ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 17, 2018

ശ്രീ മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട



പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ശ്രീ മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. ശക്തിസ്വരൂപിണിയായ ഭദ്രയുടെയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയുടേയും വിദ്യാസ്വരൂപിണിയായ സരസ്വതിയുടേയും സമന്വയ ചൈതന്യഭാവമാണ് മലയാലപ്പുഴ ദേവിയുടേത്.ഭക്തവത്സലയും അഷ്‌ടൈശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന, മലകള്‍ കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം.

ശ്രീ മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട എന്നതിനുള്ള ചിത്രം

കിഴക്ക് അച്ചൻകോവിലാറും വടക്ക് കല്ലാറും ഒഴുകുന്ന, മലയും മലമടക്കുകളും നിറഞ്ഞ ചെറിയൊരു ഗ്രാമമാണ് മലയാലപ്പുഴ. മലകളും ആലുകളും പുഴയും നിറഞ്ഞ മണ്ണിന്റെ മദ്ധ്യത്തിൽ കുടികൊള്ളുന്ന മലയാലപ്പുഴ ദേവിതന്നെ ഈ ഗ്രാമത്തിന്റെ പേരും പെരുമയും. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് അനുഗ്രഹ വര്‍ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്‍ക്കും അമ്മയാണ്. ദുരിതപര്‍വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള്‍ ഭക്തര്‍ ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായാണ്.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രം ആണിത്...വരുമാനത്തിൽ ശബരിമല കഴിഞ്ഞാൽ അടുത്ത സ്ഥാനം മലയാലപ്പുഴ ദേവി ക്ഷേത്രത്തിനാണ്. പത്തനംതിട്ടയിൽ നിന്നും KSRTC യും സ്വകാര്യ ബസുകളും ക്ഷേത്രത്തിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.മലയാലപ്പുഴ ക്ഷേത്രത്തിലെ മാതംഗമാണിക്യം "മലയാലപ്പുഴ രാജൻ" കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ ഒന്നാണ്..ശബരിമല ശാസ്താവിൻറെ തിടമ്പ് എഴുന്നള്ളിക്കാനുള്ള ഭാഗ്യം കുറെ വർഷങ്ങളായി മലയാലപ്പുഴ രാജനാണ് കിട്ടിയിട്ടുള്ളത്...


നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അപൂര്‍വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്‍ബലമുണ്ട്. ക്ഷേത്രത്തെക്കുറിച്ചുള്ള ഐതീഹ്യം ഇങ്ങനെയാണ് .ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാര്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി ഭജനമിരുന്നു. ഭക്‌തോത്തമന്മാരായിരുന്ന അവരുടെ സന്തതസഹചാരിയായിരുന്നു ദേവീവിഗ്രഹം. ദീര്‍ഘകാലത്തെ ഭജനയ്ക്കു ശേഷം അവര്‍ക്കു ദേവിയുടെ അരുളപ്പാട് ഉണ്ടായത്രേ. 

'നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില്‍ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും എന്ന്. ദേവിയുടെ വാക്കുകള്‍ അവരെ ആനന്ദപുളകിതരാക്കി. അവര്‍ ക്ഷേത്ര ദര്‍ശനവും തീര്‍ത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോള്‍ ദേവി അവര്‍ക്കു ദര്‍ശനം നല്‍കി. പ്രതിഷ്ഠയ്ക്കു പറ്റിയ സ്ഥലം മലയാലപ്പുഴയാണെന്നു ഉപദേശിച്ചത്രേ. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാര്‍ മലയാലപ്പുഴ എത്തിയെന്നാണു കഥ.

ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ.

No comments:

Post a Comment