ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 17, 2019

ആറാട്ടുപുഴ പൂരം / Aarattupuzha Pooram





ആനയെ കാണണേല്‍ ആറാട്ടുപുഴ പോകണം.എന്നത് ഒരു വാമൊഴിയാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദേവസംഗമമാണ് തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം.


ഏഷ്യ വന്‍കരയില്‍ ഏറ്റവും കൂടുതല്‍ നാട്ടാനകള്‍ പങ്കെടുക്കുന്ന മേള എന്ന ഉന്നതിയും എക്കാലത്തും ആറാട്ടുപുഴക്ക് സ്വന്തമാണ്.

നൂറ്റിയമ്പതോളം ആനകള്‍ നിരന്ന പൂരത്തിന് ആറാട്ടുപുഴ പൂരപ്പാടം സാക്ഷ്യം വഹിച്ചിട്ടുണ്ട്.


വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം പോലും പ്രകൃതിയുടെ വികൃതിയില്‍ ആറാട്ടുപുഴയില്‍ നിന്നും വടക്കുംനാഥന്റെ തിരുമുറ്റത്തേക്ക് പറിച്ചു നട്ട ഒന്നാണ്.സവിശേഷണങ്ങള്‍ക്ക് വാക്കുകളില്ലാത്ത ആ പൂരം. അതാണ് ആറാട്ടുപുഴ പൂരം. 23 ദേവീ ദേവന്മാര്‍ പങ്കെടുക്കുന്ന മഹാസംഗമം.പൂരം നാളില്‍ യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍ പിശാചരക്ഷോഗണങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളും പൂരപ്പാടത്ത് സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെ കാശിവിശ്വനാഥ ക്ഷേത്രം മുതല്‍ മഹാക്ഷേത്രങ്ങളില്‍ പൂരദിവസം അത്താഴപ്പൂജ നേരത്തേയാണ് നടത്തുക.



വൈകീട്ട് ആറിന് ശാസ്താവിന്റെ പുറത്തേക്ക് എഴുന്നള്ളിപ്പിന് 250 കലാകാരന്മാരുടെ പഞ്ചാരിമേളം നടക്കും. തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗം കഴിഞ്ഞാല്‍ കൈപന്തത്തിന്റെ തിളക്കത്തില്‍ പതിനഞ്ച് ആനകളുടെ അകമ്പടിയില്‍ ആറാട്ടുപുഴ ശാസ്താവ് ദേവമേളയുടെ നായകന്‍ തൃപ്രയാര്‍ തേവര്‍ എത്തിയോ എന്നറിയാന്‍ ഏഴുകണ്ടം വരെ പോകും. മടക്ക യാത്രയില്‍ ആഥിത്യമരുളി നിലപാടു തറയില്‍ നിന്ന ശേഷം നിലപാടു നില്‍ക്കുവാനുള്ള ഉത്തരവാദിത്വം ചാത്തക്കുടം ശാസ്താവിന് നല്‍കി ക്ഷേത്രത്തിലേക്ക് മടങ്ങും. ഇതോടെ പൂരപ്പാടത്ത് വിവിധ ക്ഷേത്രങ്ങളുടെ പാണ്ടി- പഞ്ചാരി മേളങ്ങളും എഴുന്നള്ളിപ്പുകളും ആരംഭിക്കും. രാത്രി പതിനൊന്നോടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവ് പഞ്ചാരിമേളത്തോടെ ഏഴാനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. തുടര്‍ന്ന് പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ ഒന്നിച്ച് പഞ്ചാരിമേളത്തോടെ അഞ്ച് ആനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. ഒപ്പം തന്നെ നെട്ടിശ്ശേരി ശാസ്താവ് പാണ്ടിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. പന്ത്രണ്ട് മണിയോടെ പഞ്ചാരിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എടക്കുന്നി ഭഗവതി എഴുന്നള്ളി നില്‍ക്കുമ്പോള്‍.അന്തിക്കാട് ചൂരക്കോട്ട്കാവ് ഭഗവതിമാര്‍ പാണ്ടിയും പഞ്ചാരിയും അകമ്പടിയായി അഞ്ചാനകളോടെ എഴുന്നള്ളും.അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ഛസ്ഥാനീയനാകുമ്പോള്‍ ദേവമേളക്ക് നായകനായ തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പ് വരെ പഞ്ചവാദ്യത്തോടെ പതിനൊന്നാനകള്‍ അകമ്പടിയാകും. തുടര്‍ന്ന് ഇരുപത്തിയൊന്ന് ആനകളോടെ പാണ്ടിമേളം അരങ്ങേറും.




പൂരപ്പാടത്തേക്ക് തൃപ്രയാര്‍ തേവര്‍ പ്രവേശിക്കുന്നതോടെ വൈകുണ്ഠ ദര്‍ശ്ശന സമാനമായ വിശ്വ പ്രസിദ്ധമായ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.എണ്‍പതിലേറെ ആനകള്‍ നിരക്കും.നടുവില്‍ നായകനായി തൃപ്രയാര്‍ തേവരും ഇടതു ഭാഗത്തായി ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്തായി ചേര്‍പ്പ് ഭഗവതിയും ചേര്‍ന്ന് നില്‍ക്കും. സൂര്യോദയം വരെ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഇരു ഭാഗങ്ങളിലും പാണ്ടിയും പഞ്ചാരിയും മാറ്റുരക്കും.ശേഷം തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലേക്കെഴുന്നള്ളും.മറ്റു ദേവീ ദേവന്മാര്‍ പിന്‍തുടരും. മന്ദാരക്കടവിലെ ആറാട്ടിനായി വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി ആദ്യം ആറാടും.തുടര്‍ന്ന് ദേവീ ദേവന്മാര്‍ ആറാടും. വീണ്ടും പൂരപ്പാടത്തേക്കെത്തി കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീ ദേവന്മാര്‍ ആഥിതേയനായ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി പിരിയും.



തൃപ്രയാര്‍ തേവര്‍ക്കും ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും ഒപ്പം ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകും.അവിടെ വച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷന്‍ ഗണിച്ചെടുത്ത് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയ്യതി വിളമ്പരം ചെയ്യും.അതോടെ അടുത്ത വര്‍ഷം കാണാം എന്ന ഉപചാരം തൃപ്രയാര്‍ തേവര്‍ക്കും അമ്മത്തിരുവടിക്കും ചേര്‍പ്പിലമ്മക്കും നല്‍കി ആറാട്ടുപുഴ ശാസ്താവ് തിരിക്കുന്നതോടെ ഈ വര്‍ഷത്തെ ദേവമേളക്ക് പര്യവസാനം.ആറാട്ടുപുഴ പൂരം

Saturday, September 14, 2019

ഐകമത്യസൂക്തം




ഓം സംസമിദ്യുവസേ
വിഷന്നഗ്നേ വിശ്വാന്നര്യ ആ -
ഇളസ്പതേ -സമിദ്യസേ
സനോവ സൂന്യാഭരാ


ഓം സംഗച്ഛത്വം സംവദധ്വം
സംവോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സംജാനാനാ ഉപാസതേ.


സമാനോ മന്ത്ര: സമിതി: സമാനീ
സമാനം മനഃ സഹ ചിത്തമേഷാമ്‌.
സമാനം മന്ത്രമഭിമന്ത്രയേ വഃ
സമാനേന ഹവിഷാ ജുഹോമി.



സമാനീ വാ ആകൂതി:
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാ വഃ സുസഹാസതി.


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ




(ഒന്നിച്ചിരിക്കുക, ഒന്നിച്ചു സംസാരിക്കുക, അങ്ങനെ മനസ്സുകൾ ഒന്നായി തീരട്ടെ! ഈ ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടി ഉള്ളതാണ്. വിഭവങ്ങൾ എല്ലാവർക്കും വേണ്ടി വിഭജിച്ചു നൽകാനുള്ളതാണ്? അല്ലയോ പ്രകൃതീ... പ്രപഞ്ച നന്മക്കായി നിനക്ക് മുന്നിൽ ഞാനിതാ മുട്ടു മടക്കുന്നു.)



(Rig Veda  X -192 -2)
〰〰〰〰〰〰〰〰〰
 ഐക്യരാഷ്ട്രസംഘടന 'ലോക ശാന്തിമന്ത്രം' ആയി ഇത് അംഗീകരിച്ചിട്ടുണ്ട് .

Friday, September 13, 2019

നീതിസാരം



വിദ്യത്ത്വഞ്ചനൃപത്വഞ്ചനൈവതുല്യം കദാചന
സ്വരാജ്യേപൂജിതേരാജാ
വിദ്വാൻ സർശവത്ര പൂജ്യതേ


     വിദ്വാനും രാജാവും സമന്മാരല്ല ,നിശ്ചയം. അത് എന്തെന്നാൽ രാജാവ് തന്റെ രാജ്യത്ത് മാത്രമേ മാനിക്കപ്പെടുന്നുള്ളു. വിദ്വാൻ സകല രാജ്യങ്ങളിലും മാനിക്കപ്പെടുന്നു എന്നറിക.


-- നീതിസാരം --

Thursday, September 12, 2019

അവതാരകീ൪ത്തന൦



അമ്പോടുമീനായി വേദങ്ങൾ വീണ്ടിടു൦
അ൦ബുജനാഭനെ കൈതൊഴുന്നേൻ

ആമയായ് മന്ദിര൦ താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേൻ

ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടു൦
ലക്ഷമീവരനാഥ കൈതൊഴുന്നേൻ

ഈടെഴു൦ മാനുഷകേസരിയായിടു൦
കോടക്കാ൪വ൪ണ്ണനെ കൈതൊഴുന്നേൻ

ഉത്തമനാകിയ വാമനമൂ൪ത്തിയെ
ഭക്തിയോടെപ്പോഴു൦ കൈതൊഴുന്നേൻ

ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത
ഭാ൪ഗ്ഗവരാമനെ കൈതൊഴുന്നേൻ

എത്രയു൦ വീരനായ് വാഴു൦ ദശരഥ-
പുത്രനെ സന്തത൦ കൈതൊഴുന്നേൻ

ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ
സ൪വ്വകാലത്തിലു൦ കൈതൊഴുന്നേൻ

ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന
ഖഡ്ഗിയെത്തന്നെയു൦ കൈതൊഴുന്നേൻ

ഓരാതെ ഞാൻ ചെയ്ത പാപങ്ങൾ നീങ്ങുവാൻ
നാരായണ നിൻമെയ് കൈതൊഴുന്നേൻ

ഔവ്വഴി നിൻകഴൽക്കമ്പോടു ചേരുവാൻ
ദേവകീനന്ദന കൈതൊഴുന്നേൻ

അമ്പാടി തന്നിൽ വളരുന്ന പൈതലേ
ക്കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേൻ

അക്കനമേറു൦ ദുരിതങ്ങൾ പോക്കുവാൻ
പുഷ്ക്കരലോചനാ കൈതൊഴുന്നേൻ

നാരായണ ഗുരുവായൂരില്‍ വാഴുന്ന
 കാരുണ്യവാരിധേ കൈതൊഴുന്നേന്‍

ലോകാ സമസ്ഥാ സുഖിനോ ഭവന്തു




Good things come to those who wait.
But better things come
to those who work for it.

അല്പം കാത്തിരുന്നാൽ നല്ലത് സംഭവിക്കും
എന്നാൽ ആത്മാർത്ഥമായി
കഠിന പ്രയത്നം ചെയ്താൽ മാത്രമേ
ഏറ്റവും മികച്ച ഫലം കിട്ടൂ




ലോകാ സമസ്ഥാ സുഖിനോ ഭവന്തു
Loka Samastha Sukhino Bhavanthu

Wednesday, September 11, 2019

മഹാവിഷ്ണുസ്തുതികൾ,




നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ
നമസ്തേ നമസ്തേ
ഗദാചക്രപാണേ
നമസ്തേ നമസ്തേ
പ്രപന്നാര്ത്തി ഹാരിന്
സമസ്താപരാധം
ക്ഷമസ്വാഖിലേശ

കൃഷ്ണ-ബാണയുദ്ധം – ഭാഗവതം (285)



ബ്രഹ്മാസ്ത്രസ്യ ചബ്രഹ്മാസ്ത്രം ബവായവ്യസ്യ ച പാര്‍വ്വതം
ആഗ്നേയയസ്യ ച പാര്‍ജ്ജന്യം നൈജം പാശുപതസ്യച (10-63-13)


മോഹയിത്വാ തു ഗിരിശം ജൃംഭണാസ്ത്രേണ ജൃംഭിതം
ബാണസ്യ പൃതനാം ശൗരിര്‍ജ്ജഘാനാസിഗദേഷുഭിഃ (10-63-14)


ത്രി ശിരസ്തേ പ്രസന്നോഽസ്മി വ്യേതു തേ മജ്ജ്വരാദ്‌ ഭയം
യോ നൗ സ്മരതി സംവാദം തസ്യ ത്വന്ന ഭവേദ്‌ ഭയം (10-63-29)


ശുകമുനി തുടര്‍ന്നു:


ദ്വാരകയില്‍ അനിരുദ്ധന്റെ തിരോധാനം വലിയ ആകാംക്ഷയുളവാക്കി. നാരദന്‍ വന്നു പറയുംവരെ കൊട്ടാരത്തില്‍ ആര്‍ക്കും കാര്യം മനസ്സിലായിരുന്നില്ല. വലിയൊരു സൈന്യവുമായി കൃഷ്ണനും ബലരാമനും ബാണന്റെ തലസ്ഥാനത്തേയ്ക്കു പുറപ്പെട്ടു. നഗരത്തിന്റെ പാലകനായ പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി അക്രമികളെ നേരിട്ടു. വിണ്ണവര്‍പോലും രോമാഞ്ചചകിതരായി ആ യുദ്ധം നോക്കിനിന്നു. ബാണന്റെ അസ്ത്രങ്ങളോരോന്നും കൃഷ്ണന്‍ തടുത്തു. ബ്രഹ്മാസ്ത്രത്തെ ബ്രഹ്മാസ്ത്രം കൊണ്ടും അനിലാസ്ത്രത്തെ പര്‍വ്വതം കൊണ്ടും ആഗ്നേയത്തെ വരുണം കൊണ്ടും ശൈവാസ്ത്രത്തെ നാരായണാസ്ത്രം കൊണ്ടും നേരിട്ടു. മനോവിഭ്രമമുണ്ടാക്കാന്‍ പോന്നൊരസ്ത്രം തൊടുത്ത്‌ ശിവനെ ചിന്താക്കുഴപ്പത്തിലാക്കി കൃഷ്ണന്‍ ബാണസൈന്യത്തെ നേരിട്ടു. ശിവകുമാരനായ സ്കന്ദന്‍പോലും തന്റെ യോദ്ധാക്കള്‍ മരിച്ചു വീഴുന്നതു കണ്ട്‌ പടക്കളത്തില്‍ നിന്നു പിന്മാറി.


ബാണന്‍ കൃഷ്ണനു നേരെ തന്റെ അതിതീവ്രമായ ഒരായുധവുമായി വന്നു. അഞ്ഞൂറ് ദ്വാരങ്ങളും ഓരോ ദ്വാരത്തിലും രണ്ടസ്ത്രങ്ങളും അതിനുണ്ടായിരുന്നു. കൃഷ്ണന്‍ അതിനെ ബാണന്റെ കയ്യില്‍നിന്നും താഴെ വീഴ്ത്തി. തന്റെ പുത്രന്‍ അപകടത്തിലാണെന്നറിഞ്ഞ ബാണമാതാവ്‌ പടക്കളത്തില്‍ നഗ്നയായി നില്‍പ്പായി. കൃഷ്ണന്‍ അവളില്‍നിന്നും കണ്ണുമാറ്റിയ തക്കം നോക്കി ബാണന്‍ നഗരാന്തര്‍ഭാഗത്തേക്കൊളിച്ചു. അപ്പോള്‍ ശിവഗണങ്ങളും കൃഷ്ണശക്തികളുമായി പോരാട്ടം തുടങ്ങി. മൂന്നു തലകളും മൂന്നു കാലുകളുമുളള ‘ജ്വരം’ എന്നു പേരുളെളാരു സത്വം കൃഷ്ണനു നേരെ പാഞ്ഞടുത്തു. കൃഷ്ണനും താന്‍ നിര്‍മ്മിച്ച ഒരു ജ്വരസത്വത്തെ പറഞ്ഞു വിട്ടു. കൃഷ്ണന്റെ ജ്വരം ശിവജ്വരത്തെ പീഡിപ്പിച്ചു തോല്‍പ്പിച്ചു. ശിവജ്വരം കൃഷ്ണനെ വണങ്ങി ഭഗവാന്റെ ജ്വരത്തെ പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കൃഷ്ണന്‍ അപ്രകാരം ചെയ്തു. ഈ യുദ്ധകഥ ഓര്‍ക്കുന്നുവര്‍ക്കൊന്നും ജ്വരബാധയുണ്ടാകുന്നുതല്ല. എന്ന്‌ അദ്ദേഹം അരുളിചെയ്തു.


ബാണന്‍ പടക്കളത്തിലേക്കു തിരിച്ചു വന്നു. തന്റെ ആയിരം കൈകള്‍ കൊണ്ട്‌ പട പൊരുതി. കൃഷ്ണന്‍ അവന്റെ കൈകള്‍ നാലെണ്ണമൊഴികെ എല്ലാം വെട്ടിക്കളഞ്ഞു. അതു കണ്ട്‌ ശിവന്‍ അഭ്യര്‍ത്ഥിച്ചു: ‘അവിടുന്ന് വിശ്വത്തിന്റെ മുഴുവനും അധീശനും അവിടുത്തെ ശരീരം ഈ വിശ്വവുമത്രെ. എന്റെ ഭക്തനായ ഇവന്റെ ജീവന്‍ വിട്ടുകൊടുത്താലും.’ കൃഷ്ണന്‍ പറഞ്ഞു: ‘ഇവന്റെ അഹങ്കാരം ശമിപ്പിക്കാനായാണ്‌ കൈകള്‍ വെട്ടിയത്‌. ഞാന്‍ പ്രഹ്ലാദന്‌ കൊടുത്ത വാഗ്ദാനമനുസരിച്ച്‌ അവന്റെ കുടുംബത്തിലുളള ആരെയും വധിക്കുന്നുതല്ല. ബാണന്‌ നാലു കൈകള്‍ ഇനിയുമുണ്ട്‌. അസുരനെങ്കിലും ശേഷകാലം സമാധാനത്തിലും സന്തോഷത്തിലും അവന്‍ വാഴുന്നതാണ്.’ ബാണന്‍ അനിരുദ്ധനെയും ഉഷയെയും കൃഷ്ണനു കാഴ്ച വച്ചു. എന്നിട്ട്‌ നഗരത്തിലേക്ക്‌ മടങ്ങി. കൃഷ്ണന്‍ തന്റെ പൗത്രനെയും പൗത്രവധുവിനെയും കൊണ്ട്‌ ദ്വാരകയിലേക്ക്‌ മടങ്ങി. ദ്വാരകാവാസികള്‍ അവര്‍ തിരിച്ചുവന്നതുകണ്ട്‌ സന്തുഷ്ടരായി.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

Tuesday, September 10, 2019

ശ്രീലളിതാത്രിശതീ വ്യാഖ്യാനം - 47



ശ്രീലളിതാത്രിശതീ വ്യാഖ്യാനം.



 47. ഈശിത്വാദൃഷ്ടസിദ്ധിദാ


 ഈശിത്വം തുടങ്ങിയ അഷ്ടസിദ്ധികൾ നൽകുന്നവൾ

 '' അണിമാ മഹിമാ ചൈവ ലഘിമാ ഗരിമാ തഥാ

 ഈശിത്വഞ്ച വശിത്വഞ്ച പ്രാപ്തി പ്രാകാശ്യമേവ ച"

 എന്ന് അമരകോശം അഷ്ടസിദ്ധികളെ അവതരിപ്പിക്കുന്നു. യോഗിക്ക് ലഭിക്കുന്ന ഈശ്വരഭാവങ്ങളാണ് ഇവ. മനുഷ്യനില്ലാത്ത സിദ്ധികൾ.



( അണിമാ- ഇഷ്ടം പോലെ ചെറുതാകാനുള്ള കഴിവ്. മഹിമാ - എത്ര വേണമെങ്കിലും വലുതാകാനുള്ള കഴിവ്.  ലഘിമാ- ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള കഴിവ്. ഗരിമാ - ഭാരം വർദ്ധിപ്പിക്കാനുള്ള കഴിവ്. ഈശിത്വം - നിശ്ചയങ്ങൾ നടപ്പിലാക്കാനുള്ള കഴിവ്. വശിത്വം - ആരേയും വശത്താക്കാനുള്ള കഴിവ്. പ്രാപ്തി - എന്തും ചെയ്യാനുള്ള കഴിവ്. പ്രാകാശ്യം - എപ്പോൾ എവിടെ പ്രകാശിക്കാനുദ്ദേശിക്കുന്നോ അവിടെ പ്രത്യക്ഷപ്പെടാനുള്ള കഴിവ്).



 അഷ്ടൈശ്വര്യങ്ങളിൽ ഈശിത്വം മറ്റ് ഏഴും ഉൾക്കൊള്ളുന്നതിനാൽ അതിനു മുഖ്യസ്ഥാനം നൽകിക്കൊണ് ഈശിത്വാദി - എന്നു നാമത്തിൽ പ്രയോഗിച്ചിരിക്കുന്നു.


 യോഗചര്യാക്രമങ്ങളുടെ അഭ്യാസം കൊണ്ടു മാത്രം ഈ സിദ്ധികൾ ലഭിക്കുകയില്ല. ദേവീപ്രസാദം വേണം. ദേവീപ്രസാദമുള്ളവർക്ക് ക്ലിഷ്ടമായ തപശ്ചര്യകൾ ഇല്ലാതെയും സിദ്ധികൾ സ്വായത്തമാകും.

 "മഹാസിദ്ധി, മഹൈശ്വര്യാ, സിദ്ധേശ്വരീ " തുടങ്ങി പല നാമങ്ങലിൽ ലളിതാസഹസ്രനാമം ഈ ആശയം പ്രകടമാക്കുന്നു.



 ഓം ഈശിത്വാദൃഷ്ടസിദ്ധിദായൈ നമഃ

ശ്രീകൃഷ്ണസ്തുതികൾ




രാധാ രമണ മുകുന്ദ മുരാരേ
ശരണം മേ തവ ചരണ യുഗം
പവന പുരേശാ രാധാ കൃഷ്ണാ
ശരണം മേ തവ ചരണ യുഗം
ദേവി മഹേശ്വരി പാർവതി ശങ്കരി
ശരണം മേ തവ ചരണ യുഗം
 സാംബ സദാ ശിവ ശംഭോ ശങ്കര
ശരണം മേ തവ ചരണ യുഗം

പഞ്ചഭൂതങ്ങൾ



  പ്രപഞ്ചം നിലനിൽക്കുന്നത് പഞ്ചഭൂതങ്ങളിൽ ആണ് .ഈ പഞ്ചഭുതങ്ങളുടെ അധിപതി ഭവൻ ശിവനാകുന്നു .


പഞ്ചഭൂതങ്ങൾ 

1. ഭുമി
 2. ജലം
 3. അഗ്നി
 4.വായൂ
5. ആകാശം 

എന്നിവ ആകുന്നു.



പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ അഞ്ചു എലമെന്റസ് ഉണ്ടായിരിക്കും.

മനുഷ്യ ശരീരവും പഞ്ചഭുത നിർമ്മിതമാണ് ഇതിൽ ഏതെങ്കിലും  കുറവ് അനുഭവപെട്ടാൽ അവിടെ അസന്തുലനാവസ്ഥ ഉണ്ടാകുന്നു .
ഭാരതത്തിലെ ഋഷിമാർ തപശക്തിയുടെ ഫലമായി ഇത് മുൻപേ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ആയിരം വർഷങ്ങൾക്ക് മുൻപേ ക്ഷേത്രങ്ങൾ പണിതു .
തെക്കെ ഭാരതത്തിൽ അന്ധ്രാപ്രദേശിൽ ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ നാല് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.



1.
കാഞ്ചീപുരത്തെ എകം ബരേശ്വർ ക്ഷേത്രം ഭൂമിയെ പ്രതിനിധീകരിക്കുന്നു.


2.
തിരുവണ്ണായ് കാവിലെ ജംബുകേശ്വര ക്ഷേത്രം ജലത്തെ പ്രതിനിധീകരിക്കുന്നു.


3. തിരുവണ്ണാമലയിലെ അണ്ണാമല യ്യർ അഗ്നിയെ പ്രതിനിധീകരിക്കുന്നു 


4.
കാളഹസതിയിലെ ശ്രീ കാളഹസ്തി ക്ഷേത്രം വായുവിനെ പ്രതിനിധീകരിക്കൂ ന്നു.


5.
ചിതംബരത്തെ നടരാജ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു.



നടരാജ ക്ഷേത്രവും എംബരേശ്വര ക്ഷേത്രവും ശ്രീ കാളഹസ്തിയും 1000 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപെട്ടതാണ് ഇവ മൂന്നും സാറ്റലൈറ്റ് മാപ്പ് പ്രകാരം ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടത് . (79 Digree 41 minite Est longtitude.)


പഞ്ചഭുതങ്ങളുടെ കുറവുകളെ ക്ഷേത്രങ്ങളിലെ ഭഗവൽപ്രസാദങ്ങൾ കഴിച്ചാൽ ശരിയാകുന്നു .

