ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 8, 2016

ഹനുമാന്‍റെ വിശുദ്ധി

പുരാണകഥകളിലൂടെ

ഹനുമാന്‍റെ വിശുദ്ധി

 നമുക്കു പരിചിതരായ ഏതു മനുഷ്യനെയും മനുഷ്യകഥാപാത്രത്തെക്കാളും തെളിമയും ശോഭയുമുണ്ട് ഹനുമാന്.. എക്കാലത്തും സുന്ദര ഭാവത്താല്‍, സുഗന്ധം നിറഞ്ഞ ഒരു കല്‍പ വൃക്ഷം പോലെ രാമായണത്തില്‍ നിലകൊള്ളുന്നു ഭക്തഹനുമാന്‍.

ഈ രാമ ദൂതന്‍ വായനക്കാരുടെ ഏതേത് ഭാവാംശങ്ങളെയാണ് തൊട്ടുണര്‍ത്തുന്നത്. ഒന്നാമതായി ഈശ്വരത്വം ഉറച്ചഭക്തി. ഒരിക്കല്‍ ഹനുമാന് ഒരു മോതിരം സമ്മാനമായി ലഭിച്ചു. അതിലേക്ക് ഒന്നു നോക്കിയ ഹനുമാന്‍ മുഖം തിരിച്ചു. പിന്നെ, വീണ്ടും കടിച്ചു നോക്കിയിട്ട് ദൂരെ ഒരേറ്. കാരണം തിരക്കിയപ്പോള്‍ രാമരൂപം ഇല്ലാത്ത ഒന്നും തനിക്ക് വിശിഷ്ടമല്ല എന്ന് മറുപടി. തന്‍റെ ഉപസാനാ മൂര്‍ത്തിയിലുള്ള അടിയുറച്ച വിശ്വാസത്തിന് ഇതിലപ്പുറം എന്തു വേണം. രണ്ടാമതായി വിശ്വാസ്യത.  സീതാന്വേഷണവും മൃതസഞ്ജീവനി കൊണ്ടുവരാനുള്ള യാത്രയും ഏറ്റെടുക്കുന്ന കര്‍മം വിശ്വാസ്യതയോടെ പൂര്‍ത്തിയാക്കുകയെന്ന ഹനുമാന്‍റെ സ്വഭാവമഹിമയ്ക്ക് ഉത്തമോദാഹരം. മൂന്നാമതായി നിര്‍മ്മലത്വം.  ഹനുമാനെക്കാളും പവിത്രതയുളള ഒരു കഥാപാത്രത്തെ എവിടെയെങ്കിലും കണ്ടെത്തുക സാധ്യമാണോ.  പവിത്രതയുടെ പ്രതീകമാണ് ഹനുമാന്‍.
മറ്റൊന്ന് ശക്തിയുടെ പ്രതീകം. മരുന്നിന് പോയവന്‍ മലയുമായി വരുന്നതും സീതാന്വേഷണത്തിന് പോയവന്‍ ലങ്ക ചുട്ടെരിച്ചതും ഭീമസേനനെ തന്‍റെ വാലിന്‍റെ അറ്റംപോലും അനക്കാന്‍ പറ്റാതെ ലജ്ജിപ്പിച്ചതും ശക്തിയുടെ പര്യായമായ ഹനുമാനാണ്. മറ്റൊന്ന് ബ്രഹ്മചര്യം.  ബ്രഹ്മചര്യത്തിന്‍റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.

 ആലോചിക്കുന്തോറും ആദരവും, സ്നേഹവും, മനസിന് ഇമ്ബവും കൂടുതല്‍ കൂടുതല്‍ എപ്പോഴും എപ്പോഴും നല്‍കുന്ന ഒരു കഥാപാത്രമാണ് രാമായണത്തിലെ ഹനുമാന്‍.

No comments:

Post a Comment