ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 18, 2017

ദേവീ പ്രീതിക്കായി നവരാത്രി പൂജ

8

നവരാത്രേ തു സമ്പ്രാപ്‌തേ
കിം കര്‍ത്തവ്യം ദ്വിജോത്തമ
വിധാനം വിധിവദ് ബ്രൂഹി
ശരത്കാലേ വിശേഷത:
കിം ഫലം ഖലു കസ്തത്ര
വിധി: കാര്യോ മഹാമതേ
ഏതദ്വിസ്തരതോ ബ്രൂഹി
കൃപയാ ദ്വിജസത്തമ

ജനമേജയന്‍ ചോദിച്ചു: നവരാത്രിക്കാലമായാല്‍ എന്തൊക്കെയാണ് നാം ചെയ്യേണ്ട പൂജകള്‍? പ്രത്യേകിച്ച് ശരത്ക്കാല നവരാത്രിയുടെ അനുഷ്ഠാനങ്ങളും പൂജാപദ്ധതികളും എന്തൊക്കെയാണ്? അവയുടെ ഫലപ്രാപ്തിയും എന്താണെന്നറിയാന്‍ താല്പര്യമുണ്ട്.
വ്യാസന്‍ പറഞ്ഞു: ശരത്തിലും വസന്തത്തിലും ഉള്ള നവരാത്രിക്കാലത്ത് വിശേഷാല്‍ ദേവീപൂജകള്‍ ചെയ്യണം. കാലദംഷ്ട്രങ്ങള്‍ എന്നതുപോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഇവ. ഈ രണ്ടു കാലവും പ്രാണികള്‍ക്ക് തുലോം കഷ്ടം നിറഞ്ഞവയാണ്.

അതിനാല്‍ ശുഭകാംക്ഷികള്‍ ദേവീപൂജയില്‍ ആമഗ്‌നരാവാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മനുഷ്യര്‍ക്ക് രോഗപീഡകള്‍ ഉണ്ടാവുന്ന രണ്ട് ഋതുക്കളാണിവ. മേടം, തുലാം മാസങ്ങളില്‍ ചണ്ഡികയെ പൂജിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. അമാവാസി ദിനത്തില്‍ ‘ഒരിക്കല്‍’ നോമ്പ് നോല്‍ക്കണം. അന്ന് ഹവിഷ്യാന്നം (വരിനെല്ലരിച്ചോറ്) മാത്രമേ കഴിക്കാവൂ. നിരപ്പായ വൃത്തിയുള്ള ഒരിടത്ത് പതിനാറു മുഴം നീളത്തില്‍ ഒരു മണ്ഡപം ഒരുക്കുക. കൊടിയും തോരണങ്ങളും അലങ്കാരപ്പണികളും ആകാം.

വെള്ള മണ്ണും ചാണകവും കൊണ്ട് മെഴുകിയൊരുക്കിയ ഇതിന്റെ മദ്ധ്യത്തില്‍ നാലുമുഴം ചതുരത്തില്‍ ഒരുമുഴം ഉയരത്തില്‍ പീഠമുണ്ടാക്കി വേദിയൊരുക്കണം. ദേവീ തത്ത്വനിപുണരും വേദപാരംഗതരുമായ ബ്രാഹ്മണരെ ആദരപൂര്‍വ്വം ക്ഷണിച്ചുവരുത്തണം. ആ ദിവസം ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ച് ശുദ്ധമായി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. യജ്ഞത്തിന് വന്ന ബ്രാഹ്മണരെ വേണ്ട ഉപചാരങ്ങളോടെ മധുരം നല്‍കി സ്വീകരിച്ച് മണ്ഡപത്തിലേയ്ക്ക് ആനയിക്കണം.

അവനവന്റെ കഴിവനുസരിച്ച് വസ്ത്രാദികള്‍ നല്‍കി വിപ്രരെ തൃപ്തരാക്കുക. ഒന്നോ, മൂന്നോ, അഞ്ചോ ഒന്‍പതോ ബ്രാഹമണരെ ഇങ്ങനെ ആദരിക്കാം.

പ്രശാന്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠനെ ശാസ്ത്രഗ്രന്ഥപാരായണത്തിനായി ക്ഷണിക്കണം. അദ്ദേഹത്തെക്കൊണ്ട് സ്വസ്തി ചൊല്ലിക്കണം. ചണ്ഡിക, ശപ്തസതി എന്നിവയാണ് സാധാരണ പാരായണം ചെയ്യുക. ദേവീഭാഗവതവും പതിവുണ്ട്.

