ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, April 8, 2016

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

മൌലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാം ബരം ചാർത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ...
അഞ്ജന നീലിമ കണികാണണം(കഞ്ജ…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

നീലനിലാവിലെ നീലക്കടമ്പിലെ…
നീർമ്മണിപ്പൂവുകൾ കണികാണണം…(നീല..)
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന…(2)
പൂവിതൾ പാദങ്ങൾ കണികാണണം…
നിന്റെ കായാമ്പൂവുടൽ കണികാണണം……(മൌലിയില്…)

___________________________________
ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഞാനാ മധുരാപുരിയിൽ പശുവായ് മേഞ്ഞു നടക്കുന്നു

ഞാനാ കവിതയെ ഉള്ളിലുണർത്തും ഗാ‍നമാവുന്നു, അഷ്ടപദി ഗാനമാകുന്നു

ഈ ഗാനം കേൾക്കുമോ നാദബ്രഹ്മത്തിൻ തേരുതെളിയ്ക്കും ഭഗവാൻ, ശ്രീഗുരുവായൂരപ്പൻ

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഞാനാ യമുനയിൽ കൃഷ്ണശിലയായ് വീണുമയങ്ങുന്നു

ഞാനാ സ്വർണ്ണദ്വാരകതേടും ബ്രാഹ്മണനാകുന്നു, സതീർത്ഥ്യ ബ്രാഹ്മണനാകുന്നു

ഈ കയ്യാൽ നൽകീടും അവില്‍പ്പൊതിവാങ്ങുമോ ശ്രീഗുരുവായൂരപ്പൻ, ദ്വാരകവാഴും ഭഗവാൻ

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത

ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക

ഗുരുവായൂരൊരു മധുര

__________________________________

ഗോപികമാരുടെ മാനസത്തിൽ
താമസമാക്കിയ കാർവർണ്ണാ
കാളിയമർദ്ദനമാടിയ കാലുകൾ
കണ്ടുവണങ്ങാൻ ഞാൻ കാത്തുനില്പൂ.

കർത്തവ്യവിമുഖനായി തേരിലമർന്നൊരു
പാർത്ഥനിൽ ഗീതാ പ്രഭ ചൊരിഞ്ഞ്
കർമ്മത്തിൻ പാവന വീഥിയിലൂടങ്ങ്
കുരുക്ഷേത്ര ഭൂവിലേക്കാനയിച്ചു അന്നു
കുരുക്ഷേത്ര ഭൂവിലേക്കാനയിച്ചു.

ജീവിതമാകുമീ കുരുക്ഷേത്രഭൂവിതിതിൽ
ഭീതിതരായി ഞങ്ങൾ പകച്ചു നില്‌ക്കെ
പാത മറന്നു പകച്ചു നില്‌ക്കെ
ഗീതോപദേശ പൊരുളിനാലവിട്ന്ന്
സദ്പാതയൊരുക്കി കനിയുകില്ലേ
മോക്ഷ പാതയൊരുക്കി കനിയുകില്ലേ!

No comments:

Post a Comment