ഇത് കൂടാതെ ഒരു മാർഗ്ഗവും കൂടെ നമുക്ക് ഉണ്ട് . ഭാരത വംശത്തിൽ പിറന്ന ഗോക്കളും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.

ചാണകം ഭൂമിയേയും പാൽ ജലത്തേയും നെയ്യ് അഗ്നിയേയും വായൂ മൂത്രത്തേയും മോര് ആകാശവും ആകുന്നു.


ഋഷികൾക്ക് നേരത്തേ ഇത് അറിയാവുന്നത് കൊണ്ട് ഗോവിനെ പൂജിക്കണം എന്ന് നമ്മെ പഠിപ്പിച്ചത്

മനുഷ്യന് രോഗങ്ങളില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഗോവിനെ വളർത്തുകയും അതിന്റെ ഗവ്യങ്ങൾ കഴിക്കുകയും  വേണം.

Monday, September 9, 2019

ശ്രീലളിതാത്രിശതീ വ്യാഖ്യാനം. 46



ശ്രീലളിതാത്രിശതീ വ്യാഖ്യാനം.



 46. ഈശാനാദിബ്രഹ്മമയീ


ഈശാനൻ തുടങ്ങിയ ബ്രഹ്മന്മാരുടെ രൂപം സ്വീകരിച്ചവൾ. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ , ഈശ്വരൻ, സദാശിവൻ എന്നിവരെ ചേർത്ത് 'പഞ്ച ബ്രഹ്മങ്ങൾ' എന്നു പറയുന്നു. ഇവർ ദേവിയിൽ നിന്നു ഭിന്നരല്ല. ദേവിയുടെ മൂർത്തികളാണ്. ശക്തിയുക്തരല്ലാത്തപ്പോൾ പ്രവർത്തിക്കാൻ കഴിവില്ലാത്തവരായിരിക്കും. അപ്പോൾ അവരെ 'പഞ്ചപ്രേതങ്ങൾ ' എന്നു പറയും. ശക്തി കൂടി ചേരുമ്പോൾ സൃഷ്ടിസ്ഥിതിലയതിരോധാനുഗ്രഹരൂപമായ പ്രപഞ്ചപ്രവർത്തനത്തിനു ശക്തരായിത്തീരും. അപ്പോൾ പഞ്ചബ്രഹ്മങ്ങൾ.


 ഈശാനനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദ്യോജാതൻ എന്നീ ശിവമൂർത്തികളെ ആഗമങ്ങളിൽ പഞ്ചബ്രഹ്മം എന്ന പദം കൊണ്ടു കുറിക്കാറുണ്ട്. ഈ മൂർത്തികളായി രൂപം പൂണ്ടവൾ എന്നും വ്യാഖ്യാനിക്കാം.

 ''ബ്രഹ്മരൂപാ, ഗോവിന്ദരൂപിണി, രുദ്രരൂപാ, ഈശ്വരീ, സദാശിവാ, പഞ്ചബ്രഹ്മസ്വരൂപിണീ" തുടങ്ങി പല നാമങ്ങളിലായി ലളിതാസഹസ്രനാമം ഈ ആശയം അവതരിപ്പിക്കുന്നു.


 ഓം ഈശാനാദിബ്രഹ്മമയൈ നമഃ

സനാതന ധർമ്മവുമായി ബന്ധപ്പെട്ട ചില അറിവുകൾ




1. ത്രിലോകങ്ങള്ഏതെല്ലാം ?
സ്വര്ഗം ,ഭൂമി, പാതാളം

2.
ത്രിഗുണങ്ങള്ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം

3.
ത്രികര്മ്മങ്ങള്ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം

4.
ത്രികരണങ്ങള്ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം

5.
ത്രിസന്ധ്യകള്ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം

6.
കൃഷ്ണദ്വൈപായനന്ആര് ? പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്കൃഷ്ണന്എന്നും , ദ്വീപില്ജനിക്കുകയാല്ദ്വൈപായനന്എന്നും രണ്ടും ചേര്ന്ന് കൃഷ്ണദ്വൈപായനന്എന്നും ആയി

7.
ചതുരുപായങ്ങള്എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം

8.
ചതുര്ദന്തന്ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്

9.
ചതുരാശ്രമങ്ങള്ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം

10.
ഹിന്ദു എന്ന വാക്കിന്റെ അര്ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്മ്മത്തെയും അധര്മ്മികളെയും എതിര്ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു

11.
ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)

12.
ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്നിന്നും ഉണ്ടായി

13.
പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം

14.
പുരാരി ആരാണ് ? പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്

15 .
പുരാണങ്ങള്എത്ര ? ഏതെല്ലാം ?
പുരാണങ്ങള്പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്


16.
വേദ വ്യാസന്റെ അച്ഛനമ്മമാര്ആരെല്ലാം ?
പരാശരനും സത്യവതിയും

17.
പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്കൊള്ളുകയാല്


18.
പഞ്ചഭൂതങ്ങള്ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം


19.
പഞ്ചകര്മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)


20.
പഞ്ചലോഹങ്ങള്ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്ണം

21.
പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്എന്തെല്ലാം ചേര്ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്ചേര്ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ


22.
പഞ്ചദേവതകള്ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി


23.
പഞ്ചദേവതമാര്ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്ശിവന്‍ , ഭൂമിയുടെ ദേവന്ആദിത്യന്‍ , ജയത്തിന്റെ ദേവന്ഗണപതി


24.
യുഗങ്ങള്എത്ര ?. ഏതെല്ലാം ?
യുഗങ്ങള്നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം


25.
ദാരുകന്ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ


26.
ഉദ്ധവന്ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .


27.
ഭഗവത്സ്പര്ശത്താല്സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന


28.
ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്ഷി


29.
നാരായണീയത്തിന്റെ കര്ത്താവ്ആര് ?
മേല്പത്തൂര്നാരായണഭട്ടതിരി


30.
പഞ്ചമഹായജ്ഞങ്ങള്ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം


31.
പഞ്ചബാണങ്ങള്ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്


32.
ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'
ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം


33.
ദ്വാദശാക്ഷരി മന്ത്രം ആര് ആര്ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്ഷിയായ നാരദന്ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')


34.
ഷഡ്ഗുണങ്ങള്ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്


35.
ഷഡ്വൈരികള്ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .

36.
ഷഡ്ശാസ്ത്രങ്ങള്ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്

37.
സപ്തര്ഷികള്ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.

38.
സപ്ത ചിരഞ്ജീവികള്ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്ഇവര്എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്ജ്ഞാനമായും , ഹനുമാന്സേവനശീലാമായും , വിഭീഷണന്ഈശ്വരഭക്തിയായും , കൃപര്പുച്ഛമായും , പരശുരാമന്അഹങ്കാരമായും
മനുഷ്യരില്കാണപ്പെടുന്നു ).


39.
സപ്ത പുണ്യനഗരികള്ഏതെല്ലാം ?
(
അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്


40.
സപ്ത മാതാക്കള്ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്സ്മരിച്ചാല്യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )


41.
സപ്തധാതുക്കള്ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു


42.
ശ്രീരാമകൃഷ്ണദേവന്പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം


43.
കാശിരാജാവിന്റെ മക്കള്ആരെല്ലാം ?
അംബ, അംബിക, അംബാലിക


44.
ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്എത്ര കുതിരകൾ ഉണ്ട് ?
5 (
നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്നമ്മുടെ ശരീരത്തിലെ ജീവനാണ് അര്ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്നിര്ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്ജീവിതമാകുന്ന കുരുക്ഷേത്രത്തില്യുദ്ധം ചെയ്തു മുന്നേറണം എന്നാണ് സന്ദേശം ..!! ഭഗവത് ഗീത നല്കുന്ന സന്ദേശം അതാണ്‌ ..!! )



45.
ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .


46.
സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്മ്മ്യം


47.
ആദ്യമായി ഗീതമലയാളത്തില്തര്ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .


48.
ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.


49.
സപ്താശ്വാന്ആരാണ് ?
ആദിത്യന്‍ , ആദിത്യന്റെ രഥത്തില്ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.


50.
ഈശ്വരപൂജയില്ഹിന്ദുക്കള്ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം


51.
ശിവപാര്വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം


52.
സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം


53.
ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്ണ്ണവ തന്ത്രം

54.
പാര്വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം


55.
തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

56.
ശിവന്പാര്വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം

57.
തടിയില്നിര്മ്മിച്ച വിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?
ദാരുമയി

58.
ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്എന്ത് സ്ഥാനമാണുള്ളത്?
മുഖം

59.
തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895

60.
തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.