ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 6, 2017

വേതാളത്തിന്റെ കഥ - പുരാണകഥകൾ


നമ്മൾ ധാരാളം കഥകൾ വിക്രമാദിത്യ മഹാരാജാവിനേയും , വേതാളത്തെക്കുറിച്ചും കേട്ടിട്ടുണ്ട് , എന്നാൽ എവിടെ പറയാൻപോകുന്നത്    , വേതാളത്തിന്റെ ജനനത്തെപ്പറ്റിയാണ് 


പണ്ട് വേതാളം ഒരു ബ്രഹ്മണന് ആയിരുന്നു . ഒരു ശിവ ക്ഷേത്രത്തിലെ കഴകക്കാരന് ആയിരുന്നു അയാള് . ദരിദ്രനായിരുന്ന ആ ബ്രഹ്മണന്റെ പേര് സോമദത്തന് എന്നായിരുന്നു ...

എല്ലാ ദിവസവും അത്താഴപൂജകഴിഞ്ഞ് നടയടക്കുമ്പോള് ദേവനുനേദിച്ച പടച്ചോറ് ശാന്തിക്കാരന് കഴകം നോക്കുന്ന സോമദത്തനു നല്കുമായിരുന്നു . അതുകൊണ്ടുപോയി കൊടുത്തിട്ട് വേണം ഭാര്യക്ക് ആഹാരം കഴിക്കാന് . എല്ലാ ദിവസവും സോമദത്തന്റെ ഭാര്യആ പടചോറിനായി കാത്തിരിക്കുമായ
ിരുന്നു ....

ഒരു ദിവസം അത്താഴപൂജകഴിയാന് കാത്തുനില്ക്കുകയായിരുന്ന കഴകക്കാരന് ഉറക്കം വന്നപ്പോള് അമ്പലത്തിന്റെ ഒഴിഞ്ഞ കോണില് കിടന്നു ഉറങ്ങിപോയി ...

ഉണര്ന്നപ്പോഴോ ക്ഷേത്രനടയടച്ചു പൂജാരി പോയ്ക്കഴിഞ്ഞിരുന്നു . നേരം അസമയമായിരിക്കുന്നു . പ്രധാന ഗോപുരനടയും അടച്ചുകഴിഞ്ഞു . ക്ഷേത്രത്തിനുള്ളില് തനിക്കുള്ള തനിക്കുള്ള പടപായാസം ഉണ്ടാവും എന്ന് കഴകക്കാരനറിയാം . വിശന്നിട്ടു വയ്യ , വീട്ടിലാണെങ്കില് ഭാര്യയും വിശന്നു തളര്ന്നു കിടക്കുകയാകും . അതുകൊണ്ട് തന്നെ പായസം എടുക്കുക തന്നെ ..
പലവിധ വികാരങ്ങള് കൊണ്ട് നിറഞ്ഞ മനസ്സുമായി കഴകക്കാരന് ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു , പെട്ടെന്ന് അയാള് ആ കാഴ്ചകണ്ടു.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില് ശിവനും പാര്വ്വതിയും തമ്മില് സല്ലപിച്ചിരിക്കുന്നു . ബ്രഹ്മണന് ഉടന് തന്നെ തൂണിനു പുറകിലോളിച്ചു . ശിവനും പാര്വ്വതിയും തമ്മില് പലപല പ്രശ്നങ്ങള് ചര്ച്ച ചെയ്തു ശിവന് പാര്വ്വതിക്ക് മുപ്പതു കഥകളും അവയുടെ സാരവും പറഞ്ഞുകൊടുത്തു ദേവന്മാരുടെ ഈ ഭാഷണമെല്ലാം കഴകക്കാരന് മനപാഠമായി ദേവന്മാരുടെ സമയം കഴിഞ്ഞപ്പോള് അവര് അപ്രത്യക്ഷരായി .


അന്ന് പതിവിലും താമസിച്ചുവന്ന ഭര്ത്താവിനോട് ഭാര്യ പരിഭവിച്ചു .
ആദ്യമൊന്നും ആ രഹസ്യം പറയാന് അയാള് തയ്യാറായില്ല , എങ്കിലും ഭാര്യയുടെ നിര്ബന്ധത്തിനു വഴങ്ങി , ഒടുവില് പറയേണ്ടി വന്നു ..
താന് ദേവന്മാരെ കണ്ട ദര്ശിച്ച വിവരവും അവരുടെ സംഭാഷണങ്ങളും എല്ലാം ധരിപ്പിച്ചു ,, ഈ വിവരം മറ്റാരോടും പറയരുതെന്നും പറയരുതെന്നും വിലക്കി ..

