ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ക്ഷേത്ര ആചാരങ്ങൾ


പൊതുവായ ക്ഷേത്ര ആചാരങ്ങൾ 



1 . കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി  വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .


2 . പുലയില് 14 ദിവസവും  ബാലായ്മയില് 16ദിവസവും കഴിഞ്ഞ ശേഷമേ  ദര്‍ശനം  നടത്താന് പാടുള്ളൂ .


3 . സ്ത്രീകള് ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം  നടത്താന്‍ പാടുള്ളൂ .


4 . പ്രസവാനന്തരം കുഞ്ഞിന്‍റെ  ചോറൂണിനോ   അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം  നടത്താവൂ


5 . രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക . 


6 . ലഹരിപദാര്‍ത്ഥങ്ങള്  ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


7 . വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം  നടത്തുക .


8 . ക്ഷേത്രത്തില് സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള് ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം  നടത്തരുത് .


9 .സ്ത്രീകള് മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


10 .മൊബൈല് ഫോണ്,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .


11 . ചെറിയ കുട്ടികളെ കൂടുതല് സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .


12 . ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .


13 . ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില് പാടില്ല .


14 .കൈ തൊഴുതു പിടിച്ചു ചുണ്ടുകളില് ഈശ്വര സ്തുതിയും മനസ്സില് ഈശ്വര  ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .


15 . നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള് ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ  പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം  നടത്തുക .


16 . തീര്‍ത്ഥം  വാങ്ങി  ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക . ചന്ദനം ക്ഷേത്രത്തിനു  വെളിയില് ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില് വയ്ക്കുക ധൂപ ദീപങ്ങള് ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില് ചേര്‍ക്കുക .


18 . നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില് വീഴുവാന്‍  ഇടയാവരുത്  .




ക്ഷേത്ര ആചാരങ്ങൾ

പുറം മതില്‍ മുതല്‍ ശ്രീകോവില്‍ വരെയുള്ള ഭാഗം ക്ഷേത്ര പരിധിയാണ്. ഈ പരിധി മുഴുവ൯ ഭംഗിയും വൃത്തിയായും സൂക്ഷിക്കുക എന്നത്‌ ഭക്തന്റെ കടമയാണ്.
  
മു൯പറഞ്ഞ പരിധിയില്‍ കുളിക്കാതെ ആരും പ്രവേശിക്കരുത്. 


ബലിക്കല്ലുകള്‍ ചവിട്ടാതെയും, അതിന്റെ പുറമെയും മാത്രമേ സഞ്ചരിക്കാവൂ. ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ കഴിവതും, ഒന്നിലും സ്പര്‍ശിക്കാതിരിക്കുവാ൯ ശ്രമിക്കുന്നതാണ് ഉത്തമം.

വാസ്തുശാസ്ത്രത്തില്‍ ഉഗ്രമൂര്‍ത്തികളുടെ മു൯വശത്തും വലതുവശത്തും, വീടുവരുന്നത് നല്ലതല്ല എന്നും, ശാന്തമൂര്‍ത്തികളുടെ, പിറകിലും ഇടതുവശത്തും വീട് നന്നല്ല എന്നു പറയുന്നുണ്ട്.

ഇതിനര്‍ത്ഥം ഉഗ്രമൂര്‍ത്തികളുടെ ശക്തി വിശേഷം മു൯വശത്തും, വലതുവശതും ആണെന്നും, ശാന്തമൂര്‍ത്തികളുടെ ശക്തി വിശേഷം പിറകിലും, ഇടതു വശത്തും, ആണെന്നു ഗ്രഹിക്കണം. അപ്പോള്‍ ഏതേതു മൂര്‍ത്തികളെ ഏതു വശത്തു നിന്നും പ്രാര്‍ത്ഥിക്കണം എന്നു മനസ്സിലായിക്കാണുമല്ലോ.


തിരുനടയില്‍ തോഴുമ്പോള്‍ , ഇടത്തോട്ടോ വലത്തോട്ടോ മാറി നിന്ന് തൊഴേണം. മൂര്‍ത്തിയുടെ നേര്‍ക്കു നേര്‍ നിന്ന് തൊഴുന്നതു ഉചിതമല്ല.യാതോരു കാരണവശാലും നന്ദിയെപ്പോലെയുള്ള ദേവവാഹനങ്ങളില്‍ സ്പര്‍ശിക്കരുത് . സര്‍പ്പ പ്രതിഷ്ഠകളെ സ്പര്‍ശിക്കാ൯ ശ്രമിക്കുന്നതു ശാപം ഏറ്റുവാങ്ങേണ്ടി വരും ( അറിഞ്ഞുകൊണ്ടല്ലങ്കില്‍ പോലും). ക്ഷേത്ര പ്രദക്ഷിണത്തിനും കണക്കുണ്ട്. ഗണപതിക്ക് -1, സൂര്യന്‍ -2, ശിവന്‍ -3, വി ഷ്ണുവിന് -4, ശാസ്താവിന് -5, സുബ്രഹ്മണ്യന് -6, ഭഗവതിക്ക് -7, അരയാലിന് -7

ഏത്‌ ദേവനാണെങ്കിലും -3 ഉത്തമം എന്നുണ്ട്.


ഒരിക്കല്‍ ഉടുത്തഴിച്ചിട്ട വസ്ത്രം നനയ്ക്കാതെ വീണ്ടും ധരിച്ച് ക്ഷേത്രത്തില്‍ എത്തുന്നത് ഉത്തമം അല്ല. ക്ഷേത്രത്തില്‍ എത്തുമ്പോള്‍ , ഒരുപിടി പൂവെങ്കിലും കൊണ്ടു വരേണ്ടത് ഭക്ത്ന്റെ ധര്‍മ്മം ആണ്. പക്ഷെ അവിടെയും നിഷിദ്ധ പുഷ്പങ്ങള്‍ ആവരുത്. 


അതായത്‌ ശിവന് - കുവളത്തില
ദേവിക്ക് - വെള്ളത്താമര
ഭദ്രയ്ക്ക് - ചുവന്ന പൂക്കള്‍
കൃഷ്ണന് - തുളസി
വ്യാഴത്തിന് (വിഷുന്നുവിന്) - മഞ്ഞ പുഷ്പങ്ങള്‍ (ചെമ്പകപ്പുവ്‌)
ശാസ്താവിന് - നീലനിറങ്ങള്‍ (നീലത്തമാര) 

നെല്ലും, അരിയും വെള്ളവും ചേര്‍ന്നതാണ് അക്ഷതം ഇതുകൊണ്ട് വിഷ്ണുവിനെ അര്‍ച്ചിക്കരുത്

ക്ഷേത്ര നടയില്‍ , തിരുസന്നിധിയില്‍ , സാഷ്ടാംഗ നമസ്കാരമാണ് ഉത്തമം. എന്നാല്‍ സ്ത്രീകള്‍ ഇത് ചെയ്യരുത്. ക്ഷേത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പ്രാണനാണ്, അതിനാല്‍ അവസരം കിട്ടിയാല്‍ ക്ഷേത്രത്തിലെ വിളക്കില്‍ എണ്ണ ( ഗര്‍ഭഗൃഹത്തിലെ വിളക്കല്ല) ഒഴിക്കാനും, തെളിയിക്കേണ്ടാതായി വന്നാല്‍ ഒരിക്കലും തള്ളിക്കളയരുത്


അഭിഷേക പ്രിയരായ ദേവകളെ അങ്ങനെ പുജിക്കണം. ഉദാ.


ശിവഭഗവാന് ധാരയാണ് പ്രിയം.
വിഷ്ണുവിന് - പാല്‍പ്പായസം
കൃഷ്ണന് - തുളസിമാല, തൃക്കൈയില്‍ വെണ്ണ.
ഗണപതിക്ക് - മോദകം, അപ്പനിവേദ്യം
ശാസ്താവ് - നാളികേരമുടയ്ക്കല്‍ , അപ്പവും, അരവണയും
സുബ്രഹ്മണ്യന് - പാലഭിഷേകം, പഞ്ചാമൃതം
ദുര്‍ഗ്ഗയ്ക്ക് - നെയ്യ്‌പ്പായസം
ഭദ്രയ്ക്ക് - കടുംപായസം, ഗുരുതി.


ശിവനൊഴികെ എല്ലാവര്‍ക്കും പട്ട് നല്‍കാം. ക്ഷേത്രത്തിലെ ഉപദൈവങ്ങളെ എല്ലാം കണ്ട് പ്രാര്‍ത്ഥിച്ച ശേഷം, തിരുസന്നിധി ദര്‍ശിച്ചാല്‍ സംശയിക്കണ്ട തിരുകടാക്ഷം ഉറപ്പ്‌.



തൊഴേണ്ടത് എങ്ങനെയാണ് കൈകള് രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില് ചേര്ത്താണ് തൊഴേണ്ടത്. 

രണ്ടുകൈകളുംകൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില് പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയുംകൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള് കൂപ്പുന്ന സമയത്ത് കൈകളുടെഅടിഭാഗങ്ങള് തമ്മില് സ്പര്ശിക്കാന് പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില് ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള് നിഷേധ ചൈതന്യം പുറപ്പെടുവിക്കു ന്നു.ആദ്ധ്യാത്മിക കാര്യങ്ങളില് നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള് യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്പ്പാകൃതിയില് വിഗ്രഹത്തില് നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില് ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില് പ്രവേശിക്കുന്നു.


No comments:

Post a Comment