ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 28, 2017

ശനിദേവൻ - നവഗ്രഹസ്‌തുതികൾ



ഹിന്ദു ധർമ്മത്തിൽ പൂജിക്കപെടാറുള്ള പ്രമുഖ ദേവന്മാരിൽ ഒന്നാണ് ശനിദേവൻ. മനുഷ്യൻ തന്റെ ജീവതത്തിൽ ചെയ്തുപോകുന്ന പാപകർമ്മങ്ങളുടെ പ്രതിഫലം ശനിദേവനാൽ ഏറ്റു വാങ്ങേണ്ടത് തന്നെയാണ്. ഇന്ദ്രനീല സമമാം ശരീരകാന്തിയുള്ള ശ്രീ ശനിദേവൻ തന്റെ ശിരസ്സിൽ സ്വർണ്ണ മുകുടംധരിച്ചു മാലയും അണിഞ്ഞു ധനുഷും ബാണവും ഏന്തി ത്രിശൂലവുമായി സുശോഭാനമായ നീലവസ്ത്രവും ധരിച്ചു സത് കർമ്മികളായ ഭക്തനു വരദാനമേകി തൻ ഭ്രമണ പദത്തിൽ സ്ഥിതമായി പോകുന്നു.



മിഥുനമാസത്തിലെ കൃഷ്ണഅമാവാസിദിവസം ജാതനായ സൂര്യ പുത്രൻ ശനി, സൂര്യന്റെ മറ്റുപുത്രന്മാരിൽ നിന്നും ജന്മനാ തന്നെ വളരെ വിപരീത സ്വഭാവത്തിൻ ഉടമയായിരുന്നു. മാതാവായ ഛായയുടെയും സൂര്യ ദേവന്റെയും പുത്രനായ ശനി വളരെ ക്രൂരനായാണ് മാനിക്കപെടുന്നത്, തന്റെ ക്രൂരതക്ക് കാരണം തന്റെ പത്നി തന്നെയാണെന്നാണ് ശനി മഹത്വങ്ങളിലൂടെ നമുക്ക് കാണുവാൻ കഴിയുന്നത്‌. എപ്പോഴാണോ ശനിയുടെ ജന്മം ഉൽഭവമായതു ആ സമയം തന്റെ ദൃഷ്ടി പിതാവായ സൂര്യദേവനിൽ പതിയുകയും പിതാവിന് കുഷ്ഠ രോഗം ഉണ്ടായതായും പുരാണങ്ങളിൽ ഘോഷിക്കുന്നുണ്ട്. തന്റെ മകൻ നന്മകൾ നിറഞ്ഞ കാര്യകർമ്മങ്ങൾ ചെയ്യുവാൻ ആഗ്രഹിച്ച സൂര്യ ദേവനിൽ നിന്നും ദിവസങ്ങൾ പോകുംതോറും ശനി പൊരുത്തപെടാതെ ഏകനായി മാറുകയും സമസ്ത ദേവതകളെയും ആക്രമിക്കുവാനും യോജന കാണുകയായിരുന്നു


ബ്രഹ്മ പുരാണ അടിസ്ഥാനത്തിൽ ശനി ബാല്യത്തിലെ തന്നെ ഭഗവാൻ ശ്രീ കൃഷ്ണന്റെ വലിയ ഭക്തനും അനുരാഗ ഭക്തിയിൽ കുടികൊണ്ടിരുന്നവനും ആയിരുന്നു പുരുഷാർത്ഥത്തിൽ മാർഗ്ഗം ആയതോട്‌ പിതാവിന്റെ ഉപദേശാനുസരണം ശനിയുടെ വിവാഹം ചിത്ര രഥന്റെ പുത്രയുമായി നടത്ത പെടുകയുണ്ടായി. പതിവൃതയും ഭക്തയുമായ തന്റെ പത്നി അത്യന്തം തേജസ്വിനിയായിരുന്നു ഒരിക്കൽ ശനിയുടെ പത്നി തന്റെ ഋതു സ്നാനം കഴിഞ്ഞ രാത്രിയിൽ പുത്ര കാംക്ഷ ഉൾക്കൊണ്ട്‌ കൊണ്ട് ശനിയുടെ സാമീപ്യം എത്തുകയും എന്നാൽ ഈ സമയം ശനിഭഗവാൻ ശ്രീ കൃഷ്ണന്റെ ധ്യാനത്തിൽ മുഴുകി ഇരിക്കയും അക്കാരണം കൊണ്ട് ശനി ബാഹ്യമായ സുഖങ്ങൾ മറന്നുള്ളവനുമായി അധികനേരം ധ്യാനത്തിൽ തന്നെ മുഴുകി ഇരിക്കയും ചെയ്തു, തന്റെ പ്രാണനാഥന്റെ പ്രതീക്ഷയിൽ കാത്തു നിന്ന് അക്ഷമയായി തന്റെ ഋതു കാലം നഷ്ടപെട്ടവളെപോലെയായ പത്നി പ്രതീക്ഷകളുടെ വിഫലതയിൽ കോപം പൂണ്ടു ശനിയെ ശപിക്കുകയുണ്ടായി. '' ഇന്ന് മുതൽ ആരെയാണോ അവിടുന്ന് ദർശിക്കുന്നത് അവർ നഷ്ടമായി പോകട്ടെ '' എന്ന് ശാപവാക്കു കേട്ട് ധ്യാനത്തിൽ നിന്നുണർന്ന ശനി തന്റെ പത്നിയെ തെറ്റുകൾ മനസ്സിലാക്കി സന്തോഷവതിയാക്കുകയും ശാപത്തിൽ അവൾക്കു പശ്ചാത്താപം ഉണ്ടാകുകയും ഉണ്ടായി, പക്ഷെ നല്കിയ ശാപത്തിൻ പ്രതിവിധികൾ നല്കുവാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അന്ന് മുതൽ ശനി അല്പം തല താഴ്ത്തി തന്നെ കഴിയുവാൻ തുടങ്ങി കാരണം താൻ ആഗ്രഹിക്കുന്നില്ലായിരുന്നു താൻ കാരണം മറ്റൊരാൾക്ക് ദോഷങ്ങൾ ഉണ്ടാകണം എന്നത് .


ശനി ദോഷങ്ങൽക്കായി ധാരാളം ഉപാധികൾ നാം പലരിൽ നിന്നും കേൾക്കാറുണ്ട്, ഉപാധികാളെത്ര ചെയ്തിട്ടും ഗുണം കാണാത്തവരും ഉപാധികൾ തന്നെ ഉപദ്രവമായവരും സത്യത്തിൻ മുന്നിൽ നിശബ്ദരായി നിൽക്കുമ്പോൾ ഒന്ന് ഒർക്കുക, '' ഈശ്വരൻ എന്നത് സർവ്വ വ്യാപിയാണ് അത് വത്യസ്തമായ നിറഭേദങ്ങളിലോ മതാടിസ്ഥാനത്തിലോ മാത്രമായി ആവാഹിച്ചു നിലനിർത്തുവാൻ സാധ്യമായ ഒന്നല്ലാ എന്നത് ആദ്യം നാം മനസ്സിലാക്കേണ്ടതാണ് .ഇത് ആ മാർഗ്ഗത്തിലേക്ക് ഉള്ള തുടക്കം മാത്രമാണ് .

ശനിയും ശനിയുടെ ദോഷങ്ങളും അഥവാ ഈശ്വരനും ഈശ്വരന്റെ ഗുണങ്ങളും എല്ലാ വിധ ജീവ ജാലങ്ങല്ക്കും ഉള്ളതും ഉണ്ടാകുന്നതുമാണ് , ജീവൻ തന്റെ ബോധപൂർവമുള്ള സത് കർമ്മങ്ങൾ കൊണ്ട് നേടുന്നവയും, ബോധരഹിതമായ ദുഷ്കർമ്മങ്ങൾ കൊണ്ടും നേടുന്നവയും എന്തെന്നറിയാതെ ഉഴലുമ്പോൾ, ജീവിതത്തിൻ ഏറെയും മാർഗ്ഗങ്ങൾ ദുഖത്തിൻ ''നുകം '' ഇട്ട പോൽ പോടുംന്നനെ നില്ക്കുമ്പോഴും ജ്ഞാനമായവയെ അറിയാതെ അജ്ഞാനത്തിൻ കുരുക്കുകളിൽ കുടുങ്ങിയാണ് പോകുന്നത് ! എന്താണ് ഇതിനു കാരണം ? അറിവും ഗ്രാഹ്യവും ഏറെയുണ്ടെന്ന് അഭിമാനിക്കുന്ന നമുക്ക് അതിലേറെ അന്ധകാരം കടന്നു വരുന്നതെന്തേ ?

 ഭക്തിയുടെ മാർഗ്ഗം വളരെ ഏറെ പരിശുദ്ധമായി നാം നീങ്ങുമ്പോഴും പഴുതുകളേറെ കൂടുന്നത് എന്തെന്നാൽ അത് പാകമായ ജ്ഞാനം ഉൾകൊള്ളാതെയുള്ള ഭക്തിയിൽ നാം അടർന്നു വീണു എന്നത് മാത്രമാണ് , അതൊന്നു മാത്രമാണ് നമ്മുടെ കർമ്മങ്ങൾക്ക് ഫലം ഭവിഷ്യത്തിൽ കാണാതെ പോകുന്നതും എന്ന് എപ്പോഴും മനസ്സിലാക്കുന്നത് നമ്മുടെ വിജയത്തിനുള്ള മാർഗ്ഗം ആയിരിക്കും. ജീവൻ എന്ന വളരെ സൂക്ഷ്മമായ ഒന്ന്


'' തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിൻ സർവ്വേ പ്രതിഷ്ഠിതം , തസ്യമധ്യെ മഹാനഗ്നിർ വിശ്വാർച്ചിർ വിശ്വതോമുഖ : ''

ഇത് ' നാരായണോപനിഷത്തിലെ 8, 9 ശ്ളോകത്തിൽ നിന്നുള്ള വരിയാണ് , അത് വായിച്ചു നോക്കുകിൽ ജീവന്റെ ചില സത്യങ്ങള നമുക്ക് അറിയുവാനും അനുമാനിക്കുവാനും അല്പം അറിവുണ്ടെങ്കിൽ അനുഭവമാക്കുവാനും സാധ്യമാണ്, ഇത്രയും ലോലവും അദൃശ്യവുമായ ഒരു ജീവൻ വസിക്കുന്ന ഈ ശരീരത്തിൽ അത് നിലനില്ക്കുവോളം നിരന്തര പ്രയത്നം ചെയ്യുക.



ശനി സ്തോത്രം

നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം


ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:


ശനി ഗായത്രി മന്ത്രം

ഓം ശനൈശ്ച്ചരായ വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മംദ: പ്രചോദയാത്


ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൗം സ ശനൈശ്ച്ചരാ നമ:

അച്യുതാഷ്ടകം - ശ്രീകൃഷ്ണസ്തുതികൾ

അച്യുതം കേശവം രാമനാരായണം

കൃഷ്ണദാമോദരം വാസുദേവം ഹരിം

ശ്രീധരം മാധവം ഗോപികാവല്ലഭം

ജാനകീ നായകം രാമചന്ദ്രം ഭജേ


അച്യുതം കേശവം സത്യഭാമാധവം

മാധവം ശ്രീധരം രാധികാരാധിതം

ഇന്ദിരാ മന്ദിരം ചേതസാ സുന്ദരം

ദേവകീ നന്ദനം നന്ദജം സന്ദധേ


വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ

രുക്മിണീ രാഗിണേ ജാനകീ ജാനയേ

വല്ലവീ വല്ലഭായാർച്ചിതായാത്മനേ

കംസ വിദ്ധ്വംസിനേ വംശിനേ തേ നമഃ


കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ

ശ്രീപതേ വാസുദേവാജിത ശ്രീനിധേ

അച്യുതാനന്ദ ഹേ മാധവാധോക്ഷജ

ദ്വരകാനായകാ ദ്രൗപദീ രക്ഷക


രാക്ഷസ ക്ഷോഭിതഃ സീതയാശോഭിതോ

ദണ്ഡകാരണ്യഭൂപുണ്യതാകാരണ

ലക്ഷ്മണേനാന്വിതോ വാനരൗഃ സേവിതോ-

ഗസ്തസംപൂജിതോ രാഘവ പാതു മാം


ധേനുകാരിഷ്ടകാനിഷ്ടകൃദ്ദ്വേഷികാ

കേശിഹാ കംസഹൃദ്വംശികാവാദകഃ

പൂതനാകോപകഃ സൂരജാഖേലനോ

ബാലഗോപാലകഃ പാതു മാം സർവദാ


വിദ്യുദുദ്യോതവത്പ്രസ്ഫുരദ്വാസസം

പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം

വന്യയാ മാലയാ ശോഭിതോരഃസ്ഥലം

ലോഹിതാങ്ഘ്രിദ്വയം വാരിജാക്ഷം ഭജേ


കുഞ്ചിതൗഃ കുന്തളൈർഭ്രാജമാനാനനം

രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയൊഃ

ഹാരകേയൂരകം കങ്കണപ്രോജ്വലം

കിങ്കിണീമഞ്ജുളം ശ്യാമളം തം ഭജേ


അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം

പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം

വൃത്തതഃ സുന്ദരം കർതൃവിശ്വംഭര-

സ്തസ്യ വശ്യോ ഹരിർജായതേ സത്വരം

കിരാത ശാസ്താവ് , വേട്ടയ്‌ക്കൊരുമകന്‍


ധരാധരശ്യാമളാംഗം
ക്ഷുരികാചാപധാരിണം
കിരാതവപുഷംവന്ദേ
കരാകലിത കാര്‍മ്മുകം


ഭഗവാനെ കിരാതഭാവത്തില്‍ (വനവേടന്‍, കാട്ടാളന്‍) ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലേതു പോലെവേറൊരുദേശത്തുമില്ല. ശിവപാര്‍വ്വതിമാരെ കിരാതരുദ്ര കിരാതപാര്‍വ്വതീ സങ്കല്‍പ്പങ്ങളില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. കിരാതഭാവത്തില്‍ ആരാധിക്കപ്പെടുന്ന മറ്റ് പ്രധാന  ദേവന്മാരായ കിരാതശാസ്താവും കിരാതരുദ്രിയും(കിരാതസൂനു, വേട്ടയ്‌ക്കൊരുമകന്‍) കിരാതരൂപം കൈക്കൊണ്ട മഹാദേവന്റെ പുത്രന്മാരാണ്


ഈ മൂന്നുദേവന്മാരുടേയും ആരാധനാക്രമങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു. ധ്യാനശ്ലോകങ്ങളിലും, മൂലമന്ത്രങ്ങളിലും ആരാധനാക്രമങ്ങളിലും കിരാതരുദ്ര, കിരാതശാസ്താ, കിരാതസൂനു സങ്കല്‍പ്പങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. പക്ഷേ പലപ്പോഴും കിരാതരുദ്രനെയും, കിരാതശാസ്താവിനെയും  വേട്ടയ്‌ക്കൊരുമകനായി കരുതി ആരാധിക്കുന്നു

പാശുപതാസ്ത്രം നേടണമെന്ന തീവ്ര ആഗ്രഹത്തോടെ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു തപസ്സുചെയ്തു. അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം പരീക്ഷിക്കുവാന്‍ മഹാദേവനും പാര്‍വ്വതിയും തീരുമാനിച്ചു. ശിവന്‍ കിരാതനായും പാര്‍വ്വതി കിരാതിയായും രൂപം മാറി അര്‍ജ്ജുനന്‍ തപസ്സുചെയ്തിരുന്ന വനത്തിലെത്തി. പന്നിയുടെരൂപം ധരിച്ച മൂകാസുരനെ ഒരേസമയം അര്‍ജ്ജുനനും കിരാതനും അമ്പെയ്തു വീഴ്ത്തി. തുടര്‍ന്നു പന്നിയെ എയ്തുവീഴ്ത്തിയതാര് എന്നതിനെ ചൊല്ലി അര്‍ജ്ജുനനും കിരാതനും തമ്മില്‍ തര്‍ക്കമാരംഭിക്കുകയും അതൊടുവില്‍ ഘോരയുദ്ധത്തിലേക്കു നയിക്കുകയുംചെയ്തു

ഒടുവില്‍ കിരാതന്‍ പരമശിവനാണെന്നു തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ ശിവപാര്‍വ്വതിമാരെ നമസ്‌ക്കരിച്ചു. തന്നിലും വീരനായ വില്ലാളിയില്ല എന്ന അര്‍ജ്ജുനന്റെ അഹന്തശമിപ്പിക്കാനാണു ഭഗവാന്‍ ഈ പരീക്ഷണം നടത്തിയത്. അഹന്തനീങ്ങിയഅര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കി ശിവന്‍ അനുഗ്രഹിച്ചു


കിരാതരൂപമാര്‍ന്ന ശിവപാര്‍വ്വതിമാര്‍ കുറച്ചുകാലം വനത്തില്‍ കഴിയുകയും ആ ദിവ്യദമ്പതിമാര്‍ക്ക് ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. കിരാതരുദ്രിയായ ആ പുത്രന്‍ വേട്ടയ്‌ക്കൊരുമകന്‍  എന്ന നാമത്തിലാണു കേരളഭൂമിയില്‍ അറിയപ്പെടുന്നത്. വേട്ടയ്ക്കിറങ്ങിയ കുമാരന്‍ അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്‍ഷത്താല്‍ മുനിമാര്‍ക്കും ദേവന്മാര്‍ക്കും മുറിവേറ്റു. ദേവാദികള്‍ പരാതിയുമായി ശിവനെ സമീപിച്ചു.

ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു.  ഒടുവില്‍ ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്‍ണ്ണനിര്‍മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില്‍ ഉണ്ടായിരുന്നു.
ചുരികയില്‍ ആകൃഷ്ടനായ വേട്ടയ്‌ക്കൊരുമകന്‍ അതു തനിക്ക് നല്‍കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാല്‍ ചുരികതരാംഎന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിര്‍ദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ  ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ്‌ ഐതിഹ്യം.


വലതുകയ്യില്‍ ചുരികയും ഇടതുകയ്യില്‍ അമ്പും വില്ലും ധരിച്ചും മഞ്ഞപ്പട്ടുടുത്തവനായും മുടിയില്‍മയില്‍പ്പീലി അണിഞ്ഞവനായും കാര്‍മ്മേഘവര്‍ണ്ണമാര്‍ന്നവനായും നല്ലകറുപ്പുനിറമാര്‍ന്ന താടിയോടുകൂടിയവനായും യുദ്ധഭൂമിയില്‍ ശത്രുക്കളെ സംഹരിക്കുന്നവനായും ഭക്തരെ സംരക്ഷിക്കുന്നവനായും വേട്ടയ്‌ക്കൊരുമകന്‍ നിലകൊള്ളുന്നു


വീരശ്രീരംഗഭൂമിഃകരധൃതവിലസച്ചാപബാണഃകലാപീ
യുദ്ധാസൃഗ്ഭൂഷിതാംഗോ
രണവിജയപടുഃ
പീതകൗശേയവാസാഃ
ഭക്താനാമിഷ്ടദായീജലധരപടലശ്യാമളശ്മശ്രുജാലഃ
പായാന്നഃ പാര്‍വ്വതീശപ്രിയതനയ വപുഃശക്തിമാന്യഃശിവോളയം

കിരാതശാസ്താവും വേട്ടയ്‌ക്കൊരുമകനും വില്ലാളിവീരന്മാരും കയ്യില്‍ അമ്പും വില്ലുംചുരികയും ധരിക്കുന്നവരുമാണ്. അയ്യപ്പനു മുന്നില്‍ നാളികേരമെറിയുന്നതു ഒരു വഴിപാടാണ്. അതുപോലെ വേട്ടയ്‌ക്കൊരുമകന്‍ ആരാധനയിലെ മുഖ്യചടങ്ങാണു പന്തീരായിരം തേങ്ങകള്‍ ഏറിഞ്ഞുടയ്ക്കുന്ന പന്തീരായിരം വഴിപാട്.
കളമെഴുത്തും പാട്ടുംഇരുദേവന്മാര്‍ക്കും നടത്താറുണ്ട്. കളമെഴുതുമ്പോള്‍ വില്ലും അമ്പും ധരിച്ച്‌ സൗമ്യമൂര്‍ത്തിയായി കുതിരയോടുകൂടിയവനായി ശാസ്താവിനെ ചിത്രീകരിക്കുമ്പോള്‍ വില്ലും അമ്പും ചുരികയും ധരിച്ച് താടിയോടുകൂടിയവനും ഉഗ്രഭാവമാര്‍ന്നവനുമായി വേട്ടയ്‌ക്കൊരുമകനെ ചിത്രീകരിക്കുന്നു. അയ്യപ്പന്‍ തീയാട്ടും വേട്ടയ്‌ക്കൊരുമകന്‍പാട്ടും ആചാരാനുഷ്ഠാനങ്ങളില്‍ സാാദൃശ്യമുള്ളവയാണ്.


കിരാതശാസ്താവും കിരാതസൂനുവും തമ്മിലുള്ള സാദൃശ്യം കാരണം പല വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളും ശാസ്താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്. കൊച്ചി, മലബാര്‍ ഭാഗങ്ങളിലാണു വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ അധികവും കാണുന്നത്.

തിരുവിതാംകൂറിലുള്ള വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളെല്ലാം മലബാറില്‍ നിന്നും പലകാലങ്ങളിലായി തിരുവിതാംകൂറില്‍ കുടിയേറിയവരുടെ പരദേവതാ  ക്ഷേത്രങ്ങളാണ്. ബാലുശ്ശേരി, നിലമ്പൂര്‍, കോട്ടയ്ക്കല്‍ എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ വേട്ടയ്‌ക്കൊരുമകന്റെ മഹിമകള്‍ക്കുസാക്ഷ്യമായി നിലകൊള്ളുന്നു

ഉമാ മഹേശ്വര സ്തോത്രം...


നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ചിത പാദുകാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി...
ശംഭോ ശങ്കരാ....

കരുതല്‍ വേണം - ശുഭചിന്ത


അമൃതവാണി
മക്കളേ, ഈ അടുത്ത കാലത്ത് ഒരു മോന്‍ അമ്മയോടു പറഞ്ഞു: ‘ഞാന്‍ ഗള്‍ഫിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു. സമ്പാദിച്ച പണമെല്ലാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. അച്ഛന്‍ വരുത്തിവെച്ച കടമെല്ലാം വീട്ടി. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയ്ക്കും സഹോദരന്മാര്‍ക്കും താമസിക്കാന്‍ നല്ലൊരു വീടു വെച്ച് കൊടുത്തു. ഞാന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍, എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നുമില്ലാതെയായി. ഞങ്ങളെ ആര്‍ക്കും വേണ്ട. താമസിക്കാന്‍ സ്വന്തം വീടില്ല.

ഒരു വീടു വെക്കാമെന്നു കരുതി വീതം ചോദിച്ചപ്പോള്‍ അതിനാര്‍ക്കും സമ്മതമില്ല. കഷ്ടപ്പെട്ട്, ചോര നീരാക്കി എല്ലാവര്‍ക്കും വേണ്ടത് ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ എന്നെ സഹായിക്കാന്‍, സ്വന്തമെന്നു കരുതിയ എന്റെ ബന്ധുക്കളോ സഹോദരങ്ങളോ ആരുമില്ല. ഞാന്‍ ഗള്‍ഫില്‍ ഇരുപത് വര്‍ഷം ജോലി ചെയ്തു. പക്ഷെ, ഇപ്പോള്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമ്പാദിച്ചതെല്ലാം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കി. അവരിന്ന് ശത്രുക്കളായി. സഹായിക്കാനാരുമില്ലാതെ ഞാനിന്നൊരു അനാഥനെ പോലെ നടക്കുകയാണ്. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല. ഇത്തരം അനുഭവമുള്ള എണ്ണമറ്റ ആളുകളെ നമുക്കു ചുറ്റും കാണാം.

നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും.ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു. ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം

Monday, February 27, 2017

ഹന്ത! ഭാഗ്യം ജനാനാം - കെ. ഹരിദാസ്‌ജി



‘മത്സ്യം തൊട്ടുകൂട്ടുക.’ ഒരു ശുദ്ധ ബ്രാഹ്മണനോട്‌ ഇങ്ങനെ പറഞ്ഞാല്‍ അവഹേളിച്ചല്ലോ എന്നേ ധരിക്കൂ. പറഞ്ഞത്‌ തുഞ്ചത്തെഴുത്തച്ഛനും കേട്ടത്‌ മേല്‍പത്തൂര്‍ നാരായണന്‍ ഭട്ടതിരിയും. തുഞ്ചത്തെഴുത്തച്ഛന്‍ വെറുതെ പറയില്ല. മേല്‍പത്തൂര്‍ അതിന്റെ പൊരുള്‍ തേടിയപ്പോള്‍ ലഭിച്ചത്‌ മത്സ്യാവതാരം മുതലുള്ള ഭഗവാന്റെ ദശാവതാരം പഠിക്കാനുള്ള സന്ദേശം. 
അച്യുത പിഷാരടി എന്ന തന്റെ ഗുരുവിന്റെ വാതരോഗം യോഗബലത്താല്‍ മേല്‍പത്തൂര്‍ ഏറ്റെടുത്തതിന്റെ അവശത അറിയിച്ചപ്പോഴായിരുന്നു എഴുത്തച്ഛന്റെ ഉപദേശം. രോഗശമനത്തിനായി എഴുത്തച്ഛന്റെ നിര്‍ദ്ദേശാനുസരണം കൊല്ലവര്‍ഷം 761 (1587) ചിങ്ങം 19നാണ്‌ മേല്‍പത്തൂര്‍ ഗുരുവായൂരെത്തുന്നത്‌. 18000 ശ്ലോകങ്ങളുള്ള ഭാഗവതത്തിന്റെ ഉരുക്കഴിച്ച മേല്‍പത്തൂര്‍ ഭഗവാനോടുള്ള ഉള്ളുരുകിയ പ്രാര്‍ത്ഥനയായാണ്‌ നാരായണീയം രചിച്ച്‌ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചത്‌. ഭാഗവതത്തിന്റെ സാരാംശം ചോരാതെ ഒരുദിവസം പത്ത്‌ ശ്ലോകം എന്ന കണക്കിലാണ്‌ നാരായണീയം മുഴുമിപ്പിച്ചത്‌. ചില ദിവസങ്ങളില്‍ പത്തില്‍ കൂടി. അങ്ങനെ, 1036 ശ്ലോകങ്ങള്‍.


‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം’ എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത്‌ ‘തത്താവദ്ഭാതി സാക്ഷാദ്‌ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം’എന്ന വരിയോടെയാണ.്‌ നൂറാം ദശകം പൂര്‍ത്തിയാക്കിത ‘സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം’ എന്ന വരിയോടെയും. 1587 നവംബര്‍ 27നാണ്‌ ‘ആയുരാരോഗ്യസൗഖ്യം’ എന്ന അവസാന വാക്ക്‌ എഴുതിചേര്‍ത്ത്‌ മേല്‍പത്തൂര്‍ ദശകത്തിന്‌ സമാപ്തി കുറിച്ചതെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്‌ മേല്‍പത്തൂരിന്റെ 27- വയസ്സിലും. അവസാന ദശകം എഴുതിയതും സമര്‍പ്പിച്ചതും ഭഗവാന്റെ അതിമനോഹരവും തേജസ്സുറ്റതുമായ ദര്‍ശനത്തോടെയാണ്‌. താന്‍ കണ്ട ഭഗവാന്റെ കേശാദിപാദം വര്‍ണനക്കുശേഷം ‘ഈ ഭക്തികാവ്യം ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്നാശിച്ചുകൊണ്ടാണ്‌. അതോടെ മേല്‍പത്തൂരിന്‌ പൂര്‍ണ ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്തു.
നാരായണീയം ഭക്തിനിര്‍ഭരമായ സ്തോത്രമാണ്‌. ഭക്തരില്‍ ശാശ്വതമായ സ്ഥാനം നാരായണീയത്തിനുണ്ടെങ്കിലും ഭാഗവതത്തെപോലെ രാമായണത്തെപോലെ പ്രചുര പ്രചാരം നാരായണീയത്തിന്‌ ലഭിച്ചോ എന്നത്‌ സംശയമാണ്‌. നൂറുദശകം ചൊല്ലുന്നതിനെക്കാള്‍ ഭക്തര്‍ക്കും പ്രഭാഷകര്‍ക്കും പ്രിയം 18000 ശ്ലോകങ്ങളുള്ള ഭാഗവതത്തോടാണെന്നത്‌ പരമാര്‍ത്ഥം.


അന്നത്തെ ഗുരുവായൂരല്ല ഇന്നത്തെ ഗുരുവായൂര്‍. ഗുരുവായൂരെത്ത്ന്ന ഭക്തര്‍ക്ക്‌ കയ്യും കണക്കുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാരായണീയ പാരായണമുണ്ടെങ്കിലും ഭാഗവത സത്രംപോലെ നാരായണീയം അവതരിപ്പിക്കാനുള്ള ആളും അറിവുമില്ലാത്ത അവസ്ഥയായിരുന്നു കാല്‍നൂറ്റാണ്ട്‌ മുമ്പുവരെയും. മഹാരാജാവിനുവേണ്ടി സാംബശിവ ശാസ്ത്രിയുടെ നാരായണീയ വ്യാഖ്യാനവും തോട്ടം കൃഷ്ണന്‍ നമ്പൂതിരിയുടെ പ്രഭാഷണങ്ങളും ഒഴിച്ചാല്‍ നാരായണീയത്തിന്‌ ഒരു ശൂന്യതയോ അവഗണനയോ നേരിട്ടിരുന്നു. 


പാലക്കാട്‌ ജനിച്ച്‌ രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ച്‌ തപാല്‍ വകുപ്പില്‍ ജോലി ലഭിച്ച്‌ മുംബൈയിലും തിരുവനന്തപുരത്തുമായി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ കെ. ഹരിദാസ്‌ എന്ന ഹരിദാസ്ജിക്ക്‌ ആ ശൂന്യത നികത്താന്‍ അവസരം ലഭിച്ചത്‌ ഒരു നിയോഗംപോലെ. സ്വാമി ചിന്മയാനന്ദന്റെ ഗീതാക്ലാസുകളിലൂടെ അത്‌ ഉറപ്പും ഈടുള്ളതുമാക്കി. ഹിമാലയം പ്രദേശിലെ സിദ്ധബാരി ആശ്രമത്തില്‍ സ്വാമി ചിന്മയാനന്ദജി നടത്തിയ 45 ദിവസത്തെ സമ്പൂര്‍ണ ഗീതാജ്ഞാന യജ്ഞത്തില്‍ പങ്കെടുത്തതോടെ ഹരിദാസ്ജിയുടെ ആത്മീയാത്ര സുഗമമായി. തിരുവനന്തപുരത്ത്‌ ചിന്മയാശ്രമത്തില്‍ ഗീതാക്ലാസ്സെടുത്തുകൊണ്ടിരുന്ന സ്വാമി പ്രബുദ്ധ ചൈതന്യ ഒരുമാസം സിദ്ധബാരിയിലായപ്പോള്‍ ഗീതാക്ലാസ്‌ എടുക്കാന്‍ നിയോഗിച്ചതോടെയാണ്‌ ഈ രംഗത്ത്‌ ഹരിദാസ്ജി ആര്‍ജിച്ച വൈഭവം ശ്രോതാക്കള്‍ തിരിച്ചറിഞ്ഞത്‌.


അമ്മയാണ്‌ ഹരിദാസ്ജിയുടെ ആദ്ധ്യാത്മികരംഗത്തെ ആദ്യ ഗുരു. അതിനെകുറിച്ച്‌ ഹരിദാസ്ജി പറയുന്നു. “കീര്‍ത്തനങ്ങളെ ഏറെ ഇഷ്ടപ്പെട്ട അമ്മയോട്‌ നാരായണീയത്തിന്റെ 69-100 ദശകങ്ങള്‍ പഠിക്കുന്നതും പാരായണം ചെയ്യുന്നതും നല്ലതാണെന്നാരോ പറഞ്ഞു. അമ്മയ്ക്ക്‌ എഴുതാനറിയില്ല. എന്നാല്‍ മലയാളം വായിക്കാനറിയാം. നാരായണീയം തരപ്പെടുത്തിയ അമ്മ നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെക്കൊണ്ട്‌ ഈ രണ്ട്‌ ദശകങ്ങളും പകര്‍ത്തി എഴുതിക്കൊടുക്കാന്‍ പറഞ്ഞു. എഴുതുന്നതിനിടയില്‍ ഇതിലെ ചില ഭാഗങ്ങള്‍ ഹൃദയത്തില്‍ തറച്ചു. അന്ന്‌ പത്ത്‌ വയസ്സ്‌. നാരായണീയത്തിലെ ശ്ലോകമാണെഴുന്നതെന്നൊന്നും അന്നറിയില്ലായിരുന്നു. അമ്മയുടെ രാമായണം, നാരായണീയം പാരായണങ്ങള്‍ എന്നില്‍ ഏറെ സ്വാധീനം ചെലുത്തി എന്നുതന്നെ പറയാം.


പാലക്കാട്‌ ചിന്മയാനന്ദജിയുടെ ഗീതാപ്രഭാഷണം കേട്ടതോടെയാണ്‌ വഴിത്തിരിവായത്‌. ആധ്യാത്മികം തന്നെയാണ്‌ എന്റെ പാതയെന്ന്‌ തിരിച്ചറിഞ്ഞു. അന്ന്‌ വയസ്സ്‌ 24. ജോലിയില്‍ സ്ഥലം മാറ്റം കിട്ടി മുംബൈയിലെത്തിയപ്പോള്‍ ഈ രംഗം കുറച്ചുകൂടി മെച്ചപ്പെടുത്താനായി. തിരുവനന്തപുരത്ത്‌ എത്തി ഗീതാക്ലാസുകളിലും ഭാഗവത സപ്താഹത്തിലുമെല്ലാം സജീവമായപ്പോഴാണ്‌ ഹരിദാസ്ജി ‘നാരായണീയ’ ത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദ്ദേശം പ്രബുദ്ധ ചൈതന്യയില്‍ നിന്നുണ്ടായത്‌. പിന്നത്തെ നീക്കം ആവഴിക്ക്‌. വാഞ്ചേശ്വര ശാസ്ത്രികള്‍, സാംബശിവ ശാസ്ത്രികള്‍ എന്നിവരുടെ നാരായണീയവ്യാഖ്യാനവും പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ ഗീതാവ്യാഖ്യാനം എന്നിവയില്‍നിന്ന്‌ കരുത്താര്‍ജിച്ച്‌ ‘നാരായണീയ’ത്തിന്റെ പാതയിലൂടെ ഉറച്ച ചുവടുവയ്പ്‌.
ഇക്കഴിഞ്ഞ നവംബര്‍ പതിനൊന്നിനായിരുന്നു ഹരിദാസ്ജിയുടെ 81-ാ‍ം ജന്മദിനം. മനസ്സിനും ശരീരത്തിനും വാര്‍ധക്യത്തിന്റെ ആലസ്യമോ അലോസരങ്ങളോ ഇല്ലാതെ 18ന്റെ ഊര്‍ജസ്വലതതോടെ കര്‍മമണ്ഡലത്തില്‍ സജീവം.


