ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, May 1, 2016

ഹനുമാനെ ഭജിക്കുന്നവര്‍ക്ക്‌ ശനിബാധ ഉണ്ടാവില്ലെന്നാണ

ശ്രീ പരമേശ്വരന്‍ ധ്യാനത്തി/ല്‍ ആയിരുന്നു; ഉണര്‍ന്നപ്പോള്‍ മുന്നില്‍ തൊഴുകൈയുമായി നില്‍ക്കുന്നു ശനീശ്വരന്‍.

ശിവന് അന്നുമുതല്‍ ശനിദശ തുടങ്ങുകയാണ്, കയറിക്കൂടാന്‍ വന്നതാണ്‌ ശനിദേവന്‍. ശിവഭഗവാന്‍, തന്‍റെ ജടയില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു; ധ്യാനത്തില്‍ മുഴുകി.

ശനി ജടയില്‍ പ്രവേശിച്ചതും, ശക്തമായ ഇരമ്പലും അലര്‍ച്ചയും; ജടയില്‍ വസിക്കുന്ന ഗംഗാദേവി ശനിയെ പുറത്താക്കി. ഗംഗാ ദേവിയുടെ ക്രോധം കണ്ടു ഭയന്ന ശനിദേവന്‍  പുറത്തു വന്നു, വിവരം ഭഗവാനെ അറിയിച്ചു; ശിവ ഭഗവാന്‍ പറഞ്ഞു : ”ശരിയാണ്; ഞാന്‍ ഗംഗയ്ക്ക് ആദ്യമേ ജടയില്‍ ഇടം കൊടുത്തതാണ്; എന്നെപ്പോലെ ഒരാളുണ്ട്; എന്‍റെ അംശം തന്നെ; അങ്ങോട്ട്‌ പോവുക; ശിവന്‍ ഹനുമാനെ കാണിച്ചു കൊടുത്തു.

ശനീശ്വരന്‍ ഹനുമാന്‍റെ സമീപം ചെന്നു; അദ്ദേഹം ധ്യാനനിമഗ്നന്‍ ആയിരിക്കുന്നു.ശനി ഹനുമാന്‍റെ തലയില്‍ കയറി ഇരുന്നു; രണ്ടു നിമിഷം കഴിഞ്ഞതും നല്ല ഒരു അടി ശനിയുടെ മേല്‍ പതിച്ചു; ശനി വേദനയാല്‍ പിടഞ്ഞു നിലവിളിച്ച്, മഹാദേവന്‍ അനുവദിച്ച്, വന്നതാണെന്ന് അറിയിച്ചു. ഹനുമാന്‍ അവിടെ ഇരുന്നോളാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞതും ശനിക്കു വീണ്ടും അടി കിട്ടി; ഉച്ചത്തില്‍ നിലവിളിച്ച്, എന്തിനാണ് അടിച്ചതെന്ന് തിരക്കി:

“ഞാന്‍ വാനരന്‍ ആണ്; ഇടയ്ക്കിടെ ഇങ്ങനെ അടിക്കുകയും, മാന്തുകയും ചെയ്യുക എന്‍റെ പ്രകൃതം ആണ്; അത് മാറ്റാന്‍ പറ്റില്ല; എന്‍റെ മേല്‍  ഇരുന്നാല്‍ അതു  സഹിക്കണം.”

ഹനുമാന്‍ പറഞ്ഞു.
“എനിക്ക് അങ്ങയുടെ അടി താങ്ങാനുള്ള കരുത്തില്ല. ഇനി എവിടെ പോവും?”

ശനീശ്വരന്‍ ഹനുമാന്‍റെ തലയില്‍ നിന്നും ഇറങ്ങിയിട്ട് ചോദിച്ചു. ആഞ്ജനേയന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു:

“സത്സംഗത്തില്‍, ക്ഷേത്ര ദര്‍ശനത്തിനിടയില്‍ ഒക്കെ, വൃഥാ സംസാരിച്ചു, പരദൂഷണവും പറഞ്ഞു ഇരിക്കുന്നവരുടെ തലയില്‍ കയറി ഇരിക്കാം; അങ്ങയെ ആരും അവിടെ നിന്നും ഓടിക്കുകയില്ല.”

അന്ന് മുതല്‍, സത്സംഗത്തിലും, ക്ഷേത്ര ദര്‍ശന സമയത്തും ഈശ്വരനില്‍  മനസ്സുറപ്പിക്കാതെ, വൃഥാ സംസാരിക്കുന്നവരുടെ  തലയില്‍ ശനിദേവന്‍ കയറിക്കൂടാന്‍ തുടങ്ങി.

ഹനുമാനെ ഭജിക്കുന്നവര്‍ക്ക്‌ ശനിബാധ ഉണ്ടാവില്ലെന്നാണ്  വിശ്വാസം
ഓം ശ്രീ ഹനുമന്തേ നമ:

No comments:

Post a Comment