കഴകക്കാരനാകട്ടെ ഏതോ ആത്മനിര്വ്യതിയില് ലയിച്ചങ്ങനെയിരുന്നു . അസാധാരണമായി ഭര്ത്താവില് കണ്ട മാറ്റം ഭാര്യയെ സംശയാലുവാക്കി . അവര് കാര്യമെന്താണെന്നു പറയാന് ഭര്ത്താവിനെ നിര്ബന്ധിച്ചു .
ഭാര്യയെല്ലാം സമ്മതിച്ചു ..

നേരം പുലര്ന്നു , പിറ്റേന്ന് വെള്ളം കോരാന് കിണറ്റിന് കരയിലെത്തിയ കഴകക്കാരന്റെ ഭാര്യ അവിടെ വെള്ളം കോരാന് വന്ന സ്ത്രികളോടെല്ലാം ഈ വിവരങ്ങള് പറഞ്ഞു , അങ്ങനെ ദേവരഹസ്യങ്ങള് ഭൂമിയിലെ അങ്ങാടിപാട്ടായി ..

ഒരു ദിവസം നാരദന് ഭൂമിയില് ചുറ്റിസഞ്ചാരിക്കുന്നതിനിടയില് ജനങ്ങള് സ്വര്ഗ്ഗരഹസ്യങ്ങള് സംസാരിക്കുന്നത് കേട്ടു , അസ്വസ്ഥതയോടെ അവിടാകെ ചുറ്റിക്കറങ്ങിയപ്പോള് മനസിലായി കഴകക്കാരന്റെയും ഭാര്യയുടെയും അടുത്തുനിന്നാണ് അതിന്റെ ഉറവിടം എന്ന് മനസിലാക്കിയ , നാരദന് ഉടന്തന്നെ വിവരം കൈലാസത്തിലെത്തി ശിവഭഗവാനോട് കാര്യങ്ങള് വിശദീകരിച്ചു ...


ശിവഭഗവാനു കോപം വന്നു , ഭഗവാന് കഴകക്കാരന് മുന്നില് പ്രത്യക്ഷപെട്ടു , കാര്യങ്ങള് മറഞ്ഞു നിന്നു കാണുകയും കേള്ക്കുകയും ചെയ്യ്ത നീ ഒരു വേതാളമായി മാറട്ടെ എന്ന് ശിവ ഭഗവാന് ശപിച്ചു . അറിഞ്ഞ കാര്യങ്ങള് " നാവാടി " എല്ലാവരെയും അറിയിച്ച കഴകക്കാരന്റെ ഭാര്യയടക്കമുള്ള സ്ത്രികള്ക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലാതാകട്ടെ എന്നും ശപിച്ചു ...
കഴകക്കാരനു ദുഃഖംസഹിച്ചില്ല . ഉടലില്ലാത്ത ശാപജ്ന്മമായ വേതാളമായി കഴിയേണ്ടി വരുന്നതോര്ത്ത്‌ അയാള് ഭഗവാന്റെ കാലില് വീണു കരഞ്ഞു . തന്റെ തെറ്റു പൊറുത്തു ശാപമോഷം തരണമെന്ന് കേണു ...


ഭക്തവത്സലനായ ഭഗവാന് കഴകക്കാരനോട് ക്ഷമിക്കാന് തയ്യാറായി . പന്തീരാണ്ടു കൊല്ലം മുരുക്കുമരത്തില്തലകീഴായി കിടക്കണമെന്നും , അപ്പോള് വിക്രമാദിത്യനെന്ന പ്രതാപശാലിയായ രാജാവെത്തി വേതാളത്തെ രക്ഷിക്കുമെന്നും , അദ്ദേഹത്തോട് പണ്ട് കേട്ട മുപ്പതുകഥകളും ചോദിക്കണമെന്നും അതില് ഒരെണ്ണമൊഴികെ മറ്റെല്ലാത്തിനും ഉത്തരം തരുമെന്നും അപ്പോള് വേതാളത്തിന്റെ ജന്മം ശാപമുക്തമാകുമെന്നും അരുള് ചെയ്യ്ത ശേഷം ഭഗവാന് മറഞ്ഞു ...


കഴകക്കാരന് വേതാളമായി മാറി മുരിക്കിന് മരത്തില് തലകീഴായി കിടന്നു വിക്രമാദിത്യ മഹാരാജാവിന്റെ വരവിനായി കാത്തിരുന്നു

No comments:

Post a Comment