ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 31, 2018

ശുഭചിന്ത

മാറ്റത്തെ ചെറുക്കുമ്പോള്, നിങ്ങള് ജീവിതത്തെയാണ് ചെറുക്കുന്നത്.

If you resist change, you resist life.

സദ്‌ഗുരു വചനങ്ങൾ, 

പഞ്ചാംഗം എന്നാല്‍ എന്ത്



പ്രാചീന ഭാരതത്തിലും ചരിത്രകാലഘട്ടത്തില്‍ ഒട്ടേറെ പുതിയ പഞ്ചാംഗങ്ങള്‍ ഓരോ വിഭാഗത്തിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ശാലിവാഹന ശതവര്‍ഷം, വിക്രമാദിത്യ വര്‍ഷം (ഗുജറാത്ത്), പ്രഭ്രവാദി വര്‍ഷം, കൊല്ലവര്‍ഷം എന്നിവ ചില ഉദാഹരണങ്ങളാണ്.
ഇത്തരം കലണ്ടറുകള്‍ തുടങ്ങിയിരിക്കുന്നത് പ്രബലനായ ഏതോ ഒരു രാജാവ് കിരീടധാരണം നടത്തിയതിന്‍റെയോ, മറ്റൊരു രാജാവിനെ കീഴടക്കിയ ദിവസത്തിന്‍റെയോ, പുതിയ പട്ടണം നിര്‍മ്മിച്ചതിന്‍റെയോ സ്മരണ നിലനിര്‍ത്തുന്നതിനായിരിക്കും.

ഉദാഹരണത്തിന് മലയാളത്തിലെ കൊല്ലവര്‍ഷം ആരംഭിച്ചത് ഏ.ഡി. 820-844 കാലഘട്ടത്തില്‍ കേരളം ഭരിച്ച രാജശേഖരവര്‍മ്മയാണ്. ഏ.ഡി. 824-825 കാലത്ത് കൊല്ലം പട്ടണം നിര്‍മ്മിക്കുകയോ, പുതുക്കിപ്പണിയുകയോ ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നാണ് കരുതുന്നത്.


കാലഗണനയ്ക്കുള്ള ഉപാധിയെന്നോ, അളവുകോലെന്നോ വിശേഷിപ്പിക്കാവുന്ന പഞ്ചാംഗത്തില്‍ മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പ്രാചീനകാലം തൊട്ടുതന്നെ കാലഗണന അതാതു കാലത്തെ വൈജ്ഞാനികതയ്ക്കനുസൃതമായും സാമൂഹ്യജീവിതത്തിന് അനുയോജ്യമായും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.
സൂര്യന്‍റെയും ചന്ദ്രന്‍റെയും ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണ് മിക്ക പഞ്ചാംഗങ്ങളും.
ബി.സി. 4200 വര്‍ഷം മുന്പ് സംസ്ക്കാരത്തിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെട്ടിരുന്ന നൈല്‍ നദീതടത്തിലെ സാംസ്ക്കാരിക ജനത പഞ്ചാംഗം തയ്യാറാക്കിയിരുന്നു. കൊല്ലത്തെ പന്ത്രണ്ട് മാസങ്ങളായി വിഭജിച്ച, 365 ദിവസങ്ങളുടെ ഒരു സൗര പഞ്ചാംഗമായിരുന്നു അവരുടേത്.
ഏകദേശം 6000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇത്രയും കൃത്യമായി ഒരു പഞ്ചാംഗം ഉണ്ടാക്കിയെന്നത് തെല്ല് വിസ്മയം തന്നെയാണ്. മുപ്പത് ദിവസങ്ങളുള്ള പന്ത്രണ്ട് മാസത്തിനോട് അഞ്ച് ദിവസം കൂടി അധികം ചേര്‍ത്താണ് ഈജിപ്തുകാര്‍ ഒരു വര്‍ഷമായ 365 ദിവസം കണക്കാക്കിയത്.
മെസപ്പെട്ടോമിയയിലെ സുമേറിയക്കാര്‍ ചന്ദ്രന്‍റെ നീക്കത്തെ ആസ്പദമാക്കിയാണ് കലണ്ടര്‍ നിര്‍മ്മിച്ചത്.



പിന്നീട് ബി.സി. 2123-ല്‍ സ്ഥാപിക്കപ്പെട്ട ആദിബാബിലോണിയന്‍ നാഗരിക കാലത്ത് 29, 30 ദിവസം വീതമുള്ള പന്ത്രണ്ട് മാസങ്ങളാണ് ഉണ്ടായിരുന്നത്.
അങ്ങനെ 354 ദിവസം കൂടുന്നതാണ് ഒരു വര്‍ഷം. അവര്‍ ഒരു ദിവസത്തെ 120 മിനിട്ട് വീതമുള്ള പന്ത്രണ്ട് ഇരട്ട മണിക്കൂറുകളായി വിഭജിച്ചു. സമയം അളക്കുന്നതിനായി ജലഘടികാരവും സൂര്യ ഘടികാരവും ഉണ്ടായിരുന്നു.
നവീന ബാബിലോണിയ (ബി.സി. 612) ക്കാര്‍ ഏഴ് ദിവസമുള്ളതാണ് ഒരാഴ്ചയെന്ന് നിശ്ചയിച്ചിരുന്നു.


ചൈനയില്‍ ലൂണാര്‍ കലണ്ടറായിരുന്നു ഉണ്ടായിരുന്നത്. അതനുസരിച്ച്‌ ഒരു വര്‍ഷത്തിന് 12 മാസങ്ങളാണുള്ളത്. ഒരു ചന്ദ്രമാസത്തിന് 29 ദിവസം, 12 മണിക്കൂര്‍, 44.05 സെക്കന്‍റ് അടിസ്ഥാനത്തില്‍ 29, 30 ദിവസങ്ങളുള്ള മാസങ്ങളാണ് ഉണ്ടായിരുന്നത്. നിശ്ചിത കാലയളവില്‍ കൂടുതല്‍ മാസങ്ങള്‍ ചേര്‍ത്ത് ഇത് സൂര്യവര്‍ഷവുമായി യോജിപ്പിക്കുന്നു. ചൈനയില്‍ ഇപ്പോഴും ക്രിസ്തുവര്‍ഷത്തിനോടൊപ്പം ലൂണാര്‍ കലണ്ടറും നിലവിലുണ്ട്.
ബി.സി. 550-ന് അടുത്തുണ്ടായ പേര്‍ഷ്യന്‍ നാഗരികതാ കാലത്ത് ഈജിപ്തുകാര്‍ സൗരപഞ്ചാംഗത്തെ അല്പം ഭേദഗതികളോടെ അംഗീകരിക്കുകയാണ് ചെയ്തത്.


അതുപോലെ പഴയ അമേരിക്കന്‍ സാംസ്കാരിക കേന്ദ്രങ്ങളിലും പഞ്ചാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.
പ്രാചീന ഭാരതത്തിലും ചരിത്രകാലഘട്ടത്തില്‍ ഒട്ടേറെ പുതിയ പഞ്ചാംഗങ്ങള്‍ ഓരോ വിഭാഗത്തിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
ശാലിവാഹന ശതവര്‍ഷം, വിക്രമാദിത്യ വര്‍ഷം (ഗുജറാത്ത്), പ്രഭ്രവാദി വര്‍ഷം, കൊല്ലവര്‍ഷം എന്നിവ ചില ഉദാഹരണങ്ങളാണ്. ഇത്തരം കലണ്ടറുകള്‍ തുടങ്ങിയിരിക്കുന്നത് പ്രബലനായ ഏതോ ഒരു രാജാവ് കിരീടധാരണം നടത്തിയതിന്‍റെയോ, മറ്റൊരു രാജാവിനെ കീഴടക്കിയ ദിവസത്തിന്‍റെയോ, പുതിയ പട്ടണം നിര്‍മ്മിച്ചതിന്‍റെയോ സ്മരണ നിലനിര്‍ത്തുന്നതിനായിരിക്കും.


ഉദാഹരണത്തിന് മലയാളത്തിലെ കൊല്ലവര്‍ഷം ആരംഭിച്ചത് ഏ.ഡി. 820-844 കാലഘട്ടത്തില്‍ കേരളം ഭരിച്ച രാജശേഖരവര്‍മ്മയാണ്. ഏ.ഡി. 824-825 കാലത്ത് കൊല്ലം പട്ടണം നിര്‍മ്മിക്കുകയോ, പുതുക്കിപ്പണിയുകയോ ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നാണ് കരുതുന്നത്.


കൊല്ലവര്‍ഷത്തിന് 'കൊല്ലം തോന്‍റി' ആണ്. (കൊല്ലം തുടങ്ങിയ വര്‍ഷം) എന്നാണ് രേഖകളിലുള്ളത്. ഭാരതത്തിലെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ശാലിവാഹ ശതവര്‍ഷം തുടങ്ങിയിരിക്കുന്നത് ശാലിവാഹനന്‍ എന്ന സാധാരണ യുവാവ് രാജാവായതിനു ശേഷം ഉജ്ജയിനിയിലെ രാജാവിനെ പരാജയപ്പെടുത്തിയതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ. കുശാന രാജാവായ കനിഷ്ക്കന്‍ എ.ഡി. 78-ല്‍ തുടങ്ങിയ വര്‍ഷമാണ് പ്രസിദ്ധമായ ശകവര്‍ഷം.


എ.ഡി. 78-ല്‍ ആയിരിക്കാം കനിഷ്ക്കന്‍ സ്ഥാനാരോഹണം നടത്തിയിരിക്കുന്നത്. (എന്നാല്‍ അതല്ല, എ.ഡി. 120-ലാണ് സ്ഥാനാരോഹണം എന്നും ഒരു വിശ്വാസമുണ്ട്.) എന്തായാലും കുശാന രാജാവായ കനിഷ്ക്കനെ ശകരാജാവായി പരിഗണിച്ചതിനാലോ, ശങ്കരന്മാരുടെ ഇടയില്‍ (നേരത്തെ ഉണ്ടായിരുന്ന ഒരു രാജവംശം) ആദ്യം മുതല്‍ക്കുതന്നെ കാലഗണന ഉള്ളതിനാലാകണം 'ശകന്യപകാലം' എന്ന് വിളിക്കപ്പെട്ടത്.
ഇന്ത്യയുടെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചിരിക്കുന്നത് ശകവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ചൈത്രമാസത്തില്‍ തുടങ്ങുന്ന ഈ വര്‍ഷത്തിന് സാധാരണ 365 ദിവസമാണുള്ളത്.


ഇത് ഇംഗ്ലീഷ് തീയതി എന്നും ക്രിസ്തുവര്‍ഷം എന്നൊക്കെ അറിയപ്പെടുന്ന ഗ്രിഗേറിയന്‍ കലണ്ടറുമായി സമാനബന്ധം പുലര്‍ത്തുന്നു.
അതായത് ചൈത്രമാസം ഒന്നാം തീയതി സാധാരണയായി മാര്‍ച്ച്‌ മാസം 22-ാം തീയതിയും ലീപ്പ് ഇയറില്‍ മാര്‍ച്ച്‌ 21 ഉം ആണ്.


1957 മാര്‍ച്ച്‌ 22-ാം തീയതി മുതല്‍ക്കാണ് ശകവര്‍ഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി നിലവില്‍ വന്നത്. അതായത് ശകവര്‍ഷം 1879 ചൈത്രം ഒന്നാം തീയതി മുതല്‍ ഗ്രിഗേറിയന്‍ കലണ്ടറുമായി 78 വര്‍ഷത്തെ വ്യത്യാസമാണ് നമ്മുടെ ദേശീയ പഞ്ചാംഗത്തിനുള്ളത്.

ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് ദേശീയ കലണ്ടറിലെ മാസങ്ങള്‍.
ഇസ്ലാം മതക്കാര്‍ അവരുടെ കലണ്ടറായി കണക്കാക്കുന്നത് ഹിജറ വര്‍ഷമാണ്. ചന്ദ്രന്‍റെ ചലനത്തെ ആസ്പദമാക്കിയുള്ള ചാന്ദ്രമാസങ്ങളാണ് ഹിജറയിലുള്ളത്. ഏ.ഡി. 622-ല്‍ പ്രവാചകനായ മുഹമ്മദ് നബിയെ കലാപകാരികള്‍ ജീവാപായം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അത് ഒരു വര്‍ഷത്തിന്‍റെ തുടക്കമായി അദ്ദേഹത്തിന്‍റെ അനുയായികള്‍ പ്രഖ്യാപിച്ചു. അങ്ങനെയാണ് ഹിജറ വര്‍ഷം ആരംഭിക്കുന്നത്.


ഇന്ന് ലോകം മുഴുവന്‍ പൊതുവായി അംഗീകരിച്ച ഇംഗ്ലീഷ് വര്‍ഷം അഥവാ ഗ്രിഗേറിയന്‍ കലണ്ടറിനെപ്പറ്റി നോക്കാം. ബി.സി. ഒന്നാം ശതകത്തില്‍ റോമാ സമ്രാട്ടായ ജൂലിയസ് സീസര്‍ തുടങ്ങി വച്ച കലണ്ടറിന്‍റെ പരിഷ്ക്കരിച്ച രൂപമാണ് ഇന്നത്തെ കലണ്ടര്‍. ജൂലിയസ് സീസര്‍ക്ക് മുന്പ് റോമില്‍ ഉണ്ടായിരുന്ന പഞ്ചാംഗത്തിന് ഒരു വര്‍ഷത്തില്‍ 355 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.


സീസര്‍ അത് പരിഷ്ക്കരിച്ച്‌ 365 ദിവസമാക്കുകയും ഓരോ നാലാം കൊല്ലാം ഒരു ദിവസം കൂട്ടി കൂട്ടി കണക്കാക്കുവാനും വ്യവസ്ഥയുണ്ടാക്കി. (അതായത് ഒരു വര്‍ഷമെന്നത് 365 1/4 ദിവസം) പുതുവര്‍ഷം തുടങ്ങുന്നത് മാര്‍ച്ച്‌ ഒന്നാം തീയതിയാക്കി മാറ്റുകയും ചെയ്തു. സോസിജനസ് എന്ന ഗ്രീക്കുകാരന്‍റെ സഹായത്തോടെയാണ് സീസര്‍ ഈ പഞ്ചാംഗം ഉണ്ടാക്കിയത്. ഇത് 'ജൂലിയന്‍ കലണ്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു.


വെനാന്പള്‍ ബഡേ എന്ന യൂറോപ്യന്‍ സന്യാസി ഏ.ഡി. 730-ല്‍ 365 1/4 ദിവസമുള്ള ഒരു ജൂലിയന്‍ വര്‍ഷത്തില്‍ 11 മിനിട്ട് 14 സെക്കന്‍റ് വ്യത്യാസമുണ്ടെന്ന് കണ്ടുപിടിച്ചു.
അപ്രകാരം നോക്കുന്പോള്‍ 128 വര്‍ഷംകൊണ്ട് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാകുന്നു. പക്ഷേ, അത് ആരും അത്ര കാര്യമായി എടുത്തിരുന്നില്ല.
ഏ.ഡി. 1582-ല്‍ അന്നത്തെ മാര്‍പ്പാപ്പയായ ഗ്രിഗറി പതിമൂന്നാമന്‍ ചില പരിഷ്ക്കാരങ്ങള്‍ കലണ്ടറില്‍ വരുത്തുവാന്‍ തീരുമാനിച്ചു.
അപ്പോഴേക്കും കണക്കില്‍ 10 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. ഗ്രിഗറി 13-ാമന്‍ ആ വര്‍ഷം ഒക്ടോബര്‍ 4-ന് പകരം ഒക്ടോബര്‍ 15 എന്ന് കണക്കാക്കാന്‍ ആവശ്യപ്പെട്ടു. അന്ന് മുതല്‍ ജൂലിയന്‍ കലണ്ടര്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ എന്നറിയപ്പെട്ടു.


പത്തു ദിവസത്തിന്‍റെ വ്യത്യാസം അങ്ങനെ പരിഹരിച്ചുവെങ്കിലും അടിസ്ഥാനപരമായ വ്യത്യാസം പരിഹരിക്കുവാന്‍ വേണ്ടി രണ്ടു പൂജ്യത്തില്‍ അവസാനിക്കുന്ന നാല് വര്‍ഷങ്ങളില്‍ മൂന്നെണ്ണം സാധാരണ വര്‍ഷമായിരിക്കുമെന്നും തീരുമാനിച്ചു. അവ അധിവര്‍ഷമായിരിക്കില്ല.
അതായത് 1600, 1700, 1800 എന്നിവ അധിവര്‍ഷമല്ല. എന്നാല്‍ 2000-ാമാണ്ട് അധിവര്‍ഷമാണ്. അതായത് സെന്‍റ്റ്റെസിമല്‍ വര്‍ഷങ്ങളില്‍ 400 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നവയെന്ന് ചുരുക്കം. ഇറ്റലി, ഫ്രാന്‍സ്, പോര്‍ത്തുഗീസ്, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പാക്കി.



ബ്രിട്ടീഷുകാര്‍ 1752 മുതല്‍ കോളനികളിലും ഗ്രിഗേറിയന്‍ കലണ്ടര്‍ ഏര്‍പ്പെടുത്തി. ആ വര്‍ഷം സെപ്റ്റംബര്‍ 2-ന് ശേഷം വന്ന തീയതി 14 ആക്കിയാണ് അന്ന് പഴയ രീതിയുമായി സമപ്പെടുത്തിയത്.
ഇതിന് മുന്പുള്ള തീയതികളെ പഴയ തീയതി എന്ന് വിളിക്കുവാനും തീരുമാനിച്ചു. പിന്നീട് വന്ന പരിഷ്ക്കാരത്തില്‍ കൊല്ലപ്പിറവി മാര്‍ച്ച്‌ 25-ല്‍ നിന്നും ജനുവരി ഒന്നിലേക്ക് മാറ്റി.


അങ്ങനെ നാം ഇന്ന് കാണുന്ന ഇംഗ്ലീഷ് കലണ്ടര്‍ രൂപീകൃതമായി. സാമ്രാജ്യത്വ കാലഘട്ടത്തില്‍ യൂറോപ്യന്മാര്‍ക്കൊപ്പം അവരുടെ ഭാഷ പ്രചരിപ്പിച്ചതുപോലെ തന്നെ കലണ്ടറും ലോകം മുഴുവന്‍ എത്തി. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഇണക്കുഭാഷയായതുപോലെ ഗ്രിഗേറിയന്‍ കലണ്ടറിലും ലോകം മുഴുവന്‍ ഇന്ന് അംഗീകാരം ഉള്ളതാണ്.


വിവിധ പ്രദേശങ്ങളില്‍ നിലനിന്ന കലണ്ടറുകളും ഗ്രിഗേറിയന്‍ കലണ്ടറുമായി താരതമ്യം ചെയ്ത് ഗ്രിഗേറിയന്‍ കലണ്ടറിലെ കൊല്ലം കണക്കാക്കിയാണ് ചരിത്രസംഭവങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്. അങ്ങനെ ചരിത്രത്തിലെ സംഭവങ്ങളെല്ലാം ഏ.ഡി.യും ബി.സി.യിലുമായി ഏകീകരിക്കപ്പെട്ടിരിക്കുന്നു.


1. നന്പര്‍
2. മറ്റ് വര്‍ഷങ്ങള്‍
3.  കൊല്ലവര്‍ഷം
4.  തീയതി
1. ഇംഗ്ലീഷ് വര്‍ഷം 1995 - 1170 ധനു 17
2. പ്രഭവാദി വര്‍ഷം 1917 - 1170 മീനം 18
3. ശാലിവാഹന വര്‍ഷം 1917 - 1170 മീനം 18
4. ഇന്ത്യന്‍ രാഷ്ട്രീയ ശകവര്‍ഷം - 1917 1170 മീനം
5. കലിവര്‍ഷം 5097 - 1170 മേടം 2
6. ഇസ്ലാം വര്‍ഷം (ഹ്ജറ വര്‍ഷം) 1416 - 1170 ഇടവം 17
7. ഫാസിലി വര്‍ഷം 1405 - 1170 മിഥുനം 18
8. വിക്രമാദിത്യ വര്‍ഷം 2051 - 1170 തുലാം 18

കടപ്പാട് .. 

Friday, March 30, 2018

ശുഭചിന്ത,

വിശ്വാസികള് അനുകൂലമായി വിശ്വസിക്കുന്നു. അവിശ്വാസികള് നിഷേധാത്മകമായി വിശ്വസിക്കുന്നു. രണ്ടുകൂട്ടരും അവര്ക്കറിയില്ല എന്നതു സമ്മതിച്ചുകൊടുക്കാന് തയാറല്ല.

Believers believe positively. Disbelievers believe negatively. Both are unwilling to admit that they do not know.

സദ്‌ഗുരു വചനങ്ങൾ, 

ശ്രീകൃഷ്ണ കഥകൾ



എന്നും രാവിലെ പൂമാർക്കറ്റിൽ പോയി പൂ വാങ്ങി കുട്ടയിലാക്കി തലയിൽ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി വിറ്റ് ഉപജീവനം നടത്തുന്ന ഒരു സ്ത്രീയായിരുന്നു അവർ. ഭർത്താവിൻറെ മരണത്തോടെ രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായിരുന്നു അത്.


എന്നും രാവിലെ പൂ വാങ്ങി വരുന്ന വഴി മൂന്നുനാല് മുഴം മുല്ലപ്പൂ വഴിയിലുള്ള ഒരു കൊച്ചു കൃഷ്ണ ക്ഷേത്രത്തിൽ ശാന്തിക്കാരനെ ചാർത്താനായി ഏൽപ്പിച്ചാണ് വരാറ് പതിവ്. തുടർന്ന് കച്ചവടം നടത്തും. ഒരു ദിവസം പൂ വരാൻ വൈകി പോയി. അങ്ങനെ അമ്പലത്തിലെത്തിയപ്പോ പൂജയ്ക്കായ് നടയടച്ചിരിക്കുന്നു. ഇനി നിന്നാൽ വൈകിയെങ്കിലോ എന്നു കരുതി അവിടെ പൂ കൊടുക്കാതെ പോന്നു. മനോവിഷമത്തോടെയാണെങ്കിലും വൈകിയാൽ രാവിലെ എന്നും വാങ്ങുന്ന വീട്ടുകാർ കാണാതെ വന്ന് കച്ചവടം മുടങ്ങിയാലോ എന്ന ചിന്ത കാരണമാണ് പോന്നത്.
പതിവിനു വിപരീതമായി അന്ന് പക്ഷേ ആരും പൂ വാങ്ങിയില്ല. നേരം വൈകിയതിനാൽ വേണ്ട എന്നായിരുന്നു മറുപടി. ഇനിയിതെന്തു ചെയ്യും എന്നാലോചിച്ച് ആ സാധുസ്ത്രീ വിഷമിച്ചിരുന്നു. കച്ചവടം നടന്നില്ലെങ്കിൽ അന്നത്തെ അന്നം മുട്ടും എന്ന അവസ്ഥ. മകന് ഇന്ന് ഫീസ്, അച്ഛൻറെ മരുന്ന് ഒക്കെ ഇന്ന് വാങ്ങേണ്ടതാണ്. അതെല്ലാം മുടങ്ങും. അതോടൊപ്പം ഇത്രയധികം രൂപ നഷ്ടപ്പെടുന്ന വേദന . എല്ലാം കൂടെ അവരാകെ അസ്വസ്ഥയായി.


ആ സമയത്ത് ഒരാളവരെ സമീപിച്ച് വിലചോദിച്ചു. അവര് പറഞ്ഞ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് തരാമെങ്കിൽ വാങ്ങാമെന്നായി അയാൾ. നശിച്ചു പോകണ്ടല്ലോ എന്നു കരുതി അയാള് പറഞ്ഞ വിലയ്ക്ക് അത് നൽകി. പണവും വാങ്ങി പോരാൻ നേരത്ത് അയാള് ചോദിച്ചു.
ഇതെന്താ ഇതിൽ. നോക്കുമ്പോ അത്ഭുതം പോലെ മൂന്നാല് മുഴം പൂ മാത്രം ഒട്ടും വാടാതെ ഇരിക്കുന്നു. ബാക്കിയൊക്കെ വാടി തുടങ്ങി. അപ്പോ ആ സ്ത്രീക്ക് മനസ്സിലായി. ഇത് അമ്പലത്തിൽ കൊടുക്കാറുണ്ടായിരുന്നതാണ്. ഇന്നത് കൊടുക്കാത്തത് മോശമായി. അങ്ങനെ പോകുന്ന വഴി അവിടെ കയറി ആരെയെങ്കിലും ഏൽപ്പിച്ച് പോകാമെന്ന് കരുതി അതിൽ നിന്ന് ആ നാലുമുഴം തിരിച്ച് ചോദിച്ചു. പക്ഷേ എത്ര പറഞ്ഞിട്ടും അയാളത് നൽകിയില്ല. ഇതു ഞാൻ വാങ്ങിയതാ. ഇതിനി ആർക്കും തരില്ല എന്ന വാശിയോടെ അയാള് നിന്നു. അവരൊടുവിൽ തോറ്റ് അവിടുന്ന് മടങ്ങി.
കച്ചവടം നടക്കാത്ത വിഷമത്തോടൊപ്പം ഈ സംഭവം കൂടി അവരെ തളർത്തി. തിരിച്ചു പോരുമ്പോ ആ അമ്പലത്തിൻറെ നടയിൽക്കൂടെ തന്നെയാണ് പോകുന്നത്. അവിടെയെത്തുമ്പോൾ മേൽശാന്തി നടയടച്ച് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ നിൽക്കുന്നു. അവരെ കണ്ട് മേൽശാന്തി ചോദിച്ചു. "ഇന്നെന്തായാലും നന്നായി, ഒരു കൊട്ട പൂവാണല്ലോ ഇവിടെ വച്ചു പോയത്"


"അതെങ്ങനെ"  എന്ന് ചോദിച്ചപ്പോ  മേൽശാന്തി പറഞ്ഞു "ദേ  വൈകീട്ട് ചാർത്താൻ പറഞ്ഞ് നിങ്ങള് തന്നതാ എന്നും പറഞ്ഞ് ഒരാളിവിടെ വന്നു തന്നിട്ടു പോയതാ " നോക്കിയപ്പോ അതേ പൂവ്.


അവിടുന്നിറങ്ങി നേരെ വീട്ടിലെത്തി. ഉച്ച കഴിഞ്ഞ് മകൻ വരേണ്ട സമയമായതോടെ ആധി തുടങ്ങി. ഇന്നും കൂടെ ഫീസടച്ചില്ലെങ്കിൽ പുറത്താക്കും എന്ന് പറഞ്ഞാ അവൻ പോയത്. ഇന്നതും നടന്നില്ല. അങ്ങനെ അവൻ വന്നപ്പോ കാര്യം പറയാൻ നോക്കുമ്പോഴുണ്ട്. അവൻ ഫീസടച്ച രശീതി എടുത്ത് കൈയ്യിൽ തന്നു. തുടർന്നവൻ പറഞ്ഞു. അമ്മ കൊടുത്തയച്ച ചേട്ടൻ കൊണ്ടു തന്നതാ. ഇതിന്നടച്ച കാരണം ഭാഗ്യമായി. പരീക്ഷയ്ക്കിരിക്കാം. അതോടൊപ്പം അവൻ ഒരു മരുന്ന് പൊതിയെടുത്ത് നീട്ടി. ഇത് അപ്പൂപ്പൻറെ മരുന്നുകളാ. ഇത് വാങ്ങാനുള്ള പണം കൂടെ ആ ചേട്ടൻ തന്നിരുന്നു. ചിരിച്ചു കൊണ്ടവനതു പറഞ്ഞ് ഓടിപ്പോയപ്പോ. പതുക്കെ ആ രണ്ട് ബില്ലുകളും കൂടെ കൂട്ടിനോക്കി.


നോക്കിയപ്പോ താൻ വിലകുറച്ച് കൊടുത്ത മുല്ല മാല താൻ വിൽക്കാനുദ്ദേശിച്ച അതേ വിലയുടെ തുല്യമായ തുകയിൽ തനിക്ക് അയാൾ തന്ന വിലയ്ക്ക് ശേഷമുള്ള തുകയായിരുന്നു അത്. അതിനേക്കാൾ വലിയൊരത്ഭുതം കൂടെ. നാലു മുഴം മാലയുടെ വില അതിൽ കൂട്ടിയിട്ടില്ല. ബാക്കി തുക കൃത്യം.


അന്ന് രാത്രി ഉറക്കത്തിൽ അവരൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൊരുണ്ണി വന്ന് അവരോട് പറഞ്ഞു. നിത്യവും തരുന്ന ആ മാല കാണാതെ ഞാൻ വിഷമിച്ചു. കാണാതായപ്പോഴാ അങ്ങോട്ടു വന്നത്. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനാ മാലയൊന്നും ചിലവാകാതിരുന്നത് എനിക്കെതെന്നും നിർബന്ധാ എനിക്കിഷ്ടപ്പെട്ടതെല്ലാം തട്ടിപ്പറിക്കുന്ന എൻറെ ഒരു കുസൃതി അങ്ങനെ കരുതിയാ മതി. പിന്നെ ഇനി മുതൽ ആ നാലുമുഴം മാല എൻറെ ആദ്യാലങ്കാരമായി അറിയപ്പെടും. ആ ഉണ്ണിയുടെ പാദപത്മങ്ങളെ ധ്യാനിച്ച് കുതിച്ചൊഴുകുന്ന കണ്ണീർകണങ്ങളെ തടയാനാവാതെ ആനന്ദാതിരേകത്തോടെ ഇരിക്കാനേ ഉറക്കമുണർന്ന ആ സാധുസ്ത്രീക്ക് കഴിഞ്ഞുള്ളൂ..

Thursday, March 29, 2018

ശുഭചിന്ത

നിങ്ങളുടെ സ്വാസ്ഥ്യവും രോഗവും, സന്തോഷവും ദുരിതവും, എല്ലാം ഉള്ളില് നിന്നാണുണ്ടാകുന്നത്. നിങ്ങള്ക്കു സൌഖ്യം വേണമെന്നുണ്ടെങ്കില്, ഉള്ളിലേക്കു തിരിയാന് സമയമായി.

Your wellness and your illness, your joy and your misery, all come from within. If you want wellbeing, it is time to turn inward.

സദ്‌ഗുരു വചനങ്ങൾ 

രുക്മിണി ഭഗവാനെ സ്തുതിക്കുന്നു – ഭാഗവതം (282)




നന്വേവമേതദരവിന്ദ വിലോചനാഹ
യദ്വൈ ഭവാന്‍ ഭഗവതോഽസദൃശീ വിഭ്രമ്നഃ
ക്വ സ്വേ മഹിമ്ന്യഭിരതോ ഭഗവാംസ്ത്ര്യധീശഃ
ക്വാഹം ഗുണപ്രകൃതിരജ്ഞഗൃഹീതപാദാ (10‌‌‌‌‌‌‌‌-60-33)


സത്യം ഭയാദിവ ഗുണേഭ്യ ഉരുക്രമാന്തഃ
ശേതേ സമുദ്ര ഉപലംഭനമാത്ര ആത്മാ
നിത്യം കദിന്ദ്രിയഗണൈഃ കൃതവിഗ്രഹസ്ത്വം
ത്വത്സേവകൈര്‍നൃപപദം വിധുതം തമോഽന്ധം (10-60-34)


നിഷ്കിഞ്ചനോ നനു ഭവാന്‍ ന യതോഽസ്തി കിഞ്ചിദ്
യസ്മൈ ബലിം ബലിഭുജോഽപി ഹരന്ത്യജാദ്യാഃ
ന ത്വാ വിദന്ത്യസുതൃപോഽന്തകമാഢ്യതാന്ധാഃ
പ്രേഷ്ഠോ ഭവാന്‍ ബലിഭുജാമപി തേഽപി തുഭ്യം (10-60-36)



ശുകമുനി തുടര്‍ന്നു:
അങ്ങനെ കൃഷ്ണനാല്‍ സാന്ത്വനിപ്പിക്കപ്പെട്ട രുക്മിണി ഇങ്ങനെ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ അങ്ങയേപ്പോലെയല്ല. ശരിതന്നെ. അവിടുന്ന് പരംപൊരുളത്രെ. ത്രിമൂര്‍ത്തികളാല്‍ ആരാധിക്കപ്പെടുന്നുവന്‍ . ഞാനോ ഗുണാധിഷ്ഠമായ ദ്രവ്യരൂപയും അജ്ഞാനികളാല്‍ പരിസേവിക്കപ്പെടുന്നവളും. അങ്ങ്‌ ഭക്തഹൃദയമാവുന്ന സമുദ്രത്തിലാണു വസിക്കുന്നത്‌ എന്നു പറഞ്ഞതു സത്യം. പ്രകൃതിഗുണങ്ങളെ പേടിച്ചാണല്ലോ അവിടെക്കഴിയുന്നത്‌. ദുഷ്ടരായ ഇന്ദ്രിയങ്ങളുടെ ശത്രുവാണവിടുന്ന്‌. അവിടുത്തെ സേവകന്മാര്‍പോലും പരമാധികാരം എന്ന ദോഷത്തെ ഉപേക്ഷിക്കുന്നു. അങ്ങ്‌ ആരുടെയുമല്ല, അങ്ങേയ്ക്ക്‌ ആരും സ്വന്തമായില്ലതാനും (അകിഞ്ചനന്‍). കാരണം, അവിടുന്നല്ലാതെ മറ്റൊന്നുമില്ലല്ലോ. തങ്ങളുടെ സമ്പത്തുകളാല്‍ കണ്ണുമൂടപ്പെട്ടവര്‍ അവിടുത്തെ മനസ്സിലാക്കുന്നില്ല.

ഞാന്‍ എന്റെ ഭര്‍ത്താവിനെ തിരഞ്ഞെടുത്തത്‌ അങ്ങ്‌ ഭഗവാനും, അവിടുത്തെ മഹിമകളെ വാഴ്ത്തുന്ന മാമുനിമാര്‍ ഹിംസയും ഹീനകൃത്യങ്ങളും വെടിഞ്ഞവരാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ്‌. ഈ വിശ്വത്തിലെ എല്ലാറ്റിന്റേയും ആത്മസത്ത അവിടുന്നത്രെ. രാജാക്കന്മാരെയും വില്ലാളികളെയും അവിടുത്തേയ്ക്കു ഭയമാണെന്നു പറഞ്ഞത്‌ നല്ല തമാശയായി. കാരണം ഭൂമിയിലെ ഏറ്റവും ശക്തനായ പോരാളിപോലും അങ്ങയുടെ തൂണീരനാദശ്രവണമാത്രേന വിറച്ചു പോവുന്നു. ഇതിനൊക്കെപ്പുറമേ അവിടുത്തെ പാദാരവിന്ദങ്ങള്‍ മുക്തിദായകവുമാണല്ലോ. ഏതൊരു വിഡ്ഢിയാണ്‌ ആ പദകമലങ്ങളെ തൊടാന്‍ അവസരം കിട്ടിയശേഷം മറ്റുളളവരുടെ സഹവാസം ആഗ്രഹിക്കുക? അങ്ങ്‌ കുറച്ച്‌ വീരന്മാരുടെയും രാജാക്കന്മാരുടെയും കാര്യം പറഞ്ഞുവല്ലോ. അവരെല്ലാം തങ്ങളുടെ ഭാര്യമാര്‍ക്ക്‌ അടിമകളാണ്‌. ആ സ്ത്രീകള്‍ക്കോ ആ വീരന്മാര്‍ വെറും വീട്ടുമൃഗങ്ങളെപ്പോലെയുമാണ്‌. അങ്ങു പറഞ്ഞല്ലോ അങ്ങേയ്ക്ക്‌ സ്ത്രീകളില്‍ കമ്പമൊന്നുമില്ലെന്ന്‌. വിവരമുളള ഒരു സ്ത്രീയും ഒരു പുരുഷന്റെ ശരീരത്തെ ഭര്‍ത്താവായി വരിക്കയില്ല. കാരണം, ശരീരമെന്നാല്‍ രക്ത-മല-മൂത്രങ്ങളുടെ സഞ്ചയമായ ഒരു ചെളിക്കൂമ്പാരമാണല്ലോ. ഞാന്‍ ആഗ്രഹിക്കുന്നത്‌ അവിടുത്തെ പാദാരവിന്ദങ്ങളില്‍നിന്നുമൊഴുകുന്ന നറുംതേന്‍ മാത്രമാണ്‌.



ഇതു കേട്ട്‌ സംപ്രീതനായ കൃഷ്ണന്‍ രുക്മിണിയെ ശ്ലാഘിച്ചു: ‘ഞാന്‍ നിന്നെ ഒന്നു കളിയാക്കിയതാണ്‌. എന്റെ വാക്കുകളുടെ ഉന്നതമായ അര്‍ത്ഥം നിനക്ക്‌ മനസ്സിലായിരിക്കുന്നു. നിന്റെ തീരുമാനങ്ങള്‍ ആലോചിച്ചുറച്ചവ തന്നെ. മുക്തിസാധകമായ എന്റെ സാമീപ്യം ലഭിച്ചശേഷവും ലൗകികസുഖങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവര്‍ വിഡ്ഢികള്‍ തന്നെ, സംശയമില്ല. ജ്ഞാനികള്‍ മുക്തിപദം മാത്രമേ ആഗ്രഹിക്കയുളളു.’
ഈ മട്ടില്‍ കൃഷ്ണന്‍ തന്റെ സഹധര്‍മ്മിണികളേവരുമായി ലീലയാടി. സ്വയം നാമരൂപാദിരഹിതനും യാതൊരുവിധ ആനന്ദാനുഭൂതികളും ആവശ്യമില്ലാത്തവനുമെങ്കിലും ഭഗവാന്‍ അവരോടെല്ലാമൊത്തു രമിച്ചു വിളയാടി.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

Wednesday, March 28, 2018

ശുഭചിന്ത

എല്ലാ മനുഷ്യര്ക്കും ഏതെങ്കിലും തരത്തിലുള്ള പ്രതിഭയുണ്ട്, പക്ഷേ മറ്റാരെയെങ്കിലും പോലെ യാകാനുള്ള ശ്രമത്തില് അവരതു നശിപ്പിച്ചു കളയുന്നു.

Every human being has some sort of genius, but they destroy it by trying to be like someone else.

സദ്‌ഗുരു വചനങ്ങൾ 

Tuesday, March 27, 2018

ശുഭചിന്ത,

കാരണമില്ലാതെ പ്രഭാവമുണ്ടാവില്ല.

There can be no effect without a cause.


സദ്‌ഗുരു വചനങ്ങൾ 

Monday, March 26, 2018

ശുഭചിന്ത,

എന്താണു സാദ്ധ്യം, എന്താണ് അസാദ്ധ്യം എന്നതു തീരുമാനിക്കേണ്ടത് നിങ്ങളല്ല, അതു പ്രകൃതി തീരുമാനിച്ചു കൊള്ളും. ശരിക്കും നിങ്ങളെ സംബന്ധിച്ച കാര്യങ്ങള്ക്കായി പ്രവര്ത്തിക്കുക മാത്രമാണു നിങ്ങള് ചെയ്യേണ്ടത്.

What is possible and what is not is not your business. Nature will decide this. Your business is just to work for what truly matters to you.

സദ്‌ഗുരു വചനങ്ങൾ, 

Sunday, March 25, 2018

ഗുരുവായൂർ മാഹാത്മ്യം കഥകൾ

ഓം നമോ ഭഗവതേ വാസുദേവായ!

വാതരോഗിയായ ഉറിയൻ  മഠത്തിനെ ഭഗവാൻ  ഓടിച്ച കഥ കേട്ടിട്ടുണ്ടോ?

കുമരനെല്ലൂർ പ്രദേശത്തായിരുന്നു ഉറിയൻ മഠത്തിൻറെ  ഇല്ലം. സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു തറവാടായിരുന്നു അത്. ഇല്ലത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിക്ക് വാതസംബന്ധമായ  ഉപദ്രവങ്ങൾ ബാധിച്ചു.  നാട്ടു ചികിത്സ കൊണ്ടൊന്നും അസുഖത്തിന് കുറവ് കണ്ടില്ല. രോഗം ക്രമേണ വർദ്ധിച്ചു വന്നു. മഠത്തിനു എഴുനേൽക്കാൻ പോലും വയ്യാത്ത വിധത്തിൽ ഇരു കാലുകളും തളർന്നു വിവശമായി. കൈവിരലുകളും മരവിച്ചു കയറി. കഠിനമായ ഹൃദയ വ്യഥയോടുകൂടി അദ്ദേഹം കിടന്ന കിടപ്പിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു തുടങ്ങി. പണത്തിന്റെ കാര്യത്തിൽ അല്പം പിശുക്കനായിരുന്നു അദ്ദേഹം. എങ്കിലും നിത്യേന ഓരോ പിടി വെള്ളി ഉറുപ്പിക വഴിപാടായി ഗുരുവായൂരപ്പന് ഉഴിഞ്ഞു വച്ചിരുന്നു. സഹസ്രം തികയുമ്പോൾ ആ കിഴി ഗുരുവായൂർ സോപാനത്തിൽ സമർപ്പിക്കാമെന്നായിരുന്നു പ്രാർത്ഥന. ഒരു വർഷത്തിനുള്ളിൽ കിഴിയിൽ സംഖ്യ തികഞ്ഞു. രണ്ടു  അമാലന്മാരുടെ സഹായത്താൽ ഉറിപോലെ ഒരു ഞാത്ത് കെട്ടിയുണ്ടാക്കി അദ്ദേഹം അതിലിരുന്ന് ഗുരുവായൂർക്കു പുറപ്പെട്ടു. സഹായത്തിനു കൂടെ ഒരു കുട്ടിപട്ടരും.

ഗുരുവായൂരിലെത്തി അവിടെ ബന്ധുവായ ഒരു കീഴ്ശാന്തിയുടെ മഠത്തിൽ താമസിച്ചു. അന്ന് രാത്രി അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടായി

"പെൺകൊട കഴിച്ചുകൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ബ്രാഹ്മണൻ അങ്ങയെ സമീപിക്കും എനിക്കുഴിഞ്ഞുവച്ച സഹസ്രം കിഴി അദ്ദേഹത്തിന് കൊടുത്തേക്കു എനിക്ക് തൃപ്തിയാണ്".

പക്ഷെ മഠത്തിനു തൻറെ  സ്വപ്നദർശനത്തിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. പണക്കിഴി താൻ തന്നെ നടക്കൽ വെക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു.

ദരിദ്ര ബ്രാഹ്മണന് അന്ന് രാത്രി ഒരു സ്വപ്ന ദർശനം ഉണ്ടായി.

"രാവിലെ ഉറിയൻമഠം  കുളക്കടവിൽ കുളിക്കുന്നത് കാണാം പടവിൽ ഒരു ചുവന്ന സഞ്ചി വച്ചിരിക്കും അങ്ങ് അതെടുത്ത് ഓടി രക്ഷപ്പെടുക".

അനേകം ദിവസങ്ങളായി ഗുരുവായൂർ ഭജനയുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണൻ ഉണർന്നു.

"ഹേയ്, സ്വപ്നം കണ്ടത് ശരിയായിരിക്കാം പക്ഷെ താനെങ്ങിനെ ഒരു മോഷ്ടാവാകും. രോഗിയായ മഠത്തിന്റെ മുതൽ കക്കുന്നത് അതിലും വലിയ പാപം. പോരാത്തതിന് അത് ഗുരുവായൂരപ്പനുള്ള വഴിപാടും". അദ്ദേഹം ഒന്നുകൂടി മയങ്ങി. പിന്നെയും സ്വപ്നം കാണുന്നു.

" മംഗലം  മൂസ്സ് ഒട്ടും സംശയിക്കേണ്ട മഠത്തിന്റെ കിഴി എനിക്കുള്ളതാണ് ഞാൻ സന്തോഷത്തോടെ അത് അങ്ങേക്ക് തരുന്നു. അതെടുത്തുകൊള്ളൂ"

നമ്പൂതിരിക്ക്  പിന്നീട് ഒട്ടും സംശയം തോന്നിയില്ല.അദ്ദേഹം നേരെ കുളക്കടവിലേക്കു നടന്നു. അവിടം മിക്കവാറും വിജനമായിരുന്നു. കല്പടവിൽ ഉറിയാൻ മഠം  ഇരിക്കുന്നുണ്ട്. സഹായി കുട്ടിപ്പട്ടർ അവിടെയുണ്ടായിരുന്നില്ല. കടവിൽ ഒരുഭാഗത്ത് വച്ചിരുന്ന ചുവന്ന സഞ്ചിയുമെടുത്തുകൊണ്ടു പടവുകൾ ഓടിക്കയറി അദ്ദേഹം മറഞ്ഞു. സഞ്ചി എടുക്കുന്നതുകണ്ട ഉറിയാൻ മഠം  "കള്ളൻ  കള്ളൻ" എന്ന് വിളിച്ചുകൂവി . രണ്ടു കൈകളും കുത്തി  അദ്ദേഹം സാവധാനം എഴുനേറ്റു അവിടെനിന്നും പടവുകൾ കയറി അദ്ദേഹവും പാഞ്ഞുതുടങ്ങി. കള്ളൻറെ  പിന്നാലെ പാഞ്ഞ മഠം മൂന്ന് പ്രദക്ഷിണം വച്ചു. കള്ളൻ പോയ വഴി കണ്ടില്ല. പരിക്ഷീണനായ അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് കൊടിമരച്ചുവട്ടിൽനിന്നു കണ്ണടച്ചു തൊഴുതു .

ഭഗവാനേ!! ഇത്രയും സ്വരൂപിച്ചു കൊണ്ടുവന്ന പണക്കിഴി കള്ളൻ കൊണ്ടുപോയില്ലേ?

അദ്ദേഹത്തിന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി.

"ഹേ മഠം , ആ പണം എന്റേതല്ലേ? ഞാനാണ് അത് ബ്രാഹ്മണന് കൊടുത്തത്. പരസഹായം കൂടാതെ അനങ്ങാൻ വയ്യാതിരുന്ന അങ്ങ് ഇപ്പോൾ എത്ര ദൂരം ഓടി. അങ്ങയുടെ വാതരോഗം നിശ്ശേഷം സുഖപ്പെട്ടില്ലേ?

ഇനിയെന്താ വേണ്ടത് ? വേഗം ഇല്ലത്തേക്ക് പൊയ്ക്കൊള്ളൂ". അപ്പോഴാണ് തനിക്കു തനിക്കു സംഭവിച്ച അത്ഭുതകരമായ രോഗശമനത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നത്. ഹരേ നാരായണാ. ഗോവിന്ദാ .... എന്നുറക്കെ ജപിച്ചു കൊണ്ട് അദ്ദേഹം ആ നടക്കൽ വീണു തൊഴുതു. അമാലന്മാരെയും കുട്ടിപ്പട്ടരെയും തിരിച്ചയച്ച് ഒരു മണ്ഡലക്കാലം മുഴുവൻ ഭജനയുമായി ഉറിയൻ മഠം  ഗുരുവായൂരിൽത്തന്നെ താമസിച്ചു. ഉറിയിലേന്തിവന്ന മഠം എന്നർത്ഥത്തിൽ അദ്ദേഹം ഉറിയൻ മഠം  എന്ന പേരിൽ അറിയപ്പെട്ടു.
ഓം നമോ ഭഗവതേ വാസുദേവായ!

ശ്രീരാമനവമി ആശംസകൾ

നീലാംബുജ ശ്യാമള കോമളാംഗം
സീതാ സമാരോപിത വാമഭാഗം
പാണൗ മഹാസായക ചാരുചാപം
നമാമി രാമം രഘുവംശനാഥം

നീലത്താമരപോലെ സുന്ദരവും കറുത്ത നിറമുള്ള അംഗങ്ങളോടുകൂടിയതുമായ, സീത ഇടത്തുഭാഗത്തു സ്ഥിതിചെയ്യുന്ന, രണ്ടു കൈകളിലും അമ്പും വില്ലും ധരിച്ച, രഘുകുലനാഥനായ രാമനെ ഞാന്‍ നമിക്കുന്നു.

ശ്രീരാമനവമി ആശംസകൾ

ശുഭചിന്ത


യുവാക്കള് എന്നാല് വിശാലമായ സാധ്യതകള് നിങ്ങള്ക്കായി തുറന്നു കിടക്കുന്നു എന്നാണ് അര്ത്ഥം. എല്ലാ മനുഷ്യരും ജീവിതകാലം മുഴുവന് അങ്ങനെയായിരിക്കണമെന്നാണ് ഞാന് വിചാരിക്കുന്നത് - നിരന്തരം അന്വേഷിക്കാനും അറിയാനും തല്പരരായിരിക്കുക.


Youth means wide-open possibilities. I think every human being should stay that way all their lives – constantly seeking and exploring.

സദ്‌ഗുരു വചനങ്ങൾ 

Saturday, March 24, 2018

ശുഭചിന്ത

വൃത്തിയാക്കാനുള്ള സമയമാണിത്. അതായത്, വേണ്ടാത്തതെല്ലാം ഉപേക്ഷിക്കാന്- നിങ്ങളുടെ വീട്ടില് നിന്നു മാത്രമല്ല, നിങ്ങളുടെ ശരീരത്തില് നിന്നും, മനസ്സില്നി ന്നും, വികാരങ്ങളില് നിന്നും, പിന്നെ നിങ്ങളുടെ അവബോധത്തില് നിന്നുപോലും.

This is the time to clean up. That means getting rid of all the unnecessary things, not only in your home but also in your mind, in your emotions, in your body, and in your consciousness.

സദ്‌ഗുരു വചനങ്ങൾ

Friday, March 23, 2018

ശുഭചിന്ത,

ഇന്നത്തെ ദിവസം, നിങ്ങള്ക്കും മറ്റെല്ലാവര്ക്കും ഒരു പുതിയ തുടക്കത്തിനുള്ള അവസരമൊരുക്കുക. നിങ്ങളുടെ നിഗമനങ്ങളെല്ലാം ഉപേക്ഷിച്ച്, ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും, ആത്മീയ പ്രക്രിയയുള്പ്പടെ, നിങ്ങള് ഒരു പുതിയ ഉദ്യമം ആരംഭിക്കുക.

On this day, allow yourself and everyone else a fresh start. Drop your conclusions and make a fresh attempt in whatever you do in your life, including the spiritual process.

സദ്‌ഗുരു വചനങ്ങൾ 

Thursday, March 22, 2018

ശുഭചിന്ത

അടിസ്ഥാനപരമായി കാര്ഷികവൃത്തിയില് അധിഷ്ടിതമായ ഒരു സമൂഹവും സംസ്കാരവുമായതിനാല്, മൃഗങ്ങള് എക്കാലവും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടാണ്, നമുക്ക് അവയുടെ നിര്ണായകമായ പങ്ക് അംഗീകരിക്കുന്നതിനുള്ള ആഘോഷങ്ങള് പോലും ഉള്ളത്.

Being essentially an agricultural society and culture, animals have always been part of our lives. That's why we even have festivals that recognize their vital role for us.

സദ്‌ഗുരു വചനങ്ങൾ 

Wednesday, March 21, 2018

ശുഭചിന്ത


രാജ്യത്തെ ഏറ്റവും വലിയ നേട്ടം നമ്മുടെ കര്ഷകരുടേതാണ്. 125 കോടി ജനങ്ങള്ക്കു ഭക്ഷണം നല്കാന് അവര്ക്കു സാധിച്ചു. ഇപ്പോള്, അവരുടെ ജീവിതനിലവാരവും, മണ്ണിന്റെ ഗുണവും, നമ്മുടെ ആഹാരത്തിന്റെ സുരക്ഷയും മെച്ചപ്പെടുത്താന് അവരെ സഹായിക്കേണ്ടതു നമ്മുടെ കര്ത്തവ്യമാണ്.


The greatest achievement in this country has been that of our farmers, who have managed to feed 1.25 billion people. It's on us now to help them improve their livelihood, the soil quality, and our food security.

സദ്‌ഗുരു വചനങ്ങൾ

ആര്യഭടൻ

നമസ്കാരം ഇന്നു മുതൽ പൗരാണിക ഭാരതീയ ചിന്തകരെ പറ്റി അറിയാം.

ഈ അറിവുകൾ നമ്മുടെ കുട്ടികളിൽ എത്തിക്കുക.

         ആര്യഭടൻ

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഇന്ത്യയുടെ ആദ്യത്തെകൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAA ഇൽ

ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ [അവലംബം ആവശ്യമാണ്] നിന്ന് മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷംനളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.

ജീവിതരേഖ

കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി'കുസുമപുരത്തെ ആര്യഭടൻ' എന്നാണ്‌ തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്‌.ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിണ്ടെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന്‌ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നൽകി‌.

ആര്യഭടീയം

ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും,ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.

`ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻഎ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.

ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽരചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രംഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

ഗീതികാപാദം

13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു
ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്.
ഗണിതപാദം

33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ‍
കാലക്രിയാപാദം

25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.

ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌,
ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry).

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ

ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കൽപ്പിച്ചു.

π(പൈ) യുടെ മൂല്യം 3.1416 ആകുന്നു.ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം.ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശംശാസ്ത്രീയവും ലളിതവുമായ കാലവിഭജനംഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനംഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചുഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈൽ ആണെന്നു കണക്കുകൂട്ടി.100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു.