ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 31, 2017

ശ്രീപത്മനാഭക്ഷേത്രത്തിലെ ക്ഷേത്ര ദർശനം, ഈ ക്രമത്തിൽ തൊഴുക.

Image result for sree padmanabhaswamy temple


ശ്രീ പത്മനാഭന്റെ ഭൂലോക വൈകുണ്ഠമായ ഈ ക്ഷേത്രത്തിൽ മോക്ഷപ്രാപ്തിക്കായി ഈ ക്രമത്തിൽ തൊഴണം എന്നാണ് ശാസ്ത്രം


ശ്രീകൃഷ്ണം ക്ഷേത്രപാലം
ധ്വജബലി സഹിതം ഭൂതനാഥം
നൃസിംഹം വ്യാസം ശംഭും
ഗണേശം രഘുവരമനുജം
ജാനകീം വായുപുത്രം വിഷ്വക്സേനം സൂപർണ്ണം
സുരമുനി കമലാ ഭൂമി ബ്രഹ്മാദി സേവ്യം
വന്ദേ ശ്രീ പത്മനാഭം പരമ പദമഹോ
പന്നഗാ ഭോഗശായീം


ഈ ക്ഷേത്രത്തിൽ ഏതു നടവഴിയിൽ കൂടി അകത്തു പ്രവേശിച്ചാലും ആദ്യം തൊഴേണ്ടത് കൃഷ്ണനെ തന്നെയാണ്.


ഈ  ശ്ലോകം വായിച്ച് ഈ വിധത്തിൽ തൊഴുകയാണെങ്കിൽ ബുദ്ധിമുട്ട്‌പോലെ തോന്നുമെങ്കിലും ഇതിന്റെ എളുപ്പവഴിയും തത്വവും ഉണ്ട്.



അതായത് ക്ഷേത്രത്തിനുള്ളിലെ പുറം പ്രദക്ഷിണമാണ്

ശ്രീകൃഷ്ണം - പടിഞ്ഞാറ്
ക്ഷേത്രപാലം - വടക്ക്
ധ്വജബലി - കിഴക്ക്
ഭൂതനാഥം - തെക്ക്


ഒരു പുറം പ്രദക്ഷിണമായി ഇനി വടക്കേനട വഴി അടുത്ത ഉള്ളിൽ കടന്നാൽ

നൃസിംഹം - തെക്ക്
വ്യാസം, ശംഭും - വടക്ക്

വീണ്ടും വടേക്ക് നട വഴി ഭഗവാന്റെ നടയിൽ

ഗണേശം, രഘുവരമനുജം ജാനകി വായുപുത്രം - കിഴക്ക്
വിഷ്കസേനം - വടക്ക്

പിന്നീട് ഒറ്റക്കൽ മണ്ഡപത്തിൽ കയറി അനന്തശായിയായ ശ്രീ ഭഗവാന്റെ
വലത്തേകൈയ്യിന്റെ താഴെയുള്ള ശിവലിംഗത്തെ വന്ദിക്കണം.



പിന്നീട് ഭഗവാന്റെ പിന്നിലുള്ള മുനിമാരെ വന്ദിക്കണം പിന്നെ മദ്ധ്യ വാതിലിലൂടെ കാണുന്ന ലക്ഷ്മീയേയും ഭൂമാദേവിയേയും വന്ദിക്കണം എന്നിട്ട് നാഭിയിൽ വസിക്കുന്ന ബ്രഹ്മദേവനെ വന്ദിക്കണം.


അവസാനം പന്നഗേന്ദ്ര ശയനനായ ശ്രീ പത്മനാഭന്റെ ശിരസ്സ് ഉടൽ പാദം എന്നിവയിൽ വണങ്ങിയാൽ മാത്രമേ ഫലം ഉള്ളു എന്നു ശാസ്ത്രം.

ലോകാ സമസ്താ സുഖിനോ ഭവന്തു


കടപ്പാട്: മാധവൻ നായർ വിജയഗോപാൽ

#ഭാരതീയചിന്തകൾ

ഉത്സവബലി



ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

Image result for ഉത്സവബലി

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിഴിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.


ഹരി ഓം

Monday, October 30, 2017

റെയിൽവേ മുത്തപ്പൻ - കണ്ണൂർ




സാധാരണയായി ക്ഷേത്രങ്ങൾ ആരംഭിക്കുന്നതിന് പൗരാണികമായോ സാംസ്കാരികമായോ ആയ കാരണങ്ങള് ഉണ്ട്. ചരിത്രപരമായ സാഹചര്യങ്ങൾ വളരെ കുറവാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച മുത്തപ്പന് ക്ഷേത്രത്തിന്റെകഥയൊന്നു കേള്ക്കണം.


മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെങ്കിലും ജനകീയ ദൈവമായി കണക്കാക്കുന്നത്മുത്തപ്പനെ മാത്രമാണ്, സാധാരണക്കാരോട്ഏറ്റവും അടുത്ത് നില്ക്കുന്ന തികച്ചും സാധാരണക്കാരനായ ദൈവമെന്നാണ് മുത്തപ്പനെ കരുതുന്നത്. റെയില്വേ ജീവനക്കാരുടെ ഇഷ്ടദേവനാണ് ഈ റെയിൽവെ മുത്തപ്പൻ.ആ മുത്തപ്പനെക്കുറിച്ചുള്ള കൗതുകകരമായ വിശേഷങ്ങളിതാ....

Image result for റെയിൽവേ മുത്തപ്പൻ - കണ്ണൂർ

റെയിൽവെ മുത്തപ്പൻ എന്ന് കേൾക്കുമ്പോള് ഒരു കൗതുകവും ആശ്ചര്യവും തോന്നുന്നുണ്ട് അല്ലേ?പേരിലെ കൗതുകം കണ്ട് അത്ഭുതപ്പെടേണ്ട. റെയിൽവേയ്ക്കുമുണ്ട് സ്വന്തമായി മുത്തപ്പൻ മലബാറിലെ റെയില്വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആരംഭിച്ച മുത്തപ്പൻ ക്ഷേത്രങ്ങൾക്ക്പറയാൻ ഒരുപാട് കഥകളുണ്ട്. റെയില്വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ മുത്തപ്പൻ ക്ഷേത്രങ്ങൾ സമ്മാനിക്കുന്നത് ഭക്തിയുടെ മറ്റൊരു അനുഭൂതിയാണ്. ട്രെയിനിന്റെയുംയാത്രക്കാരുടെയും ആരവങ്ങളിൽ നിന്ന് മാറുവാൻ റെയില്വേ സ്റ്റേഷന് സമീപം തന്നെ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. വിശ്വാസത്തിലധിഷ്ടിതമായ ഒരു പവിത്രബന്ധം റെയിൽവേക്ക് സമീപമുള്ള ഈ മുത്തപ്പന് ക്ഷേത്രങ്ങൾക്കുമുണ്ട്.ജോലി തിരിച്ചു നൽകിയ മുത്തപ്പൻ നൽകിയ ഉറപ്പ് .കണ്ണൂരിലാണ് ആദ്യമായി റെയില്വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ആരംഭിക്കുന്നത്.ഇതിന് പിന്നിലുള്ള ഐതിഹ്യകഥകളെക്കുറിച്ച് ആർക്കും അറിയില്ലെങ്കിലും ക്ഷേത്രം നിർമ്മിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച വിശ്വസീനയമായ ഒരുകഥ നിലനിൽക്കുന്നുണ്ട്.ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ഇത്രയും ശക്തവും പ്രശസ്തവുമായ നിലയില് ഒരു മുത്തപ്പൻ ക്ഷേത്രം ആരംഭിക്കുന്നതിന് കാരണമായി തീർന്ന കഥ അത്യന്തം കൗതുകകരമാണ് .

 കണ്ണൂരിലെ റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിലുള്ള ചരിത്രമിങ്ങനെ.


 ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യന് റെയിൽക്എന്നായിരുന്നു സതേണ് റെയിത് അറിയപ്പെട്ടിരുന്നത്.കണ്ണൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കൊണ്ടുവന്ന മദ്യം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു.ദു:ഖവും അപമാനവും സഹിക്കാനാകാതെ പറശ്ശീനിക്കടവ് മുത്തപ്പനെ പ്രാര്ത്ഥിച്ചു.''ആശ്രിത വത്സലനും സർവദുരിതഹാരിയുമായ മുത്തപ്പാ ഞങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതന്നാല് മുത്തപ്പൻ റെയിൽ യ സ്റ്റേഷനിൽ മാസത്തിൽ ഒരു ദിവസം പയംങ്കുറ്റിവെച്ച് ആരാധിച്ചുകൊള്ളാം എന്നും പറഞ്ഞു.പിന്നീട് മദ്യം വേറെ ആരോ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെതുടര്ന്ന് ഇവരെ ജോലിയില് തിരിച്ചെടുക്കുകയും ചെയ്തു. അപമാനത്തില് നിന്നും രക്ഷിച്ച് ജോലി തിരിച്ചുനല്കിയ മുത്തപ്പനോടുള്ളആരാധനയാണ് റെയിൽവെ സ്റ്റേഷന് സമീപം മുത്തപ്പനെ ആരാധിക്കാന് ഇവരെ പ്രേരിപ്പിച്ചത്. സ്റ്റേഷനില് വിളക്ക് വച്ച് ആരാധിക്കാന് തുടങ്ങിയെങ്കിലും പിന്നീട് സമീപത്തുള്ള മാവിന്ചുവട്ടിലേയ്ക്ക് വിളക്കുവെക്കുന്നത് മാറ്റുകയായിരുന്നു. യാത്രക്കാരും പ്രദേശവാസികളായവരും ഇവിടെ എത്തിച്ചേരാന് തുടങ്ങി. പിന്നീട് ഭക്തജനങ്ങളുടെ തിരക്കു വര്ദ്ധിച്ചു, അടിസ്ഥാന സൗകര്യങ്ങളും കുറവാണെന്നുകണ്ടാണ് ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് ക്ഷേത്രം മാറ്റിയത്. അങ്ങനെ കണ്ണൂരിലെ റെയില്വേ സ്റ്റേഷന്റെയും ജീവനക്കാരുടെയുംഭാഗമായി റെയില്വേ മുത്തപ്പന് മാറുകയായിരുന്നു.


പാലക്കാട് മുതൽ മംഗലാപുരം വരെമലബാറിലെ ക്ഷേത്രങ്ങളോട് ചേര്ന്നാണ് ഈ മുത്തപ്പൻ ക്ഷേത്രങ്ങളെ കാണാന് സാധിക്കുക. ഷൊര്ണ്ണൂര് മുതല്മംഗലാപുരം വരെയുള്ള പ്രമുഖ റെയില്വേ സ്റ്റേഷനുകളിലെല്ലാം മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. കണ്ണൂരിലാണ് ആദ്യമായി റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന്റെതുടക്കം. മംഗലാപുരം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്, പയ്യന്നൂര്, പഴയങ്ങാടി,പാപ്പിനിശ്ശേരി.കണ്ണൂർ, മാഹി,വടകര, ഷൊർണ്ണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പന് ക്ഷേത്രങ്ങളുള്ളത്. റെയിൽവെ സ്റ്റേഷനോട് ചേർന്നാണ് മുത്തപ്പൻ ക്ഷേത്രങ്ങുടെ സ്ഥാനവും. ജനങ്ങളും റെയില്വേ ജീവനക്കാരും കൂടിയാണ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.ജോലി തിരിച്ചുതന്ന മുത്തപ്പന് അന്നത്തെ റെയിൽവെ ജീവനക്കാർ ക്ഷേത്രം പണിതു നല്കി. എല്ലാ റെയില്വേ ജീവനക്കാരും ക്ഷേത്രസമിതിയിൽപ്രവർത്തിക്കുന്നുണ്ട്.  ജോലിയിലെ ഉയര്ച്ചയും താഴ്ച്ചയും കണക്കാക്കാതെ ജാതിമത ഭേദമന്യേ ഒരേ മനസ്സോടെയാണ് മുത്തപ്പന് വേണ്ടി പ്രവര്ത്തിക്കുന്നത്.പാലക്കാട് മുതല് റെയില്വേ സ്റ്റേഷനുകളില് മുത്തപ്പന് ക്ഷേത്രങ്ങള് ഉണ്ടെങ്കിലും അവിടെയെല്ലാം പൊതുജനങ്ങളും ജീവനക്കാരും ഒരുമിച്ചാണ് മുത്തപ്പന് ക്ഷേത്രങ്ങള് പരിപാലിക്കുന്നത്. എന്നാൽ കണ്ണൂരിൽ റെയിൽവെ ജീവനക്കാർ മാത്രമാണ് ക്ഷേത്രത്തിലെ ഭരണസമിതിയിലുള്ളത്. 400 ൽ പരം അംഗങ്ങളുള്ള ജനറൽബോഡിയിൽ നിന്ന് 21 പേരാണ് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജോലിയിൽ നിന്ന് റിട്ടയർ ആയി കഴിഞ്ഞാല് ക്ഷേത്രത്തിലെ അംഗത്വവും നഷ്ടപ്പെടും ഇങ്ങനെയാണ് ക്ഷേത്ര ഭരണസമിതിയുടെ നിയമം, ജീവനക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഈ മുത്തപ്പൻ ക്ഷേത്രം മാറിക്കഴിഞ്ഞു,



ജീവനക്കാരെല്ലാംജാതിമത വ്യത്യാസമില്ലാതമുത്തപ്പന്റെ ആശ്രിതരായി സേവനം ചെയ്യുന്നുണ്ട്.ജോലി കഴിഞ്ഞ്എല്ലാവരും ക്ഷേത്രത്തില് എത്താറുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളില് നിന്നുണ്ടായിരുന്നവരും സ്ഥലം മാറി പോകുന്നവരുമാണ് മറ്റു സ്ഥലങ്ങളില് മുത്തപ്പന് ക്ഷേത്രങ്ങള് ആരംഭിക്കുന്നതിന് മുൻകൈ എടുക്കാറുണ്ട്.റെയിൽവെയുടെ സ്ഥലത്താണ് ക്ഷേത്രം നില്ക്കുന്നത്, ഇതിനായി റെയില്വേയ്ക്ക് നികുതിയും നല്കുന്നുണ്ട്. റെയിൽവെ ഇക്കാര്യത്തിൽ വലിയ പിന്തുണയ്ക്ക നല്കുന്നുണ്ട്.


ക്ഷേത്രഭരണസമിതികാന്സര്, കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവര്ക്ക് സാമ്പത്തിക സഹായവും കണ്ണൂരിലെ ക്ഷേത്രങ്ങള്ക്ക് സാമ്പത്തിക സഹായവും കമ്മിറ്റിയുടെ നേതൃത്വത്തില്നടപ്പാക്കിവരുന്നുണ്ട്.മുത്തപ്പന് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾവെള്ളിയാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ മുത്തപ്പന് വെള്ളാട്ടം നടക്കും. അന്ന് അന്നദാനവും നൽകും. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. തിരുവപ്പന കെട്ടിയാട്ടം , ഊട്ടും വെള്ളാട്ടം, പയംകുറ്റി വെള്ളാട്ടം, വര്ഷത്തിലൊരിക്കൽ പുത്തരി വെള്ളാട്ടം തുടങ്ങിയവ ക്ഷേത്രത്തില് നടക്കുന്ന പ്രധാന ചടങ്ങുകളാണ്. രോഗദുരിത ശാന്തിക്കും സന്താനലബ്ദിക്കും ഇവിടെ എത്തിയാൽ പരിഹാരമാകുമെന്നാണ് വിശ്വാസം. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട് .


ഫെബ്രുവരിയിലാണ്ഇവിടെ ഉത്സവം നടക്കുന്നത്.

എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ - 108 ശിവ ക്ഷേത്രങ്ങൾ




108 ശിവക്ഷേത്രങ്ങളില് 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള് കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ മഹാവിഷ്ണു - തിരുമംഗലം എങ്ങണ്ടിയൂർ തൃശ്ശൂർ ജില്ല
Image result for എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം


തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം മഹാദേവക്ഷേത്രം അഥവാതിരുമംഗലംക്ഷേത്രം. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും. ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ. മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്.



പൂജാവിധികളും, വിശേഷങ്ങളും


ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.


തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഢിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.


ഉപദേവതകൾ

ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനടിലിരിക്കുന്ന ദേവൻ പൂർണ്ണ – പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

ശുഭചിന്ത,





അവശ്യം സാങ്കേതിക ജ്ഞാനമുണ്ടായാൽ അചേതന വസ്തുക്കളെപ്പോലും ദൈവീക തേജസ്സുറ്റതാക്കാൻ സാധിക്കും. അതാണ് പവിത്രീകരണം എന്ന പ്രതിഭാസം.


With the necessary technology, even an inanimate object can be made into divine exuberance. This is the phenomenon of consecration.




Sunday, October 29, 2017

പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ




108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


 പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട് തൃശ്ശൂർ ജില്ല

Image result for പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം

തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.


ബാണാസുരന്റെ കോട്ടയില്പാറാവു നില്ക്കേണ്ടി വന്ന ശിവന്അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്നിന്ന് അറിയാന്കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്കാണാം ...


ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്മാത്രമാണ്.

അഭീഷ്ടവരദായിനി ആറ്റുകാലമ്മ




""ശരണാഗതദീനാര്‍ത്തപരിത്രാണ
പരയാണേ സര്‍വസ്വാര്‍ത്തിഹരേ
ദേവീ നാരായണീ നമോസ്തുതേ''


സ്ത്രീകള്‍ക്കൊരു ശബരിമലയുണ്ടെങ്കില്‍ അതാണ് ആറ്റുകാല്‍ ദേവീക്ഷേത്രം. വരദായിനിയായ നാരായണീ സ്വരൂപത്തെ ദര്‍ശിക്കാനെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് കേരളത്തിലെ എണ്ണം പറഞ്ഞ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം. മാതൃകാരൂപത്തില്‍ സ്ഥിതിചെയ്യുന്ന ദേവീസാന്നിദ്ധ്യം, അലൗകികമായ ചൈതന്യപ്രസരത്തോടെ ഭക്തര്‍ക്ക് സാന്ത്വനമരുളുന്നു.


ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം


ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.



കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.



പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.



സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്കᅤ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു. ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു.



ക്ഷേത്രോല്പത്തി


ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്. രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു നിരയും പൂരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്.
മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. ""തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ഛയിച്ചു. ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുന്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി. ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. പിന്നീട് ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് ക്ഷേത്രം പുതുക്കുപ്പണിതു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു. 



പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്കപ്ളവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവയുണ്ടായിരുന്നു.



ആറ്റുകാലമ്മ കണ്ണകിയോ?

ആറ്റുകാല്‍ ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് ആറ്റുകാലമ്മ എന്നു പറയാം.



ആറ്റുകാല്‍ പൊങ്കാല


കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്.


അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല


പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.


ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അന്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു . പൊങ്കാല വെന്തു കഴിയുന്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.



ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും. ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുതി  നടക്കുന്നു. ഗുരുതി  കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.

ശുഭചിന്ത,





മനുഷ്യൻ എന്നാൽ പ്രകൃതി നിയമങ്ങളെത്തന്നെ അതിലംഘിക്കാൻ പ്രാപ്തനും അവനെക്കാൾ വലിയ ഒന്നിനെ ഉണ്ടാക്കാൻ കഴിയുന്നവനും എന്നാണ്.


Being human means being able to transcend the so-called laws of nature and make something happen that is larger than us.


Saturday, October 28, 2017

ചൊവ്വല്ലൂർ ശിവക്ഷേത്രം, ചൊവ്വല്ലൂരപ്പൻ - 108 ശിവ ക്ഷേത്രങ്ങൾ


108 ശിവക്ഷേത്രങ്ങളില് 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള് കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


ചൊവ്വല്ലൂർ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പൻ പടിഞ്ഞാറ് ചൊവ്വല്ലൂർ ചൊവ്വല്ലൂർ ഗുരുവായൂർ തൃശ്ശൂർ ജില്ല
Image result for ചൊവ്വല്ലൂർ ശിവക്ഷേത്രം


പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം .ഗുരുവായൂരിൽ നിന്ന് തൃശൂർ ബസ്സിൽ കയറി 3 കി.മി.സഞ്ചരിച്ചാൽ കണ്ടാണശ്ശേരി സ്റ്റോപ്പിൽ ഇറങ്ങാം റോഡിന്റെ ഇടതുവശത്താണ് ക്ഷേത്രം ശിവക്ഷേത്രനിർമ്മാണത്തിന് മുമ്പ് തന്നെ അവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു.തിരുവമ്പാടി കൃഷ്ണക്ഷേത്രം .കരിങ്കല്ലു കൊണ്ട് നിർമ്മിച്ച ആക്ഷേത്രത്തിന്റെ ശ്രീകോവിൽ മനോഹരമാണ്.തിരുവമ്പാടി കണ്ണനെ കൂടി ദർശിച്ചാലേ ശിവക്ഷേത്ര ദർശനം പൂർത്തിയാവുകയുള്ളൂ എന്നാണ് വിശ്വാസം.

രണ്ട് ഐതിഹ്യം ആണ് ക്ഷേത്രത്തെ പറ്റിയുള്ളത്  പ്രചാരത്തിലുള്ള ഐതിഹ്യം ഇതാണ്

ചൊവ്വല്ലൂരിലെ ശിവൻ പരശുരാമപ്രതിഷ്oയാണ് .സ്വയംഭൂവായ ആവിഗ്രഹ ശില ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉദയത്തിന് വളരെ മുമ്പ്തന്നെ അവിടെ ഉണ്ടായിരുന്നു.വൈകിയാണ് അതിലെ ശിവസാന്നിധ്യം അറിഞ്ഞത് .പിന്നീട് അവിടെ ശിവക്ഷേത്രം ഉയർന്നുവന്നു.അതു കൊണ്ട് ശ്രീകൃഷ്ണ ക്ഷേത്രത്തേക്കാൾ പഴമ ശിവക്ഷേത്രത്തിനുണ്ട്. ആരംഭകാലത്ത് ശിവക്ഷേത്രത്തിന്റെ ഊരാളന്മാർ 28 ഇല്ലക്കാരായിരുന്നുവത്രെ! അവർ എല്ലാം നശിച്ചുപോയപ്പോൾ ക്ഷേത്രം മഴവനൂർ ഇല്ലക്കാരുടേതായി തീർന്നു. കുറെ കാലം കഴിഞ്ഞപ്പോൾ ആ ഇല്ലവും അന്യം വന്നു .പിന്നീട് താഴക്കുളത്തു ഇല്ലക്കാരുടെ ഭരണത്തിലായി.ഇപ്പോൾ അവരും ഇല്ലാതായി.നാട്ടുകാരുടെ കമ്മറ്റിയാണ് ഭരിക്കുന്നത്. ഊരായ്മക്കാരുടെ അസ്ഥിരത ക്ഷേത്ര നാശത്തിന് ഇടയാക്കിയിട്ടുണ്ടാകാം. അതു കൊണ്ട് ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന് തന്നെയാണ് കൂടുതൻ പഴമ അവകാശപ്പെടാനുള്ളത്.

ചൊവ്വല്ലൂര് മഹേശ്വരസാന്നിധ്യത്തിൽ അനുഗ്രഹീതമാണ്. സാമാന്യം വലിയ വട്ട ശ്രീകോവിലിൽ ത്യാഗത്തിന്റെ മൂർത്തിയായ ഭഗവാൻ ഗതകാല മഹിമ വിളിച്ചോതിക്കൊണ്ടു് പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. ഭഗവാന് ആഡംബരങ്ങൾ ഒന്നും വേണ്ട. വെറും ജലം കൊണ്ടുള്ള അഭിഷേകം .സുഗന്ധ പുഷ്പങ്ങൾ വേണ്ട കൂവളത്തില മതി.ഇതിന്റെയൊക്കെ അർഥമെന്താണെന്നോ❓ ഭക്തന്മാരിൽ  ത്യാഗമനോഭാവം വളരണമെന്നാണ്.

ശ്രീകോവിലിന്റെ കിഴക്ക് ഭാഗത്തു പാർവ്വതി ഉണ്ടു്. കിഴക്കോട്ട് ദർശനമായി മരുവന്നു . പാർവ്വതിയുടെ ദാരുവിഗ്രഹം മനോഹരമാണ്.ശിവക്ഷേത്രത്തിൽ പിൻവിളക്കിനുള്ള പ്രാധാന്യം പാർവ്വതി പിന്നിലുണ്ടന്നത് തന്നെയാണ്.


മറ്റൊരൈതിഹ്യം ഇങ്ങനെയാണ്
തൃശൂർ ജില്ലയിലെ ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമേറിയ ഈ ശിവക്ഷേത്രമാണ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്

എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു.ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.

കേരളത്തിലെ 108 ശിവാലയങ്ങളിൽ ഏറെ പ്രസിദ്ധമായ ചൊവ്വല്ലൂർ ശിവക്ഷേത്രം തൃശ്ശൂർ ജില്ലയിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഗുരുവായൂർ ദർശനത്തിനെത്തുന്ന ഭക്തർ ചൊവ്വല്ലൂരിലും ദർശനത്തിന് വരാറുണ്ട്. ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടെ ചൊവ്വല്ലൂർപ്പടി തോട് ഒഴുകിപ്പോകുന്നു. തോടിനോടുചേർന്നുതന്നെയാണ് ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രദർശനത്തിനെത്തുന്ന ഏതൊരു ഭക്തനെയും ആദ്യം ആകർഷിയ്ക്കുന്നത് പടിഞ്ഞാറേ നടയിലുള്ള കൂറ്റൻ അരയാൽ മരമാണ്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തീസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിനെ രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഓസോൺ ഏറ്റവുമധികം ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷവും അരയാൽ തന്നെ. ആലിനെ വലംവച്ചുകഴിഞ്ഞാൽ പടിക്കെട്ടുകൾ കയറി മതിലകത്ത് പ്രവേശിയ്ക്കാം. ഇവിടെ ക്ഷേത്രത്തിലൊരുവശത്തും ഗോപുരങ്ങളില്ല. കൊടിയേറി ഉത്സവം നടത്താത്തതിനാൽ കൊടിമരവുമില്ല.

പരമപവിത്രമായ നാലമ്പലത്തിലേയ്ക്ക് കടക്കാം. വളരെ വലുതും മനോഹരവുമായ രണ്ടുനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. സാധാരണ ശ്രീകോവിലിന്റെ ഇരട്ടി വലിപ്പം വരും ഈ ശ്രീകോവിലിന്. ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞതാണ്. ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും ധാരാളമായി കാണാം. വട്ടശ്രീകോവിലിനകത്ത് ചതുരാകൃതിയിലാണ് ഗർഭഗൃഹം പണിതീർത്തിരിയ്ക്കുന്നത്. മൂന്നുമുറികൾക്കകത്താണ് ഗർഭഗൃഹം. ഇതിൽ പടിഞ്ഞാട്ട് ദർശനമായി ചൊവ്വല്ലൂരപ്പന്റെ മൂന്നടിയോളം പൊക്കം വരുന്ന സ്വയംഭൂലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഇതിന് തൊട്ടപ്പുറത്ത് കിഴക്കോട്ട് ദർശനമായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയാണ്. ഇതേ ശ്രീകോവിലിൽത്തന്നെ തെക്കോട്ട് ദർശനമായി ഗണപതി, ദക്ഷിണാമൂർത്തി എന്നീ പ്രതിഷ്ഠകളുമുണ്ട്.

ശ്രീകോവിലിനുമുന്നിൽ ഓടുമേഞ്ഞ ഒരു നമസ്കാരമണ്ഡപമുണ്ട്. അതിൽ ഭഗവദ്വാഹനമായ നന്തിയുടെ ശിലാവിഗ്രഹം കാണാം. നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറഞ്ഞാൽ അത് അദ്ദേഹം ഭഗവാനോടുചെന്ന് പറയും എന്നാണ് വിശ്വാസം. ഇവിടെ ദിവസവും നന്തിയ്ക്ക് വിളക്കുവയ്പുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ അധികം കണ്ടുവരാത്ത അത്ഭുതകരമായ രണ്ട് പ്രത്യേകതകൾ ചൊവ്വല്ലൂർ ക്ഷേത്രത്തിനുണ്ട്.

ഒന്ന്,ശിവകുടുംബത്തിന്റെ മൊത്തം ദർശനം. ശിവനെയും പാർവ്വതിയെയും കൂടാതെ ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെയും ശൈവാംശജാതനായ ഹനുമാന്റെയും സാന്നിദ്ധ്യമാണ് ഈ അപൂർവ്വതയ്ക്കുപിന്നിൽ. രണ്ട്, വിഗ്രഹരൂപത്തിലുള്ള സപ്തമാതൃപ്രതിഷ്ഠ. സാധാരണയായി ക്ഷേത്രങ്ങളിൽ ബലിക്കല്ലുകളുടെ രൂപത്തിൽ മാത്രം കണ്ടുവരാറുള്ള സപ്തമാതൃക്കളെ ഇവിടെ അവരുടെ സ്വരൂപങ്ങളിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തെക്കുഭാഗത്തെ മാതൃശാലയിൽ വടക്കോട്ട് ദർശനമായാണ് ഈ പ്രതിഷ്ഠകൾ.

ഗണപതിയുടെ രണ്ട് പ്രതിഷ്ഠകൾ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, ദക്ഷിണാമൂർത്തി, സപ്തമാതൃക്കൾ, നവഗ്രഹങ്ങൾ, സിംഹോദരൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിങ്ങനെ മൊത്തം പതിനൊന്ന് ഉപദേവതാപ്രതിഷ്ഠകളാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിലുള്ളത്. കൂടാതെ ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറുഭാഗത്ത് തിരുവമ്പാടിയിൽ ശ്രീകൃഷ്ണഭഗവാനും സാന്നിദ്ധ്യമരുളുന്നു.


ക്ഷേത്രത്തിലെ ദർശനക്രമം ഇതാണ്:

പടിഞ്ഞാറേ നടയിലെ ആൽമരത്തെ പ്രദക്ഷിണം വച്ച് മതിലകത്തുകടന്നാൽ ആദ്യം പുറത്തുനിന്ന് ചൊവ്വല്ലൂരപ്പനെ വന്ദിയ്ക്കണം. തുടർന്ന് നാമജപത്തോടെ പ്രദക്ഷിണം വച്ച് ഉപദേവതാസന്നിധികളിൽ തൊഴുക. വടക്കുപടിഞ്ഞാറേ മൂലയിൽ സുബ്രഹ്മണ്യൻ, വടക്കുകിഴക്കേമൂലയിൽ നവഗ്രഹങ്ങൾ, തെക്കുകിഴക്കേമൂലയിൽ ഹനുമാൻ, തെക്കുപടിഞ്ഞാറേമൂലയിൽ സിംഹോദരൻ എന്നിവരാണ് നാലമ്പലത്തിനുപുറത്തു കുടികൊള്ളുന്ന ഉപദേവതകൾ. സിംഹോദരസന്നിധിയ്ക്കും അപ്പുറത്താണ് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ. ശിവഭൂതഗണങ്ങളിൽ പ്രധാനിയായ സിംഹോദരനെ വന്ദിച്ചശേഷമാകണം നാലമ്പലത്തിനകത്ത് കടക്കാൻ. പത്തടിയോളം പൊക്കമുള്ള ഭീമാകാരമായ വലിയ ബലിക്കല്ലാണ് ആദ്യം നമ്മെ സ്വാഗതം ചെയ്യുക. ബലിക്കല്ലിന് കിഴക്കുഭാഗത്ത് ഒരു ദീപസ്തംഭമുണ്ട്. അതുകഴിഞ്ഞ് നാലമ്പലത്തിനകത്ത് കടക്കാം.


നമസ്കാരമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തിയെ വന്ദിച്ചശേഷം മഹാദേവനെ തൊഴുക. തുടർന്ന് വടക്കുഭാഗത്ത് ഓവുവരെ ചെന്ന് താഴികക്കുടം നോക്കി 'ശംഭോ മഹാദേവാ' എന്നുച്ചരിച്ച് രണ്ടുകൈകളും മടക്കി തലയിൽ തട്ടിത്തൊഴുത് വീണ്ടും ശിവന്റെ നടയിലേയ്ക്ക് വരിക. തുടർന്ന് കിഴക്കേ നടയിലെ പാർവ്വതീദേവിയെ വന്ദിയ്ക്കാൻ തെക്കുഭാഗത്തുകൂടെ പോകുക. അവിടെ തൊഴുതശേഷം ഓവിനപ്പുറത്ത് വന്ന് വീണ്ടും താഴികക്കുടം നോക്കി 'ശംഭോ മഹാദേവാ' എന്നുച്ചരിച്ച് രണ്ടുകൈകളും മടക്കി തലയിൽ തട്ടിത്തൊഴുത് വീണ്ടും പാർവ്വതീദേവിയുടെ നടയിലേയ്ക്ക് വരിക. പിന്നെ ശ്രീകോവിലിന്റെ തെക്കേ നടയിലെ ഗണപതിയെയും ദക്ഷിണാമൂർത്തിയെയും മാതൃശാലയിലെ സപ്തമാതൃക്കളെയും വന്ദിച്ച് തെക്കുപടിഞ്ഞാറേ മൂലയിലേയ്ക്ക് വരിക. അവിടെ കുടിയിരുത്തപ്പെട്ടിട്ടുള്ള ഗണപതിയെയും അയ്യപ്പനെയും വന്ദിയ്ക്കുക. അതുകഴിഞ്ഞ് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ ചൊവ്വല്ലൂരപ്പന്റെ നടയിലെത്തി വീണ്ടും ദർശനം നടത്തി തീർത്ഥവും പൂവും ചന്ദനവും വാങ്ങി പുറത്തിറങ്ങുക. തുടർന്ന് വീണ്ടും പുറത്തുകൂടെ പ്രദക്ഷിണം നടത്തുക. അതുകഴിഞ്ഞാൽ പുറത്തിറങ്ങി തിരുവമ്പാടി കൃഷ്ണനെയും വന്ദിയ്ക്കുക. അങ്ങനെ ഒരു ദർശനം പൂർത്തിയാകും.


നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന മഹാക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ പത്തുമിനിറ്റ് നേരം നിർമ്മാല്യദർശനമാണ്. തുടർന്ന് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹത്തിൽ അലങ്കാരങ്ങൾ ചാർത്തുന്നു. തുടർന്ന് അഞ്ചുമണിയ്ക്ക് മലർനിവേദ്യവും അതുകഴിഞ്ഞ് ഉഷഃപൂജയുമാണ്. ഉഷഃപൂജ കഴിഞ്ഞ് ഗണപതിഹോമം നടത്തുന്നു. ആറുമണിയോടെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ. ഈ സമയത്ത് ഉപദേവന്മാർക്ക് നിവേദ്യം സമർപ്പിയ്ക്കും. അതുകഴിഞ്ഞാൽ എതിരേറ്റുശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നാണ് ഇതിന്റെ സങ്കല്പം. ശീവേലി കഴിഞ്ഞാൽ ശിവന് നവകാഭിഷേകവും ധാരയും. പിന്നീട് രാവിലെ എട്ടുമണിയോടെ പന്തീരടിപൂജ. അതിനുശേഷം പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കും.


വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. അതിനുശേഷം ഏഴേകാലിന് അത്താഴപൂജയും ഏഴേമുക്കാലിന് അത്താഴശീവേലിയും നടത്തുന്നു. തുടർന്ന് തൃപ്പുക നടത്തി എട്ടുമണിയ്ക്ക് നടയടയ്ക്കുന്നു.


സാധാരണ ദിവസങ്ങളിലെ പൂജാവിധികളാണ് മേൽ സൂചിപ്പിച്ചവ. വിശേഷദിവസങ്ങളിൽ ഇത്തരം പൂജാവിധികൾക്ക് മാറ്റം വരും. കീഴ്മുണ്ടയൂർ മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. നാട്ടുകാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ഒരു ഉപദേശക സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.


ഇവിടത്തെ പ്രധാന വഴിപാട് ദമ്പതീപൂജയാണ്. ഉമാമഹേശ്വരപൂജ എന്നും ഇത് അറിയപ്പെടുന്നു. മംഗല്യഭാഗ്യത്തിന് ഉത്തമമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അധികദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന ഗുരുവായൂരിലെ ഉദയാസ്തമനപൂജ പോലെ ഇതും വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞാണ് ദമ്പതിപൂജ നടത്തുന്നത്. കൂടാതെ ഉദയാസ്തമനപൂജ, മൃത്യുഞ്ജയഹോമം, ശംഖാഭിഷേകം, ധാര തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്. ഗണപതിയ്ക്ക് അപ്പം മൂടലാണ് പ്രധാനം. അയ്യപ്പന് നീരാജനവും സുബ്രഹ്മണ്യന് പാലഭിഷേകവും ഹനുമാന് വടമാലയും പ്രധാനമാണ്. നവഗ്രഹങ്ങൾക്ക് ഓരോ ദിവസവും വിശേഷാൽ പൂജകളുണ്ട്.


ഇവിടത്തെ പ്രധാന ആഘോഷം മഹാശിവരാത്രിയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് മഹാശിവരാത്രി ആഘോഷിയ്ക്കുന്നത്. ചൊവ്വല്ലൂർ ക്ഷേത്രത്തിൽ ഇതൊരു ത്രിദിനപരിപാടിയാണ് - അതായത് ദ്വാദശി, ത്രയോദശി, ചതുർദ്ദശി അങ്ങനെ മൂന്നുദിവസങ്ങളിലായി നടത്തുന്ന പരിപാടി. ശിവരാത്രിദിവസം സന്ധ്യയ്ക്ക് ലക്ഷദീപം തെളിയിയ്ക്കുന്നു. മൂന്നുദിവസവും കലാപരിപാടികളുമുണ്ടാകും. അന്ന് ക്ഷേത്രത്തിൽ നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജകളും സഹസ്രകലശാഭിഷേകവുമുണ്ടാകും.


ധനുമാസത്തിലെ തിരുവാതിരയാണ് മറ്റൊരു പ്രധാന ആഘോഷം. തിരുവാതിരയോടനുബന്ധിച്ച് പാർവ്വതീദേവിയ്ക്ക് വിശേഷാൽ പൂജകളുണ്ടാകും. ഈ ദിവസങ്ങളിൽ വിശേഷാൽ പട്ടും താലിയും ചാർത്തലുണ്ടാകും. 12 ദിവസമാണ് തിരുവാതിര ആഘോഷം. തിരുവാതിരദിവസം സ്ത്രീകൾ ഉറക്കമിളച്ച് തിരുവാതിരക്കളി നടത്തുന്നുണ്ടാകും.


കന്നിമാസത്തിൽ നവരാത്രിയും പ്രധാനപ്പെട്ട ആഘോഷമാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. 1984ലാണ് ഇവിടെ നവരാത്രി ആഘോഷം തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഗംഭീരൻ കലാപരിപാടികളോടെ നവരാത്രി ആഘോഷിയ്ക്കപ്പെടുന്നു. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ മുതലായവ ക്ഷേത്രത്തിലെ വാതിൽമാടത്തിൽ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിദിവസം അടച്ചുപൂജയാണ്. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് സാധനങ്ങളെല്ലാം തിരിച്ച് ഉടമസ്ഥർക്ക് കൊടുക്കുന്നു. അന്ന് ആയിരത്തോളം കുട്ടികൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു.


ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിയ്ക്ക് ഏറെ വിശേഷമാണ്. അന്ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തിവരുന്നു. 1995ലാണ് അഷ്ടദ്രവ്യഹോമം തുടങ്ങിയത്; 2002ൽ ഗജപൂജയും ആനയൂട്ടും. ഗണപതിയ്ക്ക് അന്ന് വിശേഷാൽ അപ്പം മൂടലുണ്ടാകും. അന്ന് ചന്ദ്രദർശനം പാടില്ല.


വൃശ്ചികം 1 മുതൽ ധനു 11 വരെയുള്ള 41 ദിവസം കൂടിയ മണ്ഡലകാലവും ക്ഷേത്രത്തിൽ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.ഈ ദിവസങ്ങളിൽ ഉപദേവനായ അയ്യപ്പന് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ടാകും. കൂടാതെ ശിവന് 40 ദിവസം പഞ്ചഗവ്യാഭിഷേകവും അവസാനദിവസം കളഭാഭിഷേകവും നടത്തിവരുന്നു. ധാരാളം ശബരിമല തീർത്ഥാടകർ അന്ന് ക്ഷേത്രദർശനത്തിന് വരും. ക്ഷേത്രത്തിൽ മാലയിടാനും കെട്ടുനിറയ്ക്കാനും ഭക്ഷണം, വിശ്രമം മുതലായ കാര്യങ്ങൾക്കുമൊക്കെ സൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്. ക്ഷേത്ര ഉപദേശക സമിതി വകയും ശബരിമല തീർത്ഥാടനമുണ്ടാകും. വൃശ്ചികമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ച സന്ധ്യയ്ക്ക് കെട്ടുനിറച്ച് വെള്ളിയാഴ്ച പുലർച്ചെ പുറപ്പെട്ട് രണ്ട് ദിവസം അവിടെ താമസിച്ചശേഷം ഞായറാഴ്ച രാത്രി തിരിച്ചെത്തുന്ന വിധത്തിലാണ് തീർത്ഥാടനം. 1984ലാണ് ഇത് തുടങ്ങിയത്.


തുലാമാസത്തിലെ സ്കന്ദഷഷ്ഠിയും മകരമാസത്തിലെ തൈപ്പൂയവും ക്ഷേത്രത്തിലെ മറ്റൊരു ഉപദേവനായ സുബ്രഹ്മണ്യന്റെ വിശേഷദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ കാവടിയാട്ടവും സുബ്രഹ്മണ്യന് വിശേഷാൽ അഭിഷേകങ്ങളും നടക്കും. കവിളിലൂടെ ശൂലം കുത്തിയിറക്കി ചുറ്റും നാരങ്ങകൾ വച്ചുള്ള ഭീകരവഴിപാടും ഈ ദിവസങ്ങളിലുണ്ടാകും.


മേടമാസത്തിലെ വിഷുവും ക്ഷേത്രത്തിൽ വിശേഷദിവസമാണ്. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. കണിക്കൊന്നകൾക്കും അഷ്ടമംഗല്യത്തിനുമൊപ്പം ശിവലിംഗവും കണ്ട് ഭക്തർ സായൂജ്യമടയുന്നു. തുടർന്ന് ക്ഷേത്രദർശനം നടത്തി ആദ്യമെത്തുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകുന്നു.


ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ക്ഷേത്രത്തിൽ വലിയ നിറമാല ആഘോഷിയ്ക്കുന്നു. 1960ലാണ് ഇത് ആരംഭിച്ചത്. ക്ഷേത്രത്തിൽ അത്തം തൊട്ട് തിരുവോണം വരെയുള്ള പത്തുദിവസവും പൂക്കളമിട്ടൂവയ്ക്കും. ഉത്രാടം, തിരുവോണം നാളുകളിൽ ക്ഷേത്രത്തിൽ സദ്യയുണ്ടായിരിയ്ക്കും.


കർക്കടകമാസം മുഴുവൻ രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. ഇല്ലം നിറ, തൃപ്പുത്തരി, ഔഷധസേവ, മുറജപം, വിശേഷാൽ ഗണപതിഹോമം, ഭഗവതിസേവ, നിറമാല, ചുറ്റുവിളക്ക് എന്നിവയും ക്ഷേത്രത്തിലുണ്ടാകും. മഴുവന്നൂർ മനയ്ക്കലെ അയ്യപ്പൻ, ഭദ്രകാളി, രക്ഷസ്സ് എന്നിവർക്കും ഈ ദിവസങ്ങളിൽ പൂജകളുണ്ടാകും.


മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേക ആഘോഷവും ക്ഷേത്രത്തിലുണ്ട്. ഇടവമാസത്തിലെ കലശസ്മരണ മഹോത്സവമാണത്. 2001 മെയ് 25ന് ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിന്റെ ഓർമ്മയ്ക്കായി 2002ൽ ആരംഭിച്ചതാണ് ഈ ആഘോഷം. ഇടവമാസത്തിലെ കാർത്തിക, രോഹിണി, മകയിരം ദിവസങ്ങളിലായാണ് ഈ ആഘോഷം നടത്തിവരുന്നത്.


കൂടാതെ എല്ലാ മാസവും തിരുവാതിര നക്ഷത്രത്തിൽ തന്ത്രിപൂജയും വാരമിരിയ്ക്കലുമുണ്ടാകും. അതിന്റെ തലേന്ന് (മകയിരം നക്ഷത്രം) വാതിൽമാടത്തിൽ അഷ്ടദളപദ്മമിട്ട് ഭഗവതിസേവയുണ്ടാകും. വാരത്തിന്റെ പിറ്റേ ദിവസം (പുണർതം നക്ഷത്രം) വേളിയോത്ത്, ചെറുനാമജപം, ഭസ്മാഭിഷേകം എന്നീ ചടങ്ങുകളുമുണ്ടാകും. തിങ്കളാഴ്ച, പ്രദോഷവ്രതം, വൈക്കത്തഷ്ടമി തുടങ്ങിയവയും വിശേഷദിവസങ്ങളാണ്. തിരുവമ്പാടിക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിവസം വിശേഷാൽ പൂജകളുണ്ടാകും. അന്ന് ക്ഷേത്രത്തിൽ വലിയ ഘോഷയാത്രകളും ഉറിയടിമത്സരവും നടക്കും.

ദക്ഷിണ




ഹിന്ദുമതാചാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദക്ഷിണ എന്നാ വാക്കിന് മതിയായ സ്ഥാനമുണ്ട്. ഏത് കര്‍മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്‍കണം എന്നതാണ് വിധി.


യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്‍പ്പിച്ചാണ് നാം ദക്ഷിണ നല്‍കിവരുന്നത്.  ദക്ഷിണ നല്‍കാത്ത ഒരു പൂജയും കര്‍മ്മവും ഫലപ്രാപ്തി കൈവരില്ല.


ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു.
വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത് പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു.


ദേവപൂജയ്ക്ക് ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലതുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിക്കാന്‍ ദേവനും, ദൈവീക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവകാശമുള്ളൂ. യഥാശക്തി ദക്ഷിണ നല്‍കുക. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പോലും പാടില്ല.


#ഭാരതീയചിന്തകൾ

ശുഭചിന്ത,





നമ്മൾ ഉത്തമ യോഗിയായ ആദിയോഗിയെ യോഗേശ്വരൻ ആയി പവിത്രീകരിക്കുന്നു. ഇത് നിങ്ങളുടെ ശാരീരിക പരിമിതികൾക്കപ്പുറം സ്വയം അനുഭവിക്കുന്നതിനെപ്പറ്റി യാണ്.


We consecrate Adiyogi as Yogeshwar, a perfect yogi. This is about experiencing yourself beyond the boundaries of your body.




Friday, October 27, 2017

മാത്തൂർ ശിവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ,


108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


മാത്തൂർ ശിവക്ഷേത്രം മാത്തൂരേശ്വരൻ പാർവ്വതി പടിഞ്ഞാറ് മാത്തൂർ പന്നിതടം തൃശ്ശൂർ ജില്ല
Image result for മാത്തൂർ ശിവക്ഷേത്രം


ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പടിഞ്ഞാട്ട് ദർശനമായി കാണപ്പെടുന്ന ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം.


തൃപ്രങ്ങോടിന്റെ ദേശദെവതയായ ശിവനുമായി (തൃപ്രങ്ങോടപ്പനുമായി) ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.


പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. ആ കഥയിങ്ങനെ: ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണയിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു:

 'എങ്ങനെയുള്ള മകനെ വേണം❓ ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ❓'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു.  അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ.  വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. 


ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു: 'പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.' തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.



നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു.  തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു.  ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഉദ്ഭവകഥ.



വള്ളുവക്കോനാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട്‌ ശിവക്ഷേത്രം. കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്ര പ്രതിഷ്ഠാ‌ സങ്കൽപ്പം. തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന്‌ ചാവേർപണിക്കന്മാർ തൃപ്രങ്ങാട്ട്‌ ദേവസന്നിധിയിലേക്ക്‌ പോകും. അവിടെവെച്ചാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക്‌ കടക്കും. വള്ളുവക്കോനാതിരിയും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു.
ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. പടിഞ്ഞാറും കിഴക്കും രണ്ട് ഇരുനില ഗോപുരങ്ങളുണ്ട്. പടിഞ്ഞാറുഭാഗത്ത് വെള്ളോട്ട് പാടശേഖരങ്ങളാണ്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുമാറി ഒഴുകുന്നു. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിൽ ഒരുഭാഗത്തും ആനക്കൊട്ടിലുകൾ പണിതിട്ടില്ല. എന്നാൽ, അവ പണിയാൻ പദ്ധതികൾ നടന്നുപോകുന്നുണ്ട്. 



പടിഞ്ഞാറേ നടയിലെ ഗോപുരത്തിന് നേരെമുന്നിൽ വലിയ ഒരു ആൽമരമുണ്ട്. ഇതിന്റെ സ്ഥാനത്ത് മുമ്പ് ഒരു ആൽമരമുണ്ടായിരുന്നു. അത് മാർക്കണ്ഡേയന്റെ ഐതിഹ്യമാഹാത്മ്യത്തെ അനുസ്മരിപ്പിയ്ക്കും വിധത്തിൽ ഒരുവശം പിളർന്ന നിലയിലായിരുന്നു. ക്ഷേത്രനാലമ്പലത്തിനകത്തും ധാരാളം ആൽമരങ്ങളുണ്ട്. ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി അരയാലിനെ കണ്ടുവരുന്നു. അതിൻപ്രകാരം, അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും താഴെ ശിവനും സ്ഥിതി ചെയ്യുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷം അരയാലും ചെടി തുളസിയുമാണ്. കൂടാതെ, ശൈവസാന്നിദ്ധ്യമായി ഇലഞ്ഞിയും ക്ഷേത്രത്തിൽ വളരുന്നു.


ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു ചെമ്പുകൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലുപ്പമുണ്ട്. ഏകദേശം ഒരാൾപൊക്കം വരും. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിൽ ഏതാനും സ്വയംഭൂശിലകളുണ്ട്.  ഇവയുടെ നേരെ മുന്നിൽ ഒരു ചെറിയ തീർത്ഥക്കുളം കാണാം. അഭിഷേകത്തിനും നിവേദ്യത്തിനും ഇതിലെ വെള്ളമാണ് എടുക്കുന്നത്. അതിനാൽ, ക്ഷേത്രത്തിൽ കിണർ കുഴിച്ചിട്ടില്ല.ഇതിനപ്പുറത്ത് താരതമ്യേന വലിയ കുളങ്ങളുണ്ട്. അവ, 'ശാന്തിക്കുളം' എന്നും 'വെള്ളോട്ട് കുളം' എന്നുമറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കാരണയിൽ ശിവക്ഷേത്രം ഈ കുളങ്ങളിലേയ്ക്ക് ദർശനമായാണിരിയ്ക്കുന്നത്. ചതുരാകൃതിയിൽ രണ്ടുനിലകളോടുകൂടിയ ഒരു ചെറിയ ശ്രീകോവിലാണ് കാരണയിൽ ക്ഷേത്രത്തിനുള്ളത്. ഇവിടെയാകണം പരശുരാമൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാകുക. അത്യുഗ്രമൂർത്തിയാണ് കാരണയിലപ്പൻ. അതിനാൽ, ഉഗ്രത കുറയ്ക്കാനാകണം കുളം കുഴിച്ചിട്ടുണ്ടാകുക. ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് ഒരു ഭീമൻ കുളമുണ്ട്. ഇത് പിൽക്കാലത്ത് കുഴിച്ചതാണ്. അസാമാന്യ വലുപ്പമുള്ള ഈ കുളം പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.



ക്ഷേത്രത്തിലെ പ്രദക്ഷിണവഴി മുഴുവൻ കരിങ്കല്ല് പാകിയതാണ്. ഇതിനകത്ത് നാലമ്പലത്തിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ ചതുരശ്രീകോവിലുണ്ട്. മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം വരുന്ന അപൂർവ്വ മഹാവിഷ്ണുക്ഷേത്രമാണിത്. ഇതിന് വടക്കുകിഴക്കും കാരണത്തമ്പലത്തിന്റെ തെക്കുപടിഞ്ഞാറുമായി അതാത് ക്രമത്തിൽ മൂന്ന് ശ്രീകോവിലുകൾ കാണാം. രണ്ട് ചതുരശ്രീകോവിലുകളും ഒരു വട്ടശ്രീകോവിലുമാണിവിടെ. മൂന്നിലും ശിവൻ തന്നെയാണ് പ്രതിഷ്ഠ. ഇവ മാർക്കണ്ഡേയനെ രക്ഷിച്ചശേഷം ഭഗവാൻ വച്ച ഓരോ ചുവടായി കണക്കാക്കിവരുന്നു. ഇവയ്ക്ക് നേരെപ്പുറകിൽ രണ്ട് ചെറിയ ശ്രീകോവിലുകളിൽ വേട്ടയ്ക്കൊരുമകനും ഭദ്രകാളിയും സാന്നിദ്ധ്യമരുളുന്നു. ഇവർക്ക് ആൾരൂപത്തിൽ വിഗ്രഹങ്ങളില്ല.


തെക്കുകിഴക്കുഭാഗത്ത് ഒരു ആൽത്തറയിൽ മാർക്കണ്ഡേയസ്മരണയിൽ ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഇതിനപ്പുറത്ത് ദേവസ്വം ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളാണ്. തെക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് അയ്യപ്പസ്വാമി കുടികൊള്ളുന്നു. നാവാമുകുന്ദപ്രതിഷ്ഠയുടെ നേരെ എതിർഭാഗത്താണ് അയ്യപ്പപ്രതിഷ്ഠ. ചെറിയൊരു ചതുരശ്രീകോവിൽ തന്നെയാണ് ഇവിടെയുമുള്ളത്. പടിഞ്ഞാട്ടാണ് അയ്യപ്പന്റെയും ദർശനം. ഇതിനടുത്ത് ഒരു കരിങ്കൽരൂപമുണ്ട്. പ്രധാനമൂർത്തിയായ മൃത്യുഞ്ജയന്റെ മനുഷ്യരൂപത്തിലുള്ള ആവിഷ്കരണമാണിത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ ഇതിന് ചില കേടുപാടുകൾ പറ്റി. അതേ രൂപത്തിലാണ് ഇന്നും ഇത് നിലകൊള്ളുന്നത്. തെക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണഭഗവാൻ കുടികൊള്ളുന്നു. ഗോശാലകൃഷ്ണനാണ് ഇവിടെ ഭഗവാൻ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗോശാലയുടെ ആകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിയ്ക്കുന്നത്. കിഴക്കോട്ട് ദർശനം. ഇതിന് തൊട്ട് വടക്കുവശത്ത് നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സ് ഉൾപ്പെടെയുള്ള രക്ഷസ്സുകളും സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും അടക്കമുള്ള സർപ്പങ്ങൾ ഉൾപ്പെടുന്നതാണ് നാഗപ്രതിഷ്ഠ.

ശ്രാദ്ധം കണക്കാക്കുന്നത്




ശ്രാദ്ധം കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണനാളാണ്.  ഒരു ദിവസം അസ്തമയത്തിന് മുന്‍പ് 6 നാഴിക വരെ മരണനക്ഷത്രം വന്നാലും അന്ന് ശ്രാദ്ധം നടത്താം. മലയാളമാസമാണ് മാസമായി എടുക്കുക.


ഒരു മാസത്തില്‍രണ്ടുതവണ മരണനക്ഷത്രം വന്നാല്‍ആദ്യത്തെതാണെടുക്കുക. മക്കള്‍, ഭാര്യ, ഇളയസഹോദരങ്ങള്‍, ചെറുമക്കള്‍എന്നിവര്‍ക്ക് ശ്രാദ്ധമൂട്ടാം.


ശ്രാദ്ധമൂട്ടുന്നവര്‍ അന്യഭക്ഷണങ്ങള്‍ കഴിക്കാന്‍പാടില്ല, രണ്ടുനേരം കുളിക്കണം, മറ്റുള്ളവരെ സ്പര്‍ശിക്കരുത്, ഭസ്മലേപനങ്ങള്‍അണിയരുത്. എണ്ണതേച്ച് കുളിക്കരുത്. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക. പകലുറങ്ങുക, ചൂതുകളി, പുകവലി, മറ്റുള്ളവരുമായി കലഹിക്കുക എന്നിവ വര്‍ജ്ജ്യമാണ്‌. പായ മാത്രം കിടക്കാന്‍ഉപയോഗിക്കുക, ബ്രഹ്മചര്യം പാലിക്കുക, മത്സ്യമാംസാദികള്‍ഉപയോഗിക്കരുത്. ശുഭവസ്ത്രം മാത്രം ധരിക്കുക. കുളിക്കാത്തവരെയും പഴകിയ വസ്ത്രം ഉടുത്തവരെയും സ്പര്‍ശിക്കരുത്. കായം, പെരിഞ്ചീരകം, കൂണ്‍, പപ്പായ, മസാല, ഉഴുന്നുപരിപ്പ്, ഉള്ളി, തലേദിവസത്തെ ഭക്ഷണം, പപ്പടം, മുരിങ്ങയ്ക്ക, കടച്ചക്ക എന്നിവ കലര്‍ന്ന ഒരു ഭക്ഷണവും കഴിക്കരുത്.


ബലിയിടാനുള്ള സ്ഥലം ചാണകം മെഴുകി വൃത്തിയാക്കി വയ്ക്കണം. എണ്ണതേക്കാതെ മുങ്ങികുളിച്ച് ഈറന്‍ ഉടുത്ത് വേണം പിണ്ഡം സമര്‍പ്പിക്കേണ്ടത്.


എള്ള്, കറുക, ചെറുള എന്നിവ പുരുഷന്മാര്‍ക്കും എള്ള്, ചീന്തില, തുളസിപ്പു എന്നിവ സ്ത്രീകളും ശ്രാദ്ധത്തിനുപയോഗിക്കുന്നു.


പുരുഷന്‍മാര്‍ തെക്കോട്ട്‌തിരിഞ്ഞിരുന്നും സ്ത്രീകള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നും വേണം ബലിയിടാന്‍. ബലികാക്ക വന്ന് പിണ്ഡം കഴിച്ച ശേഷമേ കര്‍മ്മം ചെയ്യുന്നവര്‍ഭക്ഷണം കഴിക്കാന്‍പാടുള്ളൂ. ശ്രാദ്ധശേഷം പുരാണപാരായണം, ക്ഷേത്രദര്‍ശനം എന്നിവ നടത്താം.


സംക്രാന്തി, ഗ്രഹണം എന്നിവ ശ്രാദ്ധമൂട്ടാൻ ‍ഉത്തമദിവസങ്ങളാണ് എന്നാല്‍കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ ശ്രാദ്ധമൂട്ടരുത്.

സൂര്യനുദിച്ച്‌ 4 മണിക്കൂര്‍ കഴിഞ്ഞേ ശ്രാദ്ധമൂട്ടാവു എന്ന് ബ്രാഹ്മണര്‍ക്കിടയില്‍ചിട്ടയുണ്ട്. മറ്റുള്ളവര്‍ക്ക് സൂര്യോദയത്തിനു മുന്‍പ് ശ്രാദ്ധം ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുന്‍പ് ശ്രാദ്ധം കഴിഞ്ഞിരിക്കണം.


ശ്രാദ്ധം മുടങ്ങിയാല്‍

ശ്രാദ്ധം ഒരു കാരണവശാലും മുടക്കാന്‍പാടില്ല. പിറന്നാള്‍, ഏകാദശി, മുപ്പെട്ടുവെള്ളിയാഴിച്ച (ഒരു കാരണവശാലും അത്താഴം മുടക്കരുത്താത്ത ദിവസം) എന്നീ ദിവസങ്ങളില്‍പ്പോലും ശ്രാദ്ധമനുഷ്ഠിക്കണം.
പക്ഷെ ശ്രാദ്ധ ദിവസം പുലവരികയാണെങ്കില്‍..... 

പുലയില്‍ശ്രാദ്ധമൂട്ടാന്‍പാടില്ലാത്തതിനാല്‍പുല വീടുന്ന ദിവസം ശ്രാദ്ധമൂട്ടാമെന്നുണ്ട്.


ചിലര്‍അടുത്ത അമാവാസി ദിവസമാണ് ശ്രാദ്ധമൂട്ടാന്‍ തെരഞ്ഞെടുക്കാറ്. പുല പോലെ തന്നെ, സ്ത്രീകള്‍ക്ക് മെന്‍സസ് പിരീഡില്‍ ശ്രാദ്ധമൂട്ടാന്‍പാടില്ലെന്നുണ്ട്. അവര്‍ക്ക് പുലയിലെ ചിട്ടതന്നെയാണ്


#ഭാരതീയചിന്തകൾ

ശുഭചിന്ത,


Mystic Quote - Sadhguru


ജീവിതം എന്നതുതന്നെ ആഘോഷിക്കാൻ പര്യാപ്തമായ കാരണമാണ്.


Life itself is reason enough to celebrate.


Thursday, October 26, 2017

108 ശിവ ക്ഷേത്രങ്ങൾ

ക്ഷേത്രംമൂർത്തിദർശനംശിവസോത്രത്തിലെ പേർഗ്രാമം/നഗരം, ജില്ലചിത്രം
തൃശ്ശൂർ വടക്കുന്നാഥക്ഷേത്രംവടക്കുംനാഥൻശ്രീരാമൻശങ്കരനാരായണൻപടിഞ്ഞാറ്ശ്രീമദ് ദക്ഷിണ കൈലാസംതൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രംപെരുംതൃക്കോവിലപ്പൻകിഴക്ക്ശ്രീപേരൂർഉദയംപേരൂർ
എറണാകുളം ജില്ല
ഉദയമ്പേരൂർ പെരുംതൃക്കോവിൽക്ഷേത്രം-കിഴക്കേഗോപുരം.jpg
രവീശ്വരപുരം ശിവക്ഷേത്രംരവീശ്വരത്തപ്പൻകിഴക്ക്ഇരവീശ്വരംകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Raveeswaram Siva Temple, Kodungaloor.jpg
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രംസ്ഥാണുമലയപെരുമാൾകിഴക്ക്ശുചീന്ദ്രംശുചീന്ദ്രം
കന്യാകുമാരി ജില്ല
Suchindram - Thanumalayan Temple1.jpg
ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രംനടരാജൻപടിഞ്ഞാറ്ചൊവ്വരചൊവ്വര
എറണാകുളം ജില്ല
Chidambareswara Temple-Chowwara.jpg
മാത്തൂർ ശിവക്ഷേത്രംമാത്തൂരേശ്വരൻ പാർവ്വതിപടിഞ്ഞാറ്മാത്തൂർപന്നിതടം
തൃശ്ശൂർ ജില്ല
Mathoor Siva Temple.jpg
തൃപ്രങ്ങോട്ട് ശിവക്ഷേത്രംതൃപ്രങ്ങോട്ടപ്പൻപടിഞ്ഞാറ്തൃപ്രങ്ങോട്ട്തൃപ്രങ്ങോട്
മലപ്പുറം ജില്ല
Thriprangodu temple.jpg
മുണ്ടൂർ ശിവക്ഷേത്രംമുണ്ടയൂരപ്പൻപടിഞ്ഞാറ്മുണ്ടയൂർമുണ്ടൂർ
തൃശ്ശൂർ ജില്ല
Mundayur Siva Temple.jpg
തിരുമാന്ധാംകുന്ന് ക്ഷേത്രംതിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മകിഴക്ക്ശ്രീമാന്ധാംകുന്ന്അങ്ങാടിപ്പുറം
മലപ്പുറം ജില്ല
Tthirumandhamkunnu Temple.jpg
ചൊവ്വല്ലൂർ ശിവക്ഷേത്രംചൊവ്വല്ലൂരപ്പൻപടിഞ്ഞാറ്ചൊവ്വല്ലൂർചൊവ്വല്ലൂർ
ഗുരുവായൂർ
തൃശ്ശൂർ ജില്ല
Chowwallur Siva Temple.jpg
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രംമുടിക്കോട്ടപ്പൻപടിഞ്ഞാറ്പാണഞ്ചേരിമുടിക്കോട്
തൃശ്ശൂർ ജില്ല
Pananchery Mudikkode Siva Temple.jpg
അന്നമനട മഹാദേവക്ഷേത്രംകിരാതമൂർത്തിപടിഞ്ഞാറ്കുരട്ടി/കൊരട്ടിഅന്നമനട
തൃശ്ശൂർ ജില്ല
അന്നമനട മഹാദേവക്ഷേത്രം-കിഴക്കേ ഗോപുരവാതിൽ.jpg
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രംകിരാതമൂർത്തി, മഹാവിഷ്ണുകിഴക്ക്കുരട്ടി/കൊരട്ടിമാന്നാർ
ആലപ്പുഴ ജില്ല
Mannar Thrikkuratti Mahadev Temple, Mannar, Kerala.jpg
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രംപുരമുണ്ടേക്കാട്ടപ്പൻ-പുരണ്ടേക്കാട്ട്എടപ്പാൾ
മലപ്പുറം ജില്ല
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം.jpg
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രംശ്രീകണ്ഠേശ്വരൻ-അവുങ്ങന്നൂർഅവണൂർ
തൃശ്ശൂർ ജില്ല
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.jpg
കൊല്ലൂർ മൂകാംബിക ക്ഷേത്രംകൊല്ലൂർ മഹാദേവൻമൂകാംബിക-കൊല്ലൂർകൊല്ലൂർ
ഉഡുപ്പി ജില്ലകർണ്ണാടകം
Sree Mookambika Temple.JPG
എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രംതിരുമംഗലത്തപ്പൻ
മഹാവിഷ്ണു
-തിരുമംഗലംഎങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല
Thirumangalam - Siva Temple1.jpg
തൃക്കാരിയൂർ മഹാദേവക്ഷേത്രംതൃക്കാരിയൂരപ്പൻ-തൃക്കാരിയൂർതൃക്കാരിയൂർ
എറണാകുളം ജില്ല
Thrikariyur temple.jpg
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രംകുടപ്പനക്കുന്ന് മഹാദേവൻ-കുന്നപ്രംകുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം.jpg
വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രംശിവൻശ്രീവെള്ളൂർവെള്ളൂർ
കോട്ടയം ജില്ല
പെരുന്തട്ട മഹാദേവക്ഷേത്രം.jpg
അഷ്ടമംഗലം മഹാദേവക്ഷേത്രംഅഷ്ടമൂർത്തികിഴക്ക്അഷ്ടമംഗലംഅഷ്ടമംഗലം
തൃശ്ശൂർ ജില്ല
അഷ്ടമംഗലം മഹാദേവക്ഷേത്രം.jpg
ഐരാണിക്കുളം മഹാദേവക്ഷേത്രംതെക്കേടത്തപ്പൻവടക്കേടത്തപ്പൻകിഴക്ക്ഐരാണിക്കുളംമാള
തൃശ്ശൂർ ജില്ല
Iranikulam temple.jpg
കൈനൂർ മഹാദേവക്ഷേത്രംകൈനൂർ മഹാദേവൻകിഴക്ക്കൈനൂർകൈനൂർ
തൃശ്ശൂർ ജില്ല
കൈനൂർ ശിവക്ഷേത്രം.jpg
ഗോകർണ്ണം മഹാബലേശ്വരക്ഷേത്രംമഹാബലേശ്വരൻകിഴക്ക്ഗോകർണ്ണംഗോകർണ്ണം
ഉത്തര കന്നട ജില്ലകർണ്ണാടകം
Mahabaleshwara Temple.JPG
എറണാകുളം ശിവക്ഷേത്രംഎറണാകുളത്തപ്പൻപടിഞ്ഞാറ്എറണാകുളംഎറണാകുളം
എറണാകുളം ജില്ല
Ernakulathappan Temple.JPG
പാഴൂർ പെരുംതൃക്കോവിൽക്ഷേത്രംപെരുംതൃക്കോവിലപ്പൻകിഴക്ക്പാരിവാലൂർപിറവം
എറണാകുളം ജില്ല
പാഴൂർ പെരുംതൃക്കോവിൽ.jpg
അടാട്ട് മഹാദേവക്ഷേത്രംഅടാട്ട് മഹാദേവൻകിഴക്ക്അടാട്ട്അടാട്ട്
തൃശ്ശൂർ ജില്ല
Adattu - Mahadeva Temple.jpg
പരിപ്പ് മഹാദേവക്ഷേത്രംശിവൻകിഴക്ക്നൽപ്പരപ്പിൽഅയ്മനം
കോട്ടയം ജില്ല
ParippuMahadevaTemple.jpg
ശാസ്തമംഗലം മഹാദേവക്ഷേത്രംശാസ്തമംഗലത്തപ്പൻകിഴക്ക്ചാത്തമംഗലംശാസ്തമംഗലം
തിരുവനന്തപുരം ജില്ല
Sasthamangalam.jpg
പെരുമ്പറമ്പ് മഹാദേവക്ഷേത്രംപെരുമ്പറമ്പിലപ്പൻകിഴക്ക്പാറാപറമ്പ്എടപ്പാൾ
മലപ്പുറം ജില്ല
PerumparambuSivaTemple.jpg
തൃക്കൂർ മഹാദേവക്ഷേത്രംതൃക്കൂരപ്പൻവടക്ക്തൃക്കൂർതൃക്കൂർ
തൃശ്ശൂർ ജില്ല
Thrikkur-Mahadeva-Temple.JPG
പാലൂർ മഹാദേവക്ഷേത്രംപാലൂരപ്പൻകിഴക്ക്പനയൂർതത്തമംഗലം
പാലക്കാട് ജില്ല
Palur Panayur Siva Temple.jpg
വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രംതിരുനെട്ടൂരപ്പൻകിഴക്ക്വൈറ്റിലനെട്ടൂർ
എറണാകുളം ജില്ല
Nettur temple.jpg
വൈക്കം മഹാദേവക്ഷേത്രംതിരുവൈക്കത്തപ്പൻകിഴക്ക്വൈക്കംവൈക്കം
കോട്ടയം ജില്ല
Vaikom Temple.JPG
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രംരാമേശ്വരൻ/രാമനാഥൻപടിഞ്ഞാറ്രാമേശ്വരംകൊല്ലം
കൊല്ലം ജില്ല
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം.JPG
അമരവിള രാമേശ്വരം മഹാദേവക്ഷേത്രംരാമേശ്വരൻ/രാമനാഥൻകിഴക്ക്രാമേശ്വരംഅമരവിള
തിരുവനന്തപുരം ജില്ല
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം.jpg
ഏറ്റുമാനൂർ മഹാദേവക്ഷേത്രംഅഘോരമൂർത്തി/ഏറ്റുമാനൂരപ്പൻപടിഞ്ഞാറ്ഏറ്റുമാനൂർഏറ്റുമാനൂർ
കോട്ടയം ജില്ല
Ettumanoor Temple North Gate Entrance.JPG
കാഞ്ഞിലശേരി മഹാദേവക്ഷേത്രംരുദ്രൻപടിഞ്ഞാറ്എടക്കൊളംകൊയിലാണ്ടി
കോഴിക്കോട് ജില്ല
കാഞ്ഞിലശേരി മഹാദേവക്ഷേത്രം.jpg
ചെമ്മന്തിട്ട മഹാദേവക്ഷേത്രംരുദ്രൻകിഴക്ക്ചെമ്മന്തട്ട്ചെമ്മന്തട്ട
തൃശ്ശൂർ ജില്ല
Chemmanthatta Siva Temple Tower.JPG
ആലുവ ശിവക്ഷേത്രംശിവൻകിഴക്ക്ആലുവആലുവ
എറണാകുളം ജില്ല
Aluva Manappuram Siva Temple Main.JPG
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രംശിവൻശ്രീ ഉയ്യവന്തപ്പെരുമാൾകിഴക്ക്തിരുമിറ്റക്കോട്ട്തിരുമിറ്റക്കോട്
പാലക്കാട് ജില്ല
Anchumurthi Thirumittakkodu - Mahadeva Temple.jpg
വേളോർവട്ടം മഹാദേവ ക്ഷേത്രംവടക്കനപ്പൻതെക്കനപ്പൻകിഴക്ക്ചേർത്തലവേളോർവട്ടം
ആലപ്പുഴ ജില്ല
Velorvattom siva temple.jpg
കല്ലാറ്റുപുഴ മഹാദേവക്ഷേത്രംശിവൻകിഴക്ക്കല്ലാറ്റുപുഴമുറ്റിച്ചൂർ
തൃശ്ശൂർ ജില്ല
മുറ്റിച്ചൂർ കല്ലാറ്റുപുഴ temple.JPG
തൃക്കുന്ന് മഹാദേവക്ഷേത്രംശിവൻകിഴക്ക്തൃക്കുന്ന്കാഞ്ഞാണി
തൃശ്ശൂർ ജില്ല
തൃക്കുന്ന് മഹാദേവക്ഷേത്രം.jpg
ചെറുവത്തൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചെറുവത്തൂർകുന്നംകുളം
തൃശ്ശൂർ ജില്ല
ചെറുവത്തൂർ മഹാദേവക്ഷേത്രം.jpg
പൂങ്കുന്നം ശിവക്ഷേത്രംശിവൻപടിഞ്ഞാറ്പൊങ്ങണംപൂങ്കുന്നം
തൃശ്ശൂർ ജില്ല
Poonkunnam Siva Temple, Thrisur.jpg
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രംദക്ഷിണാമൂർത്തികിഴക്ക്തൃക്കപാലീശ്വരംനിരണം
പത്തനംതിട്ട ജില്ല
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.jpg
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രംദക്ഷിണാമൂർത്തി (രണ്ട് പ്രതിഷ്ഠകൾ)കിഴക്ക്തൃക്കപാലീശ്വരംപെരളശ്ശേരി
കണ്ണൂർ ജില്ല
Trikkapaalam Temple.jpg
നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രംദക്ഷിണാമൂർത്തികിഴക്ക്തൃക്കപാലീശ്വരംനാദാപുരം
കോഴിക്കോട് ജില്ല
Nadapuram siva temple.jpg
അവിട്ടത്തൂർ ശിവക്ഷേത്രംഅവിട്ടത്തൂരപ്പൻപടിഞ്ഞാറ്അവിട്ടത്തൂർഅവിട്ടത്തൂർ
തൃശ്ശൂർ ജില്ല
AvittathurSivaTemple4.JPG
പനയന്നാർകാവ് ക്ഷേത്രംപനയന്നാർകാവ് ശിവൻപനയന്നാർകാവിലമ്മപടിഞ്ഞാറ്പരുമലമാന്നാർ
ആലപ്പുഴ ജില്ല
Panayannarkkavu temple, mannar.jpg
ആനന്ദവല്ലീശ്വരം ക്ഷേത്രംആനന്ദവല്ലീശ്വരൻആനന്ദവല്ലിപടിഞ്ഞാറ്കൊല്ലംകൊല്ലം
കൊല്ലം ജില്ല
ആനന്ദവല്ലീശ്വരംക്ഷേത്രം.jpg
കാട്ടകാമ്പൽ ശിവക്ഷേത്രംശിവൻഭഗവതികിഴക്ക്കാട്ടകമ്പാലകാട്ടകാമ്പാൽ
തൃശ്ശൂർ ജില്ല
KattakampalaMahadevaTemple.jpg
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രംശിവൻപാർവ്വതികിഴക്ക്പഴയന്നൂർകൊണ്ടാഴി
തൃശ്ശൂർ ജില്ല
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം-ശിവനട.jpg
പേരകം മഹാദേവക്ഷേത്രംസദാശിവൻപടിഞ്ഞാറ്പേരകംചാവക്കാട്
തൃശ്ശൂർ ജില്ല
പേരകം ശിവക്ഷേത്രം.jpg
ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രംശിവൻപാർവ്വതിപടിഞ്ഞാറ്ആദമ്പള്ളിചക്കംകുളങ്ങര
എറണാകുളം ജില്ല
Chakkamkulangara sivakshethram.jpg
വീരാണിമംഗലം മഹാദേവക്ഷേത്രംശിവൻനരസിംഹമൂർത്തിപടിഞ്ഞാറ്അമ്പളിക്കാട്വടക്കാഞ്ചേരി
തൃശ്ശൂർ ജില്ല
Viranimangalam.jpg
ചേരാനല്ലൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചേരാനല്ലൂർചേരാനല്ലൂർ
തൃശ്ശൂർ ജില്ല
ചേരാനല്ലൂർമാരാപറമ്പ് മഹാദേവക്ഷേത്രം.jpg
മണിയൂർ മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്മണിയൂർമങ്കട
മലപ്പുറം ജില്ല
മണിയൂർ മഹാദേവക്ഷേത്രം.jpg
കോഴിക്കോട് തളി ശിവക്ഷേത്രംപരമശിവൻകിഴക്ക്തളികോഴിക്കോട്
കോഴിക്കോട് ജില്ല
Thali Temple, Malabar District.jpg
കടുത്തുരുത്തി തളി മഹാദേവക്ഷേത്രംശിവൻകിഴക്ക്തളികടുത്തുരുത്തി
കോട്ടയം ജില്ല
Kaduthuruthy Thali Mahadeva Temple.jpg
കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രംശിവൻകിഴക്ക്തളികൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Keezhthali Mahadeva Temple.jpg
തളികോട്ട മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്തളിതാഴത്തങ്ങാടി
കോട്ടയം ജില്ല
Thalikotta Temple Main Srikovil.JPG
കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രംശിവൻകൊടുങ്ങല്ലൂരമ്മകിഴക്ക്കൊടുങ്ങല്ലൂർകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
BhagavathiTemple,KDR2.JPG
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രംശ്രീകണ്ഠേശ്വരൻകിഴക്ക്വഞ്ചിയൂർശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
Sreekanteswara Temple Trivandrum.jpg
തിരുവഞ്ചിക്കുളം ശിവക്ഷേത്രംസദാശിവൻ/തിരുവഞ്ചിക്കുളത്തപ്പൻകിഴക്ക്വഞ്ചുളേശ്വരംതിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല
ThiruvanchikulamTemple.JPG
പടനായർകുളങ്ങര മഹാദേവക്ഷേത്രംശിവൻകിഴക്ക്പാഞ്ഞാർകുളംകരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല
പടനായർകുളങ്ങര മഹാദേവക്ഷേത്രം.jpg
തൃച്ചാറ്റുകുളം മഹാദേവക്ഷേത്രംവടുതലേശൻകിഴക്ക്ചിറ്റുകുളംപാണാവള്ളി
ആലപ്പുഴ ജില്ല
Thiruchattukulam Mahadevar Temple.JPG
ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രംപൊക്കുന്നിയപ്പൻകിഴക്ക്ആലത്തൂർആലത്തൂർ
പാലക്കാട് ജില്ല
Pokkunniayappan temple.jpg
കൊട്ടിയൂർ ശിവക്ഷേത്രംകൊട്ടിയൂരപ്പൻകിഴക്ക്കൊട്ടിയൂർകൊട്ടിയൂർ
കണ്ണൂർ ജില്ല
KottiyoorTemple.jpg
തൃപ്പാളൂർ മഹാദേവക്ഷേത്രംതൃപ്പാളൂരപ്പൻനരസിംഹമൂർത്തിശ്രീകൃഷ്ണൻകിഴക്ക്തൃപ്പാളൂർപുല്ലോട്
പാലക്കാട് ജില്ല
Thrippaloor Mahadeva Temple, PKD.jpg
പെരുന്തട്ട മഹാദേവക്ഷേത്രംശിവൻകിഴക്ക്പെരുന്തട്ടഗുരുവായൂർ
തൃശ്ശൂർ ജില്ല
തൃത്താല മഹാദേവക്ഷേത്രംതൃത്താലയപ്പൻകിഴക്ക്തൃത്താലതൃത്താല
പാലക്കാട് ജില്ല
തൃത്താലക്ഷേത്രം.jpg
തിരുവാറ്റാ മഹാദേവക്ഷേത്രംശിവൻകിഴക്ക്തിരുവല്ലതിരുവല്ല
പത്തനംതിട്ട ജില്ല
Thiruvatta Sivan (4).JPG
വാഴപ്പള്ളി മഹാശിവക്ഷേത്രംതിരുവാഴപ്പള്ളിലപ്പൻവാഴപ്പള്ളി ഭഗവതിഗണപതികിഴക്ക്വാഴപ്പള്ളിചങ്ങനാശ്ശേരി
കോട്ടയം ജില്ല
Vazhappallytemple.jpg
ചങ്ങംകുളങ്ങര മഹാദേവക്ഷേത്രംശിവൻകിഴക്ക്പുതുപ്പള്ളിചങ്ങംകുളങ്ങര
കൊല്ലം ജില്ല
Changamkulangara Siva Temple, Puthuppally.jpg
അഞ്ചുമൂർത്തിമംഗലം ക്ഷേത്രംസദാശിവൻകിഴക്ക്മംഗലംആലത്തൂർ
പാലക്കാട് ജില്ല
Anjumoorthy temple.JPG
തിരുനക്കര മഹാദേവക്ഷേത്രംതിരുനക്കര തേവർകിഴക്ക്തിരുനക്കരകോട്ടയം നഗരം
കോട്ടയം ജില്ല
Thirunakkara Siva temple.JPG
കൊടുമ്പ് മഹാദേവക്ഷേത്രംശിവൻകിഴക്ക്കൊടുമ്പൂർചിറ്റൂർ
പാലക്കാട് ജില്ല
Kodumbu Siva Temple.JPG
അഷ്ടമിച്ചിറ മഹാദേവക്ഷേത്രംതെക്കുംതേവർവടക്കുംതേവർകിഴക്ക്അഷ്ടമിക്കോവിൽഅഷ്ടമിച്ചിറ
തൃശ്ശൂർ ജില്ല
Ashtamichira Temple - അഷ്ടമിച്ചിറ ശ്രി മഹാദേവക്ഷേത്രം.JPG
പട്ടണക്കാട് മഹാദേവക്ഷേത്രംശിവൻകിഴക്ക്പട്ടണക്കാട്പട്ടണക്കാട്
ആലപ്പുഴ ജില്ല
പട്ടണകാട് ക്ഷേത്രം.jpg
ഉളിയന്നൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്അഷ്ടയിൽഉളിയന്നൂർ
എറണാകുളം ജില്ല
ഉളിയന്നൂർ ക്ഷേത്രം.jpg
കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രംദക്ഷിണാമൂർത്തിപടിഞ്ഞാറ്കിള്ളിക്കുറിശ്ശികിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
KillikkurussiMahadevaKshetram.jpg
പുത്തൂർ മഹാദേവക്ഷേത്രംപുത്തൂരപ്പൻകിഴക്ക്പുത്തൂർകരിവെള്ളൂർ
കണ്ണൂർ ജില്ല
Puthur Sri Maha Siva Temple.jpg
ചെങ്ങന്നൂർ മഹാദേവക്ഷേത്രംചെങ്ങന്നൂരപ്പൻചെങ്ങന്നൂർ ഭഗവതികിഴക്ക്കുംഭസംഭവ മന്ദിരംചെങ്ങന്നൂർ
ആലപ്പുഴ ജില്ല
Chengannoor temple.jpg
സോമേശ്വരം മഹാദേവക്ഷേത്രംസോമേശ്വരത്തപ്പൻകിഴക്ക്സോമേശ്വരംപാമ്പാടി
തൃശ്ശൂർ ജില്ല
85-Someswaram Mahadeva Temple.JPG
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രംതിരുവിമ്പിലപ്പൻകിഴക്ക്വെങ്ങാനെല്ലൂർചേലക്കര
തൃശ്ശൂർ ജില്ല
Venganallur Temple Nalampalam.jpg
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രംഇളയിടത്തപ്പൻകിഴക്ക്കൊട്ടാരക്കരകൊട്ടാരക്കര
കൊല്ലം ജില്ല
Kottarakara Padinjattinkara Siva Temple.jpg
കണ്ടിയൂർ മഹാദേവക്ഷേത്രംകണ്ടിയൂരപ്പൻകിഴക്ക്കണ്ടിയൂർമാവേലിക്കര
ആലപ്പുഴ ജില്ല
Kandiyur Siva Temple Tower.JPG
പാലയൂർ മഹാദേവക്ഷേത്രംശിവൻ-പാലയൂർകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
ക്ഷേത്രം നിലവില്ല
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രംരാജരാജേശ്വരൻകിഴക്ക്മഹാദേവചെല്ലൂർതളിപ്പറമ്പ്
കണ്ണൂർ ജില്ല
Thalipparamba Rajarajeshwara Temple gate.JPG
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രംശ്രീ കുലശേഖരത്തപ്പൻകിഴക്ക്നെടുമ്പൂർചെറുതുരുത്തി
തൃശ്ശൂർ ജില്ല
Nedumpura Temple Main Srikovil.PNG
മണ്ണൂർ മഹാദേവക്ഷേത്രംഅഘോരമൂർത്തിപടിഞ്ഞാറ്മണ്ണൂർകൊയിലാണ്ടി
കോഴിക്കോട് ജില്ല
തൃശ്ശിലേരി മഹാദേവക്ഷേത്രംഅഘോരമൂർത്തികിഴക്ക്തൃച്ചളിയൂർതിരുനെല്ലി
വയനാട് ജില്ല
Thrissileri temple - Papa Nasin river.jpg
ശൃംഗപുരം മഹാദേവക്ഷേത്രംദാക്ഷായണീവല്ലഭൻകിഴക്ക്ശൃംഗപുരംകൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Sringapuram Mahadeva Temple.jpg
കരിവെള്ളൂർ മഹാദേവക്ഷേത്രംശിവൻകിഴക്ക്കോട്ടൂർകരിവെള്ളൂർ
കണ്ണൂർ ജില്ല
Karivellur Temple.jpg
മമ്മിയൂർ മഹാദേവക്ഷേത്രംമമ്മിയൂരപ്പൻകിഴക്ക്മമ്മിയൂർഗുരുവായൂർ
തൃശ്ശൂർ ജില്ല
Mammiyoor sree mahadeva temple.JPG
പറമ്പന്തളി മഹാദേവക്ഷേത്രംതളീശ്വരൻതളീശ്വരൻകിഴക്ക്പറമ്പുന്തളിമുല്ലശ്ശേരി
തൃശ്ശൂർ ജില്ല
Paramabamthali temple.jpg
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രംശിവൻബ്രഹ്മാവ്കിഴക്ക്തിരുനാവായതവനൂർ
മലപ്പുറം ജില്ല
Thirunavaya Brahma-Siva Temple.png
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്കാരിക്കോട്തൊടുപുഴ
ഇടുക്കി ജില്ല
Kanjiramattom Aerial View.JPG
നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രംനാല്പത്തെണ്ണീശ്വരത്തപ്പൻകിഴക്ക്ചേർത്തലപാണാവള്ളി
ആലപ്പുഴ ജില്ല
Nalpathenneeswaram anakottil.JPG
കോട്ടപ്പുറം മഹാദേവക്ഷേത്രംശിവൻകിഴക്ക്കോട്ടപ്പുറംതൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
Kottappuram - Siva Temple.jpg
മുതുവറ മഹാദേവക്ഷേത്രംശിവൻപടിഞ്ഞാറ്മുതുവറമുതുവറ
തൃശ്ശൂർ ജില്ല
Muthuvara Shiva Temple.JPG
വെളപ്പായ മഹാദേവക്ഷേത്രംവടക്കംതേവർതെക്കുംതേവർപടിഞ്ഞാറ്വളപ്പായ്വെളപ്പായ
തൃശ്ശൂർ ജില്ല
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രംശിവൻകിഴക്ക്ചേന്ദമംഗലംചേന്ദമംഗലം
എറണാകുളം ജില്ല
ChenthamangalamKunnathurthaliSivaTemple.jpg
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രംതൃക്കണ്ടിയൂരപ്പൻകിഴക്ക്തൃക്കണ്ടിയൂർതൃക്കണ്ടിയൂർ
മലപ്പുറം ജില്ല
Trikandiyur Siva Temple srikovil.jpg
പെരുവനം മഹാദേവ ക്ഷേത്രംഇരട്ടയപ്പൻ,
മാടത്തിലപ്പൻ
പടിഞ്ഞാറ്പെരുവനംചേർപ്പ്‌
തൃശ്ശൂർ ജില്ല
PeruvanamTemple001.JPG
തിരുവാലൂർ മഹാദേവക്ഷേത്രംതിരുവാലൂരപ്പൻകിഴക്ക്തിരുവാലൂർആലങ്ങാട്
എറണാകുളം ജില്ല
Thiruvaloor Mahadeva Temple DSC03029.JPG
ചിറയ്ക്കൽ മഹാദേവക്ഷേത്രംശിവൻകിഴക്ക്ചിറയ്ക്കൽഅങ്കമാലി
എറണാകുളം ജില്ല
Chirakkal Mahadeva Temple Puliyanam Top View.JPG