലെ മനുഷ്യർ പൂജിക്കുന്ന മൂന്നവസരങ്ങൾ നിനക്ക് നാം വാഗ്ദത്തം ചെയ്യുന്നു...


✍ഒന്ന്, വീടിനു കുറ്റിയടിക്കുമ്പോൾ.

✍മറ്റൊന്ന് വീടിനു കട്ടിള വെക്കുമ്പോൾ.

✍മൂന്നമാത്തത് വീട് കയറികൂടുമ്പോൾ 


വീട് കയറിക്കൂടുമ്പോൾ ഞങ്ങൾ പാല് കാച്ചുന്നത് എന്താണെന്നറിയോ..
ഞങ്ങളുടെ മഹാവിഷ്ണു ക്ഷീര സാഗരത്തിൽ (പാൽക്കടലിൽ) ആണ്. പാലിൽ വെണ്ണ അലിഞ്ഞു ചേർന്നത്‌ പോലെ വിഷ്ണു ഈ പ്രപഞ്ചം മുഴുവൻ അലിഞ്ഞു ചേർന്നിരിക്കുകയാണ്. വിഷ്ണുവിനെ വീട്ടിൽ പ്രതിഷ്ടിക്കാനായിട്ടാണ് പാല് കാച്ചി അതിലെ വെണ്ണയുടെയും നെയ്യിന്റെയും അംശം തിളപ്പിച്ച്‌ പതച്ചു പുറത്തു കളയുന്നത്


ഞങ്ങളുടെ ഈ വിശ്വാസം നിങ്ങൾ മുസ്ലിമുകളും ചെയ്യുന്നുണ്ടല്ലോ...
അപ്പോൾ ബ്രഹ്മാവിലും വാസ്തു പുരുഷനിലുമൊക്കെ നിങ്ങളും വിശ്വസിക്കുന്നുണ്ടോ.....


..ന്റെ ബാലേട്ടാ ഇതിന്റെയൊക്കെ പിന്നിൽ ഇങ്ങനെയൊക്കെ ഒരു കഥയുള്ളത് തന്നെ ഞാനിപ്പോഴാ കേൾക്കുന്നത്‌...


ഞമ്മളോടാരും ഇങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല . നന്ദീണ്ട് ബാലേട്ടാ . മൂസക്ക് തിരിഞ്ഞത് നമുക്കിനിയും തിരിഞ്ഞിട്ടുണ്ടോ ??? 


樂നിങ്ങളനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് നീങ്ങിക്കിട്ടാന്‍ വീട്ടിലെ അടുക്കള , കക്കൂസ് എന്നിവ മാറ്റുന്നവരാണോ ? കന്നിമൂലയിലെ മാലിന്യം കാരണമാണ് നിങ്ങള്‍ക്കുണ്ടായ ദോഷങ്ങള്‍ എന്ന് വിശ്വസിക്കുന്നവരാണോ ? 


കന്നിമൂലയിലെ കക്കൂസ് മാറ്റി പകരം പ്രാര്‍ഥനാമുറിയാക്കാന്‍ ശ്രമിക്കുന്നവരാണോ ? എങ്കില്‍ അറിയുക ..എന്താണ് കന്നിമൂല വിശ്വാസം 


✍അഷ്ടദിക്കില്‍ 7 നും ദേവന്മാരായ അധിപതികളുള്ളപ്പോൾ തെക്കുപടിഞ്ഞാറേ മൂലയുടെ (കന്നിമൂല,നിരൃതികോൺ ) സംരക്ഷകൻ ഒരസുരനാണെന്നു വിശ്വസിക്കുന്നു വിരാട് പുരുഷനായ
വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും(മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത് . അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നുംവിസർജ്ജനം, ശൗചം തുടങ്ങിയവ വര്‍ജ്ജ്യമെന്നുമാണ് വിശ്വാസം.


✍ കന്നിമൂല മലീമാസമായാല്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം,ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും,ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും,കര്‍മ്മ മേഖണ നശിക്കുകയും ചെയ്യും . വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക , വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും വരിക എന്നിവയുമാണ്‌ . 


 ഇനി പറയൂ മേല്‍ പറഞ്ഞ അസുരനെ ഭയപ്പെട്ടു വീടിനു സ്ഥാനം നിര്‍ണ്ണയിക്കണോ ? അസുരനെ പ്രീതിപ്പെടുത്താന്‍ അവിടം വൃത്തിയാക്കി സൂക്ഷിക്കണമോ ? അങ്ങനെയൊരു സങ്കല്പവും ആസങ്കല്പ്പ ശക്തിയെ പ്രീതിപ്പെടുത്തി വാസ്തു പ്രകാരം ചെയ്തില്ലെങ്കില്‍ നമ്മെ കഷ്ടപ്പെടുത്താനും നമ്മുടെ ഭാവി മോശമാക്കാനും അതിനു കഴിയുമെന്ന് വിശ്വസിച്ചു അതിനെ നാമറിയാതെ പൂജിക്കുന്നു !!

ശിവശക്തൈ്യക്യം




ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്. 


ത്രിഗുണസമാനത്വമുള്ള പ്രകൃതിയില്‍നിന്നു നാദമുണ്ടായതായിട്ടാണ് ശിവപുരാണകല്പന. അനന്തരം ബിന്ദു ആവിര്‍ഭവിച്ചു. സദാശിവന്‍ ബിന്ദുവില്‍നിന്നു ജനിച്ചു. സദാശിവനില്‍നിന്ന് മഹേശ്വരനും, മഹേശ്വരനില്‍നിന്ന് ശുദ്ധവിദ്യയും മായയില്‍ നിന്ന് കാലം, നിയതി, കല, വിദ്യ, രാഗം, ത്രിഗുണം എന്നിവയുമുണ്ടായി. ശിവന്റെ സഹചാരിണിയായി ഉമയെ വര്‍ണിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ ചിന്ത സാധാരണയായി രൂപം കൊള്ളും. എന്നാല്‍ യോഗസിദ്ധാന്തപ്രകാരം ജീവന്‍ സഹസ്രാരപദ്മത്തിലെത്തി അനുഭൂതി നേടുന്ന അനുഭവസിദ്ധാന്തമാണ് ശിവശക്തൈ്യക്യംകൊണ്ട് ലഭിക്കുന്നത്. ഭൗതികമായ ജീവന്റെ ദൈ്വതഭാവങ്ങളെല്ലാം അദൈ്വതമായ ശിവസങ്കല്പത്തില്‍ ലയിക്കുന്നതായണ് ശിവശക്തൈക്യം. ഇത് സമാധിസ്ഥനും ജ്ഞാനവാനുമായ യോഗിയുടെ അവസ്ഥയാണ്. ശിവനും ശക്തിയും വ്യക്തികളല്ല, തത്ത്വമാണെന്ന് ഗ്രഹിക്കുക. ശിവനില്ലാത്ത ശക്തിക്കോ ശക്തിയെ കൂടാതുള്ള ശിവനോ വ്യക്തിത്വമില്ല. മൂല പ്രകൃതിയെന്ന് വര്‍ണിച്ചിരിക്കുന്നതും ശിവനില്‍നിന്ന് ശക്തിയുണ്ടായിയെന്ന് പറഞ്ഞിരിക്കുന്നതും സൃഷ്ടിയുടെ ആദ്യഭാവത്തെ സൂചിപ്പിക്കുന്ന ശിവതത്ത്വത്തില്‍ പ്രകൃതിയും, പ്രകൃതിയില്‍ ശിവതത്ത്വവും അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്.


‘ഏതാവാനസ്യ മഹിമാf തോജ്യായാംശ്ച പുരുഷ:
പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി’

പുരുഷസൂക്തഭാഗത്തിലെ പ്രകൃതിപുരുഷഭാവനയും ശിവതത്ത്വത്തിലെ ശിവശക്തൈ്യക്യവും രണ്ടായി കാണാന്‍ സാധിക്കുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ള അഭേദ്യം സ്ഥാപിച്ചുകൊണ്ടാണ് ശിവമഹിമ വര്‍ണിക്കപ്പെട്ടിരിക്കുന്നത്. സൂര്യചന്ദ്രന്‍മാരും രശ്മികളുമായിട്ടുള്ള ബന്ധം പോലെ അഭേദ്യമാണ് ശിവശക്തിസ്വരൂപം. അവ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു.


പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്‌ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം. ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്‍പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.
‘ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി’ എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു. 


മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.


‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്‌മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)


എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്‌ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

Tuesday, November 28, 2017

തീര്‍ത്ഥാടന വ്രതങ്ങള്‍

തീര്‍ത്ഥാടനം എന്ന പദത്തില്‍ ക്ഷേത്രം അന്തര്‍ഭവിക്കുന്നില്ല. തീര്‍ത്ഥങ്ങളാണ് അതിലെ പ്രതിപാദ്യ വിഷയം. ഗംഗ തുടങ്ങിയ പവിത്രങ്ങളായ സരിത്തുകള്‍ ഭാരതഭൂമിയിലുള്ളത് വളരെ പവിത്രമാണെന്നും അവയില്‍ പോയി മുങ്ങിക്കുളിക്കുന്നതുകൊണ്ട് പാപങ്ങളെല്ലാം കഴുകിക്കളയുമെന്നും നാം ആത്മീയമായി പരിശുദ്ധിയാര്‍ജിക്കുമെന്നുമുള്ള വിശ്വാസം ഇവിടെ രൂഢമൂലമായിട്ടുണ്ട്. ക്ഷേത്രക്കുളങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ കുളി എന്നത് ബാഹ്യസ്‌നാനമല്ലെന്നും സഹസ്രാരപത്മത്തില്‍നിന്നുള്ള അമൃതവര്‍ഷണത്തിന്റെ ആപ്ലാവനമാണ്. അങ്ങനെ ആകുമ്പോള്‍ ആ യോഗി ശരീരത്തിലുള്ള അമൃതവാഹിനികളായ നാഡികളും കോശങ്ങളുമായിരിക്കണം ഭാരതത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അതുകൊണ്ട് ഈ വിശ്വാസത്തിന് ശാസ്ത്രീയതയുണ്ട്.

അത് വെറുമൊരു അന്ധവിശ്വാസമാണെന്നു പറയുന്നത് ശരിയല്ല. പില്‍ക്കാലത്ത് ക്ഷേത്രങ്ങളുടെ പ്രാധാന്യം വര്‍ധിച്ചപ്പോള്‍ പവിത്രതയെയും ആധ്യാത്മികതയെയും തേടിയുള്ള ഈ യാത്ര ഭാരതത്തിലുള്ള മഹാക്ഷേത്രങ്ങളിലേക്കുമായി. അങ്ങനെ നമ്മുടെ കേരളത്തിലും വളരെ നൂറ്റാണ്ടുകള്‍തന്നെ പഴക്കമുള്ള ശബരിമല, കൊട്ടിയൂര്‍ തുടങ്ങിയ ചൈതന്യക്ഷേത്രങ്ങളിലേക്ക് ഏതാണ്ട് സംഘടിതമായ രീതിയില്‍ തീര്‍ത്ഥാടനം ആരംഭിച്ചു. അതിന്റെ പിന്നില്‍ ഐതിഹ്യവും ചരിത്രവും മറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ടാകാം. അത്തരം തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രതേ്യകം വ്രതാനുഷ്ഠാനങ്ങളും പതിവുണ്ട്.

വ്രതധാരികളായി നെയ്‌ത്തേങ്ങയുമായി ശബരിമലയില്‍ ചെല്ലുകയും അതിനടുത്തുള്ള പമ്പാനദിയില്‍ സ്‌നാനം ചെയ്യുകയും ഇൗ തേങ്ങയിലെ നെയ്യ് അയ്യപ്പന് ആടുകയും ചെയ്യുക എന്നതാണ് ഈ തീര്‍ത്ഥാടനത്തിന്റെ മുഖ്യചടങ്ങ്. നെയ്യ് സൂര്യന്റെയും മുകളിലേക്കുയരുന്ന ആധ്യാത്മിക ചൈതന്യത്തിന്റെയും പ്രതീകമാണ്. നാളികേരം സഹസ്രാരപത്മത്തിന്റെയും. അങ്ങനെ നെയ്‌ത്തേങ്ങ നമ്മുടെ ആധ്യാത്മിക ചൈതന്യം സഹസ്രാരത്തിലെത്തിയതിനെ സൂചിപ്പിക്കുന്നു. ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം പിന്നീട് ഈ തീര്‍ത്ഥാടനത്തിന്റെ ആരാധ്യദേവതയായ ഹരിഹരപുത്രന്റെ വിഗ്രഹത്തില്‍ ആടുമ്പോള്‍ അത് അമൃതവര്‍ഷണംതന്നെയാണ്. ഈ ശബരിമല അയ്യപ്പവിഗ്രഹം ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലും അത് ഒരു യോഗീശ്വരപദവിയിലിരിക്കുന്ന ഒരു ദിവ്യചൈതന്യമായതിനാലും ശബരിമല കൈലാസം പോലെ സഹസ്രാരത്തെ സൂചിപ്പിക്കുന്നു എന്നു മൊത്തത്തില്‍ പറയാം. അതിനുപുറമെ മൊത്തത്തില്‍ ഏതു ക്ഷേത്രത്തിന്റെ ശ്രീകോവിലും സഹസ്രാരസൂചകമാണല്ലോ.

ഇതിനുവേണ്ടി ഒരു മണ്ഡലകാലത്തെ വൃശ്ചികം 1 മുതല്‍ 41 ദിവസങ്ങളിലെ കഠിനമായ തപസ്സ് അനുഷ്ഠിക്കേണ്ടതുണ്ട്. അതിന്റെ ഫലമായി ഉണ്ടാകുന്ന ആധ്യാത്മിക ശക്തിയാണ് നെയ്യ്. തീര്‍ത്ഥാടനത്തിന്റെ തൊട്ടുമുമ്പിലായി നെയ് നിറയ്ക്കുന്ന ചടങ്ങുണ്ട്.അതിന് കെട്ടുനിറയ്ക്കുക എന്നു പറയുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപാടും നെയ്‌ത്തേങ്ങയും മുന്‍വശത്തുള്ള കെട്ടിലും സ്വന്തമാവശ്യമുള്ള സാധനങ്ങള്‍ പിന്‍വശത്തിലുള്ള കെട്ടിലുമാണ് വയ്ക്കുക പതിവ്. ഈ വ്രതനിഷ്ഠയോടുള്ള തപസ്സില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം തന്ന ഗുരുഭൂതനായ വ്യക്തിയെ അയ്യപ്പന്റെ പ്രതിനിധിയായി കല്‍പിച്ച് ഗുരുസ്വാമി എന്നു വിളിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തില്‍ ഈ ഗുരുസ്വാമി പ്രത്യേകം ്രപാധാന്യം അര്‍ഹിക്കുന്നു.

അങ്ങനെ ഓരോ ഗുരുസ്വാമിയും താന്‍ ശിഷ്യന്മാരായി കുറച്ചുപേരെ കൂട്ടിയ ഒരു സംഘം ആയി ഘോരവനാന്തരങ്ങളിലൂടെ കാടും മേടും കടന്ന് പമ്പാതീരത്തെത്തുന്നു. അവിടെ സ്‌നാനവും സ്‌നാനത്തിനു മുമ്പ് പിതൃക്രിയയുമാണ് പ്രധാനം. ഏത് തീര്‍ത്ഥാടനത്തിലും ഈ പ്രക്രിയ പതിവുണ്ട്. മന്ത്രദീക്ഷക്കും മറ്റേതു പവിത്രകര്‍മ്മത്തിനും സന്ധ്യാവന്ദനത്തിനും മുമ്പായി നമുക്കു ജന്മം നല്‍കിയിട്ടുള്ള പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഒരു അനിവാര്യ ഘടകമാണ്. മനുഷ്യന്റെ ജൈവശാസ്ത്രപരമായ വേരുകളില്‍ എല്ലാ കുഴപ്പങ്ങളും തീര്‍ത്തിട്ടു വേണമല്ലോ വാസ്തവത്തില്‍ ജീവിക്കുവാന്‍തന്നെ. ആധ്യാത്മിക പ്രയാണത്തില്‍ ഇതിനു പ്രസക്തിയുണ്ട്. കാശി, രാമേശ്വരം, കുരുക്ഷേത്ര തുടങ്ങിയ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പിതൃക്രിയയ്ക്ക് അങ്ങനെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് പമ്പയിലും പ്രസക്തമാണ്. അങ്ങനെ പമ്പയില്‍ പിതൃക്രിയ കഴിഞ്ഞ് തീര്‍ത്ഥസ്‌നാനം നടത്തി ദര്‍ശനത്തിനെത്തുമ്പോള്‍ അതിനു തൊട്ടുമുമ്പ് 18-ാം പടി കയറുക എന്ന ചടങ്ങുകൂടിയുണ്ട്.

പഴയകാലത്ത് മലമ്പ്രദേശത്തുള്ള 18 പ്രതിഷ്ഠകളെ കടന്നു വേണമായിരുന്നുവത്രെ ശബരിമലയിലെത്തുവാന്‍ അവയ്ക്ക് ലോപം വന്ന കാലത്ത് ആ ദേവന്മാരുടെ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച പടികളാണ് ഈ 18 പടികളെന്നും ഈ 18 പടികളിലൂടെ ചവിട്ടി പോകുന്നത് ആ 18 മലകളിലെ തീര്‍ത്ഥാടനത്തിന്റെ ഫലമുളവാക്കുമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനും കേരളത്തിലെ എണ്ണപ്പെട്ട താന്ത്രികാചാര്യനുമായിരുന്ന ശ്രീ താഴമണ്‍ കണ്ഠരര് ശങ്കരര് ഈ ലേഖകനോട് പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. അയ്യപ്പന്റെ നിറമായ കറുപ്പണിഞ്ഞുകൊണ്ട് കാണുന്നതെല്ലാം അയ്യപ്പനെന്ന് ചിന്തിച്ചുവേണം സ്വാമി ശരണമയ്യപ്പാ എന്ന ശരണാഗതിവാക്യം മന്ത്രരൂപേണ എപ്പോഴും ഉരുവിട്ടുകൊണ്ട് സ്വന്തം ഗുരുനാഥന്റെ മാര്‍ഗ്ഗദര്‍ശനം സദാ സ്വീകരിച്ചുകൊണ്ട് തന്റെ തപശ്ശക്തിയുടെ പ്രതീകമായ നെയ് സഹസ്രാരത്തില്‍ എത്തിച്ചുകൊണ്ടുള്ള ഈ തീര്‍ത്ഥാടനം വളരെ ഉയര്‍ന്ന പ്രതീകാത്മകത്വം വഹിക്കുന്നതും അതിശക്തവുമായ ഒന്നത്രേ.

41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്രതം ആര്‍ത്തവകാലാവര്‍ത്തനം അനുഭവിക്കുന്ന യുവതികള്‍ക്ക് ആ കാരണംകൊണ്ടുതന്നെ നിഷിദ്ധമാണ്. കൊട്ടിയൂരൂം ഇതേ വ്രതാനുഷ്ഠാനവും നെയ്‌ത്തേങ്ങയുമെല്ലാം പ്രയോഗത്തിലുള്ളതായി കാണാം. ‘ഗോവിന്ദ്’ എന്ന നാമജപത്തോടും സ്മരണയോടുംകൂടിയ ഈ തീര്‍ത്ഥയാത്ര ദക്ഷന്റെ യാഗധ്വംസനം ചെയ്ത ശിവന്റെയടുത്തേക്കാണെന്നത് രസകരമായ ഒരു കാര്യമാണ്. ഗുരുവായൂര്‍ തുടങ്ങിയ മറ്റ് മഹാക്ഷേത്രങ്ങള്‍ എന്നും പോകാനുള്ളവയാണ്. ശബരിമല തീര്‍ത്ഥാടനം മകരസംക്രമത്തിനും കൊട്ടിയൂരില്‍ ഉത്തരായനത്തിന്റെ മധ്യാഹ്‌നത്തിലും ആലുവയില്‍ ശിവരാത്രി ഉത്‌സവത്തിനും മറ്റുമാണ് തീര്‍ത്ഥാടനസമയങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ളത്.

മകരസംക്രമം എന്ന സൂര്യന്റെ ഊര്‍ദ്ധ്വമുഖപ്രയാണം ഭൂമധ്യരേഖയുടെ മനുഷ്യദേഹത്തിലുള്ള കുണ്ഡലിനീ ശക്തിയുടെ ഊര്‍ദ്ധ്വപ്രവാഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ആരംഭമായ മകരസംക്രമം ആ തരത്തില്‍ ഒരു കുണ്ഡലിനി പ്രബോധനകാലമാണ്. ദിവസത്തിന്റെ പകല്‍ ഭാഗം ഈ ഊര്‍ദ്ധ്വപ്രയാണമായും രാത്രിഭാഗം അധഃപ്രയാണവുമായി കല്‍പ്പിക്കുകയാണെങ്കില്‍ പ്രഭാതം മൂലാധാരസംബന്ധിയാണെന്നും മനസ്സിലാക്കാം.

(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്

ഏകാഗ്രത



അമ്മയോടൊപ്പം

മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. അതിനു നിരന്തര ശ്രമം ആവശ്യമാണ്. എന്നാല്‍ ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ധ്യാനവും പ്രാര്‍ത്ഥനയും മുടക്കുന്നതും നല്ലതല്ല.



മക്കളേ, ധ്യാനിക്കാനിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മനസ്സിനു തീരെ ഏകാഗ്രത കിട്ടുന്നില്ല എന്ന് പല മക്കളും പരാതി പറയാറുണ്ട്. ശരിയാണ്, മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. അതിനു നിരന്തര ശ്രമം ആവശ്യമാണ്. എന്നാല്‍ ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ധ്യാനവും പ്രാര്‍ത്ഥനയും മുടക്കുന്നതും നല്ലതല്ല. ലക്ഷ്യബോധവും സ്ഥിരോത്സാഹവുമുണ്ടെങ്കില്‍ ഇതു നമുക്ക് സാധിക്കാവുന്നതേ ഉള്ളൂ.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു തൊഴിലും അറിഞ്ഞുകൂടാത്ത ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പെട്ടന്ന് അവന്റെ അച്ഛന്‍ മരിച്ചു പോയി. അച്ഛന്റെ തൊഴില്‍ തെങ്ങു കയറ്റമായിരുന്നു. അച്ഛന്റെ മരണശേഷം ആളുകള്‍ അവനെ ഇതേ ജോലിക്കു വിളിച്ചു തുടങ്ങി. പക്ഷേ, എന്തു ചെയ്യാന്‍? തെങ്ങുകയറ്റം അറിഞ്ഞിട്ടു വേണ്ടേ? ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗവും കാണുന്നുമില്ല. അവന്‍ തെങ്ങുകയറ്റം പഠിക്കുവാന്‍ തീര്‍ച്ചയാക്കി. വളരെ ശ്രദ്ധയോടെ വേണം ഇതു പരിശീലിക്കാനെന്ന് അവനറിയാമായിരുന്നു. താഴെ വീണാല്‍ കൈയും കാലും ഒടിയും. അങ്ങനെ സംഭവിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരിക്കലും തെങ്ങുകയറ്റം സാദ്ധ്യമേ അല്ല; ജീവിതവും നഷ്ടമാകും. അതിനാല്‍ വളരെ ശ്രദ്ധിച്ചു തെങ്ങുകയറ്റം പരിശീലിക്കാന്‍ തുടങ്ങി. തെങ്ങില്‍ ബലമായി കെട്ടിപ്പിടിച്ചു് ഓരോ ചുവടും ശ്രദ്ധയോടെ വച്ചു് കയറാന്‍ ശ്രമിച്ചു.


പല തവണ താഴേക്ക് വീണെങ്കിലും വീണ്ടും ശ്രമിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ വളരെ ദിവസത്തെ ശ്രമത്തിന്റെ ഫലമായി ഒടുവില്‍ തെങ്ങുകയറ്റം വശമാക്കി. നിരന്തര അഭ്യാസം കൊണ്ട് വളരെ വേഗം തെങ്ങില്‍ കയറുവാനും ഇറങ്ങുവാനും അവനു കഴിഞ്ഞു. ഇതുപോലെ വേണം ഒരു ആദ്ധ്യാത്മിക സാധകന്‍. ‘ഈശ്വരന്‍ മാത്രമാണു സത്യം. ഈശ്വര സാക്ഷാത്കാരമാണു തന്റെ ജീവിത ലക്ഷ്യം. അതു മാത്രമാണ് നിത്യതയിലേക്കുള്ള മാര്‍ഗ്ഗം. പക്ഷേ, അവിടെയെത്തുവാന്‍ പ്രതിബന്ധങ്ങളുണ്ട്. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴും. വീണാല്‍ തന്റെജന്മം നഷ്ടമാകും.’ ഈ രീതിയിലുള്ള ജാഗ്രതയുണ്ടെങ്കിലേ, നമുക്ക് ഏകാഗ്രത നേടാനാകൂ.


യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസ്സ് ഏകാഗ്രവും നിര്‍മ്മലവുമായിരുന്നു. എന്നാല്‍ നാം അവിടെ അനവധി ലൗകിക ചിന്തകള്‍ക്കു സ്ഥാനം കൊടുത്തു. അതുകൊണ്ടു ധ്യാനത്തിലിരിക്കുമ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കാതെ വരുന്നു. കുടികിടപ്പുകാരെപ്പോലെയാണ് ഈ ചിന്തകള്‍. സ്വതന്ത്രമായി, വിശാലമായിക്കിടന്ന നമ്മുടെ ഭൂമിയില്‍ കൂരവയ്ക്കാന്‍ നമ്മള്‍ ഇടം കൊടുത്തു. ഒഴിഞ്ഞുപോകാന്‍ പറയുമ്പോള്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല; തിരിച്ചു വഴക്കിനും വരുന്നു. അവരെ പുറത്താക്കാന്‍ നമുക്കു നന്നേ പാടുപെടേണ്ടി വരുന്നു. അതുപോലെ മനസ്സിലെ കുടികിടപ്പുകാരെ പുറത്താക്കാന്‍ നിരന്തര യുദ്ധം തന്നെ വേണ്ടി വരും. വിജയം വരെ നാം യുദ്ധം തുടരണം. ഇത് നമ്മള്‍ സ്വയം വരുത്തിവെച്ച ദുരവസ്ഥയാണെന്നതിനാല്‍ പ്രയത്‌നം കൊണ്ട് നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ.


പൂന്തോട്ടത്തില്‍ നനയ്ക്കാനുപയോഗിക്കുന്ന ഹോസിനു പലയിടത്ത് ദ്വാരമുണ്ടെങ്കില്‍ വെള്ളം ശരിക്ക് ഒഴുകില്ല. ഇതുപോലെയാണു ധ്യാനത്തിന്റെ കാര്യവും. ഈശ്വരനിലേക്കുള്ള മനസ്സിന്റെ ധാരമുറിയാത്ത പ്രവാഹമാണ് ധ്യാനം.


മനസ്സ് വ്യവഹാരത്തിലെ ചിന്തകളിലേക്കു ചിതറിപ്പോയാല്‍ ധ്യാനത്തിന് ഏകാഗ്രത കിട്ടില്ല. മനസ്സ് ലോക വിഷയങ്ങളിലേക്ക് പോകുമ്പോള്‍ അതിനെ തിരിച്ചു ധ്യാന വിഷയത്തിലേക്ക് കൊണ്ടു വരണം. ക്ഷമയോടെ വീണ്ടും വീണ്ടും ശ്രമിക്കണം. നമുക്ക് ഇഷ്ടമുള്ള വ്യക്തികളെക്കുറിച്ചോ ഇഷ്ടമുള്ള ആഹാരത്തെക്കുറിച്ചോ ചിന്തിക്കുവാന്‍ നമുക്ക് ഒരു പ്രയാസവുമില്ല. ഓര്‍ക്കുന്ന മാത്രയില്‍ അവ മുന്നില്‍ത്തെളിയും. എത്രനേരം വേണമെങ്കിലും അവയുമായി കഴിയാം. കാരണം, ഇത്രയും നാള്‍ കൊണ്ട് നമ്മള്‍ അവയുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവയെക്കുറിച്ചു ചിന്തിക്കുവാന്‍ മനസ്സിനെ പ്രത്യേകം പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ വേണ്ട. മനസ്സിന് അവ ശീലമായിക്കഴിഞ്ഞു. ഇതുപോലൊരു ബന്ധം നമുക്ക് ഈശ്വരനുമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയണം.



അതിനാണു ജപവും സത്സംഗവും മറ്റും. അങ്ങനെയാകുമ്പോള്‍ ഇപ്പോള്‍ വിഷയ ചിന്തകള്‍ മനസ്സില്‍ കടന്നു വരുന്നതു പോലെ സ്വാഭാവികമായിത്തന്നെ ഇഷ്ടമൂര്‍ത്തിയും അവിടുത്തെ മന്ത്രവും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. ഈശ്വരനെ വിട്ട് മറ്റൊരു ലോകമില്ലാതാകും. അതാണു ശരിയായ ഏകാഗ്രത. ജാഗ്രതയും നിരന്തര ശ്രമവുമുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥിതി നേടിയെടുക്കാന്‍ നമുക്കു കഴിയും.

ശുഭചിന്ത,




സ്നേഹിക്കേണ്ട കടമ ഇല്ലാതെ തന്നെ ആരിലെങ്കിലും സ്നേഹം ചൊരിയാന് സാധിക്കുന്നെങ്കില് അതാണ് സ്വാതന്ത്ര്യം.

Being able to shower affection on anyone without having a need for affection yourself – that’s freedom.


ശിവ അഷ്ടോത്തര ശതഃ നാമാവലി



ഓം         ഓം         ഓം 


ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ

ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ
ഓം കപർദിനേ നമഃ

ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ 

ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ

ഓം ശർവ്വായ നമഃ
ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ

ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ

ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ
ഓം ത്രയീമൂർതയേ നമഃ

ഓം അനീശ്വരായ നമഃ
ഓം സർവ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ

ഓം ദുർധർഷായ നമഃ
ഓം ഗിരീശായ നമഃ 

ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭർഗായ നമഃ

ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ 
ഓം പ്രമധാധിപായ നമഃ

ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ 
ഓം സ്ഥാണവേ നമഃ

ഓം അഹിർഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂർതയേ നമഃ
ഓം അനേകാത്മനേ നമഃ

ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ

ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ

ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ

ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ

ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ 

ഓം പൂഷദംതഭിദേ നമഃ
ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ

ഓം അപവർഗപ്രദായ നമഃ
ഓം അനന്തായ നമഃ

ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ


ഓം         ഓം         ഓം


ഓം നമഃശിവായ

ശിവസഹസ്രനാമാവലി

Image result for lord siva images


1. ഓം സ്ഥിരായ നമഃ
2. ഓം സ്ഥാണവേ നമഃ
3. ഓം പ്രഭവേ നമഃ
4. ഓം ഭീമായ നമഃ
5. ഓം പ്രവരായ നമഃ
6. ഓം വരദായ നമഃ
7. ഓം വരായ നമഃ
8. ഓം സര്‍വാത്മനേ നമഃ
9. ഓം സര്‍വവിഖ്യാതായ നമഃ
10. ഓം സര്‍വസ്‌മൈ നമഃ
11. ഓം സര്‍വകരായ നമഃ
12. ഓം ഭവായ നമഃ
13. ഓം ജടിനേ നമഃ
14. ഓം ചര്‍മിണേ നമഃ
15. ഓം ശിഖണ്ഡിനേ നമഃ
16. ഓം സര്‍വാംഗായ നമഃ
17. ഓം സര്‍വഭാവനായ നമഃ
18. ഓം ഹരായ നമഃ
19. ഓം ഹരിണാക്ഷായ നമഃ
20. ഓം സര്‍വഭൂതഹരായ നമഃ
21. ഓം പ്രഭവേ നമഃ
22. ഓം പ്രവൃത്തയേ നമഃ
23. ഓം നിവൃത്തയേ നമഃ
24. ഓം നിയതായ നമഃ
25. ഓം ശാശ്വതായ നമഃ
26. ഓം ധ്രുവായ നമഃ
27. ഓം ശ്മശാനവാസിനേ നമഃ
28. ഓം ഭഗവതേ നമഃ
29. ഓം ഖചരായ നമഃ
30. ഓം ഗോചരായ നമഃ
31. ഓം അര്‍ദനായ നമഃ
32. ഓം അഭിവാദ്യായ നമഃ
33. ഓം മഹാകര്‍മണേ നമഃ
34. ഓം തപസ്വിനേ നമഃ
35. ഓം ഭൂതഭാവനായ നമഃ
36. ഓം ഉന്മത്തവേഷപ്രച്ഛന്നായ നമഃ
37. ഓം സര്‍വലോകപ്രജാപതയേ നമഃ
38. ഓം മഹാരൂപായ നമഃ
39. ഓം മഹാകായായ നമഃ
40. ഓം വൃഷരൂപായ നമഃ
41. ഓം മഹായശസേ നമഃ
42. ഓം മഹാത്മനേ നമഃ
43. ഓം സര്‍വഭൂതാത്മനേ നമഃ
44. ഓം വിശ്വരൂപായ നമഃ
45. ഓം മഹാഹനവേ നമഃ
46. ഓം ലോകപാലായ നമഃ
47. ഓം അന്തര്‍ഹിതത്മനേ നമഃ
48. ഓം പ്രസാദായ നമഃ
49. ഓം ഹയഗര്‍ദഭയേ നമഃ
50. ഓം പവിത്രായ നമഃ
51. ഓം മഹതേ നമഃ
52. ഓം നിയമായ നമഃ
53. ഓം നിയമാശ്രിതായ നമഃ
54. ഓം സര്‍വകര്‍മണേ നമഃ
55. ഓം സ്വയംഭൂതായ നമഃ
56. ഓം ആദയേ നമഃ
57. ഓം ആദികരായ നമഃ
58. ഓം നിധയേ നമഃ
59. ഓം സഹസ്രാക്ഷായ നമഃ
60. ഓം വിശാലാക്ഷായ നമഃ
61. ഓം സോമായ നമഃ
62. ഓം നക്ഷത്രസാധകായ നമഃ
63. ഓം ചന്ദ്രായ നമഃ
64. ഓം സൂര്യായ നമഃ
65. ഓം ശനയേ നമഃ
66. ഓം കേതവേ നമഃ
67. ഓം ഗ്രഹായ നമഃ
68. ഓം ഗ്രഹപതയേ നമഃ
69. ഓം വരായ നമഃ
70. ഓം അത്രയേ നമഃ
71. ഓം അത്ര്യാ നമസ്‌കര്‍ത്രേ നമഃ
72. ഓം മൃഗബാണാര്‍പണായ നമഃ
73. ഓം അനഘായ നമഃ
74. ഓം മഹാതപസേ നമഃ
75. ഓം ഘോരതപസേ നമഃ
76. ഓം അദീനായ നമഃ
77. ഓം ദീനസാധകായ നമഃ
78. ഓം സംവത്സരകരായ നമഃ
79. ഓം മന്ത്രായ നമഃ
80. ഓം പ്രമാണായ നമഃ
81. ഓം പരമായ തപസേ നമഃ
82. ഓം യോഗിനേ നമഃ
83. ഓം യോജ്യായ നമഃ
84. ഓം മഹാബീജായ നമഃ
85. ഓം മഹാരേതസേ നമഃ
86. ഓം മഹാബലായ നമഃ
87. ഓം സുവര്‍ണരേതസേ നമഃ
88. ഓം സര്‍വജ്ഞായ നമഃ
89. ഓം സുബീജായ നമഃ
90. ഓം ബീജവാഹനായ നമഃ
91. ഓം ദശബാഹവേ നമഃ
92. ഓം അനിമിഷായ നമഃ
93. ഓം നീലകണ്ഠായ നമഃ
94. ഓം ഉമാപതയേ നമഃ
95. ഓം വിശ്വരൂപായ നമഃ
96. ഓം സ്വയംശ്രേഷ്ഠായ നമഃ
97. ഓം ബലവീരായ നമഃ
98. ഓം അബലായഗണായ നമഃ
99. ഓം ഗണകര്‍ത്രേ നമഃ
100. ഓം ഗണപതയേ നമഃ
101. ഓം ദിഗ്വാസസേ നമഃ
102. ഓം കാമായ നമഃ
103. ഓം മന്ത്രവിദേ നമഃ
104. ഓം പരമായ മന്ത്രായ നമഃ
105. ഓം സര്‍വഭാവകരായ നമഃ
106. ഓം ഹരായ നമഃ
107. ഓം കമണ്ഡലുധരായ നമഃ
108. ഓം ധന്വിനേ നമഃ
109. ഓം ബാണഹസ്തായ നമഃ
110. ഓം കപാലവതേ നമഃ
111. ഓം അശനയേ നമഃ
112. ഓം ശതഘ്‌നിനേ നമഃ
113. ഓം ഖഡ്ഗിനേ നമഃ
114. ഓം പട്ടിശിനേ നമഃ
115. ഓം ആയുധിനേ നമഃ
116. ഓം മഹതേ നമഃ
117. ഓം സ്രുവഹസ്തായ നമഃ
118. ഓം സുരൂപായ നമഃ
119. ഓം തേജസേ നമഃ
120. ഓം തേജസ്‌കരായ നിധയേ നമഃ
121. ഓംഉഷ്ണീഷിണേ നമഃ
122. ഓം സുവക്ത്രായ നമഃ
123. ഓം ഉദഗ്രായ നമഃ
124. ഓം വിനതായ നമഃ
125. ഓം ദീര്‍ഘായ നമഃ
126. ഓം ഹരികേശായ നമഃ
127. ഓം സുതീര്‍ഥായ നമഃ
128. ഓം കൃഷ്ണായ നമഃ
129. ഓം സൃഗാലരൂപായ നമഃ
130. ഓം സിദ്ധാര്‍ഥായ നമഃ
131. ഓം മുണ്ഡായ നമഃ
132. ഓം സര്‍വശുഭങ്കരായ നമഃ
133. ഓം അജായ നമഃ
134. ഓം ബഹുരൂപായ നമഃ
135. ഓം ഗന്ധധാരിണേ നമഃ
136. ഓം കപര്‍ദിനേ നമഃ
137. ഓം ഉര്‍ധ്വരേതസേ നമഃ
138. ഓം ഊര്‍ധ്വലിംഗായ നമഃ
139. ഓം ഊര്‍ധ്വശായിനേ നമഃ
140. ഓം നഭസ്ഥലായ നമഃ
141. ഓം ത്രിജടിനേ നമഃ
142. ഓം ചീരവാസസേ നമഃ
143. ഓം രുദ്രായ നമഃ
144. ഓം സേനാപതയേ നമഃ
145. ഓം വിഭവേ നമഃ
146. ഓം അഹശ്ചരായ നമഃ
147. ഓം നക്തഞ്ചരായ നമഃ
148. ഓം തി‡മന്യവേ നമഃ
149. ഓം സുവര്‍ചസായ നമഃ
150. ഓം ഗജഘ്‌നേ നമഃ
151. ഓം ദൈത്യഘ്‌നേ നമഃ
152. ഓം കാലായ നമഃ
153. ഓം ലോകധാത്രേ നമഃ
154. ഓം ഗുണാകരായ നമഃ
155. ഓം സിംഹശാര്‍ദൂലരൂപായ നമഃ
156. ഓം ആര്‍ദ്രചര്‍മാംബരാവൃതായ നമഃ
157. ഓം കാലയോഗിനേ നമഃ
158. ഓം മഹാനാദായ നമഃ
159. ഓം സര്‍വകാമായ നമഃ
160. ഓം ചതുഷ്പഥായ നമഃ
161. ഓം നിശാചരായ നമഃ
162. ഓം പ്രേതചാരിണേ നമഃ
163. ഓം ഭൂതചാരിണേ നമഃ
164. ഓം മഹേശ്വരായ നമഃ
165. ഓം ബഹുഭൂതായ നമഃ
166. ഓം ബഹുധരായ നമഃ
167. ഓം സ്വര്‍ഭാനവേ നമഃ
168. ഓം അമിതായ നമഃ
169. ഓം ഗതയേ നമഃ
170. ഓം നൃത്യപ്രിയായ നമഃ
171. ഓം നിത്യനര്‍തായ നമഃ
172. ഓം നര്‍തകായ നമഃ
173. ഓം സര്‍വലാലസായ നമഃ
174. ഓം ഘോരായ നമഃ
175. ഓം മഹാതപസേ നമഃ
176. ഓം പാശായ നമഃ
177. ഓം നിത്യായ നമഃ
178. ഓം ഗിരിരുഹായ നമഃ
179. ഓം നഭസേ നമഃ
180. ഓം സഹസ്രഹസ്തായ നമഃ
181. ഓം വിജയായ നമഃ
182. ഓം വ്യവസായായ നമഃ
183. ഓം അതന്ദ്രിതായ നമഃ
184. ഓം അധര്‍ഷണായ നമഃ
185. ഓം ധര്‍ഷണാത്മനേ നമഃ
186. ഓം യജ്ഞഘ്‌നേ നമഃ
187. ഓം കാമനാശകായ നമഃ
188. ഓം ദക്ഷയാഗാപഹാരിണേ നമഃ
189. ഓം സുസഹായ നമഃ
190. ഓം മധ്യമായ നമഃ
191. ഓം തേജോപഹാരിണേ നമഃ
192. ഓം ബലഘ്‌നേ നമഃ
