ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 26, 2012

നവരാത്രി October 24, 2012


നവരാത്രി


ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഹൈന്ദവഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

വിവിധ നവരാത്രികള്‍

യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബര്‍ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വസന്തനവരാത്രി

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ്(മാര്‍ച്ച്ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

അശാത നവരാത്രി

ജൂലൈഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. ഹിമാചല്‍ പ്രദേശില്‍ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും

ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ച് ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ്‍ നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരാചാരംകൂടിയാണ്‍ കൊലുവയ്ക്കല്‍.

നവരാത്രവ്രതം

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളില്‍ നവരാത്രമാചരിക്കാമെങ്കിലും കനിനവരാത്രത്തിനാണ് സര്‍വ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാന്‍ സൗകര്യപ്പെടാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്തിക്കുവാന്‍ വിധിയുണ്ട്. കേരളത്തില്‍ പ്രായേണ മൂന്നു ദിവസമാണ് പൂജവെയ്പ് മുതല്‍ പൂജയെടുപ്പുവരെ ആചരിക്കുന്നത്.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളില്‍ ദേവീഭാഗവതം, കാളികാപുരാണം, മാര്‍ക്കണേഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികള്‍ ആചരിക്കുകയും വേണം.
ത്രികാലം പൂജയേദ്ദേവിം ജപസ്‌തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുര്‍ഗ്ഗാഷ്ടമി

ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.

മഹാനവമി

പൂജാവൈപ്പിന്റെ രണ്ടാം ദിനമാണിത്.

വിജയദശമി

കന്നി വെളുത്തപക്ഷത്തിലെ ദശമി നവമി രാത്രിയുടെ അവസാനത്തില്‍ വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയസൂചകമായ ഈ പുണ്യദിനം ക്ഷത്രിയര്‍ പ്രധാനമായി കരുതുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സര്‍വ്വകാര്യാര്‍ത്ഥസിദ്ധയേ
എന്നാണ് പ്രമാണം. സമസ്ത സത്കര്‍മ്മങ്ങള്‍ക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുന്നു. (കടപ്പാട്: വിക്കിപീഡിയ)

നവരാത്രി ആഘോഷദൃശ്യങ്ങള്‍
ഗംഗാനദിയിലിറങ്ങി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ . നവരാത്രിയുടെ ഒന്നാം ദിനക്കാഴ്ച.


ഗാന്ധിനഗര്‍ ,23.10.2012.


ഗാര്‍ബനൃത്തം, ഉമാമാതാ ക്ഷേത്രം, ഗുജറാത്ത്. 22.10.2012.


കാളിദേവിയെ പ്രീതിപ്പെടുത്താന്‍ വായില്‍ തീ കത്തിച്ച് ഒരു ഭക്തന്‍ , അലഹബാദ്, 21.10.2012


ദുര്‍ഗ്ഗാദേവിയുടെ നൂറുകണക്കിന് പ്രതിമകള്‍ നദികളിലും കുളത്തിലും സമുദ്രത്തിലുമായി നിമജ്ജനം ചെയ്തു കൊണ്ട് വിജയദശമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് അവസാനമായി. നാലു ദിവസമായി നീണ്ടു നിന്ന ഉത്സവമാണ് ആഹ്ലാദാരവങ്ങളോടെ ബുധനാഴ്ച കൊടിയിറങ്ങിയത്. കൊല്‍ക്കത്തയില്‍ കാലത്ത് തന്നെ വിജയദശമിയോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വിവാഹിതരായ വനിതകള്‍ യാത്രപുറപ്പെടും മുമ്പ് വിഗ്രഹങ്ങള്‍ ഒരുക്കി നിര്‍ത്തി. ആചാരത്തിന്റെ ഭാഗമായി അവര്‍ പരസ്‌പരം കുങ്കുമപൊടി കവിളിലും നെറ്റിയിലും പതിച്ചു. കുടുംബത്തിന് ഐശ്വര്യവും സന്തോഷവും നിലനില്‍ക്കാന്‍ അവര്‍ ദുര്‍ഗ്ഗയ്ക്കു മധുരപലഹാരങ്ങള്‍ നേദിച്ചു.


മഹാആരതി, അഹമ്മദാബാദ്, 24.10.2012.


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..



ബംഗാളില്‍ നിന്ന്‌


ബംഗാളില്‍ നിന്ന്‌


ആഘോഷം വീക്ഷിക്കുന്ന ഒരു കുട്ടി.


ദീപങ്ങളേന്തി ഭക്തര്‍ , ഉമാ മാതാ ക്ഷേത്രം, അലഹബാദ്, 22.10.2012.


പ്രാര്‍ത്ഥനയില്‍ , പ്രേംഭക്തി മന്ദിര്‍ ഹിന്ദുക്ഷേത്രം, ജമൈക്ക, 24.10.2012.


ആന്ധ്ര പ്രദേശ്, 22.10.2012.


ക്ഷേത്രാങ്കണത്തില്‍ ദീപങ്ങള്‍ കത്തിക്കുന്നവര്‍ , ന്യൂ ഡെല്‍ഹി, 16.10.2012.


ഗംഗാനദിയില്‍ ദീപമര്‍പ്പിക്കുന്ന പുരോഹിതന്‍, 16.10.2012.


കാളി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഭക്തന്‍ . ജമ്മു കാശ്മീര്‍ , 16.10.2012.


ആഘോഷം, അലഹബാദ്.


ഉമാമാതാക്ഷേത്രം, 22.10.2012.


നൃത്തം.


കാളിവേഷമണിഞ്ഞ് ഒരു പെണ്‍കുട്ടി.



മോഡല്‍ പ്രിയ പട്ടേല്‍ നവരാത്രി ആഘോഷത്തില്‍ , മുംബൈ.


ഇന്ത്യന്‍ വേഷത്തില്‍ ഒരു വിദേശവിദ്യാര്‍ത്ഥിനി, 16.10.2012.


ദീപം.. ദീപം..


ഉമാ മാതാ ക്ഷേത്രം.

Monday, October 15, 2012

ദശനാമി സമ്പ്രദായം എന്താണ്?


ആചാര്യന്മാ രുടെ പേരുകളോടൊപ്പം കാണുന്ന  സരസ്വതി, പുരി, ചൈതന്യ തുടങ്ങിയ വിശേഷണങ്ങള്‍  എന്തിനെ സൂചിപ്പിക്കുന്നു?


പ്രസ്ഥാനം എത്ര മഹത്തരമായാലും അതിനെ അനുസരിക്കാനും പാലിക്കാനും പോഷിപ്പിക്കാനും ആളില്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടമായിപ്പോകും. അങ്ങനെയൊരു ദുര്‍ദ്ദശ തന്റെ പ്രസ്ഥാനത്തിന് സംഭവിക്കരുത് എന്നു കരുതി ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ ജിജ്ഞാസുക്കളായ സാധകന്മാര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു. ദശനാമിസമ്പ്രദായത്തില്‍പ്പെട്ട സന്ന്യാസിമാരെല്ലാം ഈ നാലു മഠങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കും.



ശൃംഗേരിമഠ‍ം

തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു.



ശാരദാമഠം

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു.



ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം)

ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു.



ഗോവര്‍ദ്ധനമഠ‍ം

കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്.



ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്.