ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 28, 2017

വായുവും അഗ്നിയും പഠിപ്പിക്കുന്നത്


ഭാഗവതത്തില്‍ നിന്ന് ലഭിക്കുന്ന ജീവിതപാഠങ്ങള്‍ ഏറെയാണ്. വായുവിന് ഒന്നും ആവശ്യമില്ല. രൂപമോ രസമോ, ഗന്ധമോ, ഇത്യാദികളൊന്നുപോലും വായുവിനെ പ്രകോപിപ്പിക്കുകയോ അഹങ്കരിപ്പിക്കുകയോ ചെയ്യുന്നില്ല. ജീവികളുടെ പ്രാണവായുവിന്. ശ്വാസഉച്ഛ്വാസങ്ങള്‍ക്ക് ശക്തിയുണ്ടാകുന്നതിന് ശരീരത്തിന് സ്വല്‍പാഹാരം ആവശ്യമുണ്ട്. അതിനുള്ള മാര്‍ഗം പ്രകൃതി തന്നെ നല്‍കും. അതിന് പ്രകൃതിയോട് നന്ദിയുള്ളവരാകുക. മേടിക്കുന്നവന്‍ കൊടുക്കാനും സന്നദ്ധരാകുക. അതിന് പാകത്തിനുള്ള പ്രവൃത്തി നിര്‍വഹിക്കുകയും വേണം. അങ്ങനെ കൊടുക്കാനുള്ള മനഃസ്ഥിതിയാണ് കൂടുതലുണ്ടാകേണ്ടത്.

വായുവിന് എവിടെനിന്നെങ്കിലും അല്‍പം സൗരഭ്യം കിട്ടിയാല്‍ കുറച്ചുനേരത്തേക്ക് അതും കൊണ്ടു നടക്കും. താമസിയാതെ അതുപേക്ഷിക്കുകയും ചെയ്യും. കുറേശെയായി അത് ചുറ്റുപാടും വ്യാപിപ്പിച്ച് നിശ്ശേഷം ഒഴിവാക്കുന്നു. സുഗന്ധമായാലും ദുര്‍ഗന്ധമായാലും ഒരേപോലെ സ്വീകരിച്ച് ഉപേക്ഷിക്കുന്നു. ഇതൊന്നും എന്റേതല്ല, എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതുമില്ല. എന്നിത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു. ഇതൊന്നും എന്റെതല്ല, എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതുമല്ല. എന്നിത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു. ഗന്ധാദികള്‍, മുല്ലയുടെ സുഗന്ധം, റോസിന്റെ വാസന എന്നിങ്ങനെയേ പറയാറുള്ളൂ. വായുവിന്റെയല്ല.

ജ്ഞാനി ഇതുപോലെ ഒന്നിലും ആസക്തനാകരുത്. അതില്‍ ബന്ധിതനുമാകരുത്.

സുഖദുഃഖങ്ങളെ സമബുദ്ധിയോടെ കാണാന്‍ മനസിനെ പാകപ്പെടുത്തണമെന്ന് വായുവാണ് പഠിപ്പിച്ചത്. ധനികനിലും ദരിദ്രനിലുമെല്ലാം വായു ഒരേ സ്വഭാവത്തില്‍ കടന്നുചെല്ലുന്നു. കുടിലിലും കൊട്ടാരത്തിലും ഒരേ മനസുമായി കടന്നുകയറുവാന്‍ വായുവിന് കഴിയും. അവിടുത്തെ പ്രക്രിയകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വായുവില്‍നിന്ന് കണ്ടുപഠിക്കുന്നതായിരിക്കണം. ജ്ഞാനിയുടെ വിവേകം.

ആകാശം എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നു. ബ്രഹ്മഭാവത്തില്‍ സര്‍വ്വതിലും സമന്വയിച്ചുനിന്ന് നിസ്സംഗത പാലിക്കും. ശബ്ദാദികളെല്ലാം ആകാശം ഉള്‍ക്കൊള്ളുന്നു. അതെല്ലാം തരംഗങ്ങളായി ലയിപ്പിച്ചു മാറ്റുന്നു. എല്ലാ ദേഹത്തിലും നിലനില്‍ക്കുന്ന ആത്മാവ് ആ ദേഹത്തില്‍ അഭിമാനം കൊള്ളുന്നില്ല. പിന്നെ മനസ്സ് എന്തിന് അതില്‍ അഹങ്കരിക്കുന്നു.

ജലം എല്ലാവരേയും ശുദ്ധമാക്കും. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജലം തന്നെയാണ്. നിര്‍മലത്വവും സ്‌നേഹപ്രകൃതവും ജലത്തിനു സ്വതേ തന്നെയുണ്ട്. ഇതില്‍ മധുരിമ അടങ്ങിയിരിക്കുന്നു. ഇതുപോലെ മനസ്സില്‍ നൈര്‍മല്യമുള്ള, സ്‌നേഹ സ്വഭാവമുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാനും അവരുടെ ജീവിതം മധുരമുള്ളതാക്കാനും സാധിക്കുമെന്ന് വ്യക്തമായി. ജ്ഞാനി മധുരമായി സംസാരിക്കുന്ന പ്രകൃതക്കാരനാകണം. പരോപകാര തല്‍പ്പരനായിരിക്കണം. മറ്റുള്ളവരെയും ജ്ഞാനത്തിലേക്ക് തിരിച്ചുവിടാന്‍ ജ്ഞാനിക്ക് സാധിക്കുമെന്ന് വെള്ളം പഠിപ്പിച്ചു. ജലം ശരീരത്തെ ശുദ്ധമാക്കുന്നതുപോലെ ജ്ഞാനി എല്ലാവരുടേയും മനസ്സിനെ ശുദ്ധമാക്കണം. ജ്ഞാനിയുടെ നൈര്‍മല്യം പൊതുജനങ്ങളിലേക്ക് സ്വച്ഛമായി ഒഴുകിയെത്തണം.

No comments:

Post a Comment