ശുഭ്രമായ പീഠത്തിന് മുകളില്‍ വെള്ളപ്പട്ടുമൂടി അവിടെ നാലുതൃകൈയ്കളിലും ആയുധമേന്തിയ ദേവിയുടെ മനോജ്ഞമായ ഒരു വിഗ്രഹം സ്ഥാപിക്കുക. രത്‌നാഭരണങ്ങളും മുത്തുമണിമാലകളും ദിവ്യാംബരങ്ങളും അണിഞ്ഞ് ദേവി സിംഹാസനാരൂഢയായി അവിടെ വിരാജിക്കട്ടെ. ശംഖചക്രഗദാപത്മങ്ങള്‍ മുതലായവ ധരിച്ച, നിത്യസൗമ്യയായ ദേവിയെ പതിനെട്ടു കരങ്ങളോടെ പ്രതിഷ്ഠിക്കാം. എന്നാല്‍ വിഗ്രഹം ഇല്ലെങ്കില്‍ നവാര്‍ണ്ണവ മന്ത്രം ആലേഖനം ചെയ്ത യന്ത്രവും കലശസഹിതം പൂജയ്ക്കായി ഉപയോഗിക്കാം.

കലശത്തില്‍ ജലം നിറച്ച് അതില്‍ സ്വര്‍ണ്ണം, പഞ്ചരത്‌നങ്ങള്‍ എന്നിവ നിക്ഷേപിച്ച് വേദമന്ത്രങ്ങളാല്‍ പരിശുദ്ധമാക്കണം. എന്നിട്ട് മംഗളഗീതങ്ങളും വാദ്യങ്ങളും മുഴക്കണം. ആദ്യ തിഥി അത്തം നക്ഷത്രമാണെങ്കില്‍ ആ ദിനത്തില്‍ പൂജിക്കുന്നത് മനുഷ്യര്‍ക്ക് ഉത്തമമാണ്. പൂര്‍ണ്ണോപവാസം, ഒരിക്കല്‍, രാത്രി ഉപവാസം ഇങ്ങനെ പലവിധത്തിലും വ്രതമെടുത്ത് ആദ്യം സങ്കല്‍പ്പപൂജയാണ് നടത്തേണ്ടത്. ‘അമ്മേ, ഭഗവതീ, ഞാന്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. അതിനായി എല്ലാ സഹായങ്ങളും അമ്മ തന്നെ കനിഞ്ഞു നല്‍കണം’ എന്ന് പ്രാര്‍ത്ഥിക്കുക. വ്രതാനുഷ്ഠാനം അവരവരുടെ കഴിവുപോലെ ചെയ്യാവുന്നതാണ്.

കര്‍പ്പൂരം, ചന്ദനം, അകില്‍, മന്ദാരം, മറ്റു സുഗന്ധപുഷ്പങ്ങള്‍, അശോകം, കരവീരം, ചെമ്പകം, പിച്ചി, പൂക്കുല, കൂവളത്തില, ധൂപദീപങ്ങള്‍, എന്നിവയാല്‍ ദേവിക്ക് അര്‍ച്ചന ചെയ്യാം. വാഴപ്പഴം, തേങ്ങ, ചക്ക, നാരങ്ങ, കൂവളക്കായ, നാളികേരം, മാതളം എന്നിവയെല്ലാം ദേവിക്കായി നിവേദിക്കാം. പിന്നെ ഭക്തിപുരസരം അന്നവും നിവേദിക്കണം. ഹോമത്തിനായി മുക്കോണ്‍ ഹോമകുണ്ഡങ്ങള്‍ ഉണ്ടാക്കണം. ഒന്നുമുതല്‍ പത്തുവരെ മുഴമാണ് ഈ കോണിന്റെ അളവുകള്‍. വിവിധങ്ങളായ ആകര്‍ഷണീയ വസ്തുക്കള്‍ കൊണ്ട് ദിവസവും പൂജനടത്തണം. ഗീതവാദ്യങ്ങളോടെ ആഘോഷവും വേണം. പൂജയില്‍ പങ്കെടുക്കുന്നവര്‍ നിത്യവും തറയില്‍ക്കിടന്നുറങ്ങണം.

No comments:

Post a Comment