193. ഓം മുദിതായ നമഃ
194. ഓം അര്‍ഥായ നമഃ
195. ഓം അജിതായ നമഃ
196. ഓം അവരായ നമഃ
197. ഓം ഗംഭീരഘോഷാ യ നമഃ
198. ഓം ഗംഭീരായ നമഃ
199. ഓം ഗംഭീരബലവാഹനായ നമഃ
200. ഓം ന്യഗ്രോധരൂപായ നമഃ
201. ഓം ന്യഗ്രോധായ നമഃ
202. ഓം വൃക്ഷകര്‍ണസ്ഥിതേ യ നമഃ
203. ഓം വിഭവേ നമഃ
204. ഓം സുതീക്ഷ്ണദശനായ നമഃ
205. ഓം മഹാകായായ നമഃ
206. ഓം മഹാനനായ നമഃ
207. ഓം വിഷ്വക്‌സേനായ നമഃ
208. ഓം ഹരയേ നമഃ
209. ഓം യജ്ഞായ നമഃ
210. ഓം സംയുഗാപീഡവാഹനായ നമഃ
211. ഓം തീക്ഷ്ണാതാപായ നമഃ
212. ഓം ഹര്യശ്വായ നമഃ
213. ഓം സഹായായ നമഃ
214. ഓം കര്‍മകാലവിദേ നമഃ
215. ഓം വിഷ്ണുപ്രസാദിതായ നമഃ
216. ഓം യജ്ഞായ നമഃ
217. ഓം സമുദ്രായ നമഃ
218. ഓം ബഡവാമുഖായ നമഃ
219. ഓം ഹുതാശനസഹായായ നമഃ
220. ഓം പ്രശാന്താത്മനേ നമഃ
221. ഓം ഹുതാശനായ നമഃ
222. ഓം ഉഗ്രതേജസേ നമഃ
223. ഓം മഹാതേജസേ നമഃ
224. ഓം ജന്യായ നമഃ
225. ഓം വിജയകാലവിദേ നമഃ
226. ഓം ജ്യോതിഷാമയനായ നമഃ
227. ഓം സിദ്ധയേ നമഃ
228. ഓം സര്‍വവിഗ്രഹായ നമഃ
229. ഓം ശിഖിനേ നമഃ
230. ഓം മുണ്ഡിനേ നമഃ
231. ഓം ജടിനേ നമഃ
232. ഓം ജ്വലിനേ നമഃ
233. ഓം മൂര്‍തിജായ നമഃ
234. ഓം മൂര്‍ധഗായ നമഃ
235. ഓം ബലിനേ നമഃ
236. ഓം വേണവിനേ നമഃ
237. ഓം പണവിനേ നമഃ
238. ഓം താലിനേ നമഃ
239. ഓം ഖലിനേ നമഃ
240. ഓം കാലകടങ്കടായ നമഃ
241. ഓം നക്ഷത്രവിഗ്രഹമതയേ നമഃ
242. ഓം ഗുണബുദ്ധയേ നമഃ
243. ഓം ലയായ നമഃ
244. ഓം അഗമായ നമഃ
245. ഓം പ്രജാപതയേ നമഃ
246. ഓം വിശ്വബാഹവേ നമഃ
247. ഓം വിഭാഗായ നമഃ
248. ഓം സര്‍വഗായ നമഃ
249. ഓം അമുഖായ നമഃ
250. ഓം വിമോചനായ നമഃ
251. ഓം സുസരണായ നമഃ
252. ഓം ഹിരണ്യകവചോദ്ഭവായ നമഃ
253. ഓം മേ™്രജായ നമഃ
254. ഓം ബലചാരിണേ നമഃ
255. ഓം മഹീചാരിണേ നമഃ
256. ഓം സ്രുതായ നമഃ
257. ഓം സര്‍വതൂര്യനിനാദിനേ നമഃ
258. ഓം സര്‍വാതോദ്യപരിഗ്രഹായ നമഃ
259. ഓം വ്യാലരൂപായ നമഃ
260. ഓം ഗുഹാവാസിനേ നമഃ
261. ഓം ഗുഹായ നമഃ
262. ഓം മാലിനേ നമഃ
263. ഓം തരംഗവിദേ നമഃ
264. ഓം ത്രിദശായ നമഃ
265. ഓം ത്രികാലധൃഗേ നമഃ
266. ഓം കര്‍മസര്‍വബന്ധവിമോചനായ നമഃ
267. ഓം അസുരേന്ദ്രാണാംബന്ധനായ നമഃ
268. ഓം യുധി ശത്രുവിനാശനായ നമഃ
269. ഓം സാംഖ്യപ്രസാദായ നമഃ
270. ഓം ദുര്‍വാസസേ നമഃ
271. ഓം സര്‍വസാധുനിഷേവിതായ നമഃ
272. ഓം പ്രസ്‌കന്ദനായ നമഃ
273. ഓം വിഭാഗജ്ഞായ നമഃ
274. ഓം അതുല്യായ നമഃ
275. ഓം യജ്ഞഭാഗവിദേ നമഃ
276. ഓം സര്‍വവാസായ നമഃ
277. ഓം സര്‍വചാരിണേ നമഃ
278. ഓം ദുര്‍വാസസേ നമഃ
279. ഓം വാസവായ നമഃ
280. ഓം അമരായ നമഃ
281. ഓം ഹൈമായ നമഃ
282. ഓം ഹേമകരായ നമഃ
283. ഓം അയജ്ഞായ നമഃ
284. ഓം സര്‍വധാരിണേ നമഃ
285. ഓം ധരോത്തമായ നമഃ
286. ഓം ലോഹിതാക്ഷായ നമഃ
287. ഓം മഹാക്ഷായ നമഃ
288. ഓം വിജയാക്ഷായ നമഃ
289. ഓം വിശാരദായ നമഃ
290. ഓം സംഗ്രഹായ നമഃ
291. ഓം നിഗ്രഹായ നമഃ
292. ഓം കര്‍ത്രേ നമഃ
293. ഓം സര്‍പചീരനിവാസനായ നമഃ
294. ഓം മുഖ്യായ നമഃ
295. ഓം അമുഖ്യായ നമഃ
296. ഓം ദേഹായ നമഃ
297. ഓം കാഹലയേ നമഃ
298. ഓം സര്‍വകാമദായ നമഃ
299. ഓം സര്‍വകാലപ്രസാദയേ നമഃ
300. ഓം സുബലായ നമഃ
301. ബലരൂപധൃഗേ നമഃ
302. ഓം സര്‍വകാമവരായ നമഃ
303. ഓം സര്‍വദായ നമഃ
304. ഓം സര്‍വതോമുഖായ നമഃ
305. ഓം ആകാശനിര്‍വിരൂപായ നമഃ
306. ഓം നിപാതിനേ നമഃ
307. ഓം അവശായ നമഃ
308. ഓം ഖഗായ നമഃ
309. ഓം രൗദ്രരൂപായ നമഃ
310. ഓം അംശവേ നമഃ
311. ഓം ആദിത്യായ നമഃ
312. ഓം ബഹുരശ്മയേ നമഃ
313. ഓം സുവര്‍ചസിനേ നമഃ
314. ഓം വസുവേഗായ നമഃ
315. ഓം മഹാവേഗായ നമഃ
316. ഓം മനോവേഗായ നമഃ
317. ഓം നിശാചരായ നമഃ
318. ഓം സര്‍വവാസിനേ നമഃ
319. ഓം ശ്രിയാവാസിനേ നമഃ
320. ഓം ഉപദേശകരായ നമഃ
321. ഓം അകരായ നമഃ
322. ഓം മുനയേ നമഃ
323. ഓം ആത്മനിരാലോകായ നമഃ
324. ഓം സംഭഗ്നായ നമഃ
325. ഓം സഹസ്രദായ നമഃ
326. ഓം പക്ഷിണേ നമഃ
327. ഓം പക്ഷരൂപായ നമഃ
328. ഓം അതിദീപ്തായ നമഃ
329. ഓം വിശാം പതയേ നമഃ
330. ഓം ഉന്മാദായ നമഃ
331. ഓം മദനായ നമഃ
332. ഓം കാമായ നമഃ
333. ഓം അശ്വത്ഥായ നമഃ
334. ഓം അര്‍ഥകരായ നമഃ
335. ഓം യശസേ നമഃ
336. ഓം വാമദേവായ നമഃ
337. ഓം വാമായ നമഃ
338. ഓം പ്രാചേ നമഃ
339. ഓം ദക്ഷിണായ നമഃ
340. ഓം വാമനായ നമഃ
341. ഓം സിദ്ധയോഗിനേ നമഃ
342. ഓം മഹര്‍ഷയേ നമഃ
343. ഓം സിദ്ധാര്‍ഥായ നമഃ
344. ഓം സിദ്ധസാധകായ നമഃ
345. ഓം ഭിക്ഷവേ നമഃ
346. ഓം ഭിക്ഷുരൂപായ നമഃ
347. ഓം വിപണായ നമഃ
348. ഓം മൃദവേ നമഃ
349. ഓം അവ്യയായ നമഃ
350. ഓം മഹാസേനായ നമഃ
351. ഓം വിശാഖായ നമഃ
352. ഓം ഷഷ്ഠിഭാഗായ നമഃ
353. ഓം ഗവാം പതയേ നമഃ
354. ഓം വജ്രഹസ്തായ നമഃ
355. ഓം വിഷ്‌കംഭിണേ നമഃ
356. ഓം ചമൂസ്തംഭനായ നമഃ
357. ഓം വൃത്താവൃത്തകരായ നമഃ
358. ഓം താലായ നമഃ
359. ഓം മധവേ നമഃ
360. ഓം മധുകലോചനായ നമഃ
361. ഓം വാചസ്പത്യായ നമഃ
362. ഓം വാജസനായ നമഃ
363. ഓം നിത്യമാശ്രിതപൂജിതായ നമഃ
364. ഓം ബ്രഹ്മചാരിണേ നമഃ
365. ഓം ലോകചാരിണേ നമഃ
366. ഓം സര്‍വചാരിണേ നമഃ
367. ഓം വിചാരവിദേ നമഃ
368. ഓം ഈശാനായ നമഃ
369. ഓം ഈശ്വരായ നമഃ
370. ഓം കാലായ നമഃ
371. ഓം നിശാചാരിണേ നമഃ
372. ഓം പിനാകവതേ നമഃ
373. ഓം നിമിത്തസ്ഥായ നമഃ
374. ഓം നിമിത്തായ നമഃ
375. ഓം നന്ദയേ നമഃ
376. ഓം നന്ദികരായ നമഃ
377. ഓം ഹരയേ നമഃ
378. ഓം നന്ദീശ്വരായ നമഃ
379. ഓം നന്ദിനേ നമഃ
380. ഓം നന്ദനായ നമഃ
381. ഓം നന്ദിവര്‍ധനായ നമഃ
382. ഓം ഭഗഹാരിണേ നമഃ
383. ഓം നിഹന്ത്രേ നമഃ
384. ഓം കാലായ നമഃ
385. ഓം ബ്രഹ്മണേ നമഃ
386. ഓം പിതാമഹായ നമഃ
387. ഓം ചതുര്‍മുഖായ നമഃ
388. ഓം മഹാലിംഗായ നമഃ
389. ഓം ചാരുലിംഗായ നമഃ
390. ഓം ലിംഗാധ്യക്ഷായ നമഃ
391. ഓം സുരാധ്യക്ഷായ നമഃ
392. ഓം യോഗാധ്യക്ഷായ നമഃ
393. ഓം യുഗാവഹായ നമഃ
394. ഓം ബീജാധ്യക്ഷായ നമഃ
395. ഓം ബീജകര്‍ത്രേ നമഃ
396. ഓം അധ്യാത്മാനുഗതായ നമഃ
397. ഓം ബലായ നമഃ
398. ഓം ഇതിഹാസായ നമഃ
399. ഓം സങ്കല്‍പായ നമഃ
400. ഓം ഗൗതമായ നമഃ
401. ഓം നിശാകരായ നമഃ
402. ഓം ദംഭായ നമഃ
403. ഓം അദംഭായ നമഃ
404. ഓം വൈദംഭായ നമഃ
405. ഓം വശ്യായ നമഃ
406. ഓം വശകരായ നമഃ
407. ഓം കലയേ നമഃ
408. ഓം ലോകകര്‍ത്രേ നമഃ
409. ഓം പശുപതയേ നമഃ
410. ഓം മഹാകര്‍ത്രേ നമഃ
411. ഓം അനൗഷധായ നമഃ
412. ഓം അക്ഷരായ നമഃ
413. ഓം പരമായ ബ്രഹ്മണേ നമഃ
414. ഓം ബലവതേ നമഃ
415. ഓം ശക്രായ നമഃ
416. ഓം നീതയേ നമഃ
417. ഓം അനീതയേ നമഃ
418. ഓം ശുദ്ധാത്മനേ നമഃ
419. ഓം ശുദ്ധായ നമഃ
420. ഓം മാന്യായ നമഃ
421. ഓം ഗതാഗതായ നമഃ
422. ഓം ബഹുപ്രസാദായ നമഃ
423. ഓം സുസ്വപ്നായ നമഃ
424. ഓം ദര്‍പണായ നമഃ
425. ഓം അമിത്രജിതേ നമഃ
426. ഓം വേദകാരായ നമഃ
427. ഓം മന്ത്രകാരായ നമഃ
428. ഓം വിദുഷേ നമഃ
429. ഓം സമരമര്‍ദനായ നമഃ
430. ഓം മഹാമേഘനിവാസിനേ നമഃ
431. ഓം മഹാഘോരായ നമഃ
432. ഓം വശിനേ നമഃ
433. ഓം കരായ നമഃ
434. ഓം അഗ്നിജ്വാലായ നമഃ
435. ഓം മഹാജ്വാലായ നമഃ
436. ഓം അതിധൂമ്രായ നമഃ
437. ഓം ഹുതായ നമഃ
438. ഓം ഹവിഷേ നമഃ
439. ഓം വൃഷണായ നമഃ
440. ഓം ശങ്കരായ നമഃ
441. ഓം നിത്യം വര്‍ചസ്വിനേ നമഃ
442. ഓം ധൂമകേതനായ നമഃ
443. ഓം നീലായ നമഃ
444. ഓം അംഗലുബ്ധായ നമഃ
445. ഓം ശോഭനായ നമഃ
446. ഓം നിരവഗ്രഹായ നമഃ
447. ഓം സ്വസ്തിദായ നമഃ
448. ഓം സ്വസ്തിഭാവായ നമഃ
449. ഓം ഭാഗിനേ നമഃ
450. ഓം ഭാഗകരായ നമഃ
451. ഓം ലഘവേ നമഃ
452. ഓം ഉത്സംഗായ നമഃ
453. ഓം മഹാംഗായ നമഃ
454. ഓം മഹാഗര്‍ഭപരായണായ നമഃ
455. ഓം കൃഷ്ണവര്‍ണായ നമഃ
456. ഓം സുവര്‍ണായ നമഃ
457. ഓം സര്‍വദേഹിനാം ഇന്ദ്രിയായ നമഃ
458. ഓം മഹാപാദായ നമഃ
459. ഓം മഹാഹസ്തായ നമഃ
460. ഓം മഹാകായായ നമഃ
461. ഓം മഹായശസേ നമഃ
462. ഓം മഹാമൂര്‍ധ്‌നേ നമഃ
463. ഓം മഹാമാത്രായ നമഃ
464. ഓം മഹാനേത്രായ നമഃ
465. ഓം നിശാലയായ നമഃ
466. ഓം മഹാന്തകായ നമഃ
467. ഓം മഹാകര്‍ണായ നമഃ
468. ഓം മഹോഷ്ഠായ നമഃ
469. ഓം മഹാഹനവേ നമഃ
470. ഓം മഹാനാസായ നമഃ
471. ഓം മഹാകംബവേ നമഃ
472. ഓം മഹാഗ്രീവായ നമഃ
473. ഓം ശ്മശാനഭാജേ നമഃ
474. ഓം മഹാവക്ഷസേ നമഃ
475. ഓം മഹോരസ്‌കായ നമഃ
476. ഓം അന്തരാത്മനേ നമഃ
477. ഓം മൃഗാലയായ നമഃ
478. ഓം ലംബനായ നമഃ
479. ഓം ലംബിതോഷ്ഠായ നമഃ
480. ഓം മഹാമായായ നമഃ
481. ഓം പയോനിധയേ നമഃ
482. ഓം മഹാദന്തായ നമഃ
483. ഓം മഹാദം ്രച്ചായ നമഃ
484. ഓം മഹാജിഹ്വായ നമഃ
485. ഓം മഹാമുഖായ നമഃ
486. ഓം മഹാനഖായ നമഃ
487. ഓം മഹാരോമ്‌ണേ നമഃ
488. ഓം മഹാകോശായ നമഃ
489. ഓം മഹാജടായ നമഃ
490. ഓം പ്രസന്നായ നമഃ
491. ഓം പ്രസാദായ നമഃ
492. ഓം പ്രത്യയായ നമഃ
493. ഓം ഗിരിസാധനായ നമഃ
494. ഓം സ്‌നേഹനായ നമഃ
495. ഓം അസ്‌നേഹനായ നമഃ
496. ഓം അജിതായ നമഃ
497. ഓം മഹാമുനയേ നമഃ
498. ഓം വൃക്ഷാകാരായ നമഃ
499. ഓം വൃക്ഷകേതവേ നമഃ
500. ഓം അനലായ നമഃ
501. ഓം വായുവാഹനായ നമഃ
502. ഓം ഗണ്ഡലിനേ നമഃ
503. ഓം മേരുധാമ്‌നേ നമഃ
504. ഓം ദേവാധിപതയേ നമഃ
505. ഓം അഥര്‍വശീര്‍ഷായ നമഃ
506. ഓം സാമാസ്യായ നമഃ
507. ഓം ഋക്‌സഹസ്രാമിതേക്ഷണായ നമഃ
508. ഓം യജുഃ പാദ ഭുജായ നമഃ
509. ഓം ഗുഹ്യായ നമഃ
510. ഓം പ്രകാശായ നമഃ
511. ഓം ജംഗമായ നമഃ
512. ഓം അമോഘാര്‍ഥായ നമഃ
513. ഓം പ്രസാദായ നമഃ
514. ഓം അഭിഗമ്യായ നമഃ
515. ഓം സുദര്‍ശനായ നമഃ
516. ഓം ഉപകാരായ നമഃ
517. ഓം പ്രിയായ നമഃ
518. ഓം സര്‍വസ്‌മൈ നമഃ
519. ഓം കനകായ നമഃ
520. ഓം കാഞ്ചനച്ഛവയേ നമഃ
521. ഓം നാഭയേ നമഃ
522. ഓം നന്ദികരായ നമഃ
523. ഓം ഭാവായ നമഃ
524. ഓം പുഷ്‌കരസ്ഥപതയേ നമഃ
525. ഓം സ്ഥിരായ നമഃ
526. ഓം ദ്വാദശായ നമഃ
527. ഓം ത്രാസനായ നമഃ
528. ഓം ആദ്യായ നമഃ
529. ഓം യജ്ഞായ നമഃ
530. ഓം യജ്ഞസമാഹിതായ നമഃ
531. ഓം നക്തം നമഃ
532. ഓം കലയേ നമഃ
533. ഓം കാലായ നമഃ
534. ഓം മകരായ നമഃ
535. ഓം കാലപൂജിതായ നമഃ
536. ഓം സഗണായ നമഃ
537. ഓം ഗണകാരായ നമഃ
538. ഓം ഭൂതവാഹനസാരഥയേ നമഃ
539. ഓം ഭസ്മശയായ നമഃ
540. ഓം ഭസ്മഗോപ്‌ത്രേ നമഃ
541. ഓം ഭസ്മഭൂതായ നമഃ
542. ഓം തരവേ നമഃ
543. ഓം ഗണായ നമഃ
544. ഓം ലോകപാലായ നമഃ
545. ഓം അലോകായ നമഃ
546. ഓം മഹാത്മനേ നമഃ
547. ഓം സര്‍വപൂജിതായ നമഃ
548. ഓം ശുക്ലായ നമഃ
549. ഓം ത്രിശുക്ലായ നമഃ
550. ഓം സമ്പന്നായ നമഃ
551. ഓം ശുചയേ നമഃ
552. ഓം ഭൂതനിഷേവിതായ നമഃ
553. ഓം ആശ്രമസ്ഥായ നമഃ
554. ഓം ക്രിയാവസ്ഥായ നമഃ
555. ഓം വിശ്വകര്‍മമതയേ നമഃ
556. ഓം വരായ നമഃ
557. ഓം വിശാലശാഖായ നമഃ
558. ഓം താമ്രോഷ്ഠായ നമഃ
559. ഓം അംബുജാലായ നമഃ
560. ഓം സുനിശ്ചലായ നമഃ
561. ഓം കപിലായ നമഃ
562. ഓം കപിശായ നമഃ
563. ഓം ശുക്ലായ നമഃ
564. ഓം അയുഷേ നമഃ
565. ഓം പരസ്‌മൈ നമഃ
566. ഓം അപരായ നമഃ
567. ഓം ഗന്ധര്‍വായ നമഃ
568. ഓം അദിതയേ നമഃ
569. ഓം താര്‍ക്ഷ്യായ നമഃ
570. ഓം സുവിജ്ഞേയായ നമഃ
571. ഓം സുശാരദായ നമഃ
572. ഓം പരശ്വധായുധായ നമഃ
573. ഓം ദേവായ നമഃ
574. ഓം അനുകാരിണേ നമഃ
575. ഓം സുബാന്ധവായ നമഃ
576. ഓം തുംബവീണായ നമഃ
577. ഓം മഹാക്രോധായ നമഃ
578. ഓം ഊര്‍ധ്വരേതസേ നമഃ
579. ഓം ജലേശയായ നമഃ
580. ഓം ഉഗ്രായ നമഃ
581. ഓം വശംകരായ നമഃ
582. ഓം വംശായ നമഃ
583. ഓം വംശനാദായ നമഃ
584. ഓം അനിന്ദിതായ നമഃ
585. ഓം സര്‍വാംഗരൂപായ നമഃ
586. ഓം മായാവിനേ നമഃ
587. ഓം സുഹൃദായ നമഃ
588. ഓം അനിലായ നമഃ
589. ഓം അനലായ നമഃ
590. ഓം ബന്ധനായ നമഃ
591. ഓം ബന്ധകര്‍ത്രേ നമഃ
592. ഓം സുബന്ധനവിമോചനായ നമഃ
593. ഓം സയജ്ഞാരയേ നമഃ
594. ഓം സകാമാരയേ നമഃ
595. ഓം മഹാദംഷ്ട്രായ നമഃ
596. ഓം മഹായുധായ നമഃ
597. ഓം ബഹുധാനിന്ദിതായ നമഃ
598. ഓം ശര്‍വായ നമഃ
599. ഓം ശങ്കരായ നമഃ
600. ഓം ശങ്കരായ നമഃ
601. ഓം അധനായ നമഃ
602. ഓം അമരേശായ നമഃ
603. ഓം മഹാദേവായ നമഃ
604. ഓം വിശ്വദേവായ നമഃ
605. ഓം സുരാരിഘ്‌നേ നമഃ
606. ഓം അഹിര്‍ബുധ്‌ന്യായ നമഃ
607. ഓം അനിലാഭായ നമഃ
608. ഓം ചേകിതാനായ നമഃ
609. ഓം ഹവിഷേ നമഃ
610. ഓം അജൈകപാതേ നമഃ
611. ഓം കാപാലിനേ നമഃ
612. ഓം ത്രിശങ്കവേ നമഃ
613. ഓം അജിതായ നമഃ
614. ഓം ശിവായ നമഃ
615. ഓം ധന്വന്തരയേ നമഃ
616. ഓം ധൂമകേതവേ നമഃ
617. ഓം സ്‌കന്ദായ നമഃ
618. ഓം വൈശ്രവണായ നമഃ
619. ഓം ധാത്രേ നമഃ
620. ഓം ശക്രായ നമഃ
621. ഓം വിഷ്ണവേ നമഃ
622. ഓം മിത്രായ നമഃ
623. ഓം ത്വഷ്ട്രേ നമഃ
624. ഓം ധ്രുവായ നമഃ
625. ഓം ധരായ നമഃ
626. ഓം പ്രഭാവായ നമഃ
627. ഓം സര്‍വഗായ വായവേ നമഃ
628. ഓം അര്യമ്‌ണേ നമഃ
629. ഓം സവിത്രേ നമഃ
630. ഓം രവയേ നമഃ
631. ഓം ഉഷംഗവേ നമഃ
632. ഓം വിധാത്രേ നമഃ
633. ഓം മാന്ധാത്രേ നമഃ
634. ഓം ഭൂതഭാവനായ നമഃ
635. ഓം വിഭവേ നമഃ
636. ഓം വര്‍ണവിഭാവിനേ നമഃ
637. ഓം സര്‍വകാമഗുണാവഹായ നമഃ
638. ഓം പദ്മനാഭായ നമഃ
639. ഓം മഹാഗര്‍ഭായ നമഃ
640. ഓം ചന്ദ്രവക്ത്രായ നമഃ
641. ഓം അനിലായ നമഃ
642. ഓം അനലായ നമഃ
643. ഓം ബലവതേ നമഃ
644. ഓം ഉപശാന്തായ നമഃ
645. ഓം പുരാണായ നമഃ
646. ഓം പുണ്യചഞ്ചവേ നമഃ
647. ഓം യേ നമഃ
648. ഓം കുരുകര്‍ത്രേ നമഃ
649. ഓം കുരുവാസിനേ നമഃ
650. ഓം കുരുഭൂതായ നമഃ
651. ഓം ഗുണൗഷധായ നമഃ
652. ഓം സര്‍വാശയായ നമഃ
653. ഓം ദര്‍ഭചാരിണേ നമഃ
654. ഓം സര്‍വേഷാം പ്രാണിനാം പതയേ നമഃ
655. ഓം ദേവദേവായ നമഃ
656. ഓം സുഖാസക്തായ നമഃ
657. ഓം സതേ നമഃ
658. ഓം അസതേ നമഃ
659. ഓം സര്‍വരത്‌നവിദേ നമഃ
660. ഓം കൈലാസഗിരിവാസിനേ നമഃ
661. ഓം ഹിമവദ്ഗിരിസംശ്രയായ നമഃ
662. ഓം കൂലഹാരിണേ നമഃ
663. ഓം കൂലകര്‍ത്രേ നമഃ
664. ഓം ബഹുവിദ്യായ നമഃ
665. ഓം ബഹുപ്രദായ നമഃ
666. ഓം വണിജായ നമഃ
667. ഓം വര്‍ധകിനേ നമഃ
668. ഓം വൃക്ഷായ നമഃ
669. ഓം വകുലായ നമഃ
670. ഓം ചന്ദനായ നമഃ
671. ഓം ഛദായ നമഃ
672. ഓം സാരഗ്രീവായ നമഃ
673. ഓം മഹാജത്രവേ നമഃ
674. ഓം അലോലായ നമഃ
675. ഓം മഹൗഷധായ നമഃ
676. ഓം സിദ്ധാര്‍ൗകൊരിണേ നമഃ
677. ഓം സിദ്ധാര്‍ൗശെ്ഛന്ദോവ്യാകരണോത്തരായ നമഃ
678. ഓം സിംഹനാദായ നമഃ
679. ഓം സിംഹദംഷ്ട്രായ നമഃ
680. ഓം സിംഹഗായ നമഃ
681. ഓം സിംഹവാഹനായ നമഃ
682. ഓം പ്രഭാവാത്മനേ നമഃ
683. ഓം ജഗത്കാലസ്ഥാലായ നമഃ
684. ഓം ലോകഹിതായ നമഃ
685. ഓം തരവേ നമഃ
686. ഓം സാരംഗായ നമഃ
687. ഓം നവചക്രാംഗായ നമഃ
688. ഓം കേതുമാലിനേ നമഃ
689. ഓം സഭാവനായ നമഃ
690. ഓം ഭൂതാലയായ നമഃ
691. ഓം ഭൂതപതയേ നമഃ
692. ഓം അഹോരാത്രായ നമഃ
693. ഓം അനിന്ദിതായ നമഃ
694. ഓം സര്‍വഭൂതാനാം വാഹിത്രേ നമഃ
695. ഓം സര്‍വഭൂതാനാം നിലയായ നമഃ
696. ഓം വിഭവേ നമഃ
697. ഓം ഭവായ നമഃ
698. ഓം അമോഘായ നമഃ
699. ഓം സംയതായ നമഃ
700. ഓം അശ്വായ നമഃ
701. ഓം ഭോജനായ നമഃ
702. ഓം പ്രാണധാരണായ നമഃ
703. ഓം ധൃതിമതേ നമഃ
704. ഓം മതിമതേ നമഃ
705. ഓം ദക്ഷായ നമഃ
706. ഓം സത്കൃതായ നമഃ
707. ഓം യുഗാധിപായ നമഃ
708. ഓം ഗോപാലയേ നമഃ
709. ഓം ഗോപതയേ നമഃ
710. ഓം ഗ്രാമായ നമഃ
711. ഓം ഗോചര്‍മവസനായ നമഃ
712. ഓം ഹരയേ നമഃ
713. ഓം ഹിരണ്യബാഹവേ നമഃ
714. ഓം പ്രവേശിനാം ഗുഹാപാലായ നമഃ
715. ഓം പ്രകൃഷ്ടാരയേ നമഃ
716. ഓം മഹാഹര്‍ഷായ നമഃ
717. ഓം ജിതകാമായ നമഃ
718. ഓം ജിതേന്ദ്രിയായ നമഃ
719. ഓം ഗാന്ധാരായ നമഃ
720. ഓം സുവാസായ നമഃ
721. ഓം തപസ്സക്തായ നമഃ
722. ഓം രതയേ നമഃ
723. ഓം നരായ നമഃ
724. ഓം മഹാഗീതായ നമഃ
725. ഓം മഹാനൃത്യായ നമഃ
726. ഓം അപ്‌സരോഗണസേവിതായ നമഃ
727. ഓം മഹാകേതവേ നമഃ
728. ഓം മഹാധാതവേ നമഃ
729. ഓം നൈകസാനുചരായ നമഃ
730. ഓം ചലായ നമഃ
731. ഓം ആവേദനീയായ നമഃ
732. ഓം ആദേശായ നമഃ
733. ഓം സര്‍വഗന്ധസുഖാഹവായ നമഃ
734. ഓം തോരണായ നമഃ
735. ഓം താരണായ നമഃ
736. ഓം വാതായ നമഃ
737. ഓം പരിധിനേ നമഃ
738. ഓം പതിഖേചരായ നമഃ
739. ഓം സംയോഗായ വര്‍ധനായ നമഃ
740. ഓം വൃദ്ധായ നമഃ
741. ഓം അതിവൃദ്ധായ നമഃ
742. ഓം ഗുണാധികായ നമഃ
743. ഓം നിത്യമാത്മസഹായായ നമഃ
744. ഓം ദേവാസുരപതയേ നമഃ
745. ഓം പത്യേ നമഃ
746. ഓം യുക്തായ നമഃ
747. ഓം യുക്തബാഹവേ നമഃ
748. ഓം ദിവി സുപര്‍വണോ ദേവായ നമഃ
749. ഓം ആഷാ™ായ നമഃ
750. ഓം സുഷാ™ായ നമഃ
751. ഓം ധ്രുവായ നമഃ
752. ഓം ഹരിണായ നമഃ
753. ഓം ഹരായ നമഃ
754. ഓം ആവര്‍തമാനേഭ്യോ വപുഷേ നമഃ
755. ഓം വസുശ്രേഷ്ഠായ നമഃ
756. ഓം മഹാപൗാെയ നമഃ
757. ഓം ശിരോഹാരിണേ വിമര്‍ശായ നമഃ
758. ഓം സര്‍വലക്ഷണലക്ഷിതായ നമഃ
759. ഓം അക്ഷായ രൗേെയാഗിനേ നമഃ
760. ഓം സര്‍വയോഗിനേ നമഃ
761. ഓം മഹാബലായ നമഃ
762. ഓം സമാമ്‌നായായ നമഃ
763. ഓം അസമാമ്‌നായായ നമഃ
764. ഓം തീര്‍ൗേെദവായ നമഃ
765. ഓം മഹാരൗാെയ നമഃ
766. ഓം നിര്‍ജീവായ നമഃ
767. ഓം ജീവനായ നമഃ
768. ഓം മന്ത്രായ നമഃ
769. ഓം ശുഭാക്ഷായ നമഃ
770. ഓം ബഹുകര്‍കശായ നമഃ
771. ഓം രത്‌നപ്രഭൂതായ നമഃ
772. ഓം രത്‌നാംഗായ നമഃ
773. ഓം മഹാര്‍ണവനിപാനവിദേ നമഃ
774. ഓം മൂലായ നമഃ
775. ഓം വിശാലായ നമഃ
776. ഓം അമൃതായ നമഃ
777. ഓം വ്യക്താവ്യക്തായ നമഃ
778. ഓം തപോനിധയേ നമഃ
779. ഓം ആരോഹണായ നമഃ
780. ഓം അധിരോഹായ നമഃ
781. ഓം ശീലധാരിണേ നമഃ
782. ഓം മഹായശസേ നമഃ
783. ഓം സേനാകല്‍പായ നമഃ
784. ഓം മഹാകല്‍പായ നമഃ
785. ഓം യോഗായ നമഃ
786. ഓം യുഗകരായ നമഃ
787. ഓം ഹരയേ നമഃ
788. ഓം യുഗരൂപായ നമഃ
789. ഓം മഹാരൂപായ നമഃ
790. ഓം മഹാനാഗഹനായ നമഃ
791. ഓം വധായ നമഃ
792. ഓം ന്യായനിര്‍വപണായ നമഃ
793. ഓം പാദായ നമഃ
794. ഓം പണ്ഡിതായ നമഃ
795. ഓം അചലോപമായ നമഃ
796. ഓം ബഹുമാലായ നമഃ
797. ഓം മഹാമാലായ നമഃ
798. ഓം ശശിനേ ഹരസുലോചനായ നമഃ
799. ഓം വിസ്താരായ ലവണായ കൂപായ നമഃ
800. ഓം ത്രിയുഗായ നമഃ
801. ഓം സഫലോദയായ നമഃ
802. ഓം ത്രിലോചനായ നമഃ
803. ഓം വിഷണ്ണാംഗായ നമഃ
804. ഓം മണിവിദ്ധായ നമഃ
805. ഓം ജടാധരായ നമഃ
806. ഓം ബിന്ദവേ നമഃ
807. ഓം വിസര്‍ഗായ നമഃ
808. ഓം സുമുഖായ നമഃ
809. ഓം ശരായ നമഃ
810. ഓം സര്‍വായുധായ നമഃ
811. ഓം സഹായ നമഃ
812. ഓം നിവേദനായ നമഃ
813. ഓം സുഖാജാതായ നമഃ
814. ഓം സുഗന്ധാരായ നമഃ
815. ഓം മഹാധനുഷേ നമഃ
816. ഓം ഗന്ധപാലിനേ ഭഗവതേ നമഃ
817. ഓം സര്‍വകര്‍മണാം ഉത്ഥാനായ നമഃ
818. ഓം മന്ഥാനായ ബഹുലായ വായവേ നമഃ
819. ഓം സകലായ നമഃ
820. ഓം സര്‍വലോചനായ നമഃ
821. ഓം തലസ്താലായ നമഃ
822. ഓം കരസ്ഥാലിനേ നമഃ
823. ഓം ഊര്‍ധ്വസംഹനനായ നമഃ
824. ഓം മഹതേ നമഃ
825. ഓം ഛത്രായ നമഃ
826. ഓം സുച്ഛത്രായ നമഃ
827. ഓം വിഖ്യാതായ ലോകായ നമഃ
828. ഓം സര്‍വാശ്രയായ ക്രമായ നമഃ
829. ഓം മുണ്ഡായ നമഃ
830. ഓം വിരൂപായ നമഃ
831. ഓം വികൃതായ നമഃ
832. ഓം ദണ്ഡിനേ നമഃ
833. ഓം കുണ്ഡിനേ നമഃ
834. ഓം വികുര്‍വണായ നമഃ
835. ഓം ഹര്യക്ഷായ നമഃ
836. ഓം കകുഭായ നമഃ
837. ഓം വജ്രിണേ നമഃ
838. ഓം ശതജിഹ്വായ നമഃ
839. ഓം സഹസ്രപാദേ നമഃ
840. ഓം സഹസ്രമൂര്‍ധ്‌നേ നമഃ
841. ഓം ദേവേന്ദ്രായ സര്‍വദേവമയായ നമഃ
842. ഓം ഗുരവേ നമഃ
843. ഓം സഹസ്രബാഹവേ നമഃ
844. ഓം സര്‍വാംഗായ നമഃ
845. ഓം ശരണ്യായ നമഃ
846. ഓം സര്‍വലോകകൃതേ നമഃ
847. ഓം പവിത്രായ നമഃ
848. ഓം ത്രികകുന്മന്ത്രായ നമഃ
849. ഓം കനിഷ്ഠായ നമഃ
850. ഓം കൃഷ്ണപിംഗലായ നമഃ
851. ഓം ബ്രഹ്മദണ്ഡവിനിര്‍മാത്രേ നമഃ
852. ഓം ശതഘ്‌നീപാശ ശക്തിമതേ നമഃ
853. ഓം പദ്മഗര്‍ഭായ നമഃ
854. ഓം മഹാഗര്‍ഭായ നമഃ
855. ഓം ബ്രഹ്മഗര്‍ഭായ നമഃ
856. ഓം ജലോദ്ഭവായ നമഃ
857. ഓം ഗഭസ്തയേ നമഃ
858. ഓം ബ്രഹ്മകൃതേ നമഃ
859. ഓം ബ്രഹ്മിണേ നമഃ
860. ഓം ബ്രഹ്മവിദേ നമഃ
861. ഓം ബ്രാഹ്മണായ നമഃ
862. ഓം ഗതയേ നമഃ
863. ഓം അനന്തരൂപായ നമഃ
864. ഓം നൈകാത്മനേ നമഃ
865. ഓം സ്വയംഭുവഃ തി‡തേജസേ നമഃ
866. ഓം ഊര്‍ധ്വഗാത്മനേ നമഃ
867. ഓം പശുപതയേ നമഃ
868. ഓം വാതരംഹസേ നമഃ
869. ഓം മനോജവായ നമഃ
870. ഓം ചന്ദനിനേ നമഃ
871. ഓം പദ്മനാലാഗ്രായ നമഃ
872. ഓം സുരഭ്യുത്തരണായ നമഃ
873. ഓം നരായ നമഃ
874. ഓം കര്‍ണികാരമഹാസ്രഗ്വിണേ നമഃ
875. ഓം നീലമൗലയേ നമഃ
876. ഓം പിനാകധൃതേ നമഃ
877. ഓം ഉമാപതയേ നമഃ
878. ഓം ഉമാകാന്തായ നമഃ
879. ഓം ജാഹ്നവീധൃതേ നമഃ
880. ഓം ഉമാധവായ നമഃ
881. ഓം വരായ വരാഹായ നമഃ
882. ഓം വരദായ നമഃ
883. ഓം വരേണ്യായ നമഃ
884. ഓം സുമഹാസ്വനായ നമഃ
885. ഓം മഹാപ്രസാദായ നമഃ
886. ഓം ദമനായ നമഃ
887. ഓം ശത്രുഘ്‌നേ നമഃ
888. ഓം ശ്വേതപിംഗലായ നമഃ
889. ഓം പീതാത്മനേ നമഃ
890. ഓം പരമാത്മനേ നമഃ
891. ഓം പ്രയതാത്മനേ നമഃ
892. ഓം പ്രധാനധൃതേ നമഃ
893. ഓം സര്‍വപാര്‍ശ്വമുഖായ നമഃ
894. ഓം ത്ര്യക്ഷായ നമഃ
895. ഓം ധര്‍മസാധാരണായ വരായ നമഃ
896. ഓം ചരാചരാത്മനേ നമഃ
897. ഓം സൂക്ഷ്മാത്മനേ നമഃ
898. ഓം അമൃതായ ഗോവൃഷേശ്വരായ നമഃ
899. ഓം സാധ്യര്‍ഷയേ നമഃ
900. ഓം വസുരാദിത്യായ നമഃ
901. ഓം വിവസ്വതേ സവിതാമൃതായ നമഃ
902. ഓം വ്യാസായ നമഃ
903. ഓം സര്‍ഗായ സുസങ്ക്‌ഷേപായ വിസ്തരായ നമഃ
904. ഓം പര്യയായ നരായ നമഃ
905. ഓം ഋതവേ നമഃ
906. ഓം സംവത്സരായ നമഃ
907. ഓം മാസായ നമഃ
908. ഓം പക്ഷായ നമഃ
909. ഓം സംഖ്യാസമാപനായ നമഃ
910. ഓം കലാഭ്യോ നമഃ
911. ഓം കാഷ്ഠാഭ്യോ നമഃ
912. ഓം ലവേഭ്യോ നമഃ
913. ഓം മാത്രാഭ്യോ നമഃ
914. ഓം മുഹൂര്‍താഹഃ ക്ഷപാഭ്യോ നമഃ
915. ഓം ക്ഷണേഭ്യോ നമഃ
916. ഓം വിശ്വക്ഷേത്രായ നമഃ
917. ഓം പ്രജാബീജായ നമഃ
918. ഓം ലിംഗായ നമഃ
919. ഓം ആദ്യായ നിര്‍ഗമായ നമഃ
920. ഓം സതേ നമഃ
921. ഓം അസതേ നമഃ
922. ഓം വ്യക്തായ നമഃ
923. ഓം അവ്യക്തായ നമഃ
924. ഓം പിത്രേ നമഃ
925. ഓം മാത്രേ നമഃ
926. ഓം പിതാമഹായ നമഃ
927. ഓം സ്വര്‍ഗദ്വാരായ നമഃ
928. ഓം പ്രജാദ്വാരായ നമഃ
929. ഓം മോക്ഷദ്വാരായ നമഃ
930. ഓം ത്രിവിഷ്ടപായ നമഃ
931. ഓം നിര്‍വാണായ നമഃ
932. ഓം ഹ്യൂാദനായ നമഃ
933. ഓം ബ്രഹ്മലോകായ നമഃ
934. ഓം പരാഗതയേ നമഃ
935. ഓം ദേവാസുര വിനിര്‍മാത്രേ നമഃ
936. ഓം ദേവാസുരപരായണായ നമഃ
937. ഓം ദേവാസുരഗുരവേ നമഃ
938. ഓം ദേവായ നമഃ
939. ഓം ദേവാസുര നമസ്‌കൃതായ നമഃ
940. ഓം ദേവാസുര മഹാമാത്രായ നമഃ
941. ഓം ദേവാസുര ഗണാശ്രയായ നമഃ
942. ഓം ദേവാസുരഗണാധ്യക്ഷായ നമഃ
943. ഓം ദേവാസുര ഗണാഗ്രണ്യേ നമഃ
944. ഓം ദേവാതിദേവായ നമഃ
945. ഓം ദേവര്‍ഷയേ നമഃ
946. ഓം ദേവാസുരവരപ്രദായ നമഃ
947. ഓം ദേവാസുരേശ്വരായ നമഃ
948. ഓം വിശ്വായ നമഃ
949. ഓം ദേവാസുരമഹേശ്വരായ നമഃ
950. ഓം സര്‍വദേവമയായ നമഃ
951. ഓം അചിന്ത്യായ നമഃ
952. ഓം ദേവതാത്മനേ നമഃ
953. ഓം ആത്മസംഭവായ നമഃ
954. ഓം ഉദ്ഭിദേ നമഃ
955. ഓം ത്രിവിക്രമായ നമഃ
956. ഓം വൈദ്യായ നമഃ
957. ഓം വിരജായ നമഃ
958. ഓം നീരജായ നമഃ
959. ഓം അമരായ നമഃ
960. ഓം ഈഡ്യായ നമഃ
961. ഓം ഹസ്തീശ്വരായ നമഃ
962. ഓം വ്യാഘ്രായ നമഃ
963. ഓം ദേവസിംഹായ നമഃ
964. ഓം നരര്‍ഷഭായ നമഃ
965. ഓം വിബുധായ നമഃ
966. ഓം അഗ്രവരായ നമഃ
967. ഓം സൂക്ഷ്മായ നമഃ
968. ഓം സര്‍വദേവായ നമഃ
969. ഓം തപോമയായ നമഃ
970. ഓം സുയുക്തായ നമഃ
971. ഓം ശോഭനായ നമഃ
972. ഓം വജ്രിണേ നമഃ
973. ഓം പ്രാസാനാം പ്രഭവായ നമഃ
974. ഓം അവ്യയായ നമഃ
975. ഓം ഗുഹായ നമഃ
976. ഓം കാന്തായ നമഃ
977. ഓം നിജായ സര്‍ഗായ നമഃ
978. ഓം പവിത്രായ നമഃ
979. ഓം സര്‍വപാവനായ നമഃ
980. ഓം ശൃംഗിണേ നമഃ
981. ഓം ശൃംഗപ്രിയായ നമഃ
982. ഓം ബഭ്രുവേ നമഃ
983. ഓം രാജരാജായ നമഃ
984. ഓം നിരാമയായ നമഃ
985. ഓം അഭിരാമായ നമഃ
986. ഓം സുരഗണായ നമഃ
987. ഓം വിരാമായ നമഃ
988. ഓം സര്‍വസാധനായ നമഃ
989. ഓം ലലാടാക്ഷായ നമഃ
990. ഓം വിശ്വദേവായ നമഃ
991. ഓം ഹരിണായ നമഃ
992. ഓം ബ്രഹ്മവര്‍ചസായ നമഃ
993. ഓം സ്ഥാവരാണാം പതയേ നമഃ
994. ഓം നിയമേന്ദ്രിയവര്‍ധനായ നമഃ
995. ഓം സിദ്ധാര്‍ൗാെയ നമഃ
996. ഓം സിദ്ധഭൂതാര്‍ൗാെയ നമഃ
997. ഓം അചിന്ത്യായ നമഃ
998. ഓം സത്യവ്രതായ നമഃ
999. ഓം ശുചയേ നമഃ
1000. ഓം വ്രതാധിപായ നമഃ
1001. ഓം പരസ്‌മൈ നമഃ
1002. ഓം ബ്രഹ്മണേ നമഃ
1003. ഓം ഭക്താനാം പരമായൈ ഗതയേ നമഃ
1004. ഓം വിമുക്തായ നമഃ
1005. ഓം മുക്തതേജസേ നമഃ
1006. ഓം ശ്രീമതേ നമഃ
1007. ഓം ശ്രീവര്‍ധനായ നമഃ
1008. ഓം ജഗതേ നമഃ



ഇതി ശിവസഹസ്രനാമാവലിഃ ശിവാര്‍പണം
ഓം തത്സത്