നാരായണീയത്തെകുറിച്ച്‌ 15 ക്ലാസുകള്‍ ഇപ്പോള്‍ തുടരുന്നു. ഇതിനുപുറമെ അമ്പലങ്ങള്‍, ആശ്രമങ്ങള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രഭാഷണങ്ങള്‍, ഏകദിന പാരായണങ്ങള്‍. ഹരിദാസ്ജി തിരക്കിലാണ്‌. എന്താണീ ആരോഗ്യ രഹസ്യം എന്നാരാഞ്ഞാല്‍ ‘ഭഗവദ്ചിന്ത’ അതില്‍ മുങ്ങിയാല്‍, മുഴുകിയാല്‍ അല്ലലില്ല, അലട്ടില്ല. ലഭിക്കും ആയുരാരോഗ്യസൗഖ്യം എന്നു മറുപടി.
നാരാണീയത്തിന്റെ സമ്പൂര്‍ണ വ്യാഖ്യാനം പൂര്‍ത്തിയാക്കി (രണ്ട്‌ ഭാഗം), കൂടാതെ ‘നാരായണീയ പര്യടന’മെന്ന വേറിട്ട ഗ്രന്ഥവും. തിരുവനന്തപുരത്തെ പ്രമാണിമാരുടെ വാസസ്ഥലമെന്ന്‌ അറിയപ്പെടുന്ന പിടിപി നഗറിലെ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന ഹൈമാഞ്ജലി ഭവനത്തില്‍ ലളിതജീവിതവും ഉന്നതചിന്തയുമായി കഴിയുന്ന ഹരിദാസ്ജിയ്ക്ക്‌ ചുവടുവയ്ക്കാനുണ്ട്‌ ഇനിയും അധികദൂരം. അതിനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹത്തിന്റെ പഠന, രചനാ മുറിയില്‍ കയറിയാല്‍ നമുക്കനുഭവപ്പെടും.


ഭഗവദ്ഗീത, ഭാഗവതം, നാരായണീയം, രാമായണം, ഉപനിഷത്തുകള്‍, സംസ്കൃത വ്യാകരണം എന്നീ വിഷയങ്ങളെ പുരസ്കരിച്ച്‌ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ഗൃഹസദസ്സുകളിലുമായി നടത്തിവരുന്ന ക്ലാസുകളിലൂടെ ഭക്തജനങ്ങളെ പഠിപ്പിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ട്‌ കാല്‍നൂറ്റാണ്ടായി ഒരു ആദ്ധ്യാത്മിക വിപ്ലവത്തിന്‌ ഹരിദാസ്ജി നേതൃത്വം നല്‍കിവരുന്നു. തിരുവനന്തപുരം നഗരത്തില്‍മാത്രം നൂറില്‍ അധികം കേന്ദ്രങ്ങളില്‍ ആദ്ധ്യാത്മിക ക്ലാസുകള്‍ നടന്നുവരുന്നു. പതിനായിരത്തിലധികം പേര്‍ നാരായണീയപഠിതാക്കളായി മാറികഴിഞ്ഞിരിക്കുന്നു. കേരളത്തിനകത്തും പുറത്തും ഹരിദാസ്ജിയുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായി. 
 100-ല്‍ അധികം നാരായണീയ ജ്ഞാന യജ്ഞങ്ങള്‍ കേരളത്തിനകത്തും പുറത്തും നടക്കുന്നതിന്റെ യജ്ഞാചാര്യന്‍ ഹരിദാസ്ജിയാണ്‌.

ദിവംഗതരായ സി. ശിവരാമന്‍ നായരുടെയും കെ. കുട്ടിയമ്മു അമ്മയുടെയും മകനായി 1932 ഒക്ടോബര്‍ 31ന്‌ പാലക്കാട്‌, കുത്തന്നൂരില്‍ കുപ്പത്തില്‍ വീട്ടിലാണ്‌ ജനനം. സഹധര്‍മ്മിണി ശാന്താദാസ്‌, മക്കള്‍ എ. വാസുദേവന്‍, എ. ശിവറാം നായര്‍, എ. ഹൈമ സോമശേഖന്‍ നായര്‍. 1980-ല്‍ തിരുവനന്തപുരത്ത്‌ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍നിന്നും വെല്‍ഫെയര്‍ ഓഫീസറായാണ്‌ വിരമിച്ചത്‌.
പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ പ്രഭാഷണങ്ങളും ആദ്ധ്യാത്മിക ഗ്രന്ഥവ്യാഖ്യാനങ്ങളും ആണ്‌ തന്റെ മനസ്സില്‍ പരമാത്മാവിനെക്കുറിച്ചുള്ള വ്യക്തമായ ബോധം മായാത്തവിധത്തില്‍ സൃഷ്ടിച്ചതെന്ന്‌ അദ്ദേഹം നിസ്സന്ദേഹം പറയുന്നു.


മാതാ അമൃതാനന്ദമയി ദേവിയുടെ ഉപദേശങ്ങളില്‍ ആകൃഷ്ടനായി സേവനതല്‍പരതയോടെ, ബോംബെയിലുള്ള ഭക്തര്‍ക്ക്‌ വേണ്ടി 1987-ല്‍ ഗീതാക്ലാസ്‌ തുടങ്ങി. കേരളത്തില്‍, പ്രത്യേകിച്ച്‌ തിരുവനന്തപുരത്ത്‌ നാരായണീയത്തിന്‌ ഇന്ന്‌ കാണുന്ന വലിയ പ്രചാരം ലഭിച്ചത്‌ ഹരിദാസ്ജിയുടെ ക്ലാസ്സുകളിലുടെയാണ്‌.

1994 മുതല്‍ ആറ്റുകാല്‍ ചട്ടമ്പിസ്വാമി സ്മാരകമന്ദിരത്തില്‍ എല്ലാ ഇംഗ്ലീഷ്‌ മാസവും മൂന്നാമത്തെ തിങ്കളാഴ്ച സമ്പൂര്‍ണ ഏകദിന നാരായണീയ പാരായണ പ്രഭാഷണ യജ്ഞം നടത്തുന്നതോടൊപ്പം നിരവധി ഭാഗവത-രാമായണ-നാരായണീയസത്രങ്ങളും ഗീതാജ്ഞാനയജ്ഞങ്ങളും നടത്തിവരുന്നുണ്ട്‌. 2000-ല്‍ കാഞ്ഞങ്ങാട്‌ ആനന്ദാശ്രമത്തില്‍ നാരായണീയ സപ്താഹം നടത്തി. തിരുമല ആനന്ദാശ്രമത്തില്‍ 15 വര്‍ഷമായി ഹരിദാസ്ജിയുടെ ജന്മദിനം ആഘോഷിച്ചുവരുന്നു. അഞ്ചുവര്‍ഷമായി ജന്മദിനത്തോടനുബന്ധിച്ച്‌ നാരായണീയ സത്രം നടത്തിവരുന്നു.
ആറ്റുകാല്‍ ക്ഷേത്രട്രസ്റ്റ്‌ 1997-ല്‍ നാരായണീയശ്രീ എന്ന ബഹുമതിപത്രവും 2005-ല്‍ വിജയദശമി പുരസ്കാരവും നല്‍കി ആദരിച്ചു. 2011-ല്‍ ഗാന്ധാരിയമ്മന്‍കോവില്‍ ട്രസ്റ്റ്‌ നാരായണീയ ഹംസം എന്ന ബഹുമതി നല്‍കുകയുണ്ടായി.

ശ്രീകൃഷ്ണസ്തുതികൾ - കണ്ണാ കണ്ണാ ഓടി വാ

കണ്ണാ കണ്ണാ ഓടി വാ

ഉണ്ണിക്കണ്ണാ ഓടി വാ

ഓടക്കുഴലിൽ പാടി വാ

ഉണ്ണിക്കാൽ കൊണ്ടോടി വാ


ആടും മയിലിൻ പീലിയും

ആനന്ദമായ് ഗോപിയും

അല്ലലകറ്റും ചില്ലിയും

അഞ്ജനമെഴുതിയ കൺകളും


മഞ്ഞപ്പട്ടുടയാടയോ-

ടരയിൽ കിങ്ങിണി ചാർത്തിയും

ഉണ്ണിക്കാലിൽ ചിലമ്പുമായ്

ആനന്ദമായ് ആടി വാ


ഉലകായ് അളന്ന ദേവനായ്

ഉരലിൽ കെട്ടിയ ബാലനായ്

ഉത്തമി രാധ സമേതനായ്

ഉല്ലാസമായോടി വാ


കണ്ണാ കണ്ണാ ഓടി വാ

ഉണ്ണിക്കണ്ണാ ഓടി വാ

ഓടക്കുഴലിൽ പാടി വാ

ഉണ്ണിക്കാൽ കൊണ്ടോടി വാ

വിവേകത്തിന്റെ മാര്‍ഗം - ശുഭചിന്ത



മക്കളേ, പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്‍പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി കുതിച്ചുകയറുന്ന ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളിലാണ് മനുഷ്യനിന്ന് ജീവിക്കുന്നത്. എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വകനല്‍കാത്ത സംഭവങ്ങളാണ് ദിവസവും നമുക്കുചുറ്റും നടക്കുന്നത്.

വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു. മദ്യപാനവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും യുവാക്കള്‍ക്കിടയില്‍ കണക്കില്ലാതെ പെരുകുന്നു.

ശിവസഹസ്രനാമാവലി


1. ഓം സ്ഥിരായ നമഃ
2. ഓം സ്ഥാണവേ നമഃ
3. ഓം പ്രഭവേ നമഃ
4. ഓം ഭീമായ നമഃ
5. ഓം പ്രവരായ നമഃ
6. ഓം വരദായ നമഃ
7. ഓം വരായ നമഃ
8. ഓം സര്‍വാത്മനേ നമഃ
9. ഓം സര്‍വവിഖ്യാതായ നമഃ
10. ഓം സര്‍വസ്‌മൈ നമഃ
11. ഓം സര്‍വകരായ നമഃ
12. ഓം ഭവായ നമഃ
13. ഓം ജടിനേ നമഃ
14. ഓം ചര്‍മിണേ നമഃ
15. ഓം ശിഖണ്ഡിനേ നമഃ
16. ഓം സര്‍വാംഗായ നമഃ
17. ഓം സര്‍വഭാവനായ നമഃ
18. ഓം ഹരായ നമഃ
19. ഓം ഹരിണാക്ഷായ നമഃ
20. ഓം സര്‍വഭൂതഹരായ നമഃ
21. ഓം പ്രഭവേ നമഃ
22. ഓം പ്രവൃത്തയേ നമഃ
23. ഓം നിവൃത്തയേ നമഃ
24. ഓം നിയതായ നമഃ
25. ഓം ശാശ്വതായ നമഃ
26. ഓം ധ്രുവായ നമഃ
27. ഓം ശ്മശാനവാസിനേ നമഃ
28. ഓം ഭഗവതേ നമഃ
29. ഓം ഖചരായ നമഃ
30. ഓം ഗോചരായ നമഃ
31. ഓം അര്‍ദനായ നമഃ
32. ഓം അഭിവാദ്യായ നമഃ
33. ഓം മഹാകര്‍മണേ നമഃ
34. ഓം തപസ്വിനേ നമഃ
35. ഓം ഭൂതഭാവനായ നമഃ
36. ഓം ഉന്മത്തവേഷപ്രച്ഛന്നായ നമഃ
37. ഓം സര്‍വലോകപ്രജാപതയേ നമഃ
38. ഓം മഹാരൂപായ നമഃ
39. ഓം മഹാകായായ നമഃ
40. ഓം വൃഷരൂപായ നമഃ
41. ഓം മഹായശസേ നമഃ
42. ഓം മഹാത്മനേ നമഃ
43. ഓം സര്‍വഭൂതാത്മനേ നമഃ
44. ഓം വിശ്വരൂപായ നമഃ
45. ഓം മഹാഹനവേ നമഃ
46. ഓം ലോകപാലായ നമഃ
47. ഓം അന്തര്‍ഹിതത്മനേ നമഃ
48. ഓം പ്രസാദായ നമഃ
49. ഓം ഹയഗര്‍ദഭയേ നമഃ
50. ഓം പവിത്രായ നമഃ
51. ഓം മഹതേ നമഃ
52. ഓം നിയമായ നമഃ
53. ഓം നിയമാശ്രിതായ നമഃ
54. ഓം സര്‍വകര്‍മണേ നമഃ
55. ഓം സ്വയംഭൂതായ നമഃ
56. ഓം ആദയേ നമഃ
57. ഓം ആദികരായ നമഃ
58. ഓം നിധയേ നമഃ
59. ഓം സഹസ്രാക്ഷായ നമഃ
60. ഓം വിശാലാക്ഷായ നമഃ
61. ഓം സോമായ നമഃ
62. ഓം നക്ഷത്രസാധകായ നമഃ
63. ഓം ചന്ദ്രായ നമഃ
64. ഓം സൂര്യായ നമഃ
65. ഓം ശനയേ നമഃ
66. ഓം കേതവേ നമഃ
67. ഓം ഗ്രഹായ നമഃ
68. ഓം ഗ്രഹപതയേ നമഃ
69. ഓം വരായ നമഃ
70. ഓം അത്രയേ നമഃ
71. ഓം അത്ര്യാ നമസ്‌കര്‍ത്രേ നമഃ
72. ഓം മൃഗബാണാര്‍പണായ നമഃ
73. ഓം അനഘായ നമഃ
74. ഓം മഹാതപസേ നമഃ
75. ഓം ഘോരതപസേ നമഃ
76. ഓം അദീനായ നമഃ
77. ഓം ദീനസാധകായ നമഃ
78. ഓം സംവത്സരകരായ നമഃ
79. ഓം മന്ത്രായ നമഃ
80. ഓം പ്രമാണായ നമഃ
81. ഓം പരമായ തപസേ നമഃ
82. ഓം യോഗിനേ നമഃ
83. ഓം യോജ്യായ നമഃ
84. ഓം മഹാബീജായ നമഃ
85. ഓം മഹാരേതസേ നമഃ
86. ഓം മഹാബലായ നമഃ
87. ഓം സുവര്‍ണരേതസേ നമഃ
88. ഓം സര്‍വജ്ഞായ നമഃ
89. ഓം സുബീജായ നമഃ
90. ഓം ബീജവാഹനായ നമഃ
91. ഓം ദശബാഹവേ നമഃ
92. ഓം അനിമിഷായ നമഃ
93. ഓം നീലകണ്ഠായ നമഃ
94. ഓം ഉമാപതയേ നമഃ
95. ഓം വിശ്വരൂപായ നമഃ
96. ഓം സ്വയംശ്രേഷ്ഠായ നമഃ
97. ഓം ബലവീരായ നമഃ
98. ഓം അബലായഗണായ നമഃ
99. ഓം ഗണകര്‍ത്രേ നമഃ
100. ഓം ഗണപതയേ നമഃ
101. ഓം ദിഗ്വാസസേ നമഃ
102. ഓം കാമായ നമഃ
103. ഓം മന്ത്രവിദേ നമഃ
104. ഓം പരമായ മന്ത്രായ നമഃ
105. ഓം സര്‍വഭാവകരായ നമഃ
106. ഓം ഹരായ നമഃ
107. ഓം കമണ്ഡലുധരായ നമഃ
108. ഓം ധന്വിനേ നമഃ
109. ഓം ബാണഹസ്തായ നമഃ
110. ഓം കപാലവതേ നമഃ
111. ഓം അശനയേ നമഃ
112. ഓം ശതഘ്‌നിനേ നമഃ
113. ഓം ഖഡ്ഗിനേ നമഃ
114. ഓം പട്ടിശിനേ നമഃ
115. ഓം ആയുധിനേ നമഃ
116. ഓം മഹതേ നമഃ
117. ഓം സ്രുവഹസ്തായ നമഃ
118. ഓം സുരൂപായ നമഃ
119. ഓം തേജസേ നമഃ
120. ഓം തേജസ്‌കരായ നിധയേ നമഃ
121. ഓംഉഷ്ണീഷിണേ നമഃ
122. ഓം സുവക്ത്രായ നമഃ
123. ഓം ഉദഗ്രായ നമഃ
124. ഓം വിനതായ നമഃ
125. ഓം ദീര്‍ഘായ നമഃ
126. ഓം ഹരികേശായ നമഃ
127. ഓം സുതീര്‍ഥായ നമഃ
128. ഓം കൃഷ്ണായ നമഃ
129. ഓം സൃഗാലരൂപായ നമഃ
130. ഓം സിദ്ധാര്‍ഥായ നമഃ
131. ഓം മുണ്ഡായ നമഃ
132. ഓം സര്‍വശുഭങ്കരായ നമഃ
133. ഓം അജായ നമഃ
134. ഓം ബഹുരൂപായ നമഃ
135. ഓം ഗന്ധധാരിണേ നമഃ
136. ഓം കപര്‍ദിനേ നമഃ
137. ഓം ഉര്‍ധ്വരേതസേ നമഃ
138. ഓം ഊര്‍ധ്വലിംഗായ നമഃ
139. ഓം ഊര്‍ധ്വശായിനേ നമഃ
140. ഓം നഭസ്ഥലായ നമഃ
141. ഓം ത്രിജടിനേ നമഃ
142. ഓം ചീരവാസസേ നമഃ
143. ഓം രുദ്രായ നമഃ
144. ഓം സേനാപതയേ നമഃ
145. ഓം വിഭവേ നമഃ
146. ഓം അഹശ്ചരായ നമഃ
147. ഓം നക്തഞ്ചരായ നമഃ
148. ഓം തി‡മന്യവേ നമഃ
149. ഓം സുവര്‍ചസായ നമഃ
150. ഓം ഗജഘ്‌നേ നമഃ
151. ഓം ദൈത്യഘ്‌നേ നമഃ
152. ഓം കാലായ നമഃ
153. ഓം ലോകധാത്രേ നമഃ
154. ഓം ഗുണാകരായ നമഃ
155. ഓം സിംഹശാര്‍ദൂലരൂപായ നമഃ
156. ഓം ആര്‍ദ്രചര്‍മാംബരാവൃതായ നമഃ
157. ഓം കാലയോഗിനേ നമഃ
158. ഓം മഹാനാദായ നമഃ
159. ഓം സര്‍വകാമായ നമഃ
160. ഓം ചതുഷ്പഥായ നമഃ
161. ഓം നിശാചരായ നമഃ
162. ഓം പ്രേതചാരിണേ നമഃ
163. ഓം ഭൂതചാരിണേ നമഃ
164. ഓം മഹേശ്വരായ നമഃ
165. ഓം ബഹുഭൂതായ നമഃ
166. ഓം ബഹുധരായ നമഃ
167. ഓം സ്വര്‍ഭാനവേ നമഃ
168. ഓം അമിതായ നമഃ
169. ഓം ഗതയേ നമഃ
170. ഓം നൃത്യപ്രിയായ നമഃ
171. ഓം നിത്യനര്‍തായ നമഃ
172. ഓം നര്‍തകായ നമഃ
173. ഓം സര്‍വലാലസായ നമഃ
174. ഓം ഘോരായ നമഃ
175. ഓം മഹാതപസേ നമഃ
176. ഓം പാശായ നമഃ
177. ഓം നിത്യായ നമഃ
178. ഓം ഗിരിരുഹായ നമഃ
179. ഓം നഭസേ നമഃ
180. ഓം സഹസ്രഹസ്തായ നമഃ
181. ഓം വിജയായ നമഃ
182. ഓം വ്യവസായായ നമഃ
183. ഓം അതന്ദ്രിതായ നമഃ
184. ഓം അധര്‍ഷണായ നമഃ
185. ഓം ധര്‍ഷണാത്മനേ നമഃ
186. ഓം യജ്ഞഘ്‌നേ നമഃ
187. ഓം കാമനാശകായ നമഃ
188. ഓം ദക്ഷയാഗാപഹാരിണേ നമഃ
189. ഓം സുസഹായ നമഃ
190. ഓം മധ്യമായ നമഃ
191. ഓം തേജോപഹാരിണേ നമഃ
192. ഓം ബലഘ്‌നേ നമഃ
193. ഓം മുദിതായ നമഃ
194. ഓം അര്‍ഥായ നമഃ
195. ഓം അജിതായ നമഃ
196. ഓം അവരായ നമഃ
197. ഓം ഗംഭീരഘോഷാ യ നമഃ
198. ഓം ഗംഭീരായ നമഃ
199. ഓം ഗംഭീരബലവാഹനായ നമഃ
200. ഓം ന്യഗ്രോധരൂപായ നമഃ
201. ഓം ന്യഗ്രോധായ നമഃ
202. ഓം വൃക്ഷകര്‍ണസ്ഥിതേ യ നമഃ
203. ഓം വിഭവേ നമഃ
204. ഓം സുതീക്ഷ്ണദശനായ നമഃ
205. ഓം മഹാകായായ നമഃ
206. ഓം മഹാനനായ നമഃ
207. ഓം വിഷ്വക്‌സേനായ നമഃ
208. ഓം ഹരയേ നമഃ
209. ഓം യജ്ഞായ നമഃ
210. ഓം സംയുഗാപീഡവാഹനായ നമഃ
211. ഓം തീക്ഷ്ണാതാപായ നമഃ
212. ഓം ഹര്യശ്വായ നമഃ
213. ഓം സഹായായ നമഃ
214. ഓം കര്‍മകാലവിദേ നമഃ
215. ഓം വിഷ്ണുപ്രസാദിതായ നമഃ
216. ഓം യജ്ഞായ നമഃ
217. ഓം സമുദ്രായ നമഃ
218. ഓം ബഡവാമുഖായ നമഃ
219. ഓം ഹുതാശനസഹായായ നമഃ
220. ഓം പ്രശാന്താത്മനേ നമഃ
221. ഓം ഹുതാശനായ നമഃ
222. ഓം ഉഗ്രതേജസേ നമഃ
223. ഓം മഹാതേജസേ നമഃ
224. ഓം ജന്യായ നമഃ
225. ഓം വിജയകാലവിദേ നമഃ
226. ഓം ജ്യോതിഷാമയനായ നമഃ
227. ഓം സിദ്ധയേ നമഃ
228. ഓം സര്‍വവിഗ്രഹായ നമഃ
229. ഓം ശിഖിനേ നമഃ
230. ഓം മുണ്ഡിനേ നമഃ
231. ഓം ജടിനേ നമഃ
232. ഓം ജ്വലിനേ നമഃ
233. ഓം മൂര്‍തിജായ നമഃ
234. ഓം മൂര്‍ധഗായ നമഃ
235. ഓം ബലിനേ നമഃ
236. ഓം വേണവിനേ നമഃ
237. ഓം പണവിനേ നമഃ
238. ഓം താലിനേ നമഃ
239. ഓം ഖലിനേ നമഃ
240. ഓം കാലകടങ്കടായ നമഃ
241. ഓം നക്ഷത്രവിഗ്രഹമതയേ നമഃ
242. ഓം ഗുണബുദ്ധയേ നമഃ
243. ഓം ലയായ നമഃ
244. ഓം അഗമായ നമഃ
245. ഓം പ്രജാപതയേ നമഃ
246. ഓം വിശ്വബാഹവേ നമഃ
247. ഓം വിഭാഗായ നമഃ
248. ഓം സര്‍വഗായ നമഃ
249. ഓം അമുഖായ നമഃ
250. ഓം വിമോചനായ നമഃ
251. ഓം സുസരണായ നമഃ
252. ഓം ഹിരണ്യകവചോദ്ഭവായ നമഃ
253. ഓം മേ™്രജായ നമഃ
254. ഓം ബലചാരിണേ നമഃ
255. ഓം മഹീചാരിണേ നമഃ
256. ഓം സ്രുതായ നമഃ
257. ഓം സര്‍വതൂര്യനിനാദിനേ നമഃ
258. ഓം സര്‍വാതോദ്യപരിഗ്രഹായ നമഃ
259. ഓം വ്യാലരൂപായ നമഃ
260. ഓം ഗുഹാവാസിനേ നമഃ
261. ഓം ഗുഹായ നമഃ
262. ഓം മാലിനേ നമഃ
263. ഓം തരംഗവിദേ നമഃ
264. ഓം ത്രിദശായ നമഃ
265. ഓം ത്രികാലധൃഗേ നമഃ
266. ഓം കര്‍മസര്‍വബന്ധവിമോചനായ നമഃ
267. ഓം അസുരേന്ദ്രാണാംബന്ധനായ നമഃ
268. ഓം യുധി ശത്രുവിനാശനായ നമഃ
269. ഓം സാംഖ്യപ്രസാദായ നമഃ
270. ഓം ദുര്‍വാസസേ നമഃ
271. ഓം സര്‍വസാധുനിഷേവിതായ നമഃ
272. ഓം പ്രസ്‌കന്ദനായ നമഃ
273. ഓം വിഭാഗജ്ഞായ നമഃ
274. ഓം അതുല്യായ നമഃ
275. ഓം യജ്ഞഭാഗവിദേ നമഃ
276. ഓം സര്‍വവാസായ നമഃ
277. ഓം സര്‍വചാരിണേ നമഃ
278. ഓം ദുര്‍വാസസേ നമഃ
279. ഓം വാസവായ നമഃ
280. ഓം അമരായ നമഃ
281. ഓം ഹൈമായ നമഃ
282. ഓം ഹേമകരായ നമഃ
283. ഓം അയജ്ഞായ നമഃ
284. ഓം സര്‍വധാരിണേ നമഃ
285. ഓം ധരോത്തമായ നമഃ
286. ഓം ലോഹിതാക്ഷായ നമഃ
287. ഓം മഹാക്ഷായ നമഃ
288. ഓം വിജയാക്ഷായ നമഃ
289. ഓം വിശാരദായ നമഃ
290. ഓം സംഗ്രഹായ നമഃ
291. ഓം നിഗ്രഹായ നമഃ
292. ഓം കര്‍ത്രേ നമഃ
293. ഓം സര്‍പചീരനിവാസനായ നമഃ
294. ഓം മുഖ്യായ നമഃ
295. ഓം അമുഖ്യായ നമഃ
296. ഓം ദേഹായ നമഃ
297. ഓം കാഹലയേ നമഃ
298. ഓം സര്‍വകാമദായ നമഃ
299. ഓം സര്‍വകാലപ്രസാദയേ നമഃ
300. ഓം സുബലായ നമഃ
301.  ബലരൂപധൃഗേ നമഃ
302. ഓം സര്‍വകാമവരായ നമഃ
303. ഓം സര്‍വദായ നമഃ
304. ഓം സര്‍വതോമുഖായ നമഃ
305. ഓം ആകാശനിര്‍വിരൂപായ നമഃ
306. ഓം നിപാതിനേ നമഃ
307. ഓം അവശായ നമഃ
308. ഓം ഖഗായ നമഃ
309. ഓം രൗദ്രരൂപായ നമഃ
310. ഓം അംശവേ നമഃ
311. ഓം ആദിത്യായ നമഃ
312. ഓം ബഹുരശ്മയേ നമഃ
313. ഓം സുവര്‍ചസിനേ നമഃ
314. ഓം വസുവേഗായ നമഃ
315. ഓം മഹാവേഗായ നമഃ
316. ഓം മനോവേഗായ നമഃ
317. ഓം നിശാചരായ നമഃ
318. ഓം സര്‍വവാസിനേ നമഃ
319. ഓം ശ്രിയാവാസിനേ നമഃ
320. ഓം ഉപദേശകരായ നമഃ
321. ഓം അകരായ നമഃ
322. ഓം മുനയേ നമഃ
323. ഓം ആത്മനിരാലോകായ നമഃ
324. ഓം സംഭഗ്നായ നമഃ
325. ഓം സഹസ്രദായ നമഃ
326. ഓം പക്ഷിണേ നമഃ
327. ഓം പക്ഷരൂപായ നമഃ
328. ഓം അതിദീപ്തായ നമഃ
329. ഓം വിശാം പതയേ നമഃ
330. ഓം ഉന്മാദായ നമഃ
331. ഓം മദനായ നമഃ
332. ഓം കാമായ നമഃ
333. ഓം അശ്വത്ഥായ നമഃ
334. ഓം അര്‍ഥകരായ നമഃ
335. ഓം യശസേ നമഃ
336. ഓം വാമദേവായ നമഃ
337. ഓം വാമായ നമഃ
338. ഓം പ്രാചേ നമഃ
339. ഓം ദക്ഷിണായ നമഃ
340. ഓം വാമനായ നമഃ
341. ഓം സിദ്ധയോഗിനേ നമഃ
342. ഓം മഹര്‍ഷയേ നമഃ
343. ഓം സിദ്ധാര്‍ഥായ നമഃ
344. ഓം സിദ്ധസാധകായ നമഃ
345. ഓം ഭിക്ഷവേ നമഃ
346. ഓം ഭിക്ഷുരൂപായ നമഃ
347. ഓം വിപണായ നമഃ
348. ഓം മൃദവേ നമഃ
349. ഓം അവ്യയായ നമഃ
350. ഓം മഹാസേനായ നമഃ
351. ഓം വിശാഖായ നമഃ
352. ഓം ഷഷ്ഠിഭാഗായ നമഃ
353. ഓം ഗവാം പതയേ നമഃ
354. ഓം വജ്രഹസ്തായ നമഃ
355. ഓം വിഷ്‌കംഭിണേ നമഃ
356. ഓം ചമൂസ്തംഭനായ നമഃ
357. ഓം വൃത്താവൃത്തകരായ നമഃ
358. ഓം താലായ നമഃ
359. ഓം മധവേ നമഃ
360. ഓം മധുകലോചനായ നമഃ
361. ഓം വാചസ്പത്യായ നമഃ
362. ഓം വാജസനായ നമഃ
363. ഓം നിത്യമാശ്രിതപൂജിതായ നമഃ
364. ഓം ബ്രഹ്മചാരിണേ നമഃ
365. ഓം ലോകചാരിണേ നമഃ
366. ഓം സര്‍വചാരിണേ നമഃ
367. ഓം വിചാരവിദേ നമഃ
368. ഓം ഈശാനായ നമഃ
369. ഓം ഈശ്വരായ നമഃ
370. ഓം കാലായ നമഃ
371. ഓം നിശാചാരിണേ നമഃ
372. ഓം പിനാകവതേ നമഃ
373. ഓം നിമിത്തസ്ഥായ നമഃ
374. ഓം നിമിത്തായ നമഃ
375. ഓം നന്ദയേ നമഃ
376. ഓം നന്ദികരായ നമഃ
377. ഓം ഹരയേ നമഃ
378. ഓം നന്ദീശ്വരായ നമഃ
379. ഓം നന്ദിനേ നമഃ
380. ഓം നന്ദനായ നമഃ
381. ഓം നന്ദിവര്‍ധനായ നമഃ
382. ഓം ഭഗഹാരിണേ നമഃ
383. ഓം നിഹന്ത്രേ നമഃ
384. ഓം കാലായ നമഃ
385. ഓം ബ്രഹ്മണേ നമഃ
386. ഓം പിതാമഹായ നമഃ
387. ഓം ചതുര്‍മുഖായ നമഃ
388. ഓം മഹാലിംഗായ നമഃ
389. ഓം ചാരുലിംഗായ നമഃ
390. ഓം ലിംഗാധ്യക്ഷായ നമഃ
391. ഓം സുരാധ്യക്ഷായ നമഃ
392. ഓം യോഗാധ്യക്ഷായ നമഃ
393. ഓം യുഗാവഹായ നമഃ
394. ഓം ബീജാധ്യക്ഷായ നമഃ
395. ഓം ബീജകര്‍ത്രേ നമഃ
396. ഓം അധ്യാത്മാനുഗതായ നമഃ
397. ഓം ബലായ നമഃ
398. ഓം ഇതിഹാസായ നമഃ
399. ഓം സങ്കല്‍പായ നമഃ
400. ഓം ഗൗതമായ നമഃ
401. ഓം നിശാകരായ നമഃ
402. ഓം ദംഭായ നമഃ
403. ഓം അദംഭായ നമഃ
404. ഓം വൈദംഭായ നമഃ
405. ഓം വശ്യായ നമഃ
406. ഓം വശകരായ നമഃ
407. ഓം കലയേ നമഃ
408. ഓം ലോകകര്‍ത്രേ നമഃ
409. ഓം പശുപതയേ നമഃ
410. ഓം മഹാകര്‍ത്രേ നമഃ
411. ഓം അനൗഷധായ നമഃ
412. ഓം അക്ഷരായ നമഃ
413. ഓം പരമായ ബ്രഹ്മണേ നമഃ
414. ഓം ബലവതേ നമഃ
415. ഓം ശക്രായ നമഃ
416. ഓം നീതയേ നമഃ
417. ഓം അനീതയേ നമഃ
418. ഓം ശുദ്ധാത്മനേ നമഃ
419. ഓം ശുദ്ധായ നമഃ
420. ഓം മാന്യായ നമഃ
421. ഓം ഗതാഗതായ നമഃ
422. ഓം ബഹുപ്രസാദായ നമഃ
423. ഓം സുസ്വപ്നായ നമഃ
424. ഓം ദര്‍പണായ നമഃ
425. ഓം അമിത്രജിതേ നമഃ
426. ഓം വേദകാരായ നമഃ
427. ഓം മന്ത്രകാരായ നമഃ
428. ഓം വിദുഷേ നമഃ
429. ഓം സമരമര്‍ദനായ നമഃ
430. ഓം മഹാമേഘനിവാസിനേ നമഃ
431. ഓം മഹാഘോരായ നമഃ
432. ഓം വശിനേ നമഃ
433. ഓം കരായ നമഃ
434. ഓം അഗ്നിജ്വാലായ നമഃ
435. ഓം മഹാജ്വാലായ നമഃ
436. ഓം അതിധൂമ്രായ നമഃ
437. ഓം ഹുതായ നമഃ
438. ഓം ഹവിഷേ നമഃ
439. ഓം വൃഷണായ നമഃ
440. ഓം ശങ്കരായ നമഃ
441. ഓം നിത്യം വര്‍ചസ്വിനേ നമഃ
442. ഓം ധൂമകേതനായ നമഃ
443. ഓം നീലായ നമഃ
444. ഓം അംഗലുബ്ധായ നമഃ
445. ഓം ശോഭനായ നമഃ
446. ഓം നിരവഗ്രഹായ നമഃ
447. ഓം സ്വസ്തിദായ നമഃ
448. ഓം സ്വസ്തിഭാവായ നമഃ
449. ഓം ഭാഗിനേ നമഃ
450. ഓം ഭാഗകരായ നമഃ
451. ഓം ലഘവേ നമഃ
452. ഓം ഉത്സംഗായ നമഃ
453. ഓം മഹാംഗായ നമഃ
454. ഓം മഹാഗര്‍ഭപരായണായ നമഃ
455. ഓം കൃഷ്ണവര്‍ണായ നമഃ
456. ഓം സുവര്‍ണായ നമഃ
457. ഓം സര്‍വദേഹിനാം ഇന്ദ്രിയായ നമഃ
458. ഓം മഹാപാദായ നമഃ
459. ഓം മഹാഹസ്തായ നമഃ
460. ഓം മഹാകായായ നമഃ
461. ഓം മഹായശസേ നമഃ
462. ഓം മഹാമൂര്‍ധ്‌നേ നമഃ
463. ഓം മഹാമാത്രായ നമഃ
464. ഓം മഹാനേത്രായ നമഃ
465. ഓം നിശാലയായ നമഃ
466. ഓം മഹാന്തകായ നമഃ
467. ഓം മഹാകര്‍ണായ നമഃ
468. ഓം മഹോഷ്ഠായ നമഃ
469. ഓം മഹാഹനവേ നമഃ
470. ഓം മഹാനാസായ നമഃ
471. ഓം മഹാകംബവേ നമഃ
472. ഓം മഹാഗ്രീവായ നമഃ
473. ഓം ശ്മശാനഭാജേ നമഃ
474. ഓം മഹാവക്ഷസേ നമഃ
475. ഓം മഹോരസ്‌കായ നമഃ
476. ഓം അന്തരാത്മനേ നമഃ
477. ഓം മൃഗാലയായ നമഃ
478. ഓം ലംബനായ നമഃ
479. ഓം ലംബിതോഷ്ഠായ നമഃ
480. ഓം മഹാമായായ നമഃ
481. ഓം പയോനിധയേ നമഃ
482. ഓം മഹാദന്തായ നമഃ
483. ഓം മഹാദം ്രച്ചായ നമഃ
484. ഓം മഹാജിഹ്വായ നമഃ
485. ഓം മഹാമുഖായ നമഃ
486. ഓം മഹാനഖായ നമഃ
487. ഓം മഹാരോമ്‌ണേ നമഃ
488. ഓം മഹാകോശായ നമഃ
489. ഓം മഹാജടായ നമഃ
490. ഓം പ്രസന്നായ നമഃ
491. ഓം പ്രസാദായ നമഃ
492. ഓം പ്രത്യയായ നമഃ
493. ഓം ഗിരിസാധനായ നമഃ
494. ഓം സ്‌നേഹനായ നമഃ
495. ഓം അസ്‌നേഹനായ നമഃ
496. ഓം അജിതായ നമഃ
497. ഓം മഹാമുനയേ നമഃ
498. ഓം വൃക്ഷാകാരായ നമഃ
499. ഓം വൃക്ഷകേതവേ നമഃ
500. ഓം അനലായ നമഃ
501. ഓം വായുവാഹനായ നമഃ
502. ഓം ഗണ്ഡലിനേ നമഃ
503. ഓം മേരുധാമ്‌നേ നമഃ
504. ഓം ദേവാധിപതയേ നമഃ
505. ഓം അഥര്‍വശീര്‍ഷായ നമഃ
506. ഓം സാമാസ്യായ നമഃ
507. ഓം ഋക്‌സഹസ്രാമിതേക്ഷണായ നമഃ
508. ഓം യജുഃ പാദ ഭുജായ നമഃ
509. ഓം ഗുഹ്യായ നമഃ
510. ഓം പ്രകാശായ നമഃ
511. ഓം ജംഗമായ നമഃ
512. ഓം അമോഘാര്‍ഥായ നമഃ
513. ഓം പ്രസാദായ നമഃ
514. ഓം അഭിഗമ്യായ നമഃ
515. ഓം സുദര്‍ശനായ നമഃ
516. ഓം ഉപകാരായ നമഃ
517. ഓം പ്രിയായ നമഃ
518. ഓം സര്‍വസ്‌മൈ നമഃ
519. ഓം കനകായ നമഃ
520. ഓം കാഞ്ചനച്ഛവയേ നമഃ
521. ഓം നാഭയേ നമഃ
522. ഓം നന്ദികരായ നമഃ
523. ഓം ഭാവായ നമഃ
524. ഓം പുഷ്‌കരസ്ഥപതയേ നമഃ
525. ഓം സ്ഥിരായ നമഃ
526. ഓം ദ്വാദശായ നമഃ
527. ഓം ത്രാസനായ നമഃ
528. ഓം ആദ്യായ നമഃ
529. ഓം യജ്ഞായ നമഃ
530. ഓം യജ്ഞസമാഹിതായ നമഃ
531. ഓം നക്തം നമഃ
532. ഓം കലയേ നമഃ
533. ഓം കാലായ നമഃ
534. ഓം മകരായ നമഃ
535. ഓം കാലപൂജിതായ നമഃ
536. ഓം സഗണായ നമഃ
537. ഓം ഗണകാരായ നമഃ
538. ഓം ഭൂതവാഹനസാരഥയേ നമഃ
539. ഓം ഭസ്മശയായ നമഃ
540. ഓം ഭസ്മഗോപ്‌ത്രേ നമഃ
541. ഓം ഭസ്മഭൂതായ നമഃ
542. ഓം തരവേ നമഃ
543. ഓം ഗണായ നമഃ
544. ഓം ലോകപാലായ നമഃ
545. ഓം അലോകായ നമഃ
546. ഓം മഹാത്മനേ നമഃ
547. ഓം സര്‍വപൂജിതായ നമഃ
548. ഓം ശുക്ലായ നമഃ
549. ഓം ത്രിശുക്ലായ നമഃ
550. ഓം സമ്പന്നായ നമഃ
551. ഓം ശുചയേ നമഃ
552. ഓം ഭൂതനിഷേവിതായ നമഃ
553. ഓം ആശ്രമസ്ഥായ നമഃ
554. ഓം ക്രിയാവസ്ഥായ നമഃ
555. ഓം വിശ്വകര്‍മമതയേ നമഃ
556. ഓം വരായ നമഃ
557. ഓം വിശാലശാഖായ നമഃ
558. ഓം താമ്രോഷ്ഠായ നമഃ
559. ഓം അംബുജാലായ നമഃ
560. ഓം സുനിശ്ചലായ നമഃ
561. ഓം കപിലായ നമഃ
562. ഓം കപിശായ നമഃ
563. ഓം ശുക്ലായ നമഃ
564. ഓം അയുഷേ നമഃ
565. ഓം പരസ്‌മൈ നമഃ
566. ഓം അപരായ നമഃ
567. ഓം ഗന്ധര്‍വായ നമഃ
568. ഓം അദിതയേ നമഃ
569. ഓം താര്‍ക്ഷ്യായ നമഃ
570. ഓം സുവിജ്ഞേയായ നമഃ
571. ഓം സുശാരദായ നമഃ
572. ഓം പരശ്വധായുധായ നമഃ
573. ഓം ദേവായ നമഃ
574. ഓം അനുകാരിണേ നമഃ
575. ഓം സുബാന്ധവായ നമഃ
576. ഓം തുംബവീണായ നമഃ
577. ഓം മഹാക്രോധായ നമഃ
578. ഓം ഊര്‍ധ്വരേതസേ നമഃ
579. ഓം ജലേശയായ നമഃ
580. ഓം ഉഗ്രായ നമഃ
581. ഓം വശംകരായ നമഃ
582. ഓം വംശായ നമഃ
583. ഓം വംശനാദായ നമഃ
584. ഓം അനിന്ദിതായ നമഃ
585. ഓം സര്‍വാംഗരൂപായ നമഃ
586. ഓം മായാവിനേ നമഃ
587. ഓം സുഹൃദായ നമഃ
588. ഓം അനിലായ നമഃ
589. ഓം അനലായ നമഃ
590. ഓം ബന്ധനായ നമഃ
591. ഓം ബന്ധകര്‍ത്രേ നമഃ
592. ഓം സുബന്ധനവിമോചനായ നമഃ
593. ഓം സയജ്ഞാരയേ നമഃ
594. ഓം സകാമാരയേ നമഃ
595. ഓം മഹാദംഷ്ട്രായ നമഃ
596. ഓം മഹായുധായ നമഃ
597. ഓം ബഹുധാനിന്ദിതായ നമഃ
598. ഓം ശര്‍വായ നമഃ
599. ഓം ശങ്കരായ നമഃ
600. ഓം ശങ്കരായ നമഃ
601. ഓം അധനായ നമഃ
602. ഓം അമരേശായ നമഃ
603. ഓം മഹാദേവായ നമഃ
604. ഓം വിശ്വദേവായ നമഃ
605. ഓം സുരാരിഘ്‌നേ നമഃ
606. ഓം അഹിര്‍ബുധ്‌ന്യായ നമഃ
607. ഓം അനിലാഭായ നമഃ
608. ഓം ചേകിതാനായ നമഃ
609. ഓം ഹവിഷേ നമഃ
610. ഓം അജൈകപാതേ നമഃ
611. ഓം കാപാലിനേ നമഃ
612. ഓം ത്രിശങ്കവേ നമഃ
613. ഓം അജിതായ നമഃ
614. ഓം ശിവായ നമഃ
615. ഓം ധന്വന്തരയേ നമഃ
616. ഓം ധൂമകേതവേ നമഃ
617. ഓം സ്‌കന്ദായ നമഃ
618. ഓം വൈശ്രവണായ നമഃ
619. ഓം ധാത്രേ നമഃ
620. ഓം ശക്രായ നമഃ
621. ഓം വിഷ്ണവേ നമഃ
622. ഓം മിത്രായ നമഃ
623. ഓം ത്വഷ്ട്രേ നമഃ
624. ഓം ധ്രുവായ നമഃ
625. ഓം ധരായ നമഃ
626. ഓം പ്രഭാവായ നമഃ
627. ഓം സര്‍വഗായ വായവേ നമഃ
628. ഓം അര്യമ്‌ണേ നമഃ
629. ഓം സവിത്രേ നമഃ
630. ഓം രവയേ നമഃ
631. ഓം ഉഷംഗവേ നമഃ
632. ഓം വിധാത്രേ നമഃ
633. ഓം മാന്ധാത്രേ നമഃ
634. ഓം ഭൂതഭാവനായ നമഃ
635. ഓം വിഭവേ നമഃ
636. ഓം വര്‍ണവിഭാവിനേ നമഃ
637. ഓം സര്‍വകാമഗുണാവഹായ നമഃ
638. ഓം പദ്മനാഭായ നമഃ
639. ഓം മഹാഗര്‍ഭായ നമഃ
640. ഓം ചന്ദ്രവക്ത്രായ നമഃ
641. ഓം അനിലായ നമഃ
642. ഓം അനലായ നമഃ
643. ഓം ബലവതേ നമഃ
644. ഓം ഉപശാന്തായ നമഃ
645. ഓം പുരാണായ നമഃ
646. ഓം പുണ്യചഞ്ചവേ നമഃ
647. ഓം യേ നമഃ
648. ഓം കുരുകര്‍ത്രേ നമഃ
649. ഓം കുരുവാസിനേ നമഃ
650. ഓം കുരുഭൂതായ നമഃ
651. ഓം ഗുണൗഷധായ നമഃ
652. ഓം സര്‍വാശയായ നമഃ
653. ഓം ദര്‍ഭചാരിണേ നമഃ
654. ഓം സര്‍വേഷാം പ്രാണിനാം പതയേ നമഃ
655. ഓം ദേവദേവായ നമഃ
656. ഓം സുഖാസക്തായ നമഃ
657. ഓം സതേ നമഃ
658. ഓം അസതേ നമഃ
659. ഓം സര്‍വരത്‌നവിദേ നമഃ
660. ഓം കൈലാസഗിരിവാസിനേ നമഃ
661. ഓം ഹിമവദ്ഗിരിസംശ്രയായ നമഃ
662. ഓം കൂലഹാരിണേ നമഃ
663. ഓം കൂലകര്‍ത്രേ നമഃ
664. ഓം ബഹുവിദ്യായ നമഃ
665. ഓം ബഹുപ്രദായ നമഃ
666. ഓം വണിജായ നമഃ
667. ഓം വര്‍ധകിനേ നമഃ
668. ഓം വൃക്ഷായ നമഃ
669. ഓം വകുലായ നമഃ
670. ഓം ചന്ദനായ നമഃ
671. ഓം ഛദായ നമഃ
672. ഓം സാരഗ്രീവായ നമഃ
673. ഓം മഹാജത്രവേ നമഃ
674. ഓം അലോലായ നമഃ
675. ഓം മഹൗഷധായ നമഃ
676. ഓം സിദ്ധാര്‍ൗകൊരിണേ നമഃ
677. ഓം സിദ്ധാര്‍ൗശെ്ഛന്ദോവ്യാകരണോത്തരായ നമഃ
678. ഓം സിംഹനാദായ നമഃ
679. ഓം സിംഹദംഷ്ട്രായ നമഃ
680. ഓം സിംഹഗായ നമഃ
681. ഓം സിംഹവാഹനായ നമഃ
682. ഓം പ്രഭാവാത്മനേ നമഃ
683. ഓം ജഗത്കാലസ്ഥാലായ നമഃ
684. ഓം ലോകഹിതായ നമഃ
685. ഓം തരവേ നമഃ
686. ഓം സാരംഗായ നമഃ
687. ഓം നവചക്രാംഗായ നമഃ
688. ഓം കേതുമാലിനേ നമഃ
689. ഓം സഭാവനായ നമഃ
690. ഓം ഭൂതാലയായ നമഃ
691. ഓം ഭൂതപതയേ നമഃ
692. ഓം അഹോരാത്രായ നമഃ
693. ഓം അനിന്ദിതായ നമഃ
694. ഓം സര്‍വഭൂതാനാം വാഹിത്രേ നമഃ
695. ഓം സര്‍വഭൂതാനാം നിലയായ നമഃ
696. ഓം വിഭവേ നമഃ
697. ഓം ഭവായ നമഃ
698. ഓം അമോഘായ നമഃ
699. ഓം സംയതായ നമഃ
700. ഓം അശ്വായ നമഃ
701. ഓം ഭോജനായ നമഃ
702. ഓം പ്രാണധാരണായ നമഃ
703. ഓം ധൃതിമതേ നമഃ
704. ഓം മതിമതേ നമഃ
705. ഓം ദക്ഷായ നമഃ
706. ഓം സത്കൃതായ നമഃ
707. ഓം യുഗാധിപായ നമഃ
708. ഓം ഗോപാലയേ നമഃ
709. ഓം ഗോപതയേ നമഃ
710. ഓം ഗ്രാമായ നമഃ
711. ഓം ഗോചര്‍മവസനായ നമഃ
712. ഓം ഹരയേ നമഃ
713. ഓം ഹിരണ്യബാഹവേ നമഃ
714. ഓം പ്രവേശിനാം ഗുഹാപാലായ നമഃ
715. ഓം പ്രകൃഷ്ടാരയേ നമഃ
716. ഓം മഹാഹര്‍ഷായ നമഃ
717. ഓം ജിതകാമായ നമഃ
718. ഓം ജിതേന്ദ്രിയായ നമഃ
719. ഓം ഗാന്ധാരായ നമഃ
720. ഓം സുവാസായ നമഃ
721. ഓം തപസ്സക്തായ നമഃ
722. ഓം രതയേ നമഃ
723. ഓം നരായ നമഃ
724. ഓം മഹാഗീതായ നമഃ
725. ഓം മഹാനൃത്യായ നമഃ
726. ഓം അപ്‌സരോഗണസേവിതായ നമഃ
727. ഓം മഹാകേതവേ നമഃ
728. ഓം മഹാധാതവേ നമഃ
729. ഓം നൈകസാനുചരായ നമഃ
730. ഓം ചലായ നമഃ
731. ഓം ആവേദനീയായ നമഃ
732. ഓം ആദേശായ നമഃ
733. ഓം സര്‍വഗന്ധസുഖാഹവായ നമഃ
734. ഓം തോരണായ നമഃ
735. ഓം താരണായ നമഃ
736. ഓം വാതായ നമഃ
737. ഓം പരിധിനേ നമഃ
738. ഓം പതിഖേചരായ നമഃ
739. ഓം സംയോഗായ വര്‍ധനായ നമഃ
740. ഓം വൃദ്ധായ നമഃ
741. ഓം അതിവൃദ്ധായ നമഃ
742. ഓം ഗുണാധികായ നമഃ
743. ഓം നിത്യമാത്മസഹായായ നമഃ
744. ഓം ദേവാസുരപതയേ നമഃ
745. ഓം പത്യേ നമഃ
746. ഓം യുക്തായ നമഃ
747. ഓം യുക്തബാഹവേ നമഃ
748. ഓം ദിവി സുപര്‍വണോ ദേവായ നമഃ
749. ഓം ആഷാ™ായ നമഃ
750. ഓം സുഷാ™ായ നമഃ
751. ഓം ധ്രുവായ നമഃ
752. ഓം ഹരിണായ നമഃ
753. ഓം ഹരായ നമഃ
754. ഓം ആവര്‍തമാനേഭ്യോ വപുഷേ നമഃ
755. ഓം വസുശ്രേഷ്ഠായ നമഃ
756. ഓം മഹാപൗാെയ നമഃ
757. ഓം ശിരോഹാരിണേ വിമര്‍ശായ നമഃ
758. ഓം സര്‍വലക്ഷണലക്ഷിതായ നമഃ
759. ഓം അക്ഷായ രൗേെയാഗിനേ നമഃ
760. ഓം സര്‍വയോഗിനേ നമഃ
761. ഓം മഹാബലായ നമഃ
762. ഓം സമാമ്‌നായായ നമഃ
763. ഓം അസമാമ്‌നായായ നമഃ
764. ഓം തീര്‍ൗേെദവായ നമഃ
765. ഓം മഹാരൗാെയ നമഃ
766. ഓം നിര്‍ജീവായ നമഃ
767. ഓം ജീവനായ നമഃ
768. ഓം മന്ത്രായ നമഃ
769. ഓം ശുഭാക്ഷായ നമഃ
770. ഓം ബഹുകര്‍കശായ നമഃ
771. ഓം രത്‌നപ്രഭൂതായ നമഃ
772. ഓം രത്‌നാംഗായ നമഃ
773. ഓം മഹാര്‍ണവനിപാനവിദേ നമഃ
774. ഓം മൂലായ നമഃ
775. ഓം വിശാലായ നമഃ
776. ഓം അമൃതായ നമഃ
777. ഓം വ്യക്താവ്യക്തായ നമഃ
778. ഓം തപോനിധയേ നമഃ
779. ഓം ആരോഹണായ നമഃ
780. ഓം അധിരോഹായ നമഃ
781. ഓം ശീലധാരിണേ നമഃ
782. ഓം മഹായശസേ നമഃ
783. ഓം സേനാകല്‍പായ നമഃ
784. ഓം മഹാകല്‍പായ നമഃ
785. ഓം യോഗായ നമഃ
786. ഓം യുഗകരായ നമഃ
787. ഓം ഹരയേ നമഃ
788. ഓം യുഗരൂപായ നമഃ
789. ഓം മഹാരൂപായ നമഃ
790. ഓം മഹാനാഗഹനായ നമഃ
791. ഓം വധായ നമഃ
792. ഓം ന്യായനിര്‍വപണായ നമഃ
793. ഓം പാദായ നമഃ
794. ഓം പണ്ഡിതായ നമഃ
795. ഓം അചലോപമായ നമഃ
796. ഓം ബഹുമാലായ നമഃ
797. ഓം മഹാമാലായ നമഃ
798. ഓം ശശിനേ ഹരസുലോചനായ നമഃ
799. ഓം വിസ്താരായ ലവണായ കൂപായ നമഃ
800. ഓം ത്രിയുഗായ നമഃ
801. ഓം സഫലോദയായ നമഃ
802. ഓം ത്രിലോചനായ നമഃ
803. ഓം വിഷണ്ണാംഗായ നമഃ
804. ഓം മണിവിദ്ധായ നമഃ
805. ഓം ജടാധരായ നമഃ
806. ഓം ബിന്ദവേ നമഃ
807. ഓം വിസര്‍ഗായ നമഃ
808. ഓം സുമുഖായ നമഃ
809. ഓം ശരായ നമഃ
810. ഓം സര്‍വായുധായ നമഃ
811. ഓം സഹായ നമഃ
812. ഓം നിവേദനായ നമഃ
813. ഓം സുഖാജാതായ നമഃ
814. ഓം സുഗന്ധാരായ നമഃ
815. ഓം മഹാധനുഷേ നമഃ
816. ഓം ഗന്ധപാലിനേ ഭഗവതേ നമഃ
817. ഓം സര്‍വകര്‍മണാം ഉത്ഥാനായ നമഃ
818. ഓം മന്ഥാനായ ബഹുലായ വായവേ നമഃ
819. ഓം സകലായ നമഃ
820. ഓം സര്‍വലോചനായ നമഃ
821. ഓം തലസ്താലായ നമഃ
822. ഓം കരസ്ഥാലിനേ നമഃ
823. ഓം ഊര്‍ധ്വസംഹനനായ നമഃ
824. ഓം മഹതേ നമഃ
825. ഓം ഛത്രായ നമഃ
826. ഓം സുച്ഛത്രായ നമഃ
827. ഓം വിഖ്യാതായ ലോകായ നമഃ
828. ഓം സര്‍വാശ്രയായ ക്രമായ നമഃ
829. ഓം മുണ്ഡായ നമഃ
830. ഓം വിരൂപായ നമഃ
831. ഓം വികൃതായ നമഃ
832. ഓം ദണ്ഡിനേ നമഃ
833. ഓം കുണ്ഡിനേ നമഃ
834. ഓം വികുര്‍വണായ നമഃ
835. ഓം ഹര്യക്ഷായ നമഃ
836. ഓം കകുഭായ നമഃ
837. ഓം വജ്രിണേ നമഃ
838. ഓം ശതജിഹ്വായ നമഃ
839. ഓം സഹസ്രപാദേ നമഃ
840. ഓം സഹസ്രമൂര്‍ധ്‌നേ നമഃ
841. ഓം ദേവേന്ദ്രായ സര്‍വദേവമയായ നമഃ
842. ഓം ഗുരവേ നമഃ
843. ഓം സഹസ്രബാഹവേ നമഃ
844. ഓം സര്‍വാംഗായ നമഃ
845. ഓം ശരണ്യായ നമഃ
846. ഓം സര്‍വലോകകൃതേ നമഃ
847. ഓം പവിത്രായ നമഃ
848. ഓം ത്രികകുന്മന്ത്രായ നമഃ
849. ഓം കനിഷ്ഠായ നമഃ
850. ഓം കൃഷ്ണപിംഗലായ നമഃ
851. ഓം ബ്രഹ്മദണ്ഡവിനിര്‍മാത്രേ നമഃ
852. ഓം ശതഘ്‌നീപാശ ശക്തിമതേ നമഃ
853. ഓം പദ്മഗര്‍ഭായ നമഃ
854. ഓം മഹാഗര്‍ഭായ നമഃ
855. ഓം ബ്രഹ്മഗര്‍ഭായ നമഃ
856. ഓം ജലോദ്ഭവായ നമഃ
857. ഓം ഗഭസ്തയേ നമഃ
858. ഓം ബ്രഹ്മകൃതേ നമഃ
859. ഓം ബ്രഹ്മിണേ നമഃ
860. ഓം ബ്രഹ്മവിദേ നമഃ
861. ഓം ബ്രാഹ്മണായ നമഃ
862. ഓം ഗതയേ നമഃ
863. ഓം അനന്തരൂപായ നമഃ
864. ഓം നൈകാത്മനേ നമഃ
865. ഓം സ്വയംഭുവഃ തി‡തേജസേ നമഃ
866. ഓം ഊര്‍ധ്വഗാത്മനേ നമഃ
867. ഓം പശുപതയേ നമഃ
868. ഓം വാതരംഹസേ നമഃ
869. ഓം മനോജവായ നമഃ
870. ഓം ചന്ദനിനേ നമഃ
871. ഓം പദ്മനാലാഗ്രായ നമഃ
872. ഓം സുരഭ്യുത്തരണായ നമഃ
873. ഓം നരായ നമഃ
874. ഓം കര്‍ണികാരമഹാസ്രഗ്വിണേ നമഃ
875. ഓം നീലമൗലയേ നമഃ
876. ഓം പിനാകധൃതേ നമഃ
877. ഓം ഉമാപതയേ നമഃ
878. ഓം ഉമാകാന്തായ നമഃ
879. ഓം ജാഹ്നവീധൃതേ നമഃ
880. ഓം ഉമാധവായ നമഃ
881. ഓം വരായ വരാഹായ നമഃ
882. ഓം വരദായ നമഃ
883. ഓം വരേണ്യായ നമഃ
884. ഓം സുമഹാസ്വനായ നമഃ
885. ഓം മഹാപ്രസാദായ നമഃ
886. ഓം ദമനായ നമഃ
887. ഓം ശത്രുഘ്‌നേ നമഃ
888. ഓം ശ്വേതപിംഗലായ നമഃ
889. ഓം പീതാത്മനേ നമഃ
890. ഓം പരമാത്മനേ നമഃ
891. ഓം പ്രയതാത്മനേ നമഃ
892. ഓം പ്രധാനധൃതേ നമഃ
893. ഓം സര്‍വപാര്‍ശ്വമുഖായ നമഃ
894. ഓം ത്ര്യക്ഷായ നമഃ
895. ഓം ധര്‍മസാധാരണായ വരായ നമഃ
896. ഓം ചരാചരാത്മനേ നമഃ
897. ഓം സൂക്ഷ്മാത്മനേ നമഃ
898. ഓം അമൃതായ ഗോവൃഷേശ്വരായ നമഃ
899. ഓം സാധ്യര്‍ഷയേ നമഃ
900. ഓം വസുരാദിത്യായ നമഃ
901. ഓം വിവസ്വതേ സവിതാമൃതായ നമഃ
902. ഓം വ്യാസായ നമഃ
903. ഓം സര്‍ഗായ സുസങ്ക്‌ഷേപായ വിസ്തരായ നമഃ
904. ഓം പര്യയായ നരായ നമഃ
905. ഓം ഋതവേ നമഃ
906. ഓം സംവത്സരായ നമഃ
907. ഓം മാസായ നമഃ
908. ഓം പക്ഷായ നമഃ
909. ഓം സംഖ്യാസമാപനായ നമഃ
910. ഓം കലാഭ്യോ നമഃ
911. ഓം കാഷ്ഠാഭ്യോ നമഃ
912. ഓം ലവേഭ്യോ നമഃ
913. ഓം മാത്രാഭ്യോ നമഃ
914. ഓം മുഹൂര്‍താഹഃ ക്ഷപാഭ്യോ നമഃ
915. ഓം ക്ഷണേഭ്യോ നമഃ
916. ഓം വിശ്വക്ഷേത്രായ നമഃ
917. ഓം പ്രജാബീജായ നമഃ
918. ഓം ലിംഗായ നമഃ
919. ഓം ആദ്യായ നിര്‍ഗമായ നമഃ
920. ഓം സതേ നമഃ
921. ഓം അസതേ നമഃ
922. ഓം വ്യക്തായ നമഃ
923. ഓം അവ്യക്തായ നമഃ
924. ഓം പിത്രേ നമഃ
925. ഓം മാത്രേ നമഃ
926. ഓം പിതാമഹായ നമഃ
927. ഓം സ്വര്‍ഗദ്വാരായ നമഃ
928. ഓം പ്രജാദ്വാരായ നമഃ
929. ഓം മോക്ഷദ്വാരായ നമഃ
930. ഓം ത്രിവിഷ്ടപായ നമഃ
931. ഓം നിര്‍വാണായ നമഃ
932. ഓം ഹ്യൂാദനായ നമഃ
933. ഓം ബ്രഹ്മലോകായ നമഃ
934. ഓം പരാഗതയേ നമഃ
935. ഓം ദേവാസുര വിനിര്‍മാത്രേ നമഃ
936. ഓം ദേവാസുരപരായണായ നമഃ
937. ഓം ദേവാസുരഗുരവേ നമഃ
938. ഓം ദേവായ നമഃ
939. ഓം ദേവാസുര നമസ്‌കൃതായ നമഃ
940. ഓം ദേവാസുര മഹാമാത്രായ നമഃ
941. ഓം ദേവാസുര ഗണാശ്രയായ നമഃ
942. ഓം ദേവാസുരഗണാധ്യക്ഷായ നമഃ
943. ഓം ദേവാസുര ഗണാഗ്രണ്യേ നമഃ
944. ഓം ദേവാതിദേവായ നമഃ
945. ഓം ദേവര്‍ഷയേ നമഃ
946. ഓം ദേവാസുരവരപ്രദായ നമഃ
947. ഓം ദേവാസുരേശ്വരായ നമഃ
948. ഓം വിശ്വായ നമഃ
949. ഓം ദേവാസുരമഹേശ്വരായ നമഃ
950. ഓം സര്‍വദേവമയായ നമഃ
951. ഓം അചിന്ത്യായ നമഃ
952. ഓം ദേവതാത്മനേ നമഃ
953. ഓം ആത്മസംഭവായ നമഃ
954. ഓം ഉദ്ഭിദേ നമഃ
955. ഓം ത്രിവിക്രമായ നമഃ
956. ഓം വൈദ്യായ നമഃ
957. ഓം വിരജായ നമഃ
958. ഓം നീരജായ നമഃ
959. ഓം അമരായ നമഃ
960. ഓം ഈഡ്യായ നമഃ
961. ഓം ഹസ്തീശ്വരായ നമഃ
962. ഓം വ്യാഘ്രായ നമഃ
963. ഓം ദേവസിംഹായ നമഃ
964. ഓം നരര്‍ഷഭായ നമഃ
965. ഓം വിബുധായ നമഃ
966. ഓം അഗ്രവരായ നമഃ
967. ഓം സൂക്ഷ്മായ നമഃ
968. ഓം സര്‍വദേവായ നമഃ
969. ഓം തപോമയായ നമഃ
970. ഓം സുയുക്തായ നമഃ
971. ഓം ശോഭനായ നമഃ
972. ഓം വജ്രിണേ നമഃ
973. ഓം പ്രാസാനാം പ്രഭവായ നമഃ
974. ഓം അവ്യയായ നമഃ
975. ഓം ഗുഹായ നമഃ
976. ഓം കാന്തായ നമഃ
977. ഓം നിജായ സര്‍ഗായ നമഃ
978. ഓം പവിത്രായ നമഃ
979. ഓം സര്‍വപാവനായ നമഃ
980. ഓം ശൃംഗിണേ നമഃ
981. ഓം ശൃംഗപ്രിയായ നമഃ
982. ഓം ബഭ്രുവേ നമഃ
983. ഓം രാജരാജായ നമഃ
984. ഓം നിരാമയായ നമഃ
985. ഓം അഭിരാമായ നമഃ
986. ഓം സുരഗണായ നമഃ
987. ഓം വിരാമായ നമഃ
988. ഓം സര്‍വസാധനായ നമഃ
989. ഓം ലലാടാക്ഷായ നമഃ
990. ഓം വിശ്വദേവായ നമഃ
991. ഓം ഹരിണായ നമഃ
992. ഓം ബ്രഹ്മവര്‍ചസായ നമഃ
993. ഓം സ്ഥാവരാണാം പതയേ നമഃ
994. ഓം നിയമേന്ദ്രിയവര്‍ധനായ നമഃ
995. ഓം സിദ്ധാര്‍ൗാെയ നമഃ
996. ഓം സിദ്ധഭൂതാര്‍ൗാെയ നമഃ
997. ഓം അചിന്ത്യായ നമഃ
998. ഓം സത്യവ്രതായ നമഃ
999. ഓം ശുചയേ നമഃ
1000. ഓം വ്രതാധിപായ നമഃ
1001. ഓം പരസ്‌മൈ നമഃ
1002. ഓം ബ്രഹ്മണേ നമഃ
1003. ഓം ഭക്താനാം പരമായൈ ഗതയേ നമഃ
1004. ഓം വിമുക്തായ നമഃ
1005. ഓം മുക്തതേജസേ നമഃ
1006. ഓം ശ്രീമതേ നമഃ
1007. ഓം ശ്രീവര്‍ധനായ നമഃ
1008. ഓം ജഗതേ നമഃ


ഇതി ശിവസഹസ്രനാമാവലിഃ ശിവാര്‍പണം

ചണ്ഡമുണ്ഡവധം. - ശ്രീമദ്‌ ദേവീഭാഗവതം. 5. 26 - ദിവസം 118.


           
ഇത്യാജ്ഞപ്തൌ തദാ വീരൌ ചണ്ഡമുണ്ഡൌ മഹാ ബലൌ
ജഗ്മതുസ്തരസൈവാജൌ സൈന്യേന മഹതാന്വിതൌ
ദൃഷ്ട്വാ തത്ര സ്ഥിതാം ദേവീം ദേവാനാം ഹിത കാരിണീം
ഊചസ്തൌ മഹാവീര്യൌ തദാ സാമാന്വിതം വച:


വ്യാസന്‍ തുടര്‍ന്നു: ശുംഭന്‍റെ ആജ്ഞയനുസരിച്ച് ചണ്ഡമുണ്ഡന്മാര്‍ പടയുമായി പുറപ്പെട്ടു. ദേവന്മാര്‍ക്ക് ഒത്താശചെയ്യുന്ന ദേവിയെക്കണ്ട് അവര്‍ ആദരവോടെ സാമോപായം പരീക്ഷിച്ചുനോക്കി. ‘ഇന്ദ്രാദി വീരന്മാരെയൊക്കെ വിജയിച്ച ശൂരന്മാരായ ശുംഭനിശുംഭന്മാരെപ്പറ്റി, ദേവീ, നീ കേട്ടിട്ടില്ലേ? നീ ഇവിടെ വന്നിട്ടുള്ളത് കൂടെയൊരു കാളികയും കൂട്ടിനൊരു സിംഹവും മാത്രമായാണ്. ശുംഭന്‍റെ സേനാബലം എന്തെന്ന് നിനക്കറിയില്ല. ആ മഹാശക്തനെ ജയിക്കാമെന്ന് നിനക്ക് തോന്നുന്നത് വെറും വ്യാമോഹം മാത്രം. നിനക്ക് നല്ല ഉപദേശം തരാന്‍ ആണായും പെണ്ണായും ഉറ്റവര്‍ ആരുമില്ലാത്തതാണ് നിന്‍റെ പ്രശ്നം. നിന്‍റെ കൂട്ടുകാരാണെങ്കില്‍ ദുര്‍ബ്ബലരായ ദേവന്മാരല്ലേ? അവനവന്‍റെ ബലമറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. കൈകള്‍ പതിനെട്ടുണ്ട് എന്ന് വച്ച് എല്ലാമായി എന്ന് ധരിക്കരുത്. ശുംഭനോടു യുദ്ധം ചെയ്യാന്‍ നിന്‍റെ കൈകളും അതിലെ ആയുധങ്ങളും പോര. ഐരാവതത്തിന്റെ തുമ്പിക്കൈ അരിയാനും മദയാനയെ തകര്‍ക്കാനും ദേവന്മാരെ പരാജയപ്പെടുത്താനും കഴിവുള്ള ശുംഭന് നീയൊരു ശത്രുവേയല്ല. വെറുതെ ചാവാന്‍ നില്‍ക്കാതെ എന്‍റെ നല്ല വാക്കുകള്‍ കേട്ടാലും. അവനെ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്.


ശാസ്ത്ര തത്വമറിഞ്ഞവര്‍ ദുഃഖം ഒഴിവാക്കി സുഖം ലഭിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുന്നു. തേന്മൊഴിയായ സുന്ദരീ, ശുംഭന്‍റെ സൈന്യബലം നീയൊന്നു കാണണം. അത് കണ്ടു കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് സംശയലേശം ഉണ്ടാവുകയില്ല. നിന്നെ വെറുതെ ദ്രോഹിക്കുന്നത് ദേവന്മാര്‍ തന്നെയാണ്. അവര്‍ക്ക് ദൈത്യരെ പേടിയാണല്ലോ. അവരുടെ വാചകമടിയില്‍ നീ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതി. വെറുതെ പകല്‍ക്കിനാവ് കാണാതെ. കാര്യം കാണാന്‍ സ്വബന്ധുക്കളെ തള്ളിയും ധര്‍മ്മബന്ധുക്കളെ സ്വീകരിക്കാം എന്നല്ലേ ശാസ്ത്രമതം? ദേവന്മാര്‍ സ്വാര്‍ത്ഥത്തിനായി നിന്നെ ഉപയോഗിക്കുകയാണ്. നിന്‍റെ നന്മയ്ക്കായാണ് ഞാനിത് പറയുന്നത്. സുന്ദരനും സുഭഗനും വീരനുമായ ശുംഭന്‍ കാമകലാവിധഗ്ദ്ധനുമാണ്. അവനെ സ്വീകരിക്കുക. മൂന്നുലോകങ്ങളില്‍ കിട്ടാവുന്ന വിലപിടിപ്പുള്ളതെല്ലാം നിന്‍റെ കാല്‍ക്കല്‍ അവന്‍ കൊണ്ട് വന്നു തരും. അവന്‍ നിനക്ക് ഉത്തമനായ ഭര്‍ത്താവായിരിക്കും.’


ചണ്ഡന്‍റെ വാക്കുകള്‍ കേട്ട അംബിക ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദത്തില്‍ ഒന്നലറി. ‘വെറുതെ വീമ്പു പറയാതെ രാക്ഷസാ. രുദ്രനെയും വിഷ്ണുവിനെയും മറ്റും വേണ്ടെന്നു വെച്ചിട്ട് വെറുമൊരു ദൈത്യനെ വേള്‍ക്കാനാണോ നിന്‍റെ ഉപദേശം? എനിക്ക് ഭര്‍ത്താവിന്‍റെ ആവശ്യമില്ല. ഞാനാണ് എല്ലാറ്റിന്റെയും ഭര്‍ത്ത്രി. (സ്വാമിനി). ഞാനെത്രയോ ശുംഭന്മാരെയും നിശുംഭന്മാരെയും ഇതിനു മുന്‍പേ വകവരുത്തിയിട്ടുണ്ട്! കോടിക്കണക്കിനു ദൈത്യന്മാരും എന്‍റെ കൈകൊണ്ട് ചത്തിട്ടുണ്ട്. ദേവന്മാരും യുഗം തോറും നശിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. ദൈത്യന്മാരുടെ അന്ത്യത്തിന് കാലമായി. രക്ഷിക്കാന്‍ ശ്രമിക്കുന്നതെല്ലാം വെറുതെ. എന്നാല്‍ ധര്‍മ്മമാണെന്നു കരുതി പോരിനിറങ്ങുക. അതാണ്‌ മഹാത്മാക്കള്‍ക്ക് കീര്‍ത്തിപ്രദം. ശുംഭനിശുംഭന്മാരെക്കൊണ്ട് നിങ്ങള്‍ക്കെന്തു പ്രയോജനം. നിങ്ങള്‍ക്ക് പിറകെ അവരും കാലപുരി പൂകും എന്ന് നിശ്ചയം. വിഷാദമെല്ലാം വെടിഞ്ഞ് ഉശിരോടെ അടരാടുക. എല്ലാ ദൈത്യരുടേയും അന്ത്യമടുത്തു. വെറുതെ വര്‍ത്തമാനം പറയാതെ ആയുധമെടുത്ത് പോരാടുക. അല്ലെങ്കില്‍ ഓടി രക്ഷപ്പെടാം.’


ദേവി വെല്ലുവിളിച്ചപ്പോള്‍ അസുരസഹോദരന്മാര്‍ പോര് തുടങ്ങി. അവര്‍ ദേവിയുടെ നേരെ ശസ്ത്രജാലം പൊഴിച്ചു. അവരുടെ ഞാണൊലിയും ദേവി മുഴക്കിയ ശംഖുനാദവും ആകാശത്ത് മാറ്റൊലിക്കൊണ്ടു. ഇന്ദ്രാദികള്‍ ആ നാദം കേട്ടു സന്തോഷിച്ചു. ദേവിയും ചണ്ഡമുണ്ഡന്മാരുമായി ഗദ, വാള്‍, ഉലക്ക, അസ്ത്രം എന്നിവ കൊണ്ടുള്ള യുദ്ധം വര്‍ണ്ണനകള്‍ക്കതീതമായി ഭീകരമായിരുന്നു. അസുരന്മാരുടെ അസ്ത്രങ്ങളെ ദേവിയുടെ അസ്ത്രങ്ങള്‍ ഖണ്ഡിച്ചു.


അംബികയുടെ അസ്ത്രങ്ങള്‍ സര്‍പ്പസമാനമായിരുന്നു. പുതുമഴയില്‍ പൂച്ചികള്‍ ആകാശം മൂടി നിറയുന്നതുപോലെ ആകാശത്ത് അമ്പുകള്‍ കൊണ്ടൊരു പുകമറതന്നെ കാണപ്പെട്ടു. അസുരന്മാര്‍ തന്‍റെ നേരെ എയ്യുന്ന അമ്പുകള്‍ കണ്ടിട്ട് ദേവിയുടെ മുഖം കാര്‍മേഘം പോലെ ഇരുണ്ടു. കണ്ണുകള്‍ കദളിപ്പൂപോലെ ചുവന്നു. പുരികം വില്ലുപോലെ വളഞ്ഞു. വിശാലമായ നെറ്റിത്തടത്തില്‍ നിന്നും കാളിക പുറത്തുവന്നു.


പുലിത്തോലുകൊണ്ടുള്ള പാവാട. ആനത്തോലുകൊണ്ടുള്ള ഉത്തരീയം. തലയോട്ടികള്‍ കൊണ്ടുള്ള മാല. വെള്ളം വറ്റിയ കുളം പോലെയുള്ള വയറ്. ഭീകരമായ ആകാരം. നീണ്ടു മൂര്‍ച്ചയേറിയ ദംഷ്ട്രങ്ങള്‍. കയ്യില്‍ വാളും കയറും ഗദയും. മറ്റൊരു കാളരാത്രി മൂര്‍ത്തമായി യുദ്ധക്കളം നിറഞ്ഞു നിന്നു. അസുരന്മാരെ നീണ്ട കൈകള്‍ കൊണ്ട് കൂട്ടിപിടിച്ച്‌ അവള്‍ വായിലിട്ടു ചവച്ചു.


അലങ്കരിച്ചു വന്ന ആനകളെ ആനക്കാരോടോപ്പം അവള്‍ വായിലാക്കി. അവളുടെ ഗര്‍ജ്ജനം എങ്ങും മുഴങ്ങിക്കേട്ടു. കുതിരകളും ഒട്ടകങ്ങളും അവളുടെ പല്ലിനിടയില്‍പ്പെട്ടു ഞെരിഞ്ഞു. ചണ്ഡമുണ്ഡന്മാര്‍ ശരമാരി വര്‍ഷിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ചണ്ഡന്‍ സൂര്യസമാനം ജാജ്വല്യപ്രഭയാര്‍ന്ന വിഷ്ണുചക്രം പ്രയോഗിച്ചു. കാളി ആ ചക്രത്തെയും അസുരനേയും ക്ഷണത്തില്‍ ഒരൊറ്റ അമ്പിനാല്‍ മുറിച്ചുപൊടിച്ചു കളഞ്ഞു. ചണ്ഡന്‍ മോഹാലസ്യപ്പെട്ടു. സഹോദരന്‍ വീണത്‌ കണ്ട മുണ്ഡന്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്ത് മൂര്‍ത്ത അസ്ത്രങ്ങള്‍ തുരുതുരാ വര്‍ഷിച്ചു. ആ അസ്ത്രങ്ങള്‍ എല്ലാം കാളി എള്ളിന്‍ മണികളെന്നപ്പോലെ പൊടിപൊടിയാക്കി.


പിന്നെ ഒരര്‍ദ്ധചന്ദ്രാസ്ത്ര പ്രയോഗത്താല്‍ കാളിക അവനെയും വീഴ്ത്തി. അസുരന്മാര്‍ ഹാഹാരവവും ദേവന്മാര്‍ ആഹ്ലാദശബ്ദവും പുറപ്പെടുവിച്ചു. അപ്പോഴേയ്ക്കും മോഹാലസ്യം വിട്ടുണര്‍ന്ന ചണ്ഡന്‍ വലിയൊരു  ഗദയുമായി ദേവിയെ ആഞ്ഞടിച്ചു. എന്നാല്‍ ദേവി തന്‍റെ വലം കയ്യുകൊണ്ട് അതിനെ തടുത്തു. ഉടനെതന്നെ ദേവി ബാണപാശം മന്ത്രജപത്തോടെ അയച്ച് അവനെ ബന്ധിച്ചു. അപ്പോഴതാ മോഹാലസ്യം വിട്ട മുണ്ഡന്‍ ഒരു വേലുമായി ദേവിയുടെ നേരെ കുതിച്ചുവരുന്നു. അവനെയും ചണ്ഡിക ബന്ധിച്ചു. കയറില്‍ കെട്ടിത്തൂക്കി മുയല്‍ക്കുഞ്ഞുങ്ങളെ തൂക്കിയെടുക്കുന്നതുപോലെ കാളിക ആ രണ്ടുപേരെയും എടുത്ത് ദേവിയുടെ സവിധമണഞ്ഞു.


‘നിന്‍റെ യുദ്ധയജ്ഞത്തിനായി കൊണ്ടുവന്ന പശുക്കളാണിവര്‍. ഇവരെ എറ്റു വാങ്ങിക്കൊള്ളൂ’ എന്നവള്‍ അംബികയോട് പറഞ്ഞു. അപ്പോള്‍ അംബിക കാളിയോട്‌ ‘ഇവരെ കൊല്ലണ്ട, എന്നാല്‍ വിടുകയും വേണ്ട. യുദ്ധസമര്‍ത്ഥയായ നിനക്ക് ഇഷ്ടം പോലെ ചെയ്യാം.’


‘അതിപ്രശസ്തമായ യുദ്ധത്തില്‍ വാളാണ് പ്രതിഷ്ഠ. അതിനാല്‍ ഹിംസയാകാത്തപോലെ എന്‍റെ വാളുകൊണ്ട് ഞാന്‍ ഇവരെ ബലി കൊടുക്കാം.’ എന്ന് പറഞ്ഞു കാളി അവരുടെ തലകള്‍ അറുത്തു മാറ്റി. അവരുടെ നിണം കാളിക ആചമനം ചെയ്തു. ദൈത്യരുടെ അന്ത്യം കണ്ട് ദേവി സന്തുഷ്ടയായി.


‘ദേവകാര്യം നടത്താനായി നീ ചണ്ഡമുണ്ഡന്മാരെ കൊന്നതിനാല്‍ നീയിനി ചാമുണ്ഡി എന്ന പേരില്‍ വിശ്വമെങ്ങും അറിയപ്പെടും.’ എന്ന്‍ ജഗദംബിക അരുളിച്ചെയ്തു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Sunday, February 26, 2017

നാരായണീയം ഭക്തിസാന്ദ്രം, മുക്തി മാര്ഗ്ഗം



"സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവദിഭ്യാം
നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർഥാത്മകം ബ്രഹ്മതത്വം
 തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം”



പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാന് പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിര്മ്മമനും 100,000 വേദ വാക്യങ്ങളാല് സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവന്.
ഈ ബ്രഹ്മം കാണുമ്പോള് ഒരുവന് നാലു പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുൻപിൽ വിളങ്ങുന്നു.

ഇത് കാണാന് സാധാരണ ജനങ്ങൾക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.


നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃതകൃതിയാണ്.
മേല്പ്പത്തൂര് നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്.

ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള് ആണ് നാരായണീയത്തില് ഉള്ളത്.

ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്കുന്നു. നാരായണീയം 1587ല് ആണ് എഴുതപ്പെട്ടത്. തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില് പോയ മേല്പ്പത്തൂര് നാരായണഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില് ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന് കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല് ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില് നിന്നു വിമുക്തനാക്കുവാന് സംസ്കൃതപണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന് അദ്ദേഹത്തോട് ‘മീന് തൊട്ട് കൂട്ടുവാന്’ ആവശ്യപ്പെട്ടു.


ഭാഗവതത്തില് വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന് പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂര് എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള് രചിച്ച് ഗുരുവായൂരപ്പന് സമര്പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്ത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള് പൂർത്തിയാക്കിയ ഭട്ടാതിരി 1587 നവംബര് 27നു അവസാനത്തെ ദശകമായ ‘ആയുരാരോഗ്യ സൗഖ്യം’ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം.


നൂറാം ദശകത്തില് മഹാവിഷ്ണുവിന്റെ പാദം മുതല് ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തില് മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി.


നാരായണീയം പുസ്തകരൂപത്തില് അച്ചടിച്ചത് 1851ല് മാത്രമായിരുന്നു. ഇരയിമ്മന് തമ്പി ആണ് തിരുവനന്തപുരം സർക്കാര് അച്ചടിശാലയില് ഇത് പ്രസിദ്ധീകരിച്ചത്.

ശ്രീകൃഷ്ണസ്തുതികൾ - കരിമുകിൽ വർണ്ണന്റെ

കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ

അരികിൽ വന്നെപ്പോഴും കാണാകേണം


കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന

ബാലഗോപാലനെ കാണാകേണം


കിങ്ങിണിയും വള മോതിരവും ചാർത്തി

ഭംഗിയോടെന്നെന്നും കാണാകേണം


കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-

രാർത്തിഹരൻ തന്നെ കാണാകേണം


കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ

രഞ്ജിപ്പിക്കുന്നതും കാണാകേണം


കൂത്താടീടും പശുക്കുട്ടികളുമായി-

ട്ടൊത്തു കളിപ്പതും കാണാകേണം


കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു

മുട്ടുകുത്തുന്നതും കാണാകേണം


കേകികളേപ്പോലെ നൃത്തമാടീടുന്ന

കേശവപ്പൈതലെ കാണാകേണം


കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ

കൈതവമൂർത്തിയെ കാണാകേണം


കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന

ചഞ്ചല നേത്രനെ കാണാകേണം


കോലും കുഴലുമെടുത്തു വനത്തിൽ പോയ്

കാലി മേയ്ക്കുന്നതും കാണാകേണം


കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ

ചേതോഹരരൂപം കാണാകേണം


കംസസഹോദരി തന്നിൽ പിറന്നൊരു

വാസുദേവൻ തന്നെ കാണാകേണം


കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

ജ​ഗ​ത്ത് തന്നെ ബ്ര​ഹ്മം​ - ശുഭചിന്ത


അമൃതവാണി
ammaമക്കളെ, പ്രപഞ്ചത്തെ വേദാന്തം നിഷേധിക്കുന്നില്ല. സാധാരണ രീതി വിട്ട് അൽപ്പം വ്യത്യസ്തമായ രീതിയിൽ വേദാന്തം ലോകത്തെ നോക്കിക്കാണുന്നു. അത്രേയുള്ളൂ. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം വാസ്തവത്തിൽ ബ്രഹ്മം മാത്രമാണെന്നു വേദാന്തം പറയുന്നു.

വെള്ളവും ഐസും നീരാവിയും ഒരേ വസ്തുതന്നെയല്ലേ? വെള്ളം ഉറഞ്ഞ് ഐസാകുന്നു. ഐസ് ഉരുകി വീണ്ടും വെള്ളമാകുന്നു. ആ വെള്ളം തന്നെ ചൂടുകൊണ്ട് നീരാവിയായിത്തീരുന്നു. ബാഹ്യമായ മാറ്റത്തിനനുസരിച്ച് ഗുണങ്ങൾ മാറി മാറി വരുന്നു. എന്നാൽ വസ്തുവിന് മാറ്റമില്ല. ഇതുപോലെയാണ് ബ്രഹ്മവും ജഗത്തും. സത്യമായുള്ള വസ്തു ബ്രഹ്മം മാത്രം. ആധാരമായ ആ ബ്രഹ്മത്തിൽ ഗുണങ്ങൾ മാറി മാറി വരുന്നു. അനേകനാമരൂപങ്ങൾ ഉണ്ടാവുന്നു. അതുതന്നെ ജഗത്ത്. എന്നാൽ വാസ്തവത്തിൽ ഉള്ളതു ബ്രഹ്മം മാത്രം.

അതു ജഗത്തായി പ്രകാശിക്കുന്നു. അതുകൊണ്ട് ജഗത്ത് വാസ്തവത്തിൽ ബ്രഹ്മം തന്നെ. എന്നാൽ ഇതറിയാതെ ജഗത് തന്നെ സത്യം എന്നു കരുതുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല. ബ്രഹ്മത്തെ അറിഞ്ഞവർ ജഗത്ത് ബ്രഹ്മം തന്നെ എന്നറിയുന്നു. അതായത്, ആത്മാവിനെ അറിഞ്ഞാൽ ആത്മഭിന്നമായി പ്രപഞ്ചമില്ല. പാലിൽ വെണ്ണയുണ്ട്. പക്ഷെ കാണുന്നില്ല.

അതുപോലെ ഈ ജഗത്തിൽ സത്യവസ്തുവായ ബ്രഹ്മം മറഞ്ഞിരിക്കുന്നു. നാനാത്വബോധത്തിൽ നിൽക്കുമ്പോൾ ബ്രഹ്മത്തെ അറിയുന്നില്ല. സാധന ചെയ്ത് എല്ലാം ബ്രഹ്മമെന്നറിയുമ്പോൾ തള്ളാൻ ഒന്നുംതന്നെ ഇല്ല.

പൊതു ക്ഷേത്രാചാരങ്ങള്‍


1 . കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി  വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .


2 . പുലയില് 14 ദിവസവും  ബാലായ്മയില് 16ദിവസവും കഴിഞ്ഞ ശേഷമേ  ദര്‍ശനം  നടത്താന് പാടുള്ളൂ .


3 . സ്ത്രീകള് ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം  നടത്താന്‍ പാടുള്ളൂ .


4 . പ്രസവാനന്തരം കുഞ്ഞിന്‍റെ  ചോറൂണിനോ   അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം  നടത്താവൂ


5 . രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക . 


6 . ലഹരിപദാര്‍ത്ഥങ്ങള്  ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


7 . വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം  നടത്തുക .


8 . ക്ഷേത്രത്തില് സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള് ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം  നടത്തരുത് .


9 .സ്ത്രീകള് മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


10 .മൊബൈല് ഫോണ്,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .


11 . ചെറിയ കുട്ടികളെ കൂടുതല് സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .


12 . ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .


13 . ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില് പാടില്ല .


14 .കൈ തൊഴുതു പിടിച്ചു ചുണ്ടുകളില് ഈശ്വര സ്തുതിയും മനസ്സില് ഈശ്വര  ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .


15 . നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള് ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ  പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം  നടത്തുക .


16 . തീര്‍ത്ഥം  വാങ്ങി  ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക . ചന്ദനം ക്ഷേത്രത്തിനു  വെളിയില് ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില് വയ്ക്കുക ധൂപ ദീപങ്ങള് ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില് ചേര്‍ക്കുക .


18 . നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില് വീഴുവാന്‍  ഇടയാവരുത്  .

Saturday, February 25, 2017

വേദവും പ്രവൃത്തിയും



വൈദിക വിദ്യാഭ്യാസം ലൗകിക പ്രവൃത്തികള്‍ക്ക് ഉത്സാഹം ജനിപ്പിക്കുകയില്ലെന്നും വിരക്തിയുണ്ടാക്കുമെന്നും പലരും പറയാറുണ്ട്. ഇതു ശരിയല്ല. സല്‍പ്രവൃത്തികളെ ശ്ലാഘിക്കുക, പ്രവൃത്തിയേയും ജ്ഞാനത്തേയും യോജിപ്പിക്കുക ഇങ്ങനെ പല സംഗതികളെ വേദത്തിലുള്ള ചില പദങ്ങളുടെ അര്‍ത്ഥങ്ങള്‍ തന്നെ കാണിക്കുന്നുണ്ട്. വൈദികജ്ഞാനം പ്രവൃത്തിമാര്‍ഗത്തെ ശരിപ്പെടുന്നു എന്നല്ലാതെ ആ മാര്‍ഗ്ഗത്തെ തടയുന്നില്ല. ”വിശ്വം സമിത്രണം ദഹ” എന്ന മന്ത്രം വേദത്തില്‍ പലേടത്തും ഉണ്ട്. ഭക്ഷണം മാത്രം കഴിച്ചുകൊണ്ടിരിക്കുന്നവരെ ദഹിപ്പിച്ചുകളയണമെന്നാണ് ഈ മന്ത്രം പ്രാര്‍ത്ഥിക്കുന്നത്. ‘മോഘമന്നം’ എന്ന മന്ത്രത്തില്‍ തന്റെ സഹജീവിക്കും ഈ ശ്വരന്നും യാതൊരു ഗുണവും ചെയ്യാത്തവന്റെ ജീവിതം നിഷ്പ്രയോജനമെന്ന് പറയുന്നു. ഐകമത്യത്തിന്റെ മാഹാത്മ്യത്തെ ഋഗ്വേദത്തിലെ ഒടുവിലത്തെ സൂക്തം നല്ലവണ്ണം വ്യക്തമാക്കുന്നുണ്ട്.


ഭാരതവര്‍ഷം, കുരുക്ഷേത്രം ഇങ്ങനെ പ്രസിദ്ധ ശബ്ദങ്ങളുടെ അര്‍ത്ഥങ്ങളെ ശ്രദ്ധാപുരസ്സരം ആലോചിച്ചാല്‍ കര്‍മങ്ങളുടെ പ്രാധാന്യം വ്യക്തമാവും. ഭാരതം, കുരു ഈ ശബ്ദങ്ങള്‍ക്ക് വൈദിക നിഘണ്ടു പ്രകാരം ഋത്വിക് എന്നാണര്‍ത്ഥം. ഋതുവിങ്കല്‍ യജിക്കുന്നവന്‍ ഋത്വിക്ക്, അതായത്, വേണ്ടകാലത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് താല്‍പ്പര്യം. വര്‍ഷ ശബ്ദത്തിന്റെ പ്രയോഗവും ഇവിടെ ചിന്തിക്കണം. വര്‍ഷം കൂടാതെ ലോകത്തിന് സുസ്ഥിതി ഉണ്ടാവില്ലെന്ന് സ്പഷ്ടമാണ്. വര്‍ഷം പ്രാണികള്‍ക്ക് ഹിതമാകുന്നതുപോലെ, ഭരതന്മാരുടെ പ്രവൃത്തിയും പ്രാണികള്‍ക്ക് ഹിതമാണെന്ന് ഭാരതവര്‍ഷം എന്ന ശബ്ദം കാണിക്കുന്നു.


ഭാരത=ഭരതസംബന്ധി, വര്‍ഷം=ലോകഹിതം ഇങ്ങനെയാണ് ഈ രണ്ടുശബ്ദങ്ങളുടെയും പ്രത്യേകാര്‍ത്ഥം, ലോകഹിതങ്ങളെ ചെയ്തുംകൊണ്ട് വസിക്കുന്ന ജനങ്ങളുടെ നിവാസസ്ഥാനമായിത്തീര്‍ന്നതിനാല്‍, കാലക്രമേണ ഹിമവല്‍ സേതുപര്യന്തമുള്ള ഭൂമിക്ക് ഭാരതവര്‍ഷം എന്ന പേര്‍ സിദ്ധിച്ചു. കുരുക്ഷേത്രം എന്ന ശബ്ദത്തെക്കുറിച്ചും ചിന്തിക്കാം. എന്തുകൊണ്ട് വസിക്കുന്നുവോ അത്, എന്തില്‍ വസിക്കുന്നുവോ അത്, എന്തുകൊണ്ട് ഉല്‍ഗതിയെ പ്രാപിക്കുന്നുവോ അത് -എന്നിങ്ങനെ ക്ഷേത്രശബ്ദത്തിന് പല അര്‍ത്ഥങ്ങളുമുണ്ട്.


കുരുശബ്ദത്തിന്റെ ഋത്വിക്ക് എന്ന അര്‍ത്ഥത്തെ ആദ്യം പറഞ്ഞിട്ടുണ്ടല്ലൊ. ലോകോപകാരങ്ങളെ ചെയ്യുന്ന കുരുക്കളുടെ നിവാസസ്ഥാനവും, അവരുടെ സല്‍പ്രവൃത്തികള്‍ക്കും തല്‍മൂലം അവര്‍ക്കുണ്ടാകുന്ന അഭ്യുദയങ്ങള്‍ക്കും ഹേതുവായിത്തീരുന്നതുമായ രാജ്യം ഏതാണോ അത് കുരുക്ഷേത്രം, ഇന്ത്യയ്ക്ക് ഭാരതവര്‍ഷം എന്നുപേര്‍ സിദ്ധിച്ചതുപോലെ, ഇന്ത്യാ രാജ്യത്തിന്റെ ഏകദേശമായ ഒരു രാജ്യത്തിന്ന് കുരുക്ഷേത്രം എന്ന ഒരു പേര്‍ സിദ്ധിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെ തന്നെയാണ് ‘ആര്യാവര്‍ത്തം’ എന്ന വാക്കിന്റെയും സ്ഥിതി.


ആര്യന്മാരുടെ ആവര്‍ത്തം, അല്ലെങ്കില്‍ പരമ്പരയായി ആര്യന്മാരുടെ ഉത്ഭവം എവിടെ ഉണ്ടാകുന്നുവോ, അത് ആര്യാവര്‍ത്തം, ആര്യന്മാര്‍ എന്നുവച്ചാല്‍ ഒരു ജാതിക്കാരാണെന്ന നവീനപണ്ഡിതന്മാരുടെ അഭിപ്രായം ശരിയല്ല. നിരുക്തം മുതലായ ചില പ്രാചീന ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുന്നതായാല്‍ ആര്യശബ്ദം ഒരു ജാതിയെ സൂചിപ്പിക്കുന്നു എന്നുപറയുവാന്‍ സാധിക്കുകയില്ല. സത്യം, ധര്‍മനിഷ്ഠ, പ്രവൃത്തി, ശീലത്വം ഇത്യാദി സല്‍ഗുണങ്ങള്‍ ഏവനുണ്ടോ അവന്‍ ആര്യന്‍ എന്നാണ് പ്രാചീനഗ്രന്ഥങ്ങളില്‍നിന്ന് കിട്ടുന്നത്. വൈദികങ്ങളായ ശബ്ദങ്ങളുടെ അര്‍ത്ഥങ്ങളെ സൂക്ഷ്മമായി ആലോചിച്ചുതുടങ്ങിയാല്‍ അവയുടെ അര്‍ത്ഥങ്ങള്‍കൊണ്ടുതന്നെ പ്രവൃത്തി ശീലത്വത്തിന്റെ ഉത്തമത്വം സ്പഷ്ടമായി തുടങ്ങും.




ശിവ താണ്ഡവം


Image result for ശിവ താണ്ഡവംവാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.


ശിവ താണ്ഡവസ്തോത്രം വരികള്‍

ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം
ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം
ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി
സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:
ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:
കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:
നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:
പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ
അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ
ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്‌-
ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത്‌ കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:
ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ
കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം
ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം


ഓം നമശിവായ:

ശ്രീകൃഷ്ണസ്തുതികൾ

കൃഷ്ണായ വാസുദേവായ

ദേവകീ നന്ദനായ ച

നന്ദഗോപകുമാരായ

ഗോവിന്ദായ നമോനമഃ

നന്ദനം വസുദേവസ്യ

നന്ദഗോപസ്യ നന്ദനം

യശോദാ നന്ദനം വന്ദേ

ദേവകീ നന്ദനം സദാ

പൈ​തൃ​ക​ത്തി​ല്‍ അ​ഭി​മാ​നി​ക്കു​ക​ - ശുഭചിന്ത


അമൃതവാണി

ammaമക്കളേ, ഏതൊരു സ്ഥലത്തിനും അതിന്റെതായ ഹൃദയഭാഗം കാണും. അവിടെയാണ് അതിന്റെയെല്ലാംശക്തി കേന്ദ്രീകരിച്ചിരിക്കുന്നത്. അതുപോലെ ലോകത്തിന്റെ ഹൃദയഭാഗമാണ് ഭാരതം. ഇവിടെ രൂപംകൊണ്ട സനാതന ധര്‍മ്മത്തില്‍നിന്നാണ് മറ്റുസകലധര്‍മ്മങ്ങളുടേയും ഉത്ഭവം. ഭാരതം എന്നു കേള്‍ക്കുമ്പോള്‍തന്നെ അതിലൊരുശാന്തിയും ചൈതന്യവും വശ്യതയും തുടിക്കുന്നതുകാണാം. കാരണം ഭാരതം ഋഷികളുടെ നാടാണ്. ഭാരതത്തിനെന്നല്ല ലോകത്തിന്മുഴുവന്‍ ശക്തിചൈതന്യം പകര്‍ന്നുകൊണ്ടിരിക്കുന്നതും അവരാണ്.

നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും അടിസ്ഥാനമായ ആത്മീയതത്ത്വത്തെക്കുറിച്ചും ഉള്ള അജ്ഞത നമ്മുടെ സമൂഹത്തിന്റെ ശാപമാണ് അതുമാറണം. അമ്മ ലോകത്തില്‍ എത്രയോ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. എത്രയോജനങ്ങളെ നേരില്‍ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടെ പാരമ്പര്യത്തക്കുറിച്ചും ആചാരത്തെകുറിച്ചും വലിയ മതിപ്പും അഭിമാനവുമാണുള്ളത്.

ആസ്‌ത്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയിലും എല്ലാമുള്ള വനവാസികള്‍ക്കും അവരുടെ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്. എന്നാല്‍ നമുക്കാവട്ടേ നമ്മുടെ സംസ്‌കാരത്തെ കുറിച്ച് വലിയ അറിവില്ല. അഭിമാനവുമില്ല. മിക്കവാറും പേര്‍ക്ക് അതിനെപറ്റി പുച്ഛവുമാണ്. അടിത്തറ ആഴത്തില്‍ പണിതാല്‍ മാത്രമേ കെട്ടിടം ഉയരത്തില്‍ പണിയാന്‍ കഴിയൂ. പൈതൃകത്തെകുറിച്ചും ഭൂതകാലത്തെകുറിച്ചും അറിവും അഭിമാനവും ഉണ്ടായാല്‍മാത്രമേ ശോഭനമായ ഒരുവര്‍ത്തമാനവും ഭാവിയും സൃഷ്ടിക്കാന്‍ നമുക്ക് കഴിയൂ.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം - തിരുഉത്സവം കൊടികയറ്റ് 26th ഫെബ്രുവരി 2017

Ettumanoor Temple



 ഏറ്റുമാനൂരപ്പന്റെ തിരുഃ ഉത്സവം ഈ  വരുന്ന ഞായറാഴ്ച , 26  ഫെബ്രുവരി 2017  ന് കൊടികയറുന്നു , 

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം
കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ബലിക്കല്‍പുരയിലെ വലിയ ബലികല്ലിന്‌ മുമ്പിലുള്ള കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച്‌ നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട്‌ കണ്ണെഴുതുന്നത്‌ നേത്രരോഗശമനത്തിന്‌ ഫലപ്രദമായി കണ്ടുവരുന്നു. കൊല്ലവര്‍ഷം 720-ലാണ്‌ വലിയ വിളക്ക്‌ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്‌.

ക്ഷേത്രത്തില്‍ വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില്‍ വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട്‌ ഇത്‌ അമ്പലത്തിലേക്ക്‌ എടുത്ത്‌ വല്ലതും തരണമെന്ന്‌ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: വിളക്ക്‌ വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന്‍ പറ്റുമോ, എണ്ണ വേണ്ടേ എന്ന്‌. ഏറ്റുമാനൂരപ്പന്‍ വിചാരിച്ചാല്‍ എണ്ണയും വെള്ളവുമില്ലാതെ ഇത്‌ കത്തിയേക്കും. ഇത്‌ ക്ഷേത്രത്തില്‍ തൂക്കിയാല്‍ ആരെങ്കിലും വന്ന്‌ ഈ മംഗളദീപത്തില്‍ എണ്ണ നിറച്ചോളും എന്ന്‌ വിളക്ക്‌ കൊണ്ടു വന്നയാള്‍ പറഞ്ഞു. ഈ സംസാരത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന്‌ ഒരാള്‍ തുള്ളിക്കൊണ്ടുവന്ന്‌ വിളക്ക്‌ വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന്‌ നാലമ്പലത്തിനുള്ളില്‍ അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള്‍ നിറഞ്ഞ എണ്ണയുമായി അഞ്ച്‌ തിരികളോടെ അത്‌ പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന്‍ കൊളുത്തിയ വലിയ വിളക്ക്‌ ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത്‌ അഭീഷ്ട കാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്‍പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാകുന്നു. വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമരുളി വാഴുന്നത്. അപസ്മാരത്തിന്‌ നെയ്യും പഞ്ചഗവ്യവും സേവിച്ച്‌ ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ സുഖംപ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം. മൂന്നരയടിയോളം പൊക്കം വരുന്നതാണ്‌ ശിവലിംഗം. വില്വപത്രവും തുമ്പപ്പൂവും കലര്‍ത്തിക്കെട്ടുന്ന ഹാരമാണ്‌ അലങ്കാരം. ശിവലിംഗത്തിനു മുന്നിലുള്ള ആ ഘോര മൂര്‍ത്തിയുടെ വിഗ്രഹത്തിന്‌ രണ്ടരയടി പൊക്കമുണ്ട്‌. തനിതങ്കത്തിലാണ്‌ നിര്‍മാണം. മാനും മഴുവും വരദാഭയങ്ങളും ചേര്‍ന്ന എട്ടു തൃക്കൈകളോടു വിളങ്ങുന്നതാണ്‌ വിഗ്രഹം.

അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷപരിപാടി കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്. എട്ടാം ഉത്സവത്തിനാണ്‌ ഏഴരപ്പൊന്നാന ദര്‍ശനം. തിരുവിതാംകൂറിലെ രാജഭരണ കാലത്താണ്‌ ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചത്‌. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താനെ തോല്‍പ്പിക്കാനായാല്‍ സ്വര്‍ണം കൊണ്ട്‌ ഉണ്ടാക്കിയ ഏഴരയാനകളെ നടയ്ക്കു വയ്ക്കാമെന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവ്‌ (ധര്‍മരാജാവ്‌) നേര്‍ന്നതായി പറയപ്പെടുന്നു. പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി രാജാവ്‌ 7143 കഴഞ്ച്‌ സ്വര്‍ണം കൊണ്ട്‌ ഏഴര ആനകളെ നിര്‍മിച്ച്‌ നടയ്ക്കു വച്ചുവെന്നാണ്‌ ഐതിഹ്യം.

ഏഴരപ്പൊന്നാനയില്‍ ഏഴാനകള്‍ക്കു രണ്ടടി പൊക്കവും ഒരാനയ്ക്കു ഒരടിപ്പൊക്കവുമാണുള്ളത്‌. പ്ലാവിന്റെ തടിയില്‍ കടഞ്ഞ്‌ എട്ടര മാറ്റുള്ള സ്വര്‍ണപാളികള്‍ കൊണ്ട്‌ പൊതിഞ്ഞവയാണ്‌ പൊന്നാനകള്‍. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്‌ ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡരീകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍. വാമനന്‍ ചെറുതാകയാല്‍ അരപ്പൊന്നാനയായി. എട്ടാം ഉത്സവം കഴിഞ്ഞാല്‍ പത്താം ഉത്സവത്തിനും ഏഴരപ്പൊന്നാനയെ പുറത്തെടുക്കും.

കൊല്ലവര്‍ഷം 821ല്‍ ക്ഷേത്രത്തിന്‍റെ സമീപത്ത് താമസിച്ചിരുന്ന നീലകണ്ഠന്‍ ആചാരി സമ്മാനിച്ച കരിങ്കല്‍ നാദസ്വരം, സ്വര്‍ണ പുല്ലാങ്കുഴല്‍, ഭഗവാന്‍ സ്വയം കൊളുത്തി എന്ന് വിശ്വസിക്കുന്ന ഓട്ടുവിളക്ക് എന്നിവ ഈ ക്ഷേത്രത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കുന്നു. പൂജാമണ്ഡപത്തിലെ കാളയുടെ പ്രതിഷ്ഠയും പ്രത്യേകതയുള്ളതാണ്‌. അമ്പലപ്പുഴ രാജാവാണ്‌ ഇതു നടയ്ക്കു വച്ചതെന്നു വിശ്വസിക്കപ്പെടുന്നു. സഹിക്കാന്‍ പറ്റാത്ത വയറുവേദന വന്നപ്പോള്‍ രാജാവ്‌ ഒരിക്കല്‍ ഇവിടെ ഭജനയിരുന്നു. രോഗം മാറി. രാജാവ്‌ വെള്ളോടുകൊണ്ട്‌ കാളയെ വാര്‍ത്ത്‌ അതിനുള്ളില്‍ ചെന്നെല്ല്‌ നിറച്ച്‌ നടയ്ക്കു വച്ചു. ഇതിനുള്ളില്‍ നിന്നു നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധികള്‍ക്കു ശമനമുണ്ടാകുമെന്നാണു വിശ്വാസം.

സ്വര്‍ണം കെട്ടിച്ചതും രത്നങ്ങള്‍ പതിപ്പിച്ചതുമായ വലംപിരിശംഖ്‌ മറ്റൊരു പ്രത്യേകതയാണ്‌. ശനി, ഞായര്‍, തിങ്കള്‍ മലയാള മാസം ഒന്നാംതിയതി എന്നീ ദിവസങ്ങളിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടുപായസം, നെയ്പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍.