ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 17, 2016

ശരണ വഴിയിലെ സത്യം ‘സ്വാമിയേ ശരണമയ്യപ്പാ’

ശരണ വഴിയിലെ സത്യം ‘സ്വാമിയേ ശരണമയ്യപ്പാ’

ആചാര്യ എം. ആര്‍. രാജേഷ്‌

ശരണം വിളിയുടെ തത്ത്വം എന്താെണന്ന് നോക്കാം. എന്താണ് ശരണം വിളി സ്വാമിയെ ശരണമയ്യപ്പാ എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്യപ്പന്‍മാരും അയ്യപ്പ ഭക്തന്‍മാരും ഉരുവിട്ടു കാണ്ടിരിക്കുന്നത്. പലരും പറയും ഇൗ ശരണം വിളിയാെക്ക ബൗദ്ധ സ്വാധീനം കൊണ്ടുണ്ടായതാെണന്ന്. ഇത് ശരിയല്ല. കാരണം ഋേഗ്വദത്തില്‍
ഇന്ദ്ര ത്രിധാതു ശരണം ത്രിവരൂഥം സ്വസ്തിമത്
(ഋഗ്വേദം 6.46.9)
ഭാരതീ വിശ്വതുര്തിഃ തിസ്രോദേവീസ്വധയാ
ബര്ഹിരേദമിച്ഛിദ്രം പാന്തുശരണംനിഷദ്യ
(ഋഗ്വേദം 2.3.8)
തുടങ്ങിയ മന്ത്രങ്ങളില്‍ ഇന്ദ്രനെ അഥവാ ഇൗശ്വരനെ ശരണം പ്രാപിക്കുന്നതിന് വേണ്ടി ശരണം വിളിക്കുന്നതിെനപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളില്‍ പറയുന്നുണ്ട്. ഇൗശ്വരനില്‍ ശരണം പ്രാപിക്കാനുള്ള വ്യ്രഗത ഒരു ഭക്തന്റെ ഉള്ളില്‍ വേണം. അപ്പോള്‍ ഭക്തന്‍ ശരണം വിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങള്‍ക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകള്‍ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തില്‍ കണ്ണുകളാണ്.
ഓം ചന്ദ്രമാ മനസോ ജാതശ്ചക്ഷോഃ
സൂര്യോളഅജായത.
ശ്രോത്രാദ്വായുശ്ച പ്രാണശ്ച
മുഖാദഗ്നിരജായത.
(യജുര്‍വേദം 35.12)
അര്‍ത്ഥം: വിരാട്പുരുഷന്റെ മനസ്സില്‍ നിന്നും ചന്ദ്രനും, കണ്ണില്‍ നിന്നു സൂര്യനും, മുഖത്തില്‍ നിന്ന് അഗ്നിയും കര്‍ണ്ണങ്ങളില്‍ നിന്ന് വായുവും പ്രാണനും പ്രകടമായി.
മനസ്സ് ചന്ദ്രനാണെന്നും ഇവിടെപ്പറയുന്നു. അതുെകാണ്ട് ‘ഘഡചഅഠകഇ’ – ്രഭാെന്തന്ന് അര്‍ത്ഥം വരുന്ന
വാക്ക് ഘഡചഅഞ(ച്രന്ദന്‍) എന്ന വാക്കില്‍ നിന്ന്, മനസ്സുമായി ബന്ധെപ്പട്ടു കൊണ്ടാണ് ഉണ്ടായത്.
അപ്പോള്‍ നാക്കില്‍ എന്താണ് ഇരിക്കുന്നത്?
അഗ്നിര് വാഗ്ഭൂത്വാ മുഖം പ്രാവിശത് (ഐതരേയോപനിഷത്ത് 1.2.4). അഗ്നി വാണിയായി വായില്‍ പ്രവേശിച്ചു. അതായത് നാക്കിലുള്ളത് അഗ്നിയാണ്. അതു കൊണ്ട് പറയാറുണ്ട്, കലിയുഗത്തില്‍ നാമജപമാണ് ഏറ്റവും വലിയ തെന്ന്. നാമം ജപിക്കുക എന്ന് പറയുമ്പോള്‍ നാക്കില്‍ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുെകാണ്ട് വാക്കുകള്‍ സൂക്ഷിേച്ച പ്രയോഗിക്കാവൂ.
മാത്രവുമല്ല മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഇൗ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കില്‍ നിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്യപ്പന്മാര്‍ക്കുണ്ടാകേണ്ടത്. കാരണം നാക്കില്‍ അഗ്നി ഉണ്ട്. ആ അഗ്നിയിലുള്ള ആഹുതി തന്നെയാണ് നാമജപം. ഇങ്ങനെ നിരന്തരം അര്‍ത്ഥസഹിതം ജപിക്കുേമ്പാള്‍ പ്രണവബോധം ഉണ്ടായിവരും. കാരണം നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുെട സംസ്‌ക്കാരവുമായി ബന്ധെപ്പട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌ക്കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകെളെകാണ്ട് സംസാരിപ്പിേക്കണ്ടതിെന്റ ആവശ്യകത ഋഷിമാര്‍ ചൂണ്ടിക്കാട്ടിയത് ഇതുെകാണ്ടാണ്.
നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് ശരണംവിളി. നിരന്തരം ഈശ്വര സങ്കല്‍പ്പം കൊണ്ട് നിറയുന്ന സമയത്ത് നമ്മുെട മനസ്സിലും ആ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. നിരന്തരം നമ്മള്‍ ഒരേ വാക്കുകള്‍ സംസാരിച്ചുെകാണ്ടിരിക്കുമ്പോൾ അത് ആയിത്തീരാന്‍ നാം തയ്യാെറടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ  മാറ്റങ്ങളുടെ അലയൊലികള്‍ ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കു കൊണ്ടുവേണം നമ്മുടെ ശരീരത്തില്‍ പൂര്‍ണ്ണമായി അയ്യപ്പതത്ത്വത്തെ ദര്‍ശിക്കാന്‍. നമ്മുടെ ഉള്ളിലുള്ള അയ്യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ച് കൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയ കോശത്തിലും മനോമയ കോശത്തിലും പ്രാണമയ കോശത്തിലും വിജ്ഞാനമയ കോശത്തിലും ആനന്ദമയ കോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാന്‍ കഴിയും. ഇതിന് മെറ്റാരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനില്‍ നിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. സ്വാമിേയ ശരണം അയ്യപ്പാ എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവര്‍ത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനില്‍ നിന്ന് ദിവ്യതയിേലക്ക് ഉയരുകയും ചെയ്യും. ഇതാണ് ശരണം വിളിയുടെ രഹസ്യാര്‍ത്ഥം.

No comments:

Post a Comment