ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 28, 2020

ഉണ്ണിക്കണ്ണന്റെ ബാലലീലകൾ



ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച്, ബ്രഹ്മാവുമെനിക്കൊല്ലായെന്നു ചിലർ!-

 എന്ന് പൂന്താനം എഴുതിയ വരികൾക്ക് -ഇത്തരം മനസ്സിന്റെ ആഭിജാത്യത്തിന് - വിധേയരായ എത്രയോ ആളുകളുണ്ട് ഈ ഭൂമിയിലിന്നും.

ഈ ബ്രാഹ്മണർ എല്ലാം 'സ്വാഹാ' എന്നുപറഞ്ഞ് സമർപ്പിച്ച ഇന്ദ്രനെ വെറുതെവിട്ടാൽ പറ്റില്ലാ എന്ന് ഭഗവാന് തോന്നിയോ ആവോ! ആ രീതിയിലാണ് വിചിത്രരൂപത്തിൽ അവിടുത്തെ അനുഗ്രഹങ്ങൾ. ഭഗവാന്റെ ശീലം അനുഗ്രഹിക്കലാണ്, നിഗ്രഹിക്കലല്ല. പൂതനയെ ഭഗവാൻ നിഗ്രഹിക്കുകയല്ല, അവരിലെ ജീവ ചൈതന്യം വലിച്ചെടുക്കുകയാണുണ്ടായത്. അതുപോലെ തന്നെ തൃണാവർത്തനിലേയും, ശകടാസുരനിലേയും, അഘാസുരനിലേയുമൊക്കെ പാപത്തിനുതന്നെ മുക്തി കൊടുത്തു. പാപത്തെ പുണ്യമാക്കി മാറ്റി അവിടുന്ന്. ദുഃഖത്തെ ആനന്ദമാക്കുന്നതുപോലെ.



അവിടുത്തെ ലീലകളുടെ അർഥവും വ്യാപ്തിയും കണ്ടെത്താൻ സാധാരണ മനുഷ്യരെക്കൊണ്ട് എങ്ങിനെ സാധിക്കും? 'ഹരിദാസവര്യൻ' എന്ന് ഗോപിമാർ ഒരു അവാർഡുകൊടുത്തു ഗോവർധനപർവതത്തിന്. അവാർഡ് കിട്ടിയ ആളെയല്ലേ നമ്മൾ മാനിക്കേണ്ടത് എന്നാണ് ഭഗവാന്റെ അഭിപ്രായം. ഭക്തന്മാരുടെ അവാർഡ് ലഭിച്ച ഈ പർവതത്തെയാണ് താൻ മാനിക്കാൻ പോകുന്നതെന്ന് തീരുമാനിച്ച്, ഗോവർധനത്തിൽ ഒരു യാഗം ചെയ്തു ഭഗവാൻ. ഗോവർധനം ഒരു ദിവ്യരൂപം സ്വീകരിച്ച്, 'സന്തോഷമായി എനിക്ക്!' എന്ന് ആ മഹായജ്ഞം അതിന്റെ പരിപൂർണമായ സാഫല്യത്തിലെത്തിച്ചു.



ദേവേന്ദ്രൻ ക്ഷോഭിച്ചു വന്നപ്പോൾ ഗോവർധനത്തെ കുടയാക്കി. പർവതത്തിനോടുചെന്ന് പറഞ്ഞു, "ഇതാ ദേവേന്ദ്രൻ വല്ലാതെ ക്ഷോഭിച്ചു.മഴ പെയ്യും എന്നാണ് തോന്നുന്നത്." അന്ന് സ്വർഗരാജ്യത്തുനിന്ന് സുരഭീദേവിയും ഐരാവതവും വന്നു. ഗോവർധനത്തിന്റെ ഉന്നത ശിലാഫലകത്തിൽ കൃഷ്ണനെ ഇരുത്തി. പിന്നീട് അന്നാദ്യമായി സകലരും -പക്ഷിമൃഗങ്ങൾ, കാളിന്ദിയിലെ മണൽത്തരികൾ, ഓളങ്ങൾ, പൂക്കൾ, ഫലങ്ങൾ, വള്ളികൾ, വൃക്ഷങ്ങൾ - ഇവരെല്ലാവരും കൂടി 'ഗോവിന്ദാ, ഹരി!' എന്ന് പാടി സർവരും! അങ്ങിനെ സകല ജീവരാശികളും പങ്കെടുത്തുകൊണ്ട് അന്നൊരു മഹാഭിഷേകമുണ്ടായി ഭഗവാന്. ഒരു നൃത്തമുണ്ടായി ഭഗവാന്റെ. ഭഗവാന് ആ വർഷത്തെ ശരത്കാലപൗർണമി ദിവസമാണ് ഓർമ വന്നത്- 'ഞാൻ ഗോപിമാർക്ക് വാക്കു നൽകിയ ദിവസമല്ല ഇത്!' പിന്നെ ഭഗവാന്റെ ഒരു വേണുഗാനമുണ്ടായി. അതിമനോഹരം! ഇത്രയും മോഹനമായൊരു ഗാനം ഇതിനുമുൻപ് ത്രിലോകത്തിലും ഉണ്ടായിട്ടില്ല

No comments:

Post a Comment