ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 11, 2015

ശിവ അഷ്‌ടോത്തരശതനാമാവലി



ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം അചിന്ത്യായ നമഃ
ഓം അനാദ്യായ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം അസിതാംഗായ നമഃ
ഓം അനന്തവിക്രമായ നമഃ
ഓം അസാദ്ധ്യസാധകായ നമഃ
ഓം ആദ്യായ നമഃ
ഓം ആദിതേയവരപ്രദായ നമഃ
ഓം ഇന്ദിരാനാഥസേവ്യായ നമഃ
ഓം ഈശ്വരായ നമഃ - 10
ഓം ഉഗ്രായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം ഋഷിസേവ്യായ നമഃ
ഓം അംബികാനാഥായ നമഃ
ഓം കാളകണ്ഠായ നമഃ
ഓം കാളാഹിഭൂഷണായ നമഃ
ഓം കാളീസഹായായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം കൂടസ്ഥായ നമഃ
ഓം കനകോജ്ജ്വലഗാത്രായ നമഃ -20
ഓം കര്‍പ്പൂരകാന്തിധവളായ നമഃ
ഓം കേവലജ്ഞാനരൂപായ നമഃ
ഓം കേവലാത്മസ്വരൂപായ നമഃ
ഓം കോടികന്ദര്‍പ്പസുന്ദരായ നമഃ
ഓം ഖട്വാംഗഹസ്തായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ഗാത്രവാസായ നമഃ
ഓം ഗീതപ്രിയായ നമഃ
ഓം ഗോലോകവാസായ നമഃ
ഓം ചന്ദ്രശേഖരായ നമഃ -30
ഓം ചിദംബരേശായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജടാജൂടായ നമഃ
ഓം ജാജ്ജ്വല്യമാനായ നമഃ
ഓം തര്‍പ്പണസമ്പ്രീതായ നമഃ
ഓം ദുഷ്ടഗ്രഹവിമര്‍ദ്ദകായ നമഃ
ഓം നാഗഭൂഷണായ നമഃ
ഓം നീലകണ്ഠായ നമഃ
ഓം നിരാലംബാവലംബായ നമഃ
ഓം പഞ്ചാസ്യായ നമഃ -40
ഓം പരമേശ്വരായ നമഃ
ഓം പര്‍വ്വതാലയായ നമഃ
ഓം പാര്‍വ്വതീനാഥായ നമഃ
ഓം പാശബദ്ധവിമോചകായ നമഃ
ഓം പുരാതനായ നമഃ
ഓം പുരാന്തകായ നമഃ
ഓം പുത്രരക്ഷകായ നമഃ
ഓം പൂജ്യായ നമഃ
ഓം പ്രാണനാഥായ നമഃ
ഓം പ്രാണസ്വരൂപായ നമഃ -50
ഓം പ്രാണദായകായ നമഃ
ഓം പ്രണതാര്‍ത്തിഹരായ നമഃ
ഓം പ്രപന്നാഭീഷ്ടദായകായ നമഃ
ഓം പ്രവൃത്തിനായകായ നമഃ
ഓം ബൃഹല്‍ബലായ നമഃ
ഓം ബൃഹന്നേത്രായ നമഃ
ഓം ബൃഹദൈശ്വര്യദായ നമഃ
ഓം ബൃഹദ്വേ്യാമസ്വരൂപകായ നമഃ
ഓം ബൃഹദാനന്ദദായകായ നമഃ
ഓം ബോധാനന്ദസ്വരൂപായ നമഃ -60
ഓം ഭവാന്തകായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭിന്നജ്ഞാനപ്രവര്‍ത്തകായ നമഃ
ഓം ഭൂതനാഥായ നമഃ
ഓം ഭോഗമോക്ഷഫലപ്രദായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാദ്രിസദൃശായ നമഃ
ഓം മാസര്‍ത്വയനാത്മകായ നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം യോഗാര്‍ദ്രമാനസായ നമഃ -70
ഓം യോനിമണ്ഡലമദ്ധ്യസ്ഥായ നമഃ
ഓം രജതാദ്രിനിവാസായ നമഃ
ഓം രാമപൂജിതായ നമഃ
ഓം ലളിതാനാഥായ നമഃ
ഓം ലക്ഷ്യാര്‍ത്ഥദേവായ നമഃ
ഓം ലോകപൂജിതായ നമഃ
ഓം വിശ്വനാഥായ നമഃ
ഓം വിവേകനിര്‍മ്മലാനന്ദായ നമഃ
ഓം വാഞ്ഛിതാഭീഷ്ടഫലദായ നമഃ
ഓം വൈശ്വാനരലോചനായ നമഃ -80
ഓം ശങ്കരായ നമഃ
ഓം ശാന്തായ നമഃ
ഓം ശ്മശാനവാസായ നമഃ
ഓം ശത്രുസംഹാരകായ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം സര്‍വപ്രകാശകായ നമഃ
ഓം സമ്പല്‍പ്രദായ നമഃ
ഓം സര്‍വപാപപ്രണാശകായ നമഃ
ഓം സര്‍വവിദ്യാവിനോദായ നമഃ -90
ഓം സര്‍വലോകനമസ്‌കൃതായ നമഃ
ഓം സര്‍വരോഗപ്രശമനായ നമഃ
ഓം സര്‍വധര്‍മ്മപ്രദര്‍ശകായ നമഃ
ഓം സല്‍പ്രവൃത്തിരതായ നമഃ
ഓം സതീപ്രിയായ നമഃ
ഓം സാധുപ്രിയായ നമഃ
ഓം സാമഗാനരതായ നമഃ
ഓം സര്‍വാചാരയുതായ നമഃ
ഓം സിദ്ധരൂപായ നമഃ
ഓം സ്വതന്ത്രേച്ഛാമയായ നമഃ -100
ഓം സംഗവര്‍ജ്ജിതായ നമഃ
ഓം സംഭോഗാനന്ദരൂപായ നമഃ
ഓം സേനാനീജനകായ നമഃ
ഓം സ്ഥിരാസനായ നമഃ
ഓം ഹരിസംപൂജ്യായ നമഃ
ഓം ഹാലാസ്യേശായ നമഃ
ഓം ക്ഷേത്രവാസായ നമഃ


ഓം ശ്രീമഹാദേവായ നമോനമഃ -108

ഓം ശ്രീമഹാദേവായ നമോനമഃ
ഓം ശ്രീമഹാദേവായ നമോനമഃ

അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു



മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസന്‍ നല്‍കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള്‍ രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയ‍ാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്‍മിച്ചത്.


ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , വസ്ത്രങ്ങള്‍ സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.


ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ല‍ാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.


ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍.


ഹരി ഓം

Saturday, October 17, 2015

ഗംഗാതരംഗ രമണീയ

ശംഭോ മഹാദേവാ:


ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം

ശംഭോ മഹാദേവാ:ശംഭോ മഹാദേവാ:


ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം

ശംഭോ മഹാദേവാ:

Thursday, October 15, 2015

ജ്യോതിഷത്തിലെ ശാസ്ത്രീയത


ഒട്ടേറെ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും ജ്യോതിഷത്തോട്‌ ഉറ്റബന്ധം പുലര്‍ത്തുണ്ട്‌. ഓരോ പുതിയ പ്രവൃത്തി ആരംഭിക്കുമ്പോഴും പ്രവൃത്തി ആരംഭിക്കുന്നത്‌ നാം അനുഷ്ഠിച്ചുപോരുന്ന ഏറ്റവും ലഘുവായ ആചാരമാണ്‌. ഇതിലും ഏറെ ഗൗരവമുള്ള പല അനുഷ്ഠാനങ്ങളും വേറെ കണ്ടെത്താന്‍ കഴിയും അവ കൂടുതല്‍ ഗൗരവത്തോടെ കൂലങ്കഷമായ ശാസ്ത്രവിശകലനത്തിലൂടെ നമുക്ക്‌ കണ്ടുപിടിക്കാനുണ്ട്‌. ഈ കര്‍ത്തവ്യം ഒരു ജ്യോതിഷ പണ്ഡിതനാണ്‌ നമുക്ക്‌ നിര്‍വ്വഹിച്ചുതരുന്നത്‌. ഇന്ന്‌ ഒട്ടേറെ വ്യാജജ്യോതിഷികളും മുറി ജ്യോത്സ്യന്മാരും രംഗത്തുവന്നതോടെ ശുഭമുഹൂര്‍ത്തം മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു.


 ജ്യോതിഷം വളരെ ശാസ്ത്രീയമായ ഒരു അപഗ്രഥനമാണ്‌. ഓരോ അവസ്ഥാവിശേഷത്തിന്റെയും കൃത്യമായ ഫലം പ്രവചിക്കാന്‍ ജ്യോതിഷിക്ക്‌ കഴിയും. നാം ഈ പ്രപഞ്ചത്തെ ബ്രഹ്മം എന്നുവിളിക്കുന്നു. അത്‌ ഒരു അണ്ഡാകൃതിയിലാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു; അതാണ്‌ ബ്രഹ്മാണ്ഡം. ഒട്ടേറെ സൗരയൂഥങ്ങളടങ്ങുന്ന ബ്രഹ്മത്തിലെ ഒരു സൗരയൂഥം മാത്രമാണ്‌ നമ്മുടേത്‌. ടോളമിക്കും എത്രയോ മുന്‍പുതന്നെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും അതിനെ ചുറ്റിക്കൊണ്ട്‌ ഒന്‍പതോ പത്തോ ഗ്രഹങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും വേദങ്ങളില്‍ തന്നെ സൂചനകളുണ്ട്‌. ഈ സൗര ആകര്‍ഷണ ശക്തിവിശേഷത്തെ ബ്രഹ്മോര്‍ജ്ജം എന്നുവിളിക്കുക. അതില്‍പ്പെട്ട ഭൂമിക്ക്‌ സ്വന്തമായ ഭൗമോര്‍ജ്ജം ഉണ്ടായിരിക്കണമല്ലോ. ഈ ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനമാണ്‌ ആകര്‍ഷണം. അതിനാണ്‌ പാശ്ചാത്യര്‍ ഗുരുത്വാകര്‍ഷണം എന്നുപറയുന്നത്‌. ഭൂമി സ്വയം ഊര്‍ജ്ജകേന്ദ്രമാണെന്നുള്ളതിന്‌ പുറമെ സൗരയൂഥത്തിലെ മറ്റ്‌ സൃഷ്ടികളോടും (നവഗ്രഹങ്ങള്‍) ബന്ധപ്പെട്ടുകിടക്കുന്നു. അതേസമയം സൗരയൂഥത്തിനപ്പുറത്ത്‌ ബ്രഹ്മോര്‍ജ്ജം വഹിക്കുന്നു. നക്ഷത്ര സമുച്ചയങ്ങളോളും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഈ മൂന്നുതരം ബന്ധങ്ങളും ഭൂമിയില്‍ ജനിക്കുന്ന ഏത്‌ പുല്ലിനേയും പുല്‍ച്ചാടിയേയും സ്വാധീനിക്കുന്നുണ്ട്‌. നമുക്ക്‌ ചിന്തിക്കാനുള്ളത്‌ ഭൗമവസ്തുക്കളെപ്പറ്റിയായതുകൊണ്ട്‌ ഈ ഫലഗണന ഭൂമിയെ കേന്ദ്രമാക്കി നിര്‍ത്തിയിട്ടുവേണം. അങ്ങിനെയാണ്‌ ജ്യോതിഷത്തില്‍ നടുക്ക്‌ ഭൂമിയും ചുറ്റുമായി നവഗ്രഹങ്ങളേയും അതിനപ്പുറത്തുള്ള നക്ഷത്രസഞ്ചയങ്ങളേയും ഉള്‍പ്പെടുത്തുന്ന 12 രാശികള്‍ ഗണിക്കപ്പെട്ടത്‌. ഒരു ജൗതിഷിക്ക്‌ ഭൂമിയുടെ ചലനം, സൗരയൂഥത്തിലെ മറ്റ്‌ അംഗങ്ങളുടെ ചലനം, നക്ഷത്രസമുച്ചയങ്ങളുടെ ചലനം – ഇതെല്ലാം കണക്കുകൂട്ടി എടുക്കേണ്ടിവരുന്നു. സമാനൂര്‍ജ്ജങ്ങള്‍ ശക്തിപ്പെടുത്തുകയും വിഷമൂര്‍ജ്ജങ്ങള്‍ ക്ഷീണിപ്പിക്കുകയും ചെയ്യും. ഈ അടിസ്ഥാനം വച്ച്‌ നല്ല സമയമേത്‌ ചീത്തസമയമേത്‌ എന്ന്‌ കണ്ടെത്താനും ഒരു ദേവജ്ഞന്‌ വലിയബുദ്ധിമുട്ടൊന്നുമില്ല.



ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വശക്തനും ആയ പരബ്രഹ്മമാണ്‌. അതുകൊണ്ടുതന്നെ ഈ ബ്രഹ്മാണ്ഡം, ആ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജ്ജാംശങ്ങലാണല്ലോ സൗരയൂഥം! അതിലെ ഒരു അംഗമായ ഭൂമിയിലെ ഒരു സൃഷ്ടിയാണല്ലോ ജീവന്‍! ഈ ജീവന്‌ പ്രത്യക്ഷമല്ലെങ്കിലും സദാ പരോക്ഷമായ ഒരു ബന്ധം ബ്രഹ്മാണ്ഡത്തോടുണ്ട്‌. ഇത്‌ 100:1 എന്ന തോതില്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും അശക്തമാണല്ലോ. മറിച്ച്‌ ജീവാത്മാവിന്റെ ശക്തി സംഭരിക്കാനുള്ള ശേഷി നിത്യേനയെന്നാണം വര്‍ധിപ്പിച്ചെടുക്കാന്‍ കഴിയുമ്പോള്‍ ഈ ഒന്നിനെ വളര്‍ത്തി 50 ആക്കുകയോ 100 ആക്കുകയോ ചെയ്യാം. അങ്ങനെ വ്യക്തിയിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്‌ അനുകൂലമായ സമയം അല്ലെങ്കില്‍ വ്യക്തിയിലെ ഊര്‍ജ്ജത്തിനും ബ്രഹ്മാണ്ഡത്തിലെ ഊര്‍ജ്ജത്തിനും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന കൃത്യമായ സമയം ഇതാണ്‌ – ശുഭമുഹൂര്‍ത്തം അല്ലെങ്കല്‍ നല്ല സമയം. ബ്രഹ്മാണ്ഡവും സൗരാണ്ഡവും ഭൗമാണ്ഡവും ഈ വ്യക്തിയും ഒരേയൊരു ഋജുരേഖയില്‍ വരുന്ന സമയമാണ്‌ ഇത്‌. അപ്പോള്‍ ഈ വ്യക്തിക്ക്‌ തനിക്ക്‌ പുറമേ നില്‍ക്കുന്ന മൂന്ന്‌ മണ്ഡലങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുന്നു. അപൂര്‍വ്വം സമയങ്ങളില്‍ ഋജുരേഖയില്‍ നില്‍ക്കുമ്പോള്‍പോലും മറ്റേതെങ്കിലും തരത്തില്‍ ഊര്‍ജ്ജപ്രവാഹത്തിന്‌ തടസം നേരിടുമ്പോള്‍ അത്‌ മുഹൂര്‍ത്തദോഷമായിത്തീരുന്നു. അങ്ങനെവന്നാല്‍ അതിന്‌ പ്രായശ്ചിത്തം ആവശ്യവുമാണ്‌. ഇതേവിധത്തിലുള്ള കണക്കുകൂട്ടലാണ്‌ ജന്മനക്ഷത്രങ്ങള്‍ക്കും ഗ്രഹസ്ഥിതിയ്ക്കും ഒക്കെത്തന്നെ അടിസ്ഥാനം.

Friday, October 2, 2015

ശിവന്റെ രൂപം



ഭസ്മ ഭൂഷിതനാണ് മഹാദേവന്‍. ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.  


ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

ശിവരൂപം:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം (त्र्यम्बकम्അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

ഢമരു:

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

Saturday, September 26, 2015

കൃഷ്ണനും രാധയും




അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.

രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.

രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും  ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.

ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.

രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

Wednesday, September 16, 2015

ശന്തനു



മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ശന്തനു മഹാരാജാവ്. ഹസ്തിനപുരത്തിലെ കുരുവംശ രാജാവായിരുന്നു. പാണ്ഡവരുടെയും കൌരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഋഗ്വേദത്തിൽ (X.98.11) ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്. ഹസ്തിനപുര രാജാവായിരുന്ന പ്രതീപരാജാവിന്റെ ഏറ്റവും ഇളയ പുത്രനായിരുന്നു ശന്തനു. മൂത്ത സഹോദരനായ ദേവാപി കുഷ്ഠരോഗ ബാധിതനായതിനെത്തുടർന്ന് രാജപദവി ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. രണ്ടാമത്തെ ജ്യേഷ്ഠനായ ബാഹ്ലികൻ പഴയ ആര്യസാമ്രാജ്യം കീഴടക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ശന്തനുവിന് രാജപദവി ലഭിച്ചത്.


ശന്തനുവിന്റെ ആദ്യഭാര്യ ഗംഗാദേവിയായിരുന്നു. ഒരിക്കൽ സവാരിക്കിറങ്ങിയ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നു കളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിന് എട്ടാമത്തെ പുത്രനെ നല്കി ഗംഗ പോകുകയും ചെയ്തതു. ഈ പുത്രൻ പിന്നീട് ദേവവ്രതൻ എന്ന പേരിൽ വളരുകയും ഭീഷ്മർ എന്ന പേരിൽ പ്രസിദ്ധനാകുകയും ചെയ്തു.


ഗംഗാദേവി ഉപേക്ഷിച്ചുപോയ ശേഷം ശന്തനു മകൻ ദേവവ്രതനെ വളർത്തി യുവരാജാവാക്കി. ഇക്കാലഘട്ടത്തിലാണ് സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.


തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മപപ്രതിജ്ഞ ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്.


തുടർന്ന് ശന്തനുവും സത്യവതിയും വിവാഹിതരായി. ഇവർക്ക് ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും വിചിത്രവീര്യനും. ഈ പുത്രന്മാരുടെ ചെറുപ്രായത്തിൽത്തന്നെ ശന്തനു അന്തരിച്ചു. അതിനുശേഷം ഭീഷ്മരുടെ സഹായത്തോടെ സത്യവതി രാജ്യം ഭരിക്കുകയും മക്കൾക്ക് പ്രായപൂർത്തിയായപ്പോൾ രാജഭാരം അവർക്ക് കൈമാറുകയും ചെയ്തു.

Thursday, September 10, 2015

എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം !


എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില് ഒരു ലക്ഷ്യമുണ്ട്. 

ഒരു അച്ഛന് തന്റെ മകനെ വളര്ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന് പോകുന്ന, താന് സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്, ആ ലക്ഷ്യം സാക്ഷാത്കരിക്കാന് ആയി പ്രയത്നിക്കണം.
ജീവിതം ഒരു എക്കോ പോലെയെന്ന് പറയും .നാം എന്ത് പറയുന്നുവോ അതാണ് എക്കോ ആയി തിരിച്ചു വരുന്നത് .അതെ പോലെ നാം എന്ത് ചെയുന്നുവോ ,എന്ത് ചിന്തിക്കുന്നുവോ,എന്ത് പറയുന്നുവോ അതെല്ലാം നമുക്ക് കാണേടിവരും,കേള്ക്കേടിവരും ,അനുഭവിക്കേടി വരും എന്നത് വിസ്മരിക്കരുത് .


ഒരു ശരാശരി ജീവിത നിലവാരം പുലര്ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര് ഈശ്വര തുല്യമാണ് എന്നതില് സംശയമില്ല. ഈ ഭൂമിയില് പിറന്നു വീഴാന് കാരനമായവര്ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു


സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല് കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ.


സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയില് ആണെങ്കിലും തങ്ങളാല് കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്

ഇപ്പോള് തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങള് തമ്മില് കണ്ടാല് മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. അവരവര്ക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോള് നാളെ നമ്മളുടെ മക്കള് നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?അവരും സ്വന്തം സഹോദരങ്ങളോട് അങ്ങനെയല്ലേ പെരുമാറൂ .

ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്ക്കും വേണ്ടി നരകിച്ച് തീര്ക്കുന്ന ഒരുവന് അവസാന നാളുകളില് ഒന്നോര്ത്തു ആശ്വസിക്കുവാന് എന്താണുണ്ടാവുക? കുടുംബം, കുട്ടികള് എന്നത് ഏതൊരാള്ക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.പക്ഷെ ഇന്നത്തെ സമൂഹത്തില് നാം സ്വന്തം കുട്ടികളെ ഒരു സ്വാര്ഥ മതികള് ആയി കാണുന്നു . മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര് പറയുന്നത് അന്വര്തമാകുന്നത് ഈ സാഹചര്യത്തിലാണ്.


വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില് നിന്നും വ്യത്യസ്തരാക്കുന്നത്. എങ്കില് പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ? സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും കൂടി തോന്നിയാല് അത് മതി ഈ ജന്മം സഭല മാകുവാന്. ആധ്യാത്മികത മനസ്സിലാക്കാന് സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല. ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്. അമ്പലത്തില് വഴിപാടു കഴിക്കുന്ന കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താല് അത് മതി


ഈശ്വര കടാക്ഷത്തിനു. തീര്ത്ഥംങ്ങളില് കുളിക്കുകയോ ക്ഷേത്രങ്ങള് തേടി അലയുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാല് മതി. മുന്നില് തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത. ഒരു നേരത്തെ ആഹാരത്തിന് വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന ഒരു ചെറിയ സഹായം മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാന്. …ചിന്തിക്കുക… തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന് നരകിച്ച് തീര്ക്കണോ അതോ തന്നാല് കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മന സംതൃപ്തിയോടെ മരിക്കണോ എന്ന്.



Friday, July 17, 2015

തിരുവഞ്ചികുളം ശിവക്ഷേത്രം


തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ‍ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ചേരമാൻ പെരുമാളുടെ കാലത്താണ് ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. പെരുമാളും സുന്ദരമൂർത്തി നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.


കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിൻറേതായിരുന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന്‌ ലഭിച്ചു.


ഈ ക്ഷേത്രം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ല് പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചികുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.


ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 33 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.


ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം.


ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്‌‍. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്‌.
ഉപദേവന്മാർ: ഗണപതി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാർവ്വതി, പരമേശ്വരൻ, പ്രദോഷ നൃത്തം, സപ്തമാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിതേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടയ്ക്കൽ ശിവൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാമൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി തുടങ്ങിയവരാണ്‌. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത്രയും ഉപദേവതമാരില്ല.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്‌‍. ഇവിടെ അഞ്ചു പൂജകൾ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാൽ അന്ന് കൂടുതൽ വിശേഷം.

Wednesday, July 15, 2015

മന്ത്രങ്ങൾ


മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. മനനാത് ത്രായതേ ഇതിമന്ത്ര എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ
ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്.

നാദവിസ്ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന് ഗ്രഹിക്കാവുന്നതല്ല.  അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത
പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ് ഓംകാരം. ഓംകാരത്തിൽ നിന്നാണ് പ്രപഞ്ചസൃഷ്ടിയുണ്ടായത്. 

അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം.
ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ്. ബ്രഹ്മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും
മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. 

ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം
ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ ഉത്ഘോഷിക്കുന്നു.
മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം. നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ
മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും
തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്. 

നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും
നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്.


മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന് ചൈതന്യമുണ്ടാവുകയുള്ളൂ.


 ഗുരു ഗുരുപാർശ്വം ഗമിക്കാതെ വിദ്യയൊന്നുമേ
പൂർണ്ണമാകാ പൂർണ്ണമാകിൽ അതു
നീചനാരി തൻ ഗദ പോലവാ
ഗുരു ബ്രഹ്മ ഗുരു വിഷ്ണു, ഗുരു ദേവോ
മഹേശ്വരഃ ഗുരുസാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ

ഗുരു ഈശ്വരൻ, ബ്രഹ്മൻ, സത്യം, പ്രണവം എന്നിവ ഒന്നുതന്നെ അഥവാ ഒന്നുപോലെ മഹനീയം എന്നതാണ് ഹൈന്ദവസങ്കല്പം. പണ്ട് ഗുരുകുലത്തിൽ
ശിഷ്യന്മാർ ചെന്ന് താമസിച്ച് വിദ്യകൾ ഓരോന്നായി പഠിച്ചിരുന്നു. ഇന്ന് കാലം മാറി ഗതി മാറി. ഗുരുകുല വിദ്യാഭ്യാസത്തിന് സാഹചര്യങ്ങൾ ഇല്ലാതെയായി. പള്ളിക്കൂടങ്ങളും കോളേജുകളും അവയുടെ സ്ഥാനങ്ങൾ ഏറ്റെടുത്തു. ഗുരു ശിഷ്യബന്ധം അറ്റുപോയ ലക്ഷണങ്ങൾ എല്ലായിടത്തും കാണാം. ഒരു ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം സ്വീകരിച്ചു വേണം നാം മന്ത്രജപം ആരംഭിക്കുവാൻ. ഇതാണ് മന്ത്രദീക്ഷ
എന്നറിയപ്പെടുന്നത്. 

മഞ്ഞപ്പൂക്കൾ കൊണ്ടാണ് ഗുരുപൂജ നടത്തേണ്ടത്. തൈര് ചേർത്ത് നിവേദ്യം തയ്യാറാക്കുന്നു. ജന്മ നക്ഷത്രദിവസം, വ്യാഴാഴ്ചകൾ എന്നിവയിൽ ഗുരുപൂജ
നടത്താം. വ്യാഴദശ, വ്യാഴപഹാരം എന്നിവ തുടങ്ങുന്ന ദിവസവും, ചാരവശാൽ വ്യാഴം അനിഷ്ടരാശിയിൽ പ്രവേശിക്കുന്ന ദിവസവും
ഗുരുപൂജ നടത്തുക. പുസ്തകങ്ങളിൽ കാണുന്ന മന്ത്രങ്ങൾ അതുപോലെ
ജപിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല. ഒരു ഗുരുനാഥനിൽ നിന്ന് ഉപദേശമായി ലഭിക്കുമ്പോൾ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ. ഒരു
ജീവിയിൽ നിന്നു മാത്രമേ മറ്റൊരു ജീവി ജനിക്കുന്നുള്ളൂ എന്ന ശാസ്ര്തസത്യം ഇവിടെ പ്രസക്തമാണ്. സാധനയിലൂടെ സിദ്ധി കൈവന്ന ഒരു ഉത്തമ സാധകൻ മന്ത്രത്തിന്റെ സൂക്ഷ്മ കണികയെ ശിഷ്യനിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ ആ കണിക ജൈവമാകുന്നുള്ളൂ. ആ ജൈവകണികയെ
മാത്രമേ ശിഷ്യനും സാധനയിലൂടെ വളർത്തിക്കൊണ്ടുവരാൻ കഴിയൂ. പുസ്തകത്തിൽ നോക്കി മന്ത്ര സിദ്ധി വരുത്താമെന്ന് പറയുന്നത്


അച്ഛനില്ലാതെ സന്തതിയുണ്ടാവുമെന്നും വിത്തു വിതയ്ക്കാതെ കൃഷി ചെയ്യാമെന്നും പറയുന്നതുപോലെയാണ്. ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ ലക്ഷണങ്ങൾ മന്ത്രശാസ്ര്തത്തിൽ  വിശദീകരിക്കുന്നുണ്ട്. ഉപദേശിച്ചതുകൊണ്ടു മാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രീയജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്റെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും ശാന്തചിത്തനും വൈദിക ക്രിയകളിൽ സമർത്ഥനും മന്ത്രസിദ്ധി നേടിയവനും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവനും ആരോഹിയും സ്വസ്ഥലത്തുതന്നെ വസിക്കുന്നവനും ആയിരിക്കണം ഗുരു. അതുപോലെ ശിഷ്യനും ചില
ഗുണങ്ങൾ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം. ഗുരു ഈശ്വരൻ തന്നെയാണെന്നും ഗുരുവിന്റെ ഉപദേശം
വേദവാക്യംപോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം. ഗുരുവിൽ
ശിഷ്യനുള്ള പൂർണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിക്ക് അനിവാര്യമാണ്. ആ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് അപകടവുമാണ്.
അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.


ദീക്ഷകൾ മൂന്നുതരത്തിലുണ്ട്. മാന്ത്രികദീക്ഷ, ശാക്തിദീക്ഷ,  ബവീദീക്ഷ. ജപം മനസ്സിനെ പരിശുദ്ധമാക്കും. ജപം പാപത്തെ നശിപ്പിക്കും. ജപം കുണ്ഡലിനി ശക്തിയെ ഉണർത്തും. ജപം വ്യക്തിയെ ഭയവിമുക്തനും സ്നേഹസമ്പന്നനും ആക്കുന്നു. ജപം സംസ്കാരം വളർത്തും.

മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം, വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച് മോക്ഷത്തിനുള്ള വഴി ഉണ്ടാകും. പഥ്യമായി മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി കാണാം. ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്. ഈ  ദശഭാവങ്ങൾക്കും നാമജപം കൊണ്ട് ശുദ്ധിവരുന്നതാണ്.  പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

Tuesday, July 14, 2015

ഗൌതമിയുടെ കര്‍മ്മഫലം


മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....



സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...


ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..

നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..


"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?

"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?


"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന് ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

Tuesday, June 16, 2015

ഗോവിന്ദാഷ്ടകം

സത്യജ്ഞാനമനന്തം നിത്യ-
മനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോല-
മനായാസം പരമായാസം
മായാകല്പിതനാനാകാര-
മനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത
ഗോവിന്ദം പരമാനന്ദം.

മൃത്‌സ്നാമത്സീഹേതി യശോദാ-
താഡനശൈശവസംത്രാസം
വ്യാദിതവക്ത്രാലോകിതലോകാ-
ലോകചതുർദ്ദശലോകാളിം
ലോകത്രയപുരമൂലസ്തംഭം
ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം
ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാര-
മനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപാലം ഭൂലീലാവിഗ്രഹ-
ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവർദ്ധനധൃതി-
ലീലാലാളിത ഗോപാലം
ഗോഭിർന്നിഗദിത ഗോവിന്ദസ്ഫുട
നാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപീമണ്ഡലഗോഷ്ഠീഭേദം
ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിർദ്ധൂതോദ്ധത-
ധൂളീധൂസരസൗഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമ-
ചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത
ഗോവിന്ദം പരമാനന്ദം.

സ്നാനവ്യാകുലയോഷിദ്‌വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാ
ദാതുമുപാകർഷന്തം താഃ
നിർദ്ധൂതദ്വയശോകവിമോഹം
ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത
ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദി-
മനാദിം കാളഘനാഭാസം
കാളിന്ദീഗതകാളിയശിരസി
സുനൃത്യന്തം മുഹുരത്യന്തം
കാലം കാലകലാതീതം കലി-
താശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത
ഗോവിന്ദം പരമാനന്ദം.

വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാം
കന്ദാഭാമലമന്ദസ്മേര
സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുനാബ്ധിം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഫലശ്രുതി

ഗോവിന്ദാഷ്ടകമേതദധീതേ
ഗോവിന്ദാർപ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ!
ഗോകുലനായക! കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജദ്ധ്യാന-
സുധാജലധൗതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ സമഭ്യേതി.

Saturday, June 13, 2015

ശയനപ്രദക്ഷിണം പൂർണസമർപ്പണം


ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് കാലാകാലങ്ങളായി ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്.

അഭീഷ്ടഫലസിദ്ധിയിൽ പലരും ഇഷ്ട ദേവന്മാർക്ക് മുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്ന പതിവുണ്ട്.

ക്ഷേത്രക്കുളത്തിൽ കുളിച്ച്, ക്ഷേത്രദർശനം നടത്തി ശുദ്ധിയോടെ, ഈറനുടുത്താണു ശയനപ്രദക്ഷിണം ചെയ്യുന്നത്.

എന്നാൽ,  ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ എന്ന നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർ വിരളം.

പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമാണു പലർക്കും ശയനപ്രദിക്ഷിണം.

ആചാര്യന്മാരുടെ അഭിപ്രായപ്രകാരം ശരീരത്തെ പൂർണമായും ഭക്തിമയമാക്കുന്ന പ്രക്രിയയാണു ശയനപ്രദക്ഷിണം.

കണ്ണുകൾ അടച്ചും കൈകൾ കൂപ്പിയും നാം പ്രാർഥിക്കാൻ നിൽക്കുമെങ്കിലും മനസ്സു പൂര്‍ണമായും പ്രാർഥനയിൽ മുഴുകുന്നില്ല.

ശാരീരികമായ അര്‍പ്പണം പൂർണമായി ഉണ്ടാകുമ്പോൾ മാത്രമേ പ്രാർഥന ഫലം ചെയ്യൂ. മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം.

ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു.

പൊതുവേ പുരുഷന്മാർക്കു മാത്രമാണു ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം അനുവദിച്ചിട്ടുള്ളത്.

ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം.

ശയനപ്രദക്ഷിണത്തിനു വിലക്കുള്ളതിനാൽ സ്ത്രീകൾ അടി പ്രദക്ഷിണമാണു ചെയ്യുക.ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.

Saturday, June 6, 2015

ഹൈന്ദവ സംസ്കാരം



ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.


വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ


“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”


ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.


“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”


ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം.

മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.

യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ബൈബിള്‍

മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ഖുര്‍ആന്‍

ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?

എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്.

ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്:-


“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”


ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.


“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”


നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്...

Thursday, May 14, 2015

എന്തുകൊണ്ടാണ് രാധയ്ക്ക് ഇത്ര പ്രാധാന്യം?


രാധയില്ലാതെ നമുക്ക് കൃഷ്ണനെ സങ്കല്പ്പിക്കാന് പോലും സാധിക്കില്ല.
ദിവ്യത്വവും ഏറെ പ്രത്യേകതകള് നിറഞ്ഞതുമാണ് ഐതീഹ്യങ്ങളിലെ കൃഷ്ണന്റെയും രാധയുടെയും ബന്ധം. ഒരുമിച്ചല്ലെങ്കില് പൂര്ണതയില്ലെന്ന അവസ്ഥയിലാണ് കൃഷ്ണനും രാധയും, അതുകൊണ്ട് തന്നെ പ്രണയത്തിന്റെ പ്രതീകമാണ് ഇരുവരും.


കൃഷ്ണനും രാധയും വിവാഹിതരല്ലെങ്കിലും കൃഷ്ണന്റെ പേരിനൊപ്പം എപ്പോഴും രാധയുടെ പേരുമുണ്ടാകും. കൃഷ്ണന്റെ ഭാര്യമാരുടെ ശില്പ്പങ്ങളും മറ്റും ഇല്ലെങ്കിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണനൊപ്പം രാധയെയും കൊത്തിവെച്ചിട്ടുണ്ടാകും.


കൃഷ്ണന്റെ ജീവിതത്തില് രാധയുടെ സാന്നിദ്ധ്യം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള് നിലനില്ക്കുന്നുണ്ട്. കൃഷ്ണന്റെ ജീവിതത്തില് രാധയ്ക്കുള്ള സ്ഥാനം സംബന്ധിച്ച് ഐതീഹ്യ നിരൂപകര്ക്കിടയില് വ്യത്യസ്താഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.

കൃഷ്ണന്റെ രാധയും മറ്റ് തോഴിമാരുമൊത്തുള്ള രാസലീലകള് പ്രസക്തമാണെങ്കിലും അതിനൊരു ലൈംഗിക ചുവയല്ല നല്കിയിട്ടുള്ളത്, മറിച്ച് ആത്മീക പരിവേഷമാണുള്ളത്.

കൃഷ്ണന്റെ ശക്തിയുടെ സ്രോതസ്സ് എന്ന് വിശ്വസിക്കപ്പെടുന്നത് രാധയാണ്. പലപ്പോഴും കൃഷ്ണന്റെ സുഹൃത്തും, ഉപദേശകയും, ഊര്ജം പകരുന്ന ആളും, വഴികാട്ടിയുമൊക്കെയാണ് രാധ. ഐതീഹ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ചിലര് അഭിപ്രായപ്പെടുന്നത് രാധയെന്നത് ഒരു സാങ്കല്പ്പിക കഥാപാത്രമാണെന്നാണ്. മറ്റ് ചിലര് പറയുന്നു കൃഷ്ണന്റെ തന്നെ പ്രതിരൂപമാണ് രാധയെന്ന്.


പറഞ്ഞുകേട്ടിട്ടുള്ള ഒരു പുരാണകഥയില് രാധ കൃഷ്ണനോട് ചോദിക്കുന്നുണ്ട്, നമ്മള് എന്തുകൊണ്ട് വിവാഹിതരല്ല എന്ന്. രാധയുടെ നിഷ്കളങ്കമായ ഈ ചോദ്യത്തിന് കൃഷ്ണന് നല്കിയ മറുപടി ' വിവാഹം എന്നത് രണ്ട് ആളുകള് തമ്മിലാണ്. ഞാനും നീയും ഒന്നാണ്. പിന്നെങ്ങനെയാണ് നമുക്ക് വിവാഹിതരാകാന് കഴിയുന്നത്' എന്നായിരുന്നു.


പരസ്പരം വേര്തിരിച്ച് നിര്ത്താന് കഴിയുന്നതല്ല കൃഷ്ണനും രാധയും. ഇവര് പ്രതിനിധാനം ചെയ്യുന്നത് നിസ്വാര്ത്ഥ പ്രണയത്തെയാണ്, അതിനിടയില് കാമത്തിന് സ്ഥാനമില്ല. 

Saturday, April 18, 2015

ജ്ഞാനി

മേഘങ്ങള്‍ ഇടതിങ്ങി നിറഞ്ഞാലും കൊടുങ്കാറ്റടിച്ചാലും ആകാശത്തിന് അതുകൊണ്ടൊന്നും യാതൊരു വികാരവും ഉണ്ടാവുന്നില്ല. ആകാശം സദാ ഒരേവിധം സ്വച്ഛമായിരിക്കുന്നു. അതുപോലെ പ്രാരബ്ധവശാല്‍ ഉണ്ടാവുന്ന വിവിധപ്രവൃത്തികള്‍ ജ്ഞാനിയെ അല്‍പംപോലും ബാധിക്കുന്നില്ല.


ഒരേ പ്രകാരത്തില്‍ നിര്‍മലബ്രഹ്മാകാരമായിത്തന്നെ വര്‍ത്തിക്കുന്നു. ഏതു പരിതഃസ്ഥിതിയിലും പതിവ്രതയായ സ്ത്രീ തന്റെ പതിയില്‍ത്തന്നെ പരിപൂര്‍ണമായും മനസ്സര്‍പ്പിച്ചിരിക്കുന്നതുപോലെ ജ്ഞാനിയും ഏതവസ്ഥയിലായിരുന്നാലും (ഏതു പരിതസ്ഥിതിയിലും) നിരന്തരം സ്വസ്വരൂപാവസ്ഥയില്‍ത്തന്നെ ലയിച്ചിരിക്കുന്നു. ജ്ഞാനിയുടെ മൗനംതന്നെ വാക്കുകള്‍ക്കോ, മനസ്സിനോ എത്താനാവാത്ത ബ്രഹ്മസ്വരൂപത്തിന്റെ ഉത്തമവ്യാഖ്യാനമാണ്. ഇടയ്‌ക്കെപ്പോഴെങ്കിലും ജ്ഞാനി വല്ലതും മൊഴിഞ്ഞാല്‍ത്തന്നെ ആ ഭാഷണം ആകാശവാണിയെ (അശരീരിയെ)പ്പോലെ അഹന്താ രഹിതമായിരിക്കും.


ഗുരു, ശിഷ്യന്‍, ജ്ഞാനി, അജ്ഞാനി മുതലായ യാതൊരു ഭേദഭാവങ്ങള്‍ക്കും ബ്രഹ്മാകരമായി വര്‍ത്തിക്കുന്ന ജ്ഞാനിയുടെ ഉള്ളില്‍ സ്ഥാനമുണ്ടാവില്ല. സുഖദുഃഖരഹിതമായ നിലയില്‍ വര്‍ത്തിച്ചാലും ചിലപ്പോള്‍ അവിടുന്ന്, അടുത്തുള്ളവരുടെ ദുഃഖത്തില്‍ അനുതാപമുള്ളവനായി കാണപ്പെടും. ഏതു പ്രവൃത്തിയും-ജ്ഞാനിയുടെ ജീവിതത്തിലുടനീളം-സഹജമായിത്തന്നെ പരോപകാരാര്‍ത്ഥമായിരിക്കും.
രമണമഹര്‍ഷി



Wednesday, April 15, 2015

ചലനമില്ലാത്ത ഉണ്മയാണ് ആത്മാവ്


ആത്മാവ് ഇന്ദ്രിയങ്ങള്‍കൊണ്ട്  അറിയാനാകാത്തതും അചിന്ത്യവും വികാരങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ്. ചിന്തിച്ച് കണ്ടെത്താനാകാത്തതാണ് ആത്മാവ്. അതിനാല്‍ ചിന്തിക്കുന്നതിലൂടെയല്ല ജീവിക്കുന്നതിലൂടെയാണ് ജീവിതം അര്‍ഥമുള്ളതാകുന്നത്. എല്ലാ ചിന്തകളും അസ്തമിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതം ആരംഭിക്കുന്നത്.


ആത്മാവെന്നാല്‍ പ്രപഞ്ചത്തിനാധാരമായ പരംപൊരുളാണ്. അല്ലാതെ കവിതയിലെ ആത്മാവല്ല എന്ന് സ്വാമി വിശദീകരിച്ചു. ആത്മാവിനെ ആയുധങ്ങള്‍കൊണ്ട് മുറിവേല്പിക്കാനോ, അഗ്നിയാല്‍ ദഹിപ്പിക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റിനാല്‍ ശോഷിപ്പിക്കാനോ സാധ്യമല്ല. അത് എല്ലായിടത്തും ഉള്ളതാണ്, സ്ഥിരസ്വഭാവമാര്‍ന്നതാണ്, ചലനമില്ലാത്തതാണ്, എന്നും ഉള്ളതാണ്.

അഥവാ ആത്മാവ് എന്നും ജനിക്കുന്നതായും എന്നും മരിക്കുന്നതായും സങ്കല്പിച്ചാലും ദുഃഖത്തിന് അവകാശമില്ലെന്ന് ഭഗവാന്‍ അര്‍ജുനനെ ഓര്‍മിപ്പിക്കുന്നു. ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. പരിഹരിക്കാനാവാത്ത ഈ വിഷയത്തില്‍ ദുഃഖത്തിനിടമില്ലെന്ന് ഭഗവാന്‍ പറയുന്നു. ദുഃഖം അജ്ഞാനത്തില്‍ നിന്നാണ് ജനിക്കുന്നത്. ദുഃഖംകൊണ്ട് ആരും കരുത്താര്‍ജിക്കുന്നില്ല. അത് ശരീരത്തെയാകെ തളര്‍ത്തുകയാണ് ചെയ്യുക. ഒരാളുടെ ദുഃഖം മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിക്കും. ഊര്‍ജം ഇല്ലാതെയാക്കും.

ശരീരം കുടവും ആത്മാവ് അതിനകത്തെ വായുവുമാണ്. കുടത്താല്‍ വായു പരിമിതമാണ് എന്നു തോന്നുന്നു. കുടത്തെ നമുക്കെങ്ങോട്ടും കൊണ്ടുപോക‍ാം. എന്നാല്‍ ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന വായുവിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എവിടെയെങ്കിലും വച്ച് കുടം പൊട്ടിയാലും ഒന്നും സംഭവിക്കുന്നില്ല. ഉള്ളിലെ വായു പുറത്തെ വായുവുമായി ലയിക്കുന്നു എന്നതുപോലും നമ്മുടെ തോന്നലാണ്. കുടം പോയി. അത്ര മാത്രമേ സംഭവിക്കുന്നുള്ളു. കുടം നശിക്കുന്നതുപോലെ മാത്രമാണ് മരണം. ആത്മാവ് ഉണ്ടാവുകയോ, ജീവിക്കുകയോ, വര്‍ധിക്കുകയോ, മാറ്റം വരുകയോ, ക്ഷയിക്കുകയോ, നശിക്കുകയോ ചെയ്യുന്നില്ല.


അവലംബം: സ്വാമി സന്ദീപാനന്ദഗിരി ഗീതാജ്ഞാന യജ്ഞം

Friday, April 10, 2015

എളവൂർ തൂക്കം - എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം



കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം നിരോധിച്ചു




തൂക്കുന്ന വിധം, ആനുഷ്ടാനം 



നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകർ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്.

നേർച്ചക്കാർ തൂക്കക്കാരായ ആളുകളേയും നിർദ്ദേശിച്ചുവന്നു. അങ്ങനെ നിർദ്ദേശിക്കപ്പെടുന്ന ആളുകൾ മീനമാസം 1-തീയതി മുതൽ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളിൽ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേർത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചർമം മാംസത്തിൽ നിന്ന് വേർതിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാർ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തിൽ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു.

തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രദേശങ്ങളിൽ ബലികർമരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.



ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാട് 

ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു.  തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു.. 


പുരാതന കാലത്ത് ഏഴു ദിവസങ്ങളിലായാണ് തൂക്കം നടത്തപ്പെട്ടിരുന്നത്.തൂങ്ങിയ ഭക്തനെ ഏഴാം ദിവസമായിരുന്നു തൂക്കച്ചാടിൽ നിന്ന് ഇറക്കിയിരുന്നത്.  ശ്രീപുത്തന്‍കാവിലമ്മയുടെ കടുത്ത ഭക്തയായ ഒരമ്മയുടെ പ്രാര്‍ത്ഥന മൂലം ദേവിയുടെ വെളിപാടുണ്ടായ അന്നത്തെ കാരണവർ പിന്നീട് അത് മൂന്നു പ്രദക്ഷിണമായി ചുരുക്കി. തൂക്കച്ചാടിലേറിയ ഭക്തനെ എടുത്ത് ദേവിക്ക് മൂന്നു പ്രദക്ഷിണം വയ്ക്കലായിരുന്നു പിന്നീട് ചെയ്തുവന്നിരുന്നത്. ഒന്നു മുതല്‍ ഏഴു തൂക്കം വരെ ഒറ്റത്തവണ നടന്നിരുന്നതായി ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നു . തൂങ്ങുന്ന ഭക്തൻ നാല്പ്പത്തൊന്നു നാൾ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ താമസിച്ച് പ്രത്യേക തിരുമൽ ചികിത്സക്കു ശേഷമാണ് തൂക്കച്ചാടിലേറുന്നത്. 32 അടി പൊക്കമുള്ള തൂക്കച്ചാടും കൊളുത്തും ദേവസ്വം ഇന്നും സൂക്ഷിച്ചു പോരുന്നു .  


 ദേവിയുടെ ഹിതം മാനിച്ചു നിർത്തലാക്കിയ ഈ ചടങ്ങ് ഇന്ന് ദേവിക്ക് പൂമൂടലായി പത്താമുദയനാളിൽ പുനർജനിച്ചു. ചുവന്ന പട്ടും ചിലങ്കയും വാളുമേന്തി തിരുവാഭരണം ചാർത്തി സർവ്വാലങ്കാരഭൂഷിതയായി നില്‍ക്കുന്ന പുത്തന്‍കാവിലമ്മയെ പത്താമുദയനാളിൽ ദർശിക്കുന്നതു തന്നെ ഒരു മനുഷ്യായുസ്സിന്റെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു . ദേവിയുടെ ഇഷ്ട വഴിപാട് കൂടിയായ പുഷ്പാഭിഷേകം വളരെയധികം ദർശനപ്രധാനമേറിയതുമാണ്. കഴിഞ്ഞ 27 വർഷമായി മുടക്കമില്ലാതെ ഇതു നടന്നു പോരുന്നു. എളവൂർകരയേയും മറ്റു നാല്പ്പതു കരയേയും ആനന്ദത്തിലാക്കുന്ന ഈ ചടങ്ങ് ഏപ്രില്‍ 24 ന് നടക്കുന്നു. എല്ലാവര്‍ക്കും ശ്രീ പുത്തന്‍കാവിലമ്മയുടെ പത്താമുദയ മഹോത്സവത്തിലേക്ക് സ്വാഗതം...








Saturday, April 4, 2015

ക്ഷേത്ര വഴിപാടുകളും അതിന്റെ ഗുണഫലങ്ങളും


1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം

9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം

31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